- IMS ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് നിര്യാതനായി
- ശ്രീനി എഴുതിയും അഭിനയിച്ചും പിന്നെയും ചിരിപ്പിച്ചു കൊണ്ടേയിരുന്നു
- ആൾക്കൂട്ട മർദ്ദനം :ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യമെന്ന് ഡോക്ടർ
- ലിയോ പതിനാലാമൻ പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും
- പാപ്പയും ഇസ്രായേൽ പ്രസിഡന്റും ഫോണിൽ സംസാരിച്ചു
- അഭിനേതാവ് ശ്രീനിവാസൻ വിടവാങ്ങി
- ക്രിസ്തുമസ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം: ഉപരാഷ്ട്രപതി
- ഭരണഘടനാവിരുദ്ധമായി കത്തോലിക്കാ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടു: ഫീദെസ്
Author: admin
തിരുവനന്തപുരം: കേരളത്തിൽ വരുന്ന നാല് ദിവസം കൂടി വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീവ്രമഴയ്ക്ക് കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
തിരുവനന്തപുരം: പുതിയ സമയക്രമീകരണവുമായി പുതിയ അധ്യയനവർഷം നാളെ തുടങ്ങും . ഹൈസ്‌കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്‌കൂൾ അക്കാദമി കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാൻ ആറ് ശനിയാഴ്ചകൾ സ്‌കൂളിന് പ്രവൃത്തിദിനമായിരിക്കും. തുടർച്ചയായി ആറ് പ്രവൃത്തി വരാത്ത ആഴ്ചകളിലായിരിക്കും ശനി ക്ലാസ്. ഇങ്ങനെ 204 പ്രവൃത്തിദിനങ്ങളാണ് ഉറപ്പാക്കുന്നത്. യുപി ക്ലാസുകളിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ രണ്ട് ശനിയാഴ്ച ക്ലാസും ഏർപ്പെടുത്തും. ഹയർസെക്കൻഡറിക്ക് നിലവിൽ രാവിലെ ഒൻപത് മുതൽ 4.45വരെയാണ് ക്ലാസ്. ഹൈസ്‌കൂൾ ക്ലാസുകളിൽ വെള്ളിയാഴ്ചയൊഴികെ അധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർധിപ്പിക്കാമെന്ന് വിദ്യാഭ്യാസകലണ്ടർ നിയോഗിച്ച അഞ്ചംഗസമിതി ശുപാർശ ചെയ്തിരുന്നു. 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള നീക്കത്തെ എതിർക്കുകയും ചെയ്തിരുന്നു.സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പുതിയ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസിനെ നിയമിച്ചു. ഇതു സംബന്ധിച്ച മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസ് തീരുമാനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. നിലവിലെ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് 75 വയസ് പൂർത്തിയായതിനെ തുടർന്ന് വിരമിച്ച ഒഴിവിലാണ് പുതയി നിയമനം. പുതിയ ബിഷപ് ചുമതല ഏൽക്കുന്നതുവരെ മാർ ഇഗ്നാത്തിയോസിനെ അഡ്മിനിസ്ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി. പൗരസ്ത്യ സഭകൾക്കായുള്ള കാനോൻ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഇന്ന് വൈകുന്നേരം സഭാ കേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് പ്രഖ്യാപനം നടന്നത്. ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപതയിലെ കൊല്ലം, പുത്തൂർ ഇടവകയിൽ മനക്കരകാവിൽ കെ. ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്.
ഗാസ : ഗാസയിൽ കിരാതമായ ഇസ്രയേൽ സൈനിക നടപടി തുടരാവേ വടക്കൻ ഗാസയിലെ അവസാന ആശുപത്രിയും ഇസ്രയേൽ ഒഴിപ്പിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. ഇതോടെ വടക്കൻ ഗാസയിലെ മേഖലയിലെ ആരോഗ്യ സേവനങ്ങൾ പൂർണമായും നിലച്ചു . ജബാലിയയിലെ അൽ-അവ്ദ ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടർമാരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി ഉടൻ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ അംഗീകരിച്ച പുതിയ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അവലോകനം ചെയ്യുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 12 പേരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നതായി വടക്കൻ ഗാസയിലെ ഷിഫ ആശുപത്രിയിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചിരിക്കുന്നത്. പരുക്കേറ്റ രണ്ട് പേരുടെയും മറ്റ് ഒമ്പത് പേരുടെയും മൃതദേഹങ്ങൾ ഗാസ സിറ്റിയിലെ അൽ-ഖുദ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പലസ്തീൻ റെഡ്…
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്.
ഗിന്നസ് പക്രുവിനെ എറണാകുളം പ്രസ് ക്ലബ്ബ് ആദരിച്ചു കൊച്ചി: അഭിനേതാവിന് അഭിനയവും കലയുമായിരിക്കണം യഥാര്‍ത്ഥ ലഹരിയെന്ന് ഗിന്നസ് പക്രു. ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിന്നസ് പക്രു (അജയകുമാര്‍)വിന് എറണാകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നല്‍കിയ ആദരവിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സിനിമ മേഖലയില്‍ ലഹരി ഉപയോഗം തടയുന്നതിനായി സിനിമ സംഘടനകളെല്ലാം കര്‍ക്കശമായ നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആരും തന്നെ കലാരംഗത്തില്ല. അത്തരം പ്രവണതകളില്‍ നിന്നും കലാകാരന്മാര്‍ മാറിനില്‍ക്കാനും തിരിച്ചു വരുവാനും ശ്രദ്ധിക്കണം. വിദ്യാലയങ്ങളിലേക്ക് വരെ ലഹരി കടന്നെത്തുന്ന കാലത്ത് അതിനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണവുമായി സിനിമരംഗത്തുള്ളവര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി ഉപയോഗം ഇല്ലാതാകണമെങ്കില്‍ ഒരോ വ്യക്തിയും സ്വയം തീരുമാനിക്കണമെന്ന് ഗിന്നസ് പക്രുവിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത നടന്‍ ടിനി ടോം പറഞ്ഞു. ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിന്നസ് പക്രു (അജയകുമാര്‍) വിനെ എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജില്‍കുമാര്‍ പൊന്നാടയണിയിച്ചു…
തിരുവനന്തപുരം : പേമാരിയിൽ സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും ഒമ്പത് മരണങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. വിവിധ ഇടങ്ങളിലായി അഞ്ച് പേരെ കാണാതായതായും റിപ്പോർട്ടുണ്ട് . സംസ്ഥാനത്ത് നിലവിൽ 66 ക്യാമ്പുകളിലായി 1894 ആളുകൾ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകൾ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായയിടങ്ങളിൽ ക്യാമ്പുകൾ തുറക്കുവാനുള്ള നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാൻ പാകത്തിന് 4000-ത്തോളം ക്യാമ്പുകൾ തുറക്കുവാൻ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ പൂർണമായി തകരുകയും, 181 വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.കോട്ടയം, കൊല്ലം, ഇടുക്കി ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്രമഴ കണക്കിലെടുത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.കേരള തീരത്ത് നാളെ രാവിലെ 5.30 വരെ 3.0 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
നിലമ്പൂർ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖാപിച്ചിരുന്നു .ഇരുവരും മണ്ഡലത്തിൽ പ്രബലരാണ് .പതിറ്റാണ്ടുകളോളം സ്ഥലം എം എൽ എ ആയിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത് .സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മികച്ച പ്രഭാഷകനുമാണ് സ്വരാജ് . 2016 ൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ എം സ്വരാജ് 2021 ല്‍ കെ ബാബുവിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സ്വരാജിൻ്റെ വരവോടെ നിലമ്പൂരില്‍ രാഷ്ട്രീയ മത്സരത്തിൻ്റെ സാധ്യത വര്‍ധിച്ചു. നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19-ന് ആണ്. ജൂൺ 23-ന് തന്നെ ഫലമറിയാം.
കൊച്ചി:ഒഡീഷയിലെ സമ്പൽപൂർ ജില്ലയിൽ ഉൾപ്പെട്ട കുച്ചിൻഡയിൽ പ്രവർത്തിക്കുന്ന കർമ്മലീത്ത മഞ്ഞുമ്മൽ പ്രൊവിൻസിലെ മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻ വീട്ടിലിനേയും, ഫാ.സിൽവിൻ കളത്തിലിനേയും അതിക്രൂരമായി ആക്രമിച്ച നരാധമന്മാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും നിയമ നടപടിക്ക് വിധേയമാക്കി ശിക്ഷിക്കാനുള്ള നടപടികൾ ഒഡീഷ സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത കെ എൽ സി എ ആവശ്യപ്പെട്ടു. സാമ്പൽപൂരിലെ ചാർവാട്ടി ഗോത്രവർഗ്ഗ ഗ്രാമത്തിലെ ആശ്രമത്തിൽ പുലർച്ചെ അതിക്രമിച്ചു കയറിയാണ് അക്രമികൾ അകാരണമായി വൈദികരെ നിഷ്ഠൂരമായി മർദ്ദിച്ചത്.ഛത്തീസ്ഗഡിലെ ഇന്ത്യൻ മിഷനറി മൂവ്മെൻറ് പാസ്റ്റർ മലയാളി ജോസ് തോമസും സമീപകാലത്തായി ആക്രമണത്തിനിരയായിരുന്നു. മതേതര ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷണറിമാർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾക്ക് നരേന്ദ്രമോദി ഗവൺമെൻറ് തയ്യാറാകണമെന്നും അതുവഴി രാജ്യത്തിൻറെ മതേതര സങ്കല്പങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അതിരൂപത പ്രസിഡൻറ് സി.ജെ പോളും,ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു. ട്രഷറർ എൻ.ജെ. പൗലോസ്,വൈസ് പ്രസിഡന്റുമാരായ റോയ് ഡി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
