- നോമ്പുകാലം സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൈകോർക്കാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്
- ബി ഇ സി സംഗമം നടത്തി
- കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു
- പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
Author: admin
ആലപ്പുഴ രൂപത KLCWAയും ഡോൺബോസ്കോ മംഗലവും സംയുക്തമായി നടത്തുന്ന വനിതകൾക്കായുള്ള സംരംഭകത്വവും തൊഴിൽ പരിശീലനവും കഞ്ഞിപ്പാടം വ്യാകുലമാതാ ഇടവകയിൽ ആരംഭിച്ചു.
തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതിക്ക് പരിഹാരമായി. യൂറോളജി ശസ്ത്രക്രിയക്കുള്ള ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഉപകരണങ്ങൾ എത്തിയതോടെ ശസ്ത്രക്രിയ മാറ്റിവെച്ചവരുടെ ചികിത്സ പുനരാരംഭിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു.ഡോ. ഹാരിസ് ചിറക്കലിൻറെ തുറന്നുപറച്ചിലിൽ പ്രതിരോധത്തിലായതോടെ സർക്കാർ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി പഠനം തുടങ്ങി. ഡോ. ഹാരിസ് ചിറക്കലിൻറെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്. ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽകോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം, മെഡിക്കൽകോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ധ സമിതിയാണ് തിങ്കളാഴ്ച തിരുവനന്തപുരം…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന വി.എസിന്റെ രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഡയാലിസിസ് തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലല്ല . നേരത്തെ, വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
പള്ളിപ്പുറം: കഴിഞ്ഞ 50 വർഷമായി പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക സിമിത്തേരി യിൽ മരിച്ചവരെ അടക്കം ചെയ്യുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്ന ബേബി പുഷ്കിൻ 5 നാൾദുബായിയിൽമോംസ് @ വേവ് എന്ന സംഘടനയുടെ നേതൃത്വത്തിൽ അമ്മയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത്. വീടും പള്ളിയും സിമിത്തേരിയും വിട്ടുമാറാത്ത് ബേബി വലിയ സന്തോഷത്തോടെയാണ് യാത്രക്കൊരുങ്ങിയത് – യാത്ര ചിലവും താമസവും എല്ലാം മോംസ്@ വേവ് എന്ന സംഘടനയും ദുബായിലെ സംഘടനകളുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത് .പള്ളിപ്പുറം അയക്കോട്ട റെസിഡൻസ് അസോസിയേഷനാണ് ഈ യാത്രയ്ക്ക് വേദിയൊരുക്കിയത് – പ്രസിഡൻ്റ് സേവിതാണിപ്പിള്ളി, ജന.സെക്രട്ടറി അലക്സ് താളുപ്പാടത്ത് വൈസ് പ്രസിഡൻ്റ് പ്രഷീല ബാബു , കമ്മറ്റിയംഗം ഹാപ്സൺ ജോസഫ്, ജെയ്സൺ മാനുവൽ എന്നിവർ തെടുമ്പാശ്ശേരിഎയർപ്പോർട്ടിൽ ഊഷമളമായ യാത്രയയപ്പ് നൽകി. ഇവരോടെപ്പം സിനിമ,ചവിട്ടു നാടക നടി മോളി കണ്ണമാലിയടക്കം വ്യത്യസ്ഥ മേഖലയിൽ ശ്രദ്ധിക്കപ്പെട്ട 7 പേർ കൂടിയുണ്ട് അബുദാബി ഷാർജ തുടങ്ങി സ്ഥലങ്ങൾ സന്ദർശിക്കുകയും 28 ന്…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ഇന്‍റെഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി (കിഡ്സ്), കേരള സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റുമായി സഹകരിച്ച് വിവിധ സംരംഭകത്വം മേഖലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഒരു ഏകദിന പ്രോഗ്രാം കിഡ്സ് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിച്ചു. ഈ പരിപാടി ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍ നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ അഴീക്കോട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് അസി.ഡയറക്ടര്‍ ഡോ. ശിവപ്രസാദ് പി.എസ്. എറണാകുളം ഡിസ്റ്റിക്റ്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ ജിബിത സുമേഷ്, കിഡ്സ് അസി. ഡയറക്ടര്‍. ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ എബ്നേസര്‍ ആന്‍റണി എന്നിവര്‍ സംസാരിച്ചു. നമ്മുടെ തീരദേശ മേഖലയില്‍ട്രോളിംഗ് നിരോധനം നടപ്പിലാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ജോലിയില്ലാത്ത അവസ്ഥകള്‍ നേരിടുന്നു. എറണാകുളം – തൃശ്ശൂര്‍ ജില്ലകളിലെ മത്സ്യബന്ധമേഖലയിലെ സ്ത്രികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മേഖലയില്‍ സംരംഭകം തുടങ്ങുന്നതിനുള്ള പരിശീലനവും, ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്സിഡി ലോണുകളെകുറിച്ചുള്ള അവബോധവുമാണ് അതിലൂടെ കിഡ്സ് ലക്ഷ്യമിടുന്നത്. എറണാകുളം തൃശ്ശൂര്‍…
ഹൈദരാബാദ്: തെലങ്കാനയിൽ സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 34 ആയി.മരണസംഖ്യ ഇനിയും ഉയരും എന്നാണ് വിവരം . 27 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഫാക്ടറിയിൽ 150 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും അവരിൽ 90 ഓളം പേർ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. മരണസംഖ്യ പിന്നീട് ഉയരുകയായിരുന്നു. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൊലീസിനും ഫയർഫോഴ്‌സിനും പുറമേ, ദേശീയ ദുരന്ത നിവാരണ സേന , സംസ്ഥാന ദുരന്ത നിവാരണ സേന യൂണിറ്റുകളും രണ്ട് അഗ്നിശമന റോബോട്ടുകളും രക്ഷാപ്രവർത്തനത്തിനുണ്ട്.
അജപാലനത്തിന്റെ ശ്രേഷ്ഠതയിൽ മാവേലിക്കര മലങ്കര കത്തോലിക്കാസഭാ മെത്രാൻ പദവിയിലേക്ക് ഡോ. മാത്യൂസ് മാർ പൊളിക്കാർപ്പോസ് അവരോധിതനായി.
രാവാഡ എ ചന്ദ്രശേഖറിനെ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സജി ചെറിയാന് മറുപടിയുമായി സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ
തിരുവനന്തപുരം: സുരേഷ് ഗോപി നായകനായ ജെഎസ്‌കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ സമരത്തിനിറങ്ങി . തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലേക്ക് സിനിമ സംഘടനകള്‍ നടത്തിയ സമരം ‘സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്’ എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. എന്തിനാണ് മതം കൂട്ടിക്കലര്‍ത്തുന്നത്? പേരിന്റെ പേരില്‍ എന്തിനാണ് ജനങ്ങളെ വേര്‍തിരിക്കുന്നത്? എന്ന് അമ്മ ഭാരവാഹിയായ നടി അന്‍സിബ ഹസന്‍ ചോദിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
