- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
- ‘ഒരു കുമ്പളങ്ങി കഥയും…….. പള്ളിമുറ്റവും ‘
- ശരീരവും, പള്ളിയും പിന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും
- നാല്‍പ്പതു ദിനങ്ങള്ക്ക്അപ്പുറമുള്ള നോമ്പുകാലം
- മദ്യലോബിയെ നിര്‍വീര്യമാക്കാന്‍
Author: admin
കോഴിക്കോട്: മുനമ്പം ഭൂമി തർക്കത്തിൽ വഴിത്തിരിവ് . കേസിൽ നിലപാട് മാറ്റിയിരിക്കുകയാണ്, ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകൻ വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചത്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോർഡിൽ ഹർജി നൽകിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രൈബ്യൂണലിന് മുൻപാകെ വാദിച്ചു. ഹര്‍ജിക്കാരായ ഫാറൂഖ് കോളജിന്റെയും എതിര്‍കക്ഷികളുടെയും വാദംകേട്ട ട്രൈബ്യൂണല്‍, കൂടുതല്‍ വാദംകേള്‍ക്കാന്‍ കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. മുനമ്പം ഭൂമി വഖഫാണോ അതോ ഫാറൂഖ് കോളജിന് സ്ഥലമുടമകള്‍ ഉപഹാരം എന്നനിലയില്‍ നല്‍കിയതാണോ എന്നകാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് ട്രൈബ്യൂണല്‍ വാദംകേള്‍ക്കുന്നത്. ഈ നിലപാട് മാറ്റം ഫാറൂഖ് കോളജിനും മുനമ്പം നിവാസികൾക്കും സഹായകമാകും എന്നാണ് നിരീക്ഷിക്കപ്പെടുന്നത് . ഇതുവരെയുള്ള നടപടികളിൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് സ്വീകരിച്ചവർ അതിൽ നിന്ന് മാറിയതിനെ ട്രൈബ്യൂണൽ എങ്ങനെ കാണും എന്നത് സുപ്രധാനമാണ്.…
ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു . വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. വഖഫ് നിയമഭേദഗതികൾ ചോദ്യം ചെയ്തുള്ള ഒട്ടേറെ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.
യൂണിയൻ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ വിദേശകാര്യം,പരിസ്ഥിതി, വനം വകുപ്പ് – കീർത്തി വർദ്ധൻ സിംഗ്, ചരിത്രപ്രധാന്യമുള്ള മദർ ഓഫ് ഗോഡ് കത്തീഡ്രൽ സന്ദർശിച്ചു. മന്ത്രിയെ ഇടവക ജനങ്ങളും ഇടവക വികാരി ഫാദർ ജെറോം ചിങ്ങം തറയും പാരിഷ് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സന്യസ്തരും ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി. പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പള്ളിയുടെ തോട്ടത്തിൽ ഒരു വൃക്ഷത്തൈ നടുകയും ചെയ്തു.
കൊച്ചി: യുവത്വത്തിൻ്റെ നാളുകളിൽ പീഡകൾ സഹിച്ച് തൻ്റെ ജനതക്ക് വേണ്ടി മരിച്ച യേശു നാഥൻ്റെ സഹനങ്ങളുടെ സ്മരണയിൽ വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മുപ്പതോളം സി. എൽ.സി യുവജനങ്ങൾ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവിയർ ദേവാലയത്തിൽ ഒത്തുകൂടി കുരിശിൻ്റെ വഴി ചൊല്ലി പ്രാർത്ഥിച്ചു. ഡീക്കൻ പ്രബിൻ ഫ്രാൻസിസും സി.എൽ.സി അതിരൂപതാ ഭാരവാഹികളും നേതൃത്വം നൽകി. യേശുനാഥൻ സഹിച്ച പീഡാസഹനങ്ങളെ ഓർത്ത്, പിതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്തീക്ഷ്ണതയോടെ കുരിശിന്റെ വഴി ചൊല്ലുവാൻ ഒത്തു ചേർന്ന യുവജനങ്ങൾ പുതുതലമുറയിലെ ക്രിസ്തുവിൻ്റെ ജീവിക്കുന്ന സാക്ഷ്യങ്ങൾ ആവട്ടെ എന്ന് കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ ദേവാലയ സഹവികാരി സാവിയോ ആന്റണി ആശംസിച്ചു. വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ പി. ടൈറ്റസ്, ട്രഷറർ അമൽ മാർട്ടിൻ, ജോയിൻ സെക്രട്ടറിമാരായ ആൻ മേരി എവുസേവിയൂസ്, സുജിത്ത്, വൈസ് പ്രസിഡണ്ടായ അഖിൽ, വുമൺ എക്സിക്യൂട്ടീവ് ആയ നേഹ, കലൂർ സി.ൽ.സി യൂണിറ്റ് പ്രസിഡന്റ്…
കൊച്ചി: വരാപ്പുഴ അതിരൂപത ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ഏപ്രിൽ മാസം എല്ലാ ഇടവകകളിലും നടത്തപ്പെടുന്ന ജൂബിലി രോഗി സംഗമത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നടത്തി. തേവര സെന്റ് ജോസഫ് ആന്റ് സെന്റ് ജൂഡ് പള്ളിയിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ദിവ്യബലിക്കും തൈലം പൂശൽകർമ്മത്തിനും ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. ഫാ.യേശുദാസ് പഴമ്പിള്ളി വചനപ്രഘോഷണം നടത്തി. വികാരി ഫാ.ജൂഡിസ് പനക്കൽ, ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ഫാ.പാക്സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ഫാ. സേവ്യർ പനക്കൽ എന്നിവർ സഹ കാർമികരായിരുന്നു.
ന്യൂ ഡൽഹി: ഉത്തരേന്ത്യ കനത്ത ചൂടിലേക്ക്. ദില്ലിയിൽ ഈ സീസണിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഇന്നും യെല്ലോ അലർട്ട് തുടരും. അതേസമയം 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും സൂചന. ഹരിയാന,പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏപ്രിലിൽ മധ്യേന്ത്യയിലെയും വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും സാധാരണ ചൂടിന് മുകളിലുള്ള ഉഷ്ണതരംഗ ദിവസങ്ങൾക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ രണ്ട് മുതൽ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗത്തിന് സാധ്യതയെന്നും…
തിരുവനന്തപുരം: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ. മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും നൽകണമെന്നാണ് സർക്കാർ നിലപാട്. മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മുനമ്പത്ത് ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസ്സിലാവും. സ്വീകരണം വാങ്ങിയും നുഴഞ്ഞുകയറിയും അല്ല മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടത്. പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാർ നടത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് കൂടി ബിജെപി നേതാക്കൾ മുനമ്പത്ത് പറയാൻ തയ്യാറാകണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചെന്ന് അല്‍മായ മുന്നേറ്റം നേതാവ് ഷൈജു ആന്റണി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി താനുമായി സംസാരിച്ചിരുന്നു. ചര്‍ച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നും ഷൈജു ആന്റണി സ്വകാര്യ ചാനലിൽ പറഞ്ഞു . ചര്‍ച്ച് ആക്ടിന് വേണ്ടി നടക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സുരേഷ് ഗോപി സംസാരിച്ചതായും ഷൈജു ആന്റണി പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സുരേഷ് ഗോപി നേരിട്ടുപോയി കണ്ടതായാണ് മനസിലാക്കുന്നത്. ചര്‍ച്ച് ആക്ട് എത്രയും വേഗം നടപ്പിലാക്കാന്‍ സാധിക്കുമോ? അത് നടപ്പിലാക്കുന്നത് എങ്ങനെ?, അതിന്റെ സങ്കീര്‍ണതകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ജെ ബി കോശി കമ്മീഷനോട് ചോദിച്ച് മനസിലാക്കിയതായാണ് അറിയുന്നത്. അവര്‍ ഇതേപ്പറ്റി നാളുകള്‍ക്ക് മുന്‍പ് തന്നെ പഠിച്ചു തുടങ്ങി. കൃത്യമായ ഒരു സമയത്ത് അവര്‍ ചര്‍ച്ച് ആക്ട് ഇംപ്ലിമെന്റ് ചെയ്യുമെന്നാണ് മനസിലാക്കുന്നതെന്നും ഷൈജു ആന്റണി പറഞ്ഞു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട്…
കൊച്ചി:മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. കൊച്ചി രൂപത കൂട്ടായ്മ സംഘടിപ്പിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് മലയാളി വൈദികര് അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. വൈദികർക്ക് നേരെയുള്ള സംഘപരിവാർ ആക്രമണത്തിൽ, വൈപ്പിൻ ജങ്കാറിന് സമീപമാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. മതസ്വാതന്ത്ര്യം നമുക്ക് ഏവർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശമാണെന്നും എന്നാൽ ഇപ്പോൾ ഇന്ത്യയിൽ പലയിടങ്ങളിലും ഈ അവകാശം ചോദ്യപ്പെടുന്ന സ്ഥിതിയിലാണ് കെ.സി.വൈ.എം. കൊച്ചി രൂപത ഈ ഒരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി പറഞ്ഞു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ്‌ലിൻ ഇമ്മാനുവൽ, ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ലേ അനിമേറ്റർ ലിനു തോമസ്, വൈസ് പ്രസിഡന്റ് ക്ലിന്റൺ…
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തരാൻ ആരോഗ്യ ദിന സന്ദേശം നൽകി. ലൂർദ് ആശുപത്രി ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണത്തിൽ ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തുരൻ എന്നിവർ സമീപം. ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൻ്റെ മുഖ്യ സന്ദേശമായ സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം, സംരക്ഷണം, പരിചരണം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലൂർദ് സ്കൂൾ ഓഫ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
