- യൂണിഫോം വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്വപരം: കെആര്‍എല്‍സിസി
- പള്ളുരുത്തി സെൻറ് റീത്താസ് സ്കൂൾ – സംരക്ഷണം ഉറപ്പാക്കണം: കെ എൽ സി എ
- കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്തെ ആശുപത്രിയിൽ അന്തരിച്ചു
- രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ വിറപ്പിച്ച് കേരളം
- സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന
- സെന്റ് റീത്താസ് സ്കൂളിൽ നടന്ന അതിക്രമത്തെ അപലപിക്കുന്നു: കെ.സി.വൈ.എം. ലാറ്റിൻ
- നിക്കരാഗ്വേയില്‍ കുമ്പസാരത്തിനിടെ ആസിഡ് ആക്രമണത്തിന് ഇരയായ വൈദികന് അന്തരിച്ചു
- പ്രഥമ ജോസഫ് വൈറ്റില പുരസ്കാരം സമർപ്പിച്ചു..
Author: admin
കൊച്ചി :ലോക ഫുട്ബോളിന്റെ മിശിഹയും ലോക ചാംപ്യന്മാരായ അർജന്റീന ടീമും നടത്തുന്ന കേരള സന്ദർശനത്തിന്റെ ഭാഗമായി അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര ഇന്ന് മണിക്ക് കൊച്ചിയിലെത്തും.ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിക്കുന്നതിനൊപ്പം സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അർജന്റീന ടീം മാനേജർ വിലയിരുത്തും. ഒപ്പം കായികമന്ത്രി വി അബ്ദുറഹിമാനുമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും. ടീമിന്റെ മത്സരങ്ങളിലും അന്തിമ തീരുമാനമുണ്ടാകും. താമസിക്കുന്ന ഹോട്ടൽ, ഭക്ഷണം, യാത്രകൾ മറ്റ് സൗകര്യങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയാകും. നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല . തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചരുന്നത് . ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കൊച്ചി . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്.…
കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിൻറെയും ദുൽഖർ റഹ്‌മാന്റേയും വീടുകളിലുൾപ്പടെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പരിശോധന . കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. നുംകൂർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ്. പൃഥ്വിരാജിൻറെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിൻറെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിൻറെ വീട്ടിലും പരിശോധന തുടരുകയാണ്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി എന്നും ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്നുമുള്ള വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ്…
ന്യൂഡൽഹി : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് സ്വീകരിക്കും .ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് . 2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാൽ കെ പുരസ്കാരം കേരളമണ്ണിലെത്തുന്നത്. വൈകിട്ട് 4 മണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം കൈമാറും. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവും ഇന്ന് നടക്കും . അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമയ്ക്കുള്ളത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം നടൻ വിജയരാഘവൻ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങും. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ഇതേ സിനിമയിലെ എഡിറ്റർ മിഥുൻ മുരളിയും ഏറ്റുവാങ്ങും. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ വൈകീട്ട് 4 മണിക്കാണ് ചടങ്ങ്. ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവൊരുക്കുന്ന അത്താഴ വിരുന്നിലും പുരസ്കാര ജേതാക്കൾ പങ്കെടുക്കും. ഉള്ളൊഴുക്ക് മികച്ച…
മുംബൈ: ഔറംഗാബാദ് ബിഷപ്പ് എമറിറ്റസ് ബിഷപ്പ് എഡ്വിൻ കൊളാക്കോ 2025 സെപ്റ്റംബർ 22 ന് ഉച്ചകഴിഞ്ഞ് 3:30 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. ശവസംസ്കാര വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.അഞ്ച് പതിറ്റാണ്ടിലേറെയായി ബിഷപ്പ് കൊളാക്കോ സഭയെ മികച്ച രീതിയിൽ സേവിച്ചു. 1995 മുതൽ 2006 വരെ അമരാവതി ബിഷപ്പായിരുന്നു അദ്ദേഹം, പിന്നീട് 2006 മുതൽ 2015 ൽ വിരമിക്കുന്നതുവരെ ഔറംഗാബാദ് രൂപതയെ അദ്ദേഹം നയിച്ചു. 2008 മുതൽ 2015 വരെ അദ്ദേഹം സിസിബിഐ കമ്മീഷൻ ഫോർ ഫാമിലിയുടെ അധ്യക്ഷനായിരുന്നു. 1937 ഒക്ടോബർ 2 ന് ബോംബെ അതിരൂപതയിലെ ഉട്ടാനിൽ ജനിച്ച അദ്ദേഹം മേരിയുടെയും ഇസിഡോർ കൊളാക്കോയുടെയും ഒമ്പത് മക്കളിൽ മൂന്നാമനായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1955 ൽ ബോംബെ രൂപതാ സെമിനാരിയിൽ ചേർന്നു, പിന്നീട് 1960 ൽ സെന്റ് പയസ് എക്സ് കോളേജ് ആയി. 1964 ൽ ബോംബെ അതിരൂപതയ്ക്കായി അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി, അക്കാലത്ത് ഇന്നത്തെ…
പാരീസ് : ഔസ്മാൻ ഡെംബെലെ 2025 ലെ ബാലൺ ഡി ഓർ ജേതാവായി കിരീടം ചൂടി. ഫ്രഞ്ച് ക്ലബ്ബിന് ഏറെക്കാലമായി കാത്തിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത സീസണാണിത്. ബാഴ്‌സലോണയുടെ ലാമിൻ യമലിനെയും പിഎസ്ജി സഹതാരം വിറ്റിൻഹയെയും മറികടന്ന് 28 കാരനായ ഫ്രഞ്ച്കാരൻ ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത ബഹുമതി നേടി.പിഎസ്ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക സംഭാവന നൽകിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണിൽ പിഎസ്ജിക്കായി ഡെംബലെയുടെ ബൂട്ടിൽനിന്നും പിറന്നത്. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഈ അവാർഡ് കളിക്കാരനും ക്ലബ്ബിനും ഒരു സുപ്രധാന വഴിത്തിരിവായി മാറുന്നു. വ്യക്തമായ കഴിവ് ഉണ്ടായിരുന്നിട്ടും പരിക്ക് മൂലവും മറ്റും പ്രശ്‌നങ്ങൾ നേരിട്ട ഡെംബെലെ ഒടുവിൽ, വളരെക്കാലമായി അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന സുസ്ഥിരമായ മികവ് പുറത്തെടുത്തു. ഈ വർഷം ആദ്യം നൽകിയ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി…
ടാറ്റാനഗർ റെയിൽവേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട സ്റ്റാഫംഗങ്ങളെയും 19 കുട്ടികളെയും തീവ്രഹിന്ദുത്വവാദികള്‍ തടഞ്ഞുവച്ചു.
, 75 വർഷങ്ങളായി തുടരുന്ന വത്തിക്കാൻ-ഇന്തോനേഷ്യ നയതന്ത്ര ബന്ധത്തിന്റെ സന്തോഷവും അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്തോനേഷ്യൻ സമൂഹത്തിനു, സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, അവർക്ക് ഹ്രസ്വ സന്ദേശം നൽകുകയും ചെയ്തു.
നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളാണ്. കാമം, കോപം, ആര്‍ത്തി. ഇത് മൂന്നും വിജയനുണ്ട്’, മുഖ്യ മന്ത്രിക്കെതിരെ അണ്ണാമലൈ പറഞ്ഞു.
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി ഇന്നും അനുമതി നൽകിയില്ല. നേരത്തെ ടോൾപിരിവിന് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതൽ അനുമതി നൽകാമെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്. ഇപ്പോൾ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് കോടതി അനുമതി നിഷേധിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞ സംഭവം കോടതി ഉന്നയിച്ചു. മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി മുരിങ്ങൂരിലെ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിച്ച നടപടി ജില്ലാ കളക്ടറെ അറിയിക്കണമെന്ന് നിർദേശിച്ചു. ഇതു കൂടി പരിഗണിച്ചാവും ടോൾ പിരിവിന് കോടതി അന്തിമ അനുമതി നൽകുന്നത് .
റാഞ്ചി: കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം. ജാർഖണ്ഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അക്രമം. ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും പത്തൊൻപത് കുട്ടികളെയും സംഘപരിവാർ സംഘടനകൾ തടഞ്ഞുവച്ചു . വിശ്വഹിന്ദു പരിഷത്ത് , ബജ്‌റംഗ്ദൾ പ്രവർത്തകരാണ് പ്രകോപനമുണ്ടാക്കിയത്. മതപരിവർത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദൾ പ്രവർത്തകർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽപങ്കിട്ടതോടെ പ്രകോപനവുമായി കൂടുതൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും പൊലീസും വിഷയത്തിൽ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുർ രൂപതയുടെ കീഴിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതാണെന്ന് കന്യാസ്ത്രീകൾ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.