- ജാർഖണ്ടിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചു.
- ഐക്യം വളർത്താൻ ഇൻഡോനേഷ്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പാപ്പാ
- അയ്യപ്പ സംഗമത്തിന് ബദലായി ബി ജെ പിയുടെ ശബരിമല സംരക്ഷണ സംഗമം
- പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതിയില്ല
- ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം
- സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
- സമുദായ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ടായിരിക്കണം – ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
- തിരുവനന്തപുരം വിമാനത്താവളത്തില്‍ കഞ്ചാവു വേട്ട; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റിൽ
Author: admin
ടൊവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്ഷനുമായി ഓണ ചിത്രങ്ങളിൽ മുന്നിൽ . ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നായി അമ്പത് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിമാറി ‘അജയന്റെ രണ്ടാം മോഷണം’.ഏറെ നാൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് എആർഎമ്മിനെ ഓണക്കാലത്ത് പ്രേക്ഷകർ വരവേറ്റത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ് തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,…
ജമ്മു: ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ് മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ. മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ട് എണ്ണൽ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേർ സ്വതന്ത്രസ്ഥാനാർത്ഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. നാഷണൽ കോൺഫറൻസും കോൺഗ്രസും കൈകോർത്താണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
തൃശൂര്‍: തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. ഓണാഘോഷത്തിന് സമാപനം കുറിച്ചാണ് വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. പുലര്‍ച്ചെ മുതല്‍ തന്നെ പുലികളെ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുലി മടകളില്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് പുലിയെയാണ് വരയ്ക്കാന്‍ ഏറ്റവും എളുപ്പമെന്നാണ് ഇവര്‍ പറയുന്നത്. വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡംഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബർ 15-നുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം.
400 പേരുടെ നില ഗുരുതരം,4000ത്തിലധികം പേര്‍ക്ക് പരിക്ക് ബെയ്‌റൂട്ട്: ലെബനാനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 11 . 4000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 400 പേരുടെ നില ഗുരുതരമാണ്. അക്രമത്തിന് പിന്നില്‍ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം അറിയിച്ചു. അക്രമത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചത്. ലെബ്നാനിലും സിറിയയുടെ ചില മേഖലകളിലുമാണ് ഇത്തരത്തില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സന്ദേശത്തിന്‍റെ മാതൃകയില്‍ ഒരു സന്ദേശം വരികയും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു ബാലികയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹിസ്ബുല്ല നേതൃത്വം അറിയിച്ചു. പരിക്കേറ്റവരില്‍ ഇറാൻ അംബാസിഡര്‍ മൊജ്താബ അമാനിയും ഉള്‍പ്പെടും.പേജറുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്നാണ് നിഗമനം.പേജര്‍ സ്‌ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സ്‌ഫോടനങ്ങള്‍ ആശങ്കാജനകമാണെന്നും, മേഖലയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചതായും യുഎന്‍ അധികൃതര്‍ സൂചിപ്പിച്ചു. തിരിച്ചടിക്കുമെന്ന ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയാല്‍ സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇസ്രയേല്‍…
കോഴിക്കോട് : കോഴിക്കോട് രൂപതയിലെയും ,നിർമ്മല ഹോസ്പിറ്റലിലെയും നഴ്സുമാർ ഒരുമിച്ചു കൂടി നഴ്സസ് ഗിൽഡ് ഡേ ആഘോഷിച്ചു.പരിശുദ്ധ പിതാവ് പയസ് 11ാമൻ്റെ നിർദ്ദേശപ്രകാരം സ്ഥാപിതമായ കത്തോലിക്ക നഴ്സുമാരുടെ അന്തർദേശീയ സംഘടനയാണ് കാത്തലിക് നഴ്സസ് ഗിൽഡ്. സഭാ പഠനങ്ങളും, വിശ്വാസവും, ക്രിസ്തീയ മൂല്യങ്ങളും ഉൾക്കൊണ്ടുകൊണ്ട് രോഗി ശുശ്രൂഷ, ആത്മീയം, തൊഴിൽപരം, സാമൂഹികം എന്നീ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് ത്യാഗ മനോഭാവത്തോടെ ലോകമെമ്പാടുമുള്ള നഴ്സുമാർ അവരുടെ കഴിവുകളും സമയവും ചിലവഴിച്ചുകൊണ്ട് ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. കാത്തലിക് നഴ്സസ് ഗിൽഡ് കൂടുതൽ ശക്തിപ്പെടുത്തുവാനും പ്രവർത്തനനിരതമാക്കുവാനും സിബിസിയുടെയും കെസിബിസിയുടെയും പൂർണ്ണ പിന്തുണയുണ്ട്. പരിശുദ്ധ അമ്മയുടെ ജനന തിരുനാളാണ് ആഗോള കത്തോലിക്കാ സംഘടനയായ CNGI യുടെ തിരുനാൾ ദിനം. നിർമ്മല ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ രൂപതയിലെ മേരിക്കുന്ന്, മാവൂർ, മലാപ്പറമ്പ്, ചെറുവണ്ണൂർ, നിർമ്മല ഹോസ്പിറ്റൽ എന്നീ യൂണിറ്റുകളിൽ നിന്ന് 150 ഓളം നേഴ്സുമാരും, നഴ്സിംഗ് വിദ്യാർത്ഥികളും പങ്കെടുത്തു. കോഴിക്കോട് രൂപത Ecclestiastical Advisor ഫാ. ടോണി മേരിക്കുന്ന്, Holy…
കൊച്ചി : പ്രമുഖ അൽമായ നേതാവും കെആർഎൽസിസി യിലെ സജീവ പങ്കാളിയുമായിരുന്ന അഡ്വ. ജോസി സേവ്യർ അന്തരിച്ചു .സംസ്കാരം 19 നു വ്യാഴാഴ്ച്ച വൈകുന്നേരം 4 ന് പള്ളുരുത്തി സെ.സെബാസ്ററ്യന്‍ പള്ളി സിമിത്തേരിയിൽ കെആർഎൽസിസി യുടെ ആരംഭകാലം മുതൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദീർഘകാലം അല്മായ കമ്മീഷൻ്റെ അസോ. സെക്രട്ടറിയായിരുന്നു. കൊച്ചി രൂപതയിലെ അല്മായ കാര്യാലയത്തിൻ്റെ നേതൃത്വവും നിർവ്വഹിച്ചിരുന്നു.2018 ൽ സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകൾക്ക് ” Pro Ecclesia et Pontifice’ എന്ന പേപ്പൽ ബഹുമതിക്ക് അഡ്വ. ജോസി സേവ്യർ അർഹനായിരുന്നു. കേരള കത്തോലിക്കാ സഭയുടെ ജീവൻ്റെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ജോസി സേവ്യർ സജീവമായിരുന്നു. കെസിബിസി പ്രോലൈഫ് മൂവ്മെൻ്റ് ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അനാരോഗ്യം പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയാൻ അദ്ദേഹത്തെ നിർബന്ധിച്ചുവെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ അല്മായരുടെ ശക്തീകരണത്തിനും സമുദായ പുരോഗതിക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ പ്രതിബദ്ധതയോടെ തുടർന്നിരുന്നു. KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, KLCA സ്റ്റേറ്റ് പ്രസിഡന്റ്…
ഡൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പൾസർ സുനിക്ക് . സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാദികളോടെയാണ് ജാമ്യം നൽകിയത്. വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ…
ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ രാജിയെ തുടർന്ന് അതിഷി മര്‍ലേന ഡൽഹി മുഖ്യമന്ത്രിയാകും.ഇന്ന് ചേർന്ന എഎപി രാഷ്ട്രീയകാര്യ സമിതിയാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു. ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയിലെത്തി കെജരിവാള്‍ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജരിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്.എഎപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ കെജരിവാളാണ് അതിഷിയുടെ പേര് മുന്നോട്ട് വെച്ചത്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കെജരിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു. 26, 27 തീയതികളില്‍ നിയമസഭാ സമ്മേളനം ചേരാനും യോഗത്തില്‍ തീരുമാനിച്ചു.
റോം: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും അമേരിക്കയിലെ കത്തോലിക്കാ കുടുംങ്ങൾക്ക് ഒരുപോലെ സ്വീകരിക്കാൻ കഴിയാത്ത നിലപാട് ഉള്ളവരാണെന്ന് ഫ്രാൻസിസ് പാപ്പ. ഇരുവരും മനുഷ്യജീവന് എതിരാണ്. കമലാ ഹാരിസ് ഗർഭഛിദ്രത്തെ അനുകൂലിക്കുമ്പോൾ അഭയാർഥികളായി വരുന്ന കുടിയേറ്റക്കാരെ നാടു കടത്തണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. തമ്മിൽ തിന്മ കുറഞ്ഞയാളെ തിരഞ്ഞെടുക്കണമെന്ന് മാർപാപ്പ പറഞ്ഞു. 12 ദിവസത്തെ ഏഷ്യൻ പര്യടനത്തിന് ശേഷം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാക്കി മാറ്റിയ 1973ലെ വിധി പുനഃസ്ഥാപിക്കുമെന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ കത്തോലിക്കാ വോട്ടർമാർ എല്ലാ തിരഞ്ഞെടുപ്പുകളിലും ഭിന്നിച്ചാണ് നിൽക്കാറ്. വോട്ട് ചെയ്യാതിരിക്കരുത്. ആരാണ് തിന്മ കുറഞ്ഞയാൾ, ആ വനിതയോ പുരുഷനോ. എനിക്കറിയില്ല. വോട്ടർമാർ സ്വയം ചിന്തിച്ചു സ്വന്തം മനഃസാക്ഷിക്കനുസരിച്ചു വോട്ട് ചെയ്യണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.