- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
ഒരു ശക്തയായ സ്ത്രീക്കും അവരുടെ കുടുംബത്തിനും ആദരാഞ്ജലി അര്‍പ്പിക്കുന്ന ആവേശകരമായ, ഹൃദയസ്പര്‍ശിയായ സിനിമ ഐഎഫ്എഫ്കെ 2024 ലെ ഉദ്ഘാടന ചിത്രം എന്ന നിലയില്‍ വമ്പിച്ച പ്രേക്ഷക പ്രശംസ നേടി.
1975 നെ ഇന്ത്യ അടയാളപ്പെടുത്തുന്നത് രാജ്യത്തെ അടിയന്തരാവസ്ഥക്കാത്തെ തുടക്കംകൊണ്ടാണ്. എന്നാല്‍ ആ ഇന്ത്യയില്‍ 1975ല്‍ ആരംഭിച്ച് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഒരു ജീവചരിത്രപുസ്തകമുണ്ട്. നവീന്‍ ചൗള എഴുതിയ മദര്‍ തെരേസ. പുസ്തകം വായിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് പുതിയ വിശേഷണം നല്‍കി; ജീവിക്കുന്ന വിശുദ്ധ.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1986ല്‍ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനഗാനം ആലപിച്ചു കഴിഞ്ഞപ്പോള്‍ പാപ്പാ, ഗായകസംഘത്തെ നോക്കി കുറെ നേരം നിര്‍ത്താതെ കയ്യടിച്ചു. ഗായകനും സംഗീതപ്രേമിയുമായ പാപ്പായ്ക്ക് അത്രയേറെ അന്നത്തെ ആ ഗാനാലാപനം ഇഷ്ടപ്പെട്ടു.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ തുടര്‍ച്ചയായി നാലാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നും മുന്‍കാലങ്ങളിലെ എക്‌സിറ്റ് പോളുകളും പാര്‍ട്ടിയുടെ പ്രകടനത്തെ കുറച്ചുകാണിച്ചിരുന്നു എന്നും എഎപിയുടെ ദേശീയ വക്താവ് റീന ഗുപ്ത പറഞ്ഞു. 2015 ലെയും 2020 ലെയും തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എന്നാല്‍ അങ്ങനെയായിരുന്നില്ല അന്നത്തെ എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നത് എന്ന് റീന ഗുപ്ത ചൂണ്ടിക്കാട്ടി. 2013, 2015, 2020 എന്നിങ്ങനെ ഏത് എക്സിറ്റ് പോള്‍ പരിശോധിച്ചാലും ആം ആദ്മി പാര്‍ട്ടിക്ക് സീറ്റുകള്‍ കുറവാണെന്നാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു എന്നും റീന ഗുപ്ത പിടിഐയോട് പറഞ്ഞു. രാജ്യതലസ്ഥാനത്ത് ബി ജെ പി തരംഗം ആഞ്ഞടുകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ പ്രവചിക്കുന്നത്. പല സർവ്വേകളും 40 ന് മുകളിൽ സീറ്റുകളാണ് ബി ജെ പിക്ക്…
ന്യൂഡല്‍ഹി : അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൊണ്ടുവന്നത് കൈയ്യിലും കാലിലും വിലങ്ങിട്ട്. അമൃത്സറില്‍ ഇറങ്ങുന്നതുവരെ വിലങ്ങിട്ടാണ് അമേരിക്ക ഇന്ത്യക്കാരെ നാടുകടത്തിയതെന്ന് വെളിപ്പെടുത്തല്‍. കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് കൊണ്ടുവന്നതെന്നും അമൃത്സറില്‍ എത്തിയ ശേഷമാണ് വിലങ്ങ് അഴിച്ചതെന്നും മടങ്ങിയെത്തിയ ഇന്ത്യക്കാരന്‍ വെളിപ്പെടുത്തി. വിലങ്ങു വച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇന്ത്യക്കാരുടേതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് യു എസ് സൈനിക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ജസ്പാല്‍ സിങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടവരില്‍ ഒരാളാണ് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ്. 19 സ്ത്രീകളും 13 പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 104 ഇന്ത്യക്കാരുമായാണ് യു എസ് സൈനിക വിമാനം ബുധനാഴ്ച അമൃത്സറില്‍ ഇറങ്ങിയത്. ട്രംപിന്റെ ഇത്തരം നീക്കങ്ങളെ ഇന്ത്യ വകവച്ചു കൊടുക്കരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി വാഷിങ്ടണ്‍: അമേരിക്കയിൽ വനിതാ കായിക മത്സരങ്ങളിൽ ട്രാന്‍സ്ജെന്‍ഡറുകകൾ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വനിതാ ടീമുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവിലുണ്ട് . ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു . 2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ കോടതികളിൽ ട്രംപ് തിരിച്ചടി നേരിടുകയാണ് .യുഎസില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാനാണ് ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തിന് തടയിട്ടത്. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാന്‍ഡ് കോടതി നിരീക്ഷിച്ചു.…
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത് . തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത് . നികുതിയേതര വരുമാന വര്‍ധനക്കുള്ള മാര്‍ഗങ്ങളിലാകും ബജറ്റ് ഊന്നല്‍ നല്‍കുക. ക്ഷേമപെന്‍ഷന്‍ വര്‍ധനയും ശമ്പള കമ്മീഷന്‍ പ്രഖ്യാപനവുമടക്കം ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകും. മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടാകും സംസ്ഥാന ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട് എന്നാണ് വിവരം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികള്‍ക്ക് പണമെത്തിക്കാന്‍ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്‌കാരങ്ങള്‍ക്കും സാധ്യതയുണ്ട്. സമീപകാലത്തൊന്നും ഇത്ര വലിയ പ്രതിസന്ധിയുണ്ടായിട്ടില്ലാത്ത വിധത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ്. ഡിസംബര്‍…
തൃശൂര്‍: ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. ഭർത്താവ് പരേതനായ കൊച്ചുണ്ണി. എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്. ഇടുക്കി പുള്ളിക്കാനത്ത് തേയിലത്തോട്ടത്തിലായിരുന്നു അമ്മയ്ക്ക് ജോലി .ഭർത്താവിനൊപ്പം 38 വർഷം അവിടെ ജോലി ചെയ്തു. ഭർത്താവിന്റെ നാടായിരുന്നു ചേലക്കര. അദ്ദേഹം മരിച്ചപ്പോൾ ചേലക്കരയിൽ താമസമാക്കി . മുഴുസമയ രാഷ്ട്രീയക്കാരനായ മകൻ രാധാകൃഷ്ണനെക്കുറിച്ച് വലിയ അഭിമാനിയായിരുന്നു അമ്മ . ‘ഞാനിവിടെ നിന്ന് ഒന്നു കൈ കാണിച്ചാൽ മതി. നാട്ടുകാരെല്ലാം കൂടെയുണ്ടാകും. ആർക്കും എന്നോട് ഒരു വിരോധവുമില്ല. ഓണവും വിശേഷദിവസവുമൊക്കെ വന്നാൽ എനിക്ക് ആരെങ്കിലുമൊക്കെ മുണ്ടു തരും. മകൻ തന്നില്ലെങ്കിലും. അത് മകൻവഴിയുള്ള സ്നേഹമാ. അതൊക്കെ അവൻ തരുന്ന സമ്മാനമല്ലേ’- ഒരിക്കൽ അമ്മ പറഞ്ഞു . സഹനങ്ങളുടെ സങ്കടക്കടൽ താണ്ടി എട്ടുമക്കളെ പോറ്റിവളത്തിയ അമ്മ ,കേരളത്തിലെ തേയിലത്തോട്ടങ്ങളിൽ ചോര നീരാക്കി പണിയെടുത്ത്…
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി ഫോറങ്ങളുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കുമെന്ന് കേരള ലേബർ മൂവ്മെൻ്റ്. കത്തോലിക്കാ രൂപതകളിലെ ലേബർ ഡയറക്ടർമാരുടെയും കേരള ലേബർ മൂവ്മെൻറ് സംസ്ഥാന നേതൃത്വത്തിന്റെയും സംയുക്ത യോഗം കർമ്മ പദ്ധതിയുടെ മുഖ്യ രൂപം നൽകി. ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റന്റെ വാർഷിക സമ്മേളനം ഈ കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകും. മാനന്തവാടിയിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി മന്ദിരത്തിൽ നടന്ന നേതൃ യോഗം മാനന്തവാടി രൂപതാ അധ്യക്ഷനും കെസിബിസി ലേബർ കമ്മീഷൻ വൈസ് ചെയർമാനുമായബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി രൂപത മെത്രാൻ മാർ ജോസഫ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പ്കാലായിൽ, കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, വയനാട് സോഷ്യൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.