- ലോകത്തിലെ ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളുടെ ലിസ്റ്റ്: ആദ്യ പത്തിൽ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ
- വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സംഘവും നാളെ യുഎസ് സന്ദർശിക്കും
- നീതി, ഓരോരുത്തർക്കും അർഹമായത് നല്കുന്ന പുണ്യം_പാപ്പാ
- അന്താരാഷ്ട്ര സമാധാന ദിനം
- അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ ഇടവകയിൽ ലെയോ പാപ്പ ദിവ്യബലി അര്‍പ്പിക്കും
- ഗാസയിൽ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം.
- ഇന്ന് ലോക അൽഷിമേഴ്സ് ദിനം
- സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
Author: admin
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 നാണ് തോൽപ്പിച്ചത്.വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം. ഈ സീസണിൽ ഡോർട്മുണ്ട് ഏറ്റുവാങ്ങുന്ന ആദ്യ തോൽവി കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ 2 – 0 ന് പിന്നിൽ നിന്ന ശേഷമാണ് റയൽ അടിച്ചു കയറിയത്. മുപ്പതാമത്തെ മിനിറ്റിൽ ഡോണിയൽ മലനും മുപ്പത്തിനാലാമത്തെ മിനിറ്റിൽ ജെയ്മിയും ഗോൾ നേടിയതോടെ ഡോർട്മുണ്ട് ആദ്യ പകുതിയിൽ ലീഡെടുത്തു. എന്നാൽ ഡോർട്മുണ്ടിന് രണ്ടാം പകുതിയിൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല. തുടർച്ചയായി റയൽ ലക്ഷ്യം കണ്ടതോടെ ഡോർട്മുണ്ട് തകർന്നടിഞ്ഞു. വിനീഷ്യസിന് പുറമെ റൂഡിഗർ, ലൂക്കാസ് എന്നിവരാണ് വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ പിഎസ്ജി ,പി.എസ്.വിയോട് സമനിലയിൽ കുരുങ്ങി. മറ്റൊരു മാച്ചിൽ എസി മിലാനും ആഴ്സണലും ജയിച്ചു.
കണ്ണൂർ: മുനമ്പം കടപ്പുറത്ത് സ്‌ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസീയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി യോഗം ആവശ്യപ്പെട്ടു. മുനമ്പത്തുകാർ വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോർഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവർക്കു നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്.കണ്ണൂർ രൂപത കെ എൽ സി എ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. രുപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, കെ എൽ സി എ മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നെറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ഡിക്സൺ ബാബു, റിക്സൺ ജോസഫ് ,ഫ്രാൻസിസ് സി അലക്സ് , ജോയ്സ് മെനെസസ്, സുനിൽ കാഞ്ഞങ്ങാട് , എലിസബത്ത്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പ്രഥമ ദൈവദാസനായ ‘മുതിയാവിള വല്ല്യച്ചന്‍’ ഫാ. അദെയോദാത്തൂസ് ഒ.സി.ഡി. യെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനമായി. ഇന്നലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ഇന്ത്യയിലെ ചടങ്ങുകള്‍ പൂര്‍ണ്ണമായത്. നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് സ്കൂളില്‍ നിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ യാത്രയില്‍ നൂറ്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. 11 ഫൊറോനകളില്‍ നിന്ന് ബാനറുകളുടെ പുറകില്‍ മാലാഖ കുട്ടികളും മുത്തുക്കുടകളും, പേപ്പല്‍ഫ്ളാഗുകളും അദെയോദാത്തൂസച്ചന്‍റെ ജീവിതം വരച്ചുകാട്ടുന്ന ഫ്ളോട്ടുകളും അണിനിരന്നു. ആലുംമ്മൂട് ജംഗ്ഷന്‍വഴി ബസ്റ്റാന്‍ഡ് കവലയിലൂടെ വിശ്വാസ പ്രഘോഷണയാത്ര കത്തീഡ്രലില്‍ സമാപിച്ചു. ഫാ.അദെയോ ദാത്തുസിനെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഇ്ന്ത്യയിലെ അവസാന വട്ട ചടങ്ങുകള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ തിരി തെളിക്കുന്നു കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.കൊല്ലം രൂപതാ മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ വചന സന്ദേശം…
പാലക്കാട് : പാലക്കാട് കല്ലടികോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കല്ലികോട് അയ്യപ്പന്‍കാവില്‍ വെച്ച് ഇന്നലെരാത്രി 11 മണിയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്ന് വന്ന കാറും മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞു. മണ്ണന്തറ സ്വദേശികളായ വിജേഷ്,വിഷ്ണു വേണ്ടപ്പാറ സ്വദേശി രമേശ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ, മഹേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപീകരിച്ച സി-60 എന്ന പ്രത്യേക പൊലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ.മഹാരാഷ്ട്ര – ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവര്‍ സംസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.പൊലീസും സിആര്‍പിഎഫും സംയുക്തമായായിരുന്നു തിരച്ചില്‍ നടത്തിയത്. പൊലീസ് സംഘത്തെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത് .
മലപ്പുറം: കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേർ പൊലീസിന്റെ പിടിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരി വീട്ടില്‍ ജയാനന്ദന്‍(61) എന്നിവരാണ് അറസ്റ്റിലായത്. ബസില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നിന്നും നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു കവര്‍ച്ച. തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി തൃശൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമകള്‍ ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണമാണ് മോഷണം പോയത്. ജീവനക്കാരന്‍ പിന്നില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്ന് സിബ് തുറന്ന് സ്വര്‍ണം കവരുകയായിരുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒക്ടോബർ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം : വടക്കുംഭാഗം വിശുദ്ധ ജെറോമിന്റെ ഇടവക ദേവാലയത്തിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെ മൈനർ തിരുനാൾ ആഘോഷിച്ചു .കൊല്ലം രൂപത മുൻ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ കുട്ടികൾക്ക് മരിയൻ സന്ദേശം നൽകി കൊല്ലം രൂപതയിലെ വ്യത്യസ്ത ഇടവകകളിൽ നിന്നുമുള്ള അമ്മമാരും, അപ്പച്ചന്മാരും, യുവതികളും, ആൺകുട്ടികളും, പെൺകുട്ടികളും പരിശുദ്ധ അമ്മയുടെയും, വ്യത്യസ്തരായ വിശുദ്ധരുടെയും വേഷം അണിഞ്ഞുകൊണ്ട് 101 പേര് കൊല്ലം രൂപതയുടെ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഫാത്തിമ മാതാദേവാലയത്തിൽ നിന്നും “വിഷൻസ് ഓഫ് ഗ്രേസ് 2024 എന്ന യേശുനാമ പ്രഘോഷണ യാത്ര” ആകർഷകമായി . 101 വിശുദ്ധരും അലങ്കരിച്ച ബൈക്കുകളുടെയും, കാറുകളുടെയും, ബസുകളുടെയും അകമ്പടിയോടെ , അനൗൺസ്മെന്റോട് കൂടി, കൊല്ലം പട്ടണം മുഴുവനും ചുറ്റി തീരദേശ റോഡിലൂടെ കടന്ന് തീരദേശത്തു കാണുന്ന പള്ളികളുടെ മുന്നിലൂടെ കടന്നുപോവുകയുണ്ടായി. ഇവരെ എതിരേൽക്കുവാനും അനുഗ്രഹിക്കുവാനുമായി കാത്തിരുന്ന അനേകായിരം ജനങ്ങൾക്ക് നേരെ കൈവീശി അവരെ സന്തോഷിപ്പിച്ച് അനുഗ്രഹിച്ചു കൊണ്ടാണ് യാത്ര മുന്നോട്ടുപോയത്. കത്തീഡ്രൽ പള്ളിയുടെയും അരമനയുടെ മുന്നിലൂടെയും…
കൊല്ലം: വിധവകളുടെ അമ്മയെന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഷീല ആൻ്റണി പ്രത്യാശയുടെ കിരണമായിരുന്നു എന്ന് കൊല്ലം ബിഷപ്പ് ഡോ.പോൾ ആൻ്റണി മുല്ലശ്ശേരി അഭിപ്രായപ്പെട്ടു. ഷീല ആൻ്റണിയുടെ നിശബ്ദമായ പ്രവർത്തനം അനുകരണീയ മാതൃകയാണെന്ന് മെത്രാൻ പറഞ്ഞു. ക്യൂ. എസ്. എസ്. എസ് ഹാളിൽ വച്ച് കൊല്ലം രൂപതയിലെ മരിയൻ വിധവ മൂവ്മെൻ്റ് സംഘടിപ്പി ഷീല ആൻ്റണിയുടെ അനുസ്മരണ സമ്മേളനത്തിന് അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം രൂപ വികാർ ജനറൽ റവ. ഡോ. ബൈജു ജൂലിയാൻ, എഴുത്തുകാരൻ വി.ടി. കുരീപ്പുഴ, വിധവമൂവ്മെൻ് സെക്രട്ടറി ജെ.ഗേട്ടി, എക്സിക്യുട്ടീവ് മെമ്പർ ബ്രിജിറ്റ് ഫെർണാണ്ടസ്, വിമല ക്രിസ്റ്റി, റോണ റിബേറോ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പത്താം ദിനത്തിലേക്ക്. കടപ്പുറം വേളാങ്കണ്ണി മാത പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി കുറുപ്പശ്ശേരിയും പാഷനിസ്റ്റ് അൽമായ കൂട്ടായ്മ അംഗമായ വർഗീസ് അംബ്രോസ് ഇത്തിത്തറയുമാണ് ഒമ്പതാം ദിനത്തിൽ നിരാഹാരമിരുന്നത്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, ജില്ലാ സെക്രട്ടറി ജോജോ ജേക്കബ്, ഭാരതീയ മത്സ്യപ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് മോപിൻ ദാസ്, ജില്ലാ ട്രഷറർ ടി. കെ പരമേശ്വരൻ, എൽജെഡി ജില്ലാ ഭാരവാഹികൾ,മറുനാടൻ മലയാളിയിലെ സാജൻ സക്കറിയ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി. മുനമ്പം ജനതയുടെ കണ്ണീരിന് അവസാനം ഉണ്ടാകും വരെ കൂടെയുണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.