- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
Author: admin
കൊളംബോ: ശ്രീലങ്കൻ മന്ത്രി സുസിൽ രണസിംഗെയുമായി ഇന്ത്യൻ ഹൈക്കമ്മിഷണർ സന്തോഷ് ഝാ കൂടിക്കാഴ്‌ച നടത്തി . ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയിൽ പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് പുനർനിർമ്മാണ, പുനരധിവാസ ആവശ്യങ്ങൾക്കായി ഭവന മേഖലയിൽ നിലവിലുള്ള ശക്തമായ വികസന സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്‌തതായി സന്തോഷ് ഝാ എക്‌സിൽ കുറിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും വലിയ ദുരന്തമാണ് ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായത് . വെള്ളപ്പൊക്കത്തിൽ പെട്ട് ഇതുവരെ 486 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ദുരന്ത നിവാരണ സേനയുടെ കണക്ക് പ്രകാരം നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കും. അതേസമയം ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.
കോട്ടയം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച വിവരങ്ങൾ എസ്‌ഐടിക്ക് നല്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ് ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ടു 500 കോടിയുടെ കൊള്ളയാണ് നടന്നെന്നാണ് സംശയിക്കുന്നത്. മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായിട്ടാണ് തനിക്കു ലഭിച്ചിരിക്കുന്ന വിവരം . ഇക്കാര്യങ്ങളെല്ലാം എസ്‌ഐടി അന്വേഷിക്കണം. ഒരു വ്യവസായിൽ നിന്നാണ് ശബരിമലയുമായി ബന്ധപ്പെട്ടു വിവരങ്ങൾ ലഭിച്ചത്. ഇക്കാര്യങ്ങളാണ് എസ്‌ഐടിയ്ക്കു കൈമാറുന്നതെന്നും കൂടുതൽ അന്വേഷണം നടക്കുന്നതോടെ വൻ സ്രാവുകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തൻറെ പക്കലില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ വിവരങ്ങൾ തനിക്കു നല്കിയ വ്യക്തിയുടെ പേർ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തില്ല. തന്നോടു വിവരങ്ങൾ വെളിപ്പെടുത്തിയ വ്യക്തി എസ്‌ഐടിക്ക് വിവരങ്ങൾ നല്കാൻ തയാറാണ് . പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻറെത്. സിപിഎമ്മിലെ രണ്ടു നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.…
കൊച്ചി: കൊച്ചിയില്‍ സഭൈക്യത്തിന്‍റെ വസന്തം സമ്മാനിച്ച വിസ്മയരാവ് മൂന്നാം പതിപ്പ് ഇത്തവണയും ഡിസംബര്‍ 22 ന് നടത്തുമെന്ന് ജനറൽ കൺവീനർ ഫാ മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ പള്കളികളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്ന ഈ സ്നേഹസംഗമത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ആഘോഷ കമ്മിറ്റി രക്ഷാധികാരി ഫാ. ജോയ് അയിനിയാടൻ പറഞ്ഞു. ഇതോടനുബന്ധിച്ച് കടവന്ത്ര സാന്‍ജോ ഹാളില്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ഫാ. കെ.ജി. ജോസഫ് അധ്യക്ഷത വഹിച്ചു.ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് തുടങ്ങി സമ്മേളനവേദിയായ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ എത്തിച്ചേരും. വൈറ്റില സെന്‍റ് പാട്രിക് , എളംകുളം സെന്‍റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്‍റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, , ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെന്‍റ് ജോസഫ്, സെന്‍റ് സെബാസ്റ്റ്യന്‍, എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരുമാണ് മതമൈത്രിയുടെയും എക്യുമെനിസത്തിൻ്റെയും ഈ…
ന്യൂഡൽഹി: റിപ്പോ നിരക്കിൽ ആർ.ബി.ഐ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി . 5.25 ശതമാനമായാണ് ആർ.ബി.ഐ നിരക്ക് കുറച്ചത്. ഇതോടെ രാജ്യത്ത് ഭവന-വാഹന വായ്പപലിശനിരക്കുകൾ കുറയും. മൂന്ന് ദിവസമായി നടന്ന ആർ.ബി.ഐ പണനയ യോഗത്തിനു ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് നിരക്ക് കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഓപ്പൺ മാർക്കറ്റ് റെഗുലേഷനായി ഒരു ലക്ഷം കോടി മാറ്റിവെക്കുകയാണെന്നും ആർ.ബി.ഐ അറിയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിലാണ്. സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച രീതിയിൽ പണപ്പെരുപ്പത്തിൽ കുറവ് വന്നു . ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നതെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത് . ഗ്രാമീണമേഖലയിലെ ഡിമാൻഡ് ശക്തമായി തുടരുന്നുണ്ട്. നഗരമേഖലകളിൽ ക്രമാനുഗതമായ വളർച്ച ഡിമാൻഡിൽ ഉണ്ടാവുന്നുണെടന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി. നിർമാണമേഖലയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവുന്നുണ്ട്. സേവന, കയറ്റുമതി മേഖലകൾ തിരിച്ചവരവിന്റെ പാതയിലാണെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
നെടുമ്പാശ്ശേരി : ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കലും വൈകലും പതിവാകുന്നു . ഇത് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും സര്‍വീസുകളെ ബാധിച്ചുകഴിഞ്ഞു . പുലര്‍ച്ചെ 1.05ന് പുറപ്പെടേണ്ട തിരുവനന്തപുരം –ഷാര്‍ജ വിമാനം ഇതുവരെ പുറപ്പെട്ടില്ല. നെടുമ്പാശേരിയില്‍ പുലര്‍ച്ചെ 4.50ന് വരേണ്ട റാസല്‍ഖൈമ വിമാനവും 7.30ന് എത്തേണ്ട മസ്കറ്റ് വിമാനവും എത്തിയിട്ടില്ല.ഇന്‍ഡിഗോ രാജ്യ വ്യാപകമായി അറുന്നൂറിലധികം വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍ 225 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട് . ബെംഗളൂരുവില്‍ 102 സര്‍വീസുകളാണ് റദ്ദാക്കിയത് . ഇത് കേരളത്തിലും വിമാന സര്‍വീസുകളെ ബാധിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനങ്ങള്‍ വൈകുന്നുണ്ട് . തിരുവനന്തപുരത്ത് ആറ് സര്‍വീസുകളാണ് റദ്ദാക്കിയത് .
കൊച്ചി: കൊച്ചി പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് കണ്ടെത്തി. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി . ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് നിഗമനം. ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടുവെച്ചതെന്ന് അറിവായിട്ടില്ല .മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്.അന്വേഷണം ഊർജ്ജിതമാണ്.
കൊച്ചി: കൊച്ചി നഗരത്തെയാകെ പുകമഞ്ഞ് മൂടി. വൈറ്റില, തൈക്കൂടം, ഏലൂർ, കളമശേരി തുടങ്ങി വിവിധ പ്രദേശങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് ഇന്ന് അനുഭവപ്പെട്ടത്. പുകമഞ്ഞിൽ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വിദഗ്ദർ പറയുന്നു .അതേസമയം കൊച്ചിയിലെ വായുഗുണനിലവാര സൂചിക 170ന് മുകളിലാണ് , ഗർഭിണികളും പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം.ഒരാഴ്ചയായി കൊച്ചിയിൽ മാത്രമല്ല മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമൊക്കെ ചൂട് കുറയുന്ന സാഹചര്യമുണ്ട്. ചെന്നൈ തീരത്തുണ്ടായ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമുണ്ട്. മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോൾ അത് ആരോഗ്യത്തിന് നല്ലതല്ല.എന്നാൽ ഡൽഹി പോലുള്ള വൻ നഗരങ്ങളിലേതു പോലുള്ള സാഹചര്യം കൊച്ചിയിലില്ല. കൊച്ചിയിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്‌ക് ഉപയോഗിക്കണം. കൊച്ചിയിൽ കടൽക്കാറ്റ് ലഭ്യമാകുന്നത് വായു മലിനീകരണം കുറയ്ക്കാൻ സഹായകമാവുന്നുണ്ട് .
പ്രയാഗ്‌രാജ്: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പട്ടികജാതി (എസ്‌സി) സമുദായങ്ങളിലെ വ്യക്തികൾക്ക് അവരുടെ പട്ടികജാതി പദവിയുമായി ബന്ധപ്പെട്ട സംവരണ ആനുകൂല്യങ്ങൾ സ്വയമേവ നഷ്ടപ്പെടുന്നുണ്ടോ എന്നത് പരിശോധിച്ച് നീതി നടപ്പിലാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. മതപരമായ വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധി ഉദ്ധരിച്ച് ജസ്റ്റിസ് പ്രവീൺ കുമാർ ഗിരി, മതപരിവർത്തനത്തിന് ശേഷം പട്ടികജാതി ആനുകൂല്യങ്ങൾ അവകാശപ്പെടുന്നത് “ഭരണഘടനയെ വഞ്ചിക്കുന്നതിന്” തുല്യമാണെന്നും സംവരണ നയങ്ങൾ അടിസ്ഥാനമാക്കിയുള്ള തത്വത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ക്രിസ്തുമതത്തിൽ ബാധകമല്ലെന്നും അതിനാൽ മുൻ ജാതി സർട്ടിഫിക്കറ്റുകൾ പരിഗണിക്കാതെ മതപരിവർത്തനത്തിന് ശേഷം പട്ടികജാതി വർഗ്ഗീകരണം അസാധുവാകുമെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ വിധിയും കോടതി പരാമർശിച്ചു. മതങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്ത ജിതേന്ദ്ര സഹാനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. “എന്റെ നാട്ടിൽ യേശുക്രിസ്തുവിന്റെ വചനങ്ങൾ പ്രസംഗിക്കാൻ” അനുമതിക്കായി അപേക്ഷിച്ചതേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപത്രം റദ്ദാക്കണമെന്ന്…
ബെയ്‌റൂട്ട് : സംഘർഷഭരിതമായ ലോകത്തിൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തുകയാണ് ലിയോ പാപ്പാ.അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലോകം കാതോർത്തിരിക്കുന്നു. തുർക്കിയിലേക്കും ലെബനനിലേക്കുമുള്ള തന്റെ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ഡിസംബർ 2 ചൊവ്വാഴ്ച ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിൽ (Beirut Waterfront) ഒന്നര ലക്ഷത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ബലിയർപ്പിച്ച വേളയിലും പാപ്പാ നടത്തിയ പ്രബോധനം ലോകത്തെ അടിച്ചമർത്തപ്പെടുന്ന സകല മനുഷ്യർക്കും ധൈര്യം പകരുന്നതാണ്. സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് ഉടനടി ഉത്തരം ലഭിക്കാത്തപ്പോഴും, നമുക്കരികിലേക്ക് വരുന്ന കർത്താവിലേക്ക് വിശ്വാസപൂർവ്വം നോക്കാനും, സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റേതുമായ ഒരു സാഹചര്യം സൃഷ്ടിക്കാൻ ഏവരെയും ക്ഷണിക്കാനും ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്‌തു. ലെവന്റ് (Levant) പ്രദേശങ്ങളിലെ ക്രൈസ്തവർ, എല്ലാ അർത്ഥത്തിലും അവിടെയുള്ള പൗരന്മാരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വാസജീവിതത്തിൽ സധൈര്യം മുന്നോട്ട് പോകാൻ അവരോട് ആഹ്വാനം ചെയ്തു. ആഗോളസഭ, ലെവന്റിലെ ക്രൈസ്തവരെ സ്നേഹത്തോടെയും, അതേസമയം അത്ഭുതത്തോടെയുമാണ് നോക്കിക്കാണുന്നതെന്ന് പ്രസ്താവിച്ച പരിശുദ്ധ പിതാവ്, സമാധാനത്തിന്റെ സൃഷ്ടാക്കളും സന്ദേശവാഹകരും സാക്ഷികളുമാകാൻ അവരോട് ആവഷ്യപ്പെട്ടു. മദ്ധ്യപൂർവദേശങ്ങൾ, പ്രതികാരത്തിന്റെയും അക്രമത്തിന്റെയും…
ലേഖനം / ഡോ. എഡ്വേര്‍ഡ് എടേഴത്ത് കൊച്ചി രൂപതയ്ക്ക് അതിന്റെ പോര്‍ച്ചുഗീസ് ചരിത്രം ഇന്നും നന്മയുടെ ഓര്‍മ്മകളാണ്. ചരിത്രത്തിലെ ഏറ്റക്കുറച്ചിലുകളും സംസ്‌കാരങ്ങളുടെ കടന്നുകയറ്റവും എല്ലാം കൊച്ചിക്ക് ഒരു ഭാരമല്ല, മറിച്ച് അതിന്റെ ആകര്‍ഷകമായ വൈവിധ്യത്തിന് മാറ്റുകൂട്ടാണ്. ആദ്യ തദ്ദേശീയ മെത്രാന്‍ ഡോ. അലക്സാണ്ടര്‍ എടേഴത്ത് പിതാവിന്റെ മെത്രാഭിഷേക കര്‍മ്മത്തിന് വേദിയായത് ഗോവയിലെ ബോംജെസു ബസിലിക്കയായിരുന്നു. അതിന് നേതൃത്വം നല്‍കിയത് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ സെറിജറയും. ഈ ചരിത്ര പശ്ചാത്തലം ഒരിക്കല്‍ കൂടെ സജീവമാകും വിധം ഇപ്പോള്‍ രൂപത നേതൃത്വം കയ്യാളുന്ന ആന്റണി കട്ടിപ്പറമ്പില്‍ പിതാവിന്റെ അഭിഷേക കര്‍മ്മത്തിന് നേതൃത്വം നല്‍കുന്നത് ഗോവ അതിരൂപതാധ്യക്ഷന്‍ കിഴക്കിന്റെ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫറാവോ ആണ്. പഴമയുടെ നല്ലൊരു തുടര്‍ച്ച. കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ സ്ഥാനമേല്‍ക്കുന്നു. ഈ അവസരത്തില്‍ രൂപതയുടെ ചരിത്ര-സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് ഒരെത്തിനോട്ടം ഉചിതമാണല്ലോ.2007ല്‍ കൊച്ചി രൂപതയുടെ 450-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ തുടക്കം കുറിച്ച ഒരു പ്രധാന…
Subscribe to Updates
Get the latest creative news from FooBar about art, design and business.
