- മനുഷ്യജീവൻ’ പകരം വയ്ക്കാനാവാത്ത സമ്പത്ത്-ഡോ. ആന്റണി വാലുങ്കൽ
- കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കെസിബിസി പ്രോലൈഫ് സമിതി ഗ്രാൻഡ് കോൺഫറൻസ് -പോസ്റ്റർ പ്രകാശനം ചെയ്തു
- കരുതലിന്റെ ‘സ്നേഹപ്പൊതി’യുമായി കെ.സി.വൈ.എം
- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
Author: admin
സിനിമ /പ്രഫ. ഷാജി ജോസഫ് ലോക സിനിമകള്‍ക്ക് ഒരു വേദി പ്രതിഭയുള്ള സംവിധായകരുടെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും, സിനിമയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും ചലച്ചിത്രമേളകള്‍ സഹായിക്കുന്നു. പുതിയസിനിമകളെ പ്രോത്സാഹിപ്പിക്കാനും, ലോകമെമ്പാടുമുള്ള സിനിമാപ്രവര്‍ത്തകരെ ഒരുമിപ്പിക്കാനും, പുതിയ ചലച്ചിത്രപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കാനും ഇത് അവസരമൊരുക്കുന്നു. തിരുവനന്തപുരം നഗരത്തെ ഒരാഴ്ചക്കാലം സിനിമാസ്വാദനത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ഒരു വലിയ സാംസ്‌കാരിക പരിപാടിയാണിത്.മേളകളില്‍ ലോകമെമ്പാടുമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും, സിനിമാപ്രേമികള്‍ക്ക് അത് ആഘോഷിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. നിലവിലെ നിയമങ്ങളെയും വ്യവസ്ഥകളെയും ചോദ്യം ചെയ്യുന്ന, അതിരുകള്‍ ഭേദിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മേളകള്‍ ധൈര്യം കാണിക്കുന്നു. സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയാകുന്നു,സിനിമാ നിര്‍മ്മാണത്തെക്കുറിച്ചുള്ള സംവാദങ്ങളും സെമിനാറുകളും ചലച്ചിത്രമേളകളുടെ അവിഭാജ്യ ഘടകമാണ്.സിനിമയെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കാനും, പുതിയ ചലച്ചിത്ര ചിന്തകളെ പരിചയപ്പെടുത്താനും, യുവതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും മേളകള്‍ സഹായകമാകുന്നു. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മുപ്പതാമത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് (ഐ.എഫ്.എഫ്.കെ) കൊടികയറുകയാണ് ഡിസംബര്‍ 12ന്. സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് 12 മുതല്‍…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നതായി സ്ഥിരീകരണം . വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനാണ് സ്ഥിരീകരിച്ചത് . സെന്‍സിറ്റിവ് ആയ ഈ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറിയിട്ടുണ്ട് . ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി ‘ഒരു പൗരന്‍ ‘എഴുതിയ കത്തില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും രേഖപ്പെടുത്തിയിരുന്നു .നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. അതിനുമുന്‍പേയാണ് ഈ കത്ത് .
ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്.എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പുരസ്കാരമാണിത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാര ജേതാക്കളാണ്. പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്‌കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ചേരാനല്ലൂര്‍: തുണ്ടത്തില്‍ ജോര്‍ജിന്റെ മകന്‍ ആന്റണി (68) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് സെന്റ് ജെയിംസ് പള്ളിയില്‍. ഭാര്യ: ഉണിച്ചിറ തൊട്ടിയില്‍ മേരി (ജാന്‍സി). മക്കള്‍: മെര്‍ലിന്‍ (യുകെ), അലീന. മരുമക്കള്‍: നിവിന്‍ ജെയിംസ്, ജെഫ്രി ഫ്രാന്‍സിസ്. ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി സഹോദരനാണ്.
ഫോർട്ട്കൊച്ചി. കൊച്ചി രൂപതയുടെ വികാരി ജനറലായി ഡോ. ജോസി കണ്ടനാട്ടുതറയെ പുതിയ മെത്രാൻ ആൻറണി കാട്ടിപ്പറമ്പിൽ നിയമിച്ചു. മുണ്ടംവേലി സെൻ്റ് ലൂയിസ് പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയാണ് ഈ നിയമനം അദ്ദേഹത്തിന് ലഭിക്കുന്നത്. 70 വയസുകാരനായ അദ്ദേഹം കൊച്ചി രൂപതയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വൈദികനാണ്. അരൂർ സെൻ്റ് അഗസ്റ്റിൻസ് ഇടവകാംഗമായ ഫാ. ജോസി കണ്ടനാട്ടുതറ 1999-ൽ അന്നത്തെ മെത്രനായിരുന്ന ജോസഫ് കുരീത്തറയുടെ നിര്യാണത്തെ തുടർന്ന് കൊച്ചി രൂപതയുടെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ, ഉർബനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോനിക നിയമത്തിൽ ഡോക്ട്രേറ്റ് ബിരുദമുള്ള അദ്ദേഹം കൊച്ചി രൂപതയിലെ പ്രോ ചാൻസിലർ, ചാൻസിലർ, ജൂഡീഷ്യൽ വികാർ, രൂപതാ ഉപദേശക സമിതിയംഗം, ഏജ്യുക്കേഷൻ ഏജൻസി ജനറൽ മാനേജർ തുടങ്ങിയ തസ്തികകളിൽ നിസ്തുല സേവനം കാഴ്ച്ച വെച്ചിട്ടുണ്ട്.ഫോർട്ടു കൊച്ചി സാന്തക്രൂസ്സ് കത്തീഡ്രൽ ബസിലിക്ക, കണ്ണമാലി സെൻറ് ആൻറണീസ്, എരമല്ലൂർ സെൻറ് ഫ്രാൻസിസ് സേവ്യർ, പൂങ്കാവ് ഇമാക്കുലേറ്റ് കൺസംപ്ഷൻ, എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത…
അമലോൽഭവ തിരുനാളിൽ പരിശുദ്ധ അമ്മയെ കുറിച്ചു മാധ്യമങ്ങൾക്ക് നൽകിയ പ്രസിഡൻഷ്യൽ അഡ്രസ്സിൽ ദൈവ ഹിതത്തിന് സമ്മതം മൂളിയ മാതാവ് ചരിത്ര ഗതിയെ തന്നെ മാറ്റി മറിച്ചു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പറഞ്ഞു. ട്രമ്പിന്റ പ്രസംഗത്തിന്റെ ചുരുക്കം ചുവടെ.
കെസിബിസിയുടെ ശൈത്യകാലസമ്മേളനം 2025 ഡിസംബര്‍ 11, 12 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 9-ാം തീയതി മുതല്‍ നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും.
ഡിസംബർ മാസം ഏഴാം തീയതി, ഞായറാഴ്ച്ച, വൈകുന്നേരം, വത്തിക്കാൻ ബസിലിക്കയുടെ ചത്വരത്തിലെ സ്തൂപങ്ങൾക്കിടയിൽ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ, ക്രിസ്തുമസിനോടനുബന്ധിച്ച്, തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ അധഃസ്ഥിതരായവരോടും എപ്പോഴും സാമീപ്യം കാണിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ മാതൃക എടുത്തു കാണിച്ചുകൊണ്ടാണ് ഇത്തരം ഒരു വിരുന്ന് ഒരുക്കിയത്.
ഒൻപതാം പീയൂസ് പാപ്പായുടെ ഇനെഫാബിലിസ് ദേവൂസ് പ്രമാണത്തിലെ വാക്കുകൾ ഓർമ്മപെടുത്തിക്കൊണ്ടാണ്, പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ ആഘോഷിക്കുന്ന ഡിസംബർ മാസം എട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ, നടത്തിയ മധ്യാഹ്നപ്രാർത്ഥനാ വേളയിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്
പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ഇടവകാംഗമായ ശ്രീ ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം .
Subscribe to Updates
Get the latest creative news from FooBar about art, design and business.
