- ജാർഖണ്ടിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചു.
- ഐക്യം വളർത്താൻ ഇൻഡോനേഷ്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പാപ്പാ
- അയ്യപ്പ സംഗമത്തിന് ബദലായി ബി ജെ പിയുടെ ശബരിമല സംരക്ഷണ സംഗമം
- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
- സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
- സമുദായ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ടായിരിക്കണം – ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
- തിരുവനന്തപുരം വിമാനത്താവളത്തില്‍ കഞ്ചാവു വേട്ട; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റിൽ
Author: admin
കൊച്ചി :പാർലമെൻ്റിൻ്റെ പരിഗണനയിലുള്ള വഖഫ് നിയമത്തിലെ ഭേദഗതികളിൽ ചിലത് അനിവാര്യമെന്ന് കെആർഎൽസിസി അഭിപ്രായപ്പെട്ടു. മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങൾക്ക് സ്വന്തമായുള്ള ഭൂമി അന്യായമായി കൈവശപ്പെടുത്താൻ വഖഫ് ബോർഡ് നടത്തുന്ന ശ്രമങ്ങളുടെ അനുഭവം ആണ് ഈ അഭിപ്രായത്തിൻ്റെ പശ്ചാത്തലം. അഞ്ചു വർഷമെങ്കിലും സ്വന്തമായിട്ടുള്ള ഭൂമി മാത്രമെ വഖഫ് ആയി നല്കാനാവു. രേഖകൾ ഇല്ലാതെ ഉപയോഗത്തിൽ മാത്രമുള്ള ഭൂമി ഈ വിധത്തിൽ നല്കാനാവില്ല എന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു ഭൂമി വഖഫ് ആണോ എന്ന് അന്വേഷിക്കുന്നതിനും നിശ്ചയിക്കുന്നതിനും വഖഫ് ബോർഡു കളെ നിലവിലെ നിയമം അനുവദിക്കുന്നു. ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഒഴിവാക്കപ്പെടും. വഖഫ് ഭൂമി സംബന്ധിച്ച തർക്കങ്ങളിൽ നിലവിൽ നിയമം അനുസരിച്ച് രൂപീകരിക്കുന്ന ട്രിബ്യൂണലാണ് തീർപ്പു കല്പിക്കുന്നത്. ഇതിൽ കോടതികളുടെ ഇടപെടൽ അനുവദി ക്കുന്നില്ല. എന്നാൽ പുതിയ നിയമ ഭേദഗതിയിലൂടെ ട്രിബ്യൂണലിൻ്റേത് അന്തിമതീരുമാനം എന്നത് ഒഴിവാക്കുകയും ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ അപ്പിൽ നല്കുന്നതിനു അനുവാദം നല്കുന്നുമുണ്ട്. ഫറൂഖ് കോളേജ് അധികൃതരിൽ…
കൊച്ചി. പെരുമാനൂർ അംബികാപുരം പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ കൊമ്പ്രേര്യ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിത്തൂസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റി . തന്നിലാശ്രയിക്കുന്ന മക്കൾക്കായി എത്ര മാത്രം വ്യാകുലങ്ങൾ ഏറ്റുവാങ്ങുവാൻ ഒരമ്മയ്ക്ക് കഴിയുമെന്നതിന്റെ സാക്ഷ്യമാണ് പരിശുദ്ധ വ്യാകുല മാതാവ്. രാജ്യത്തിന്റെ വികസന സ്വപ്നങ്ങളിൽ സമൂഹത്തോട് സഭയ്ക്കുള്ള പ്രതിബദ്ധതയും ഒരു ജനതയുടെ ത്യാഗത്തിന്റെ ഓർമ്മകളും സമന്വയിപ്പിക്കുന്ന തിരുനാൾ കൂടിയാണ് അംബികാപുരം ദേവാലയത്തിലെ കൊമ്പ്രേര്യ തിരുനാൾ.1972 ഏപ്രിൽ മാസം പ്രവർത്തനമാരംഭിച്ച കൊച്ചിൻ ഷിപ്പ് യാർഡിന്റെ നിർമ്മാണ പ്രവർത്തികൾക്കായി നിലവിലുണ്ടായിരുന്ന വരവ്കാട്ട് കുരിശു പള്ളിയും അതോടൊപ്പം പൂർവ്വികരെ അടക്കം ചെയ്തിരുന്ന സിമിത്തേരിയും അംബികാ പുരമെന്ന പുതിയ ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ച വലിയൊരു ത്യാഗത്തിന്റെ കഥയാണ് ഈ ആത്മീയ കേന്ദ്രത്തിന് പറയുവാനുള്ളത്. അഞ്ചു നാൾ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങൾ സെപ്റ്റംബർ 15 ന് സമാപിക്കും.ഞായറാഴ്ച്ച വൈകീട്ട് 5.00 ന് നടക്കുന്ന തിരുനാൾ ദിവ്യബലിയിൽ മാവേലിക്കര രൂപതാ മെത്രാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ…
ഇംഫാല്‍: സംഘര്‍ഷം അതിരൂക്ഷമായ മണിപ്പൂരില്‍ ആഭ്യന്തര വകുപ്പ് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15 വൈകിട്ട് മൂന്നു വരെയാണ് നിരോധനം. വിദ്വേഷ പരാമര്‍ശങ്ങളും വീഡിയോകോളുകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയായി സംസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.ഡ്രോണുകളും മിസൈലുകളും അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അക്രമമാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു.
ഇന്ന് സെപ്റ്റംബർ 11. 21-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ മാറ്റിമറിച്ച 2001 സെപ്തംബര്‍ 11നെ സവിശേഷമായ ഒരു ലോകസാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഓര്‍മ്മിക്കുന്നത്. ലോകത്ത് ഏറ്റവും സുരക്ഷിത കവചങ്ങളുള്ള അമേരിക്കയുടേതാണ് ആകാശവും കരയും കടലും എന്ന് ലോകം ഒട്ടും അതിശയോക്തിയില്ലാതെ വിശ്വസിച്ചിരുന്ന നിമിഷത്തിലായിരുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററും വിര്‍ജീനിയയിലുള്ള പെന്റഗണ്‍ കേന്ദ്രവും ഭീകരര്‍ ആക്രമിക്കുന്നത്. 110 നിലകളുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയയുര്‍ത്തി നിന്നിരുന്ന കെട്ടിടമായിരുന്നു. ലോകത്തിന് മുന്നില്‍ അമേരിക്കയെ അടയാളപ്പെടുത്തുന്ന പ്രൗഢഗംഭീരമായ ആകാശസൗധം .യുഎസിലെ ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 11, യുണൈറ്റഡ് എയര്‍ലെന്‍സ് ഫ്‌ളൈറ്റ് 175 എന്നീ രണ്ട് വിമാനങ്ങള്‍ ഭീകരര്‍ റാഞ്ചി. രാവിലെ 7.59ന് പറന്നുയര്‍ന്ന എഎ11 ഏതാണ്ട് ഒരുമണിക്കൂറിനുള്ളില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള ടവറിന്റെ 80-ാം നിലയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ യുഎ175 തെക്കേ ടവറിന്റെ അറുപതാം നിലയിലേക്കും ഇടിച്ചുകയറി. ലോകത്ത് നടന്ന ഏറ്റവും…
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാജയം. പരാഗ്വെയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ് ബ്രസീലിനെ ഞെട്ടിച്ച് പരാഗ്വെ ഗോൾ നേടിയത്. ഡിയോഗോ ഗോമസാണ് പരാഗ്വെയ്ക്കായി ഗോൾ നേടിയത് .അവസരങ്ങൾ മുതലാക്കുന്നതിൽ മഞ്ഞപ്പട പരാജയപ്പെട്ടു.ഒരു ഘട്ടത്തിൽ ഗിൽഹെർം അരാന ഗോളിന് തൊട്ടടുത്തെത്തി. അതേസമയം പരാഗ്വെയ്ക്ക് ലഭിച്ച അവസരം ഡിയാഗോ ഗോമസ് കൃത്യമായി വലയിലാക്കുകയായിരുന്നു.ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പോയിന്‍റ് ടേബിളിൽ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ 10 പോയന്റാണ് ബ്രസീലിനുള്ളത്. 18 പോയന്റുമായി അർജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകളും ബ്രസീലിന് മുന്നിലാണ്.
പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണ് പാവക്ക അഥവാ കയ്‌പ. പാവക്ക കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ പ്രമേഹ ബാധിതർക്ക് ലഭിക്കുന്നു. ലോകത്തെ പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. പ്രമേഹം പിടിപെടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. ഇനി പ്രമേഹം ബാധിച്ച ഒരാളാണ് നിങ്ങളെങ്കിൽ സാധാരണ ജീവിതം നയിക്കുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ഭക്ഷണ ശീലങ്ങളെ കുറിച്ച് വളരെ ബോധവാന്മാരായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് കയ്‌പയ്ക്കുണ്ട്. അതിനാലാണ് ഭക്ഷണത്തിൽ കയ്‌പ ഉൾപ്പെടുത്തണമെന്ന് പ്രമേഹ ബാധിതരോട് ഡോക്‌ടർമാർ നിർദേശിക്കുന്നത്.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനു രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്റെ ആദ്യ സിറ്റിംഗ്ഇന്ന്. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്കു കൈമാറും. പൊതുപ്രവര്ത്തകന് പായിച്ചിറ നവാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ പകര്‍പ്പ് കോടതി ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുക പ്രത്യേക ബെഞ്ചായിരിക്കും. ഇതിനിടെ, നടി രഞ്ജിനി പ്രത്യേക ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
വാഷിങ്‌ടൺ: നീതിയുക്തമായ ഒരു ഇടമായി ഇന്ത്യ മാറുമ്പോള്‍ മാത്രമേ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല. ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളോടായിരുന്നുരാഹുലിന്റെ വാക്കുകൾ . സംവരണം ഇനിയും എത്രകാലം തുടരുമെന്ന ചോദ്യത്തോടായിരുന്നു രാഹുലിന്‍റെ പ്രതികരണം.ഇന്ത്യയിലെ ഓരോ ബിസിനസുകാരന്‍റേയും പട്ടിക പരിശോധിക്കൂ. ഞാൻ അത് ചെയ്തിട്ടുണ്ട്. അതിൽ ഒരു ആദിവാസി ഗോത്രത്തിൽപ്പെട്ടവരുടേയോ, ദലിതരുടേയോ പേര് കാണില്ല. എന്നാൽ ഏറ്റവും മികച്ച 200 പേരിൽ ഒരു ഒബിസി ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഇന്ത്യയുടെ 50 ശതമാനമാണ്”- രാഹുല്‍ പറഞ്ഞു. “തങ്ങള്‍ എന്ത് തെറ്റാണ് ചെയ്‌തതെന്നും എന്തിന് ശിക്ഷിക്കപ്പെടുന്നുവെന്നും പറയുന്ന സവര്‍ണ ജാതിയിൽ നിന്നുമുള്ള ധാരാളം ആളുകളുണ്ട്. എനിക്ക് പറയാനുള്ളത്, അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ എന്നാണ്. നമ്മുടെ രാജ്യത്തിൻ്റെ ഭരണത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കൂ. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചോദിച്ചപ്പോൾ, ബിജെപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിഞ്ഞതിന് ശേഷം…
ഇംഫാല്‍ : ചെറിയ ഇടവേളയ്ക്കു ശേഷം മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിലും കുക്കി മേഖലകളിലും വന്‍ സംഘര്‍ഷം. മേഖല വീണ്ടും കത്തുകയാണ്. തൗബലില്‍ ജില്ലാ കലക്ടറുടെ ഓഫിസിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്‌തി പതാക ഉയര്‍ത്തി. കാങ്‌പോക്പി സ്വദേശിയായ കുക്കി വിമുക്ത ഭടനെ ഇംഫാല്‍ വെസ്റ്റില്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തങ്ങ്ബുഹ് ഗ്രാമത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ കുക്കി സ്ത്രീ കൊല്ലപ്പെട്ടു. തീവ്ര കുക്കിസംഘടനകള്‍ താഴ്വരയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനെതിരായ പ്രതിഷേധമാണ് അതിരുവിട്ടത്.മാവോയിസ്റ്റുകളെയെന്ന പോലെ തീവ്ര കുക്കി സംഘടനകളെ കൈകാര്യം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഗവര്‍ണര്‍ എല്‍ ആചാര്യയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.