- സ്നേഹമെന്ന വാക്കിനര്‍ത്ഥം
- വി. ദേവസഹായത്തെ അല്മായരുടെ മദ്ധ്യസ്ഥനായി ലിയോ പാപ്പാ പ്രഖ്യാപിച്ചു
- പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം
- പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; സജ്ജമെന്ന് ദേവസ്വം ബോര്‍ഡ്
- ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥാ പ്രവർത്തകർക്കു വേണ്ടിയുള്ള ജൂബിലി
- തിരുവനന്തപുരം മലങ്കര അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാൻ
- നൈഗറിൽ മാമോദീസ ചങ്ങിനിടയിലെ വെടിവെയ്പ്പിൽ 22 പേർ മരിച്ചു
- അയേൺ ബീമുമായി, വ്യോമപ്രതിരോധത്തിൽ സൂപ്പർ പവറായി ഇസ്രായേൽ
Author: admin
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇത് നാലാം തവണയാണ് ഹേമന്ത് സോറന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാങ്‌വാറിന് മുമ്പാകെയാണ് 49 കാരനായ ഗോത്രവര്‍ഗ നേതാവ് സത്യപ്രതിജ്ഞ ചെയ്‌തത്. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 1 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ജെഎംഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തിയിരിക്കുന്നത്. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 24 മണ്ഡലങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.
തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് നല്‍കിയ വിവാദ ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, ഭൂമിയുടെ വ്യാപ്തി എന്നിവ കണ്ടെത്തുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാം എന്നതില്‍ റിപ്പോര്‍ട്ട് നല്‍കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ രേഖകള്‍ അടക്കം വേഗത്തില്‍ പരിശോധിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുനമ്പത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കാലാകാലങ്ങളായി താമസിക്കുന്നവരും വഖഫ് ബോർഡുമായി ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ജുഡീഷ്യല്‍ കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണസമിതി അറിയിച്ചു. പരിഗണനാ…
ഇന്ദിരയെ ജീവസ്സുറ്റതായി വാര്‍ത്തുവച്ചതുപോലുള്ള തല്‍സ്വരൂപവും വ്യക്തിപ്രാഭവവും ജനങ്ങളോട് വൈകാരികമായി സംവദിക്കാനുള്ള അസാധാരണ ചാതുര്യവും കൊണ്ട് പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുടെ അവതാരമായി പ്രതിഷ്ഠിച്ചുകഴിഞ്ഞവര്‍ക്ക്, വയനാട്ടില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിര്‍ണായകമായ ഒരു വഴിത്തിരിവിന്റെ നാഴികക്കല്ലാണ്.
മുസരീസ് ഒരു ഇതിഹാസമാണ് എന്ന നിലപാടുതറയിൽ നിന്നാണ് ഗ്രന്ഥകാരൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. അത് അദ്ദേഹം വിശദികരിക്കുന്നത് ഇങ്ങനെയാണ്: ആധുനിക ഇന്ത്യയിൽ, മുസിരിസ് ഒരു യഥാർത്ഥ നഗര ത്തേക്കാൾ ഒരു ഇതിഹാസമാണ് എന്നു കരുതണം. 1968 കാലഘട്ടത്തിൽ തന്നെ കേരളത്തിലും പ്രത്യേകിച്ച് കൊടുങ്ങല്ലൂരിലും പുരാവസ്‌തു ഗവേഷണങ്ങൾ (ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യ) ആരംഭിച്ചിരുന്നു.
1756 ജനുവരി 27നാണു മൊസാര്‍ട്ട് ജനിച്ചത്. ബീഥോവന്‍റെ ജനനത്തീയതി ലഭ്യമല്ലെങ്കിലും ജ്ഞാനസ്നാനം നടന്നത് 1770 ഡിസംബര്‍ 17 നാണു എന്നതിനു രേഖകളുണ്ട്. പതിനാലു വയസ്സിന്‍റെ വ്യത്യാസമാണ് ഇരുവരും തമ്മിലു ണ്ടായിരുന്നത്. മൊസാര്‍ട്ടിനെ ചേട്ടാ എന്നു വിളിക്കണം. ഒരേ കാലത്തു ജീവിച്ചിരുന്ന ഇവര്‍ കണ്ടുമുട്ടിയിരുന്നോ എന്ന് സംഗീതഗവേഷകര്‍ കൗതുക ത്തോടെ അന്വേഷിക്കുമായിരുന്നു.
ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്.
അതുല്യമായ ഭാവനയും, അനുഭവങ്ങളിലൂടെ മനുഷ്യന്റെ ജീവനെ തൊട്ടുനില്ക്കുന്ന അഭിനയ മുഹൂർത്തങ്ങളും, പ്രേക്ഷകരുടെ ഹൃദയത്തെ ആർദ്രമായി തലോടുന്ന രചനയുമാണ് ‘സിനിമ പാരഡീസോ’ എന്ന ഇറ്റാലിയൻ സിനിമയുടെ അടിത്തറ.
തിരുവനന്തപുരം : അത്താഴപട്ടിണിക്കാരുടെ ഏകവരുമാനമാർഗ്ഗമായ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ക്ക് സാധ്യത. ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അതാത് വകുപ്പുകളോട് ധനവകുപ്പ് നിര്‍ദേശിച്ചു. അനര്‍ഹമായി പണം തട്ടിയെടുത്ത ഹസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയിലേക്ക് കടക്കണമെന്നും ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യം ശക്തമായി. ഈ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല . അനധികൃതമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപറ്റിയ 1,458 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ മേലധികാരികള്‍ ഉദ്യോഗസ്ഥരോട് വിശദികരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ വകുപ്പ് തല നടപടി ഉറപ്പാക്കും.
സിയോള്‍ : സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തൽ. 31.5 ഇഞ്ച് ( ഏകദേശം 80 സെന്റിമീറ്റര്‍) ചരിവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയില്‍ കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ആശങ്കഉളവാക്കുന്ന പുതിയ കണ്ടെത്തൽ. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമുദ്രജലനിരപ്പ് ഉയരുന്നതിനും, ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം സംഭവിക്കുന്നതിനും ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന മാറ്റങ്ങൾ കാരണമാകുന്നു.ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് അച്ചുതണ്ടിന്റെ ചരിവ് വർധിക്കുന്നതിന് കാരണമാകുന്നത്. 1993 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഭൂമിയിൽ നിന്ന് ഏകദേശം 2,150 ഗിഗാടണ്‍ ഭൂഗര്‍ഭജലമാണ് വലിച്ചെടുത്തിരിക്കുന്നത്. ഇതാണ് ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ച് ചരിവിന് കാരണമായതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വടക്കേ അമേരിക്കയിലെ പടിഞ്ഞാറന്‍ മേഖലയിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് പ്രധാനമായും ഭൂഗര്‍ഭജലം ഊറ്റിയെടുത്തിരിക്കുന്നത്. മധ്യ-അക്ഷാംശ പ്രദേശങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും വലിച്ചെടുക്കുന്ന ജലത്തിന്റെ അളവും കാരണം ധ്രുവീയചലനത്തെ സ്വാധീനിക്കുന്നതില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.