Author: admin

കൊച്ചി: കൊച്ചിയിൽ മുങ്ങിയ എം എസ് സി എൽസ 3 ചരക്ക് കപ്പലിലെ കണ്ടെനറുകളിൽ ഉള്ള വസ്തുക്കളുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ പരസ്യപ്പെടുത്തി . 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡായിരുന്നുവെന്നും ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്നറുകളിൽ കശുവണ്ടിയും 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറുകളിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത് മുങ്ങിയ കപ്പലിലെന്ത് എന്ന ചോദ്യത്തിനാണ് ഇതോടെ ഔദ്യോഗികമായ ഉത്തരമാകുന്നത്. കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡ് ആണ് 13 കണ്ടെയിനറുകളിൽ ഉള്ളത്. ഇത് വെള്ളവുമായി ചേർന്നാൽ അസറ്റലിൻ പെട്ടെന്ന് തീപിടിക്കുന്ന വാതകമാണ് .കപ്പൽ അധികൃതർ കസ്റ്റംസിന് കൈമാറിയ ലിസ്റ്റിൽ നാല് കണ്ടയ്നറുകളിൽ ക്യാഷ് ആണെന്നായിരുന്നു . പരിശോധനയിൽ ഇത് കശുവണ്ടി ആണെന്ന് മനസ്സിലായി . കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്.39 കണ്ടെയ്നറുകളിൽ കോട്ടണാണുള്ളത്. 71 കണ്ടെയ്നറുകളിൽ സാധനങ്ങൾ ഒന്നുമില്ലെന്നും പുറത്ത്‌വിട്ട രേഖയിലുണ്ട് . ആകെ 643 കണ്ടെയ്നറുകൾ എന്നാണ് സർക്കാർ വിശദീകരണം…

Read More

തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമൊത്തു മടങ്ങുന്ന മാതാവിന് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിക്ക് ലോകപരിസ്ഥിതി ദിനത്തില്‍ തുടക്കമായി . തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്‌കാരം നേടിയ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തില്‍ വീട്ടിലേയ്ക്ക് അയയ്ക്കും. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നാണ് വൃക്ഷതൈ കൂടി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 

Read More

തിരുവനന്തപുരം: ബക്രീദ് ശനിയാഴ്ചയാണെങ്കിലും നാളെ ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകൾ ഉള്ള സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് നാളെ അവധി ദിവസമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവധി റദ്ദാക്കി ശനിയാഴ്ചയിലേക്ക് മാറ്റിയതോടെ സർക്കാർ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സർക്കാർ തീരുമാനം വന്നത്.

Read More

ഷാജി ജോര്‍ജ് കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ചേര്‍ന്ന് ലഘു വിജ്ഞാന കോശങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആ പദ്ധതി പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള ‘സമൂഹശാസ്ത്രചിന്തകര്‍’ മനോഹരമായ ഒരു ഗ്രന്ഥമാണ്. പ്രാദേശികഭാഷകള്‍ വിജ്ഞാനഭാഷകളായി മാറുമ്പോള്‍ മാത്രമേ അറിവിന്റെ രൂപീകരണവും വിതരണവും ആഴപ്പെടുകയുള്ളൂ. മാതൃഭാഷയിലൂടെ ഒരു വിജ്ഞാനസമൂഹത്തെ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഗവേഷണസ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത്. 2012-ല്‍ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും മാതൃഭാഷയിലൂടെയുള്ള അറിവുല്‍പാദനത്തിനും പ്രചാരണത്തിനും നേതൃത്വം നല്‍കുന്ന കേരളത്തിലെ മുന്‍നിരസ്ഥാപനങ്ങളില്‍ ഒന്നാണ്. മലയാളത്തില്‍ എല്ലാ മേഖലയിലുമുള്ള വിജ്ഞാനം ഉല്‍പാദിപ്പിക്കുകയും മറ്റ് ഭാഷകളില്‍ ലഭ്യമായ വിജ്ഞാനത്തെ മലയാളത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മേല്പറഞ്ഞ സ്ഥാപനങ്ങള്‍ അവയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ലഘു വിജ്ഞാനകോശത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമൂഹശാസ്ത്രചിന്തകരെ ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വളരെ ശ്രദ്ധാപൂര്‍വമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എഡിറ്ററായി പ്രവര്‍ത്തിച്ച മലയാളം സര്‍വകലാശാലയിലെ സോഷ്യോളജി സ്‌കൂള്‍…

Read More

സിബി ജോയ് ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ ഒഡീഷ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെയും മതദ്വേഷ രാഷ് ട്രീയവ്യവഹാരങ്ങളുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും അനുഭവസാക്ഷ്യങ്ങള്‍ കൊണ്ട് ഉള്ളുലയ്ക്കാറുണ്ട്. സംസ്ഥാനത്തെ ഏറ്റം നിസ്വരായ ഗോത്രവര്‍ഗക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും സ്നേഹശുശ്രൂഷ ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ – കന്യാസ്ത്രീകളെയും വൈദികരെയും മറ്റ് അര്‍പ്പിതരെയും അല്മാരെയും – ഒറ്റപ്പെട്ട ഗ്രാമീണമേഖലയില്‍ നിന്നും മറ്റും തുരത്തിയോടിക്കുവാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കാറുണ്ട്. ഒഡീഷയിലെ മഹാനദിക്കരയിലെ സംബല്‍പുരിലെ കുച്ചിണ്ഡാ ചര്‍ബാട്ടിയിലെ കാര്‍മല്‍ നികേതനില്‍ ഇക്കഴിഞ്ഞ മേയ് 23ന് പുലര്‍ച്ചെ, മലയാളികളായ രണ്ടു നിഷ്പാദുക കര്‍മലീത്താ പ്രേഷിത വൈദികര്‍ക്കുനേരെയുണ്ടായ അതിക്രൂരമായ അതിക്രമം, സംഘടിത കൊള്ളയും കവര്‍ച്ചയുമായി ഭാരതീയ ന്യായസംഹിത വ്യവസ്ഥകള്‍ പ്രകാരം നിര്‍വചിക്കപ്പെടുമായിരിക്കാം. ഏതാനും വര്‍ഷമായി, അവധിക്കാലത്ത് ക്രൈസ്തവ സ്ഥാപനങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന മിഷനറിമാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് പ്രേഷിതപ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിപരത്താനുള്ള വിശാല പദ്ധതിയുടെ ഭാഗമാണെന്നാണ് സംബല്‍പുരിലെ ബിഷപ് നിരഞ്ജന്‍ സുവാല്‍ സിങ് പറയുന്നത്. മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ നിഷ്പാദുക കര്‍മലീത്താ പ്രോവിന്‍സിന്റെ കീഴിലുള്ള ഒഡീഷ റീജനല്‍ വികാരിയത്ത് മിഷനില്‍ തദ്ദേശീയരായ…

Read More

കാനഡ തന്നെ ആണ് ഓസ്‌ട്രേലിയയെയും സൗത്ത്‌ ആഫ്രിക്കയയെയും ബ്രസീലിലെയും രാഷ്ട്രീയ നേതൃത്വങ്ങളെ G7 മീറ്റിംഗിലേക്കു ക്ഷണിച്ചത് എന്നാണു മാധ്യമ കേന്ദ്രങ്ങളിൽ നിന്നുള്ള അറിവ്.

Read More

പ്രഫ. ഷാജി ജോസഫ് കാബൂളില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന്‍ സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ ‘ദി കൈറ്റ് റണ്ണര്‍’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരണ് ഈ സിനിമ. സൗഹൃദത്തിന്റെയും വിശ്വാസവഞ്ചനയുടെയും കുറ്റബോധത്തിന്റെയും മോചനത്തിന്റെയും ശക്തമായ ചിത്രീകരണം. നാല്‍പ്പതിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ നോവലിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞു. മാര്‍ക്ക് ഫോര്‍സ്റ്റര്‍ സംവിധാനം ചെയ്ത് ഡേവിഡ് ബെനിയോഫ് തിരക്കഥയെഴുതിയ ഈ ചിത്രം, നോവലിന്റെ വൈകാരികതയും സാംസ്‌കാരിക പരിസരങ്ങളും വിശ്വസ്തതയോടെ പകര്‍ത്തുന്നു, മാറിക്കൊണ്ടിരിക്കുന്നഅഫ്ഗാനിസ്ഥാന്റെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥയ്ക്ക് ജീവന്‍ നല്‍കുന്നു. അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയ മത ഘടനയുടെ അവസ്ഥയും ഇപ്പോഴത്തെ സമകാലീനസംഭവങ്ങളുടെ യഥാര്‍ത്ഥ രൂപം വരച്ചുകാട്ടുന്ന സിനിമ ആഖ്യാനത്തിലും അവതരണത്തിലുമുള്ള പ്രത്യേകതള്‍കൊണ്ട് കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.2000-ല്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍, അഫ്ഗാന്‍-അമേരിക്കന്‍ എഴുത്തുകാരനായ അമീര്‍ ഖാദിരിയും ഭാര്യ സൊറയയും കുട്ടികള്‍ പട്ടം പറത്തുന്നത് കാണുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമീറിന് പാകിസ്ഥാനിലെ പെഷവാറിലുള്ള റഹീം ഖാനില്‍ നിന്ന് ഒരു കോള്‍ ലഭിക്കുന്നു. പിതാവിന്റെ പഴയ സുഹൃത്തും ബിസിനസ്പങ്കാളിയുമായിരുന്നു…

Read More

വിഷാദഛായയുള്ള ഈ പ്രണയഗാനത്തെ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിനുള്ളില്‍ സ്വീകരിക്കുകയായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ അടക്കമുള്ള സംഗീതസംവിധായകര്‍ അടക്കിഭരിച്ചിരുന്ന വേദിയിലാണ് നവാഗത സംഗീതസംവിധായകനായ ജോബ് മാസ്റ്റര്‍ ഒറ്റ ഗാനം കൊണ്ട് പ്രതിഷ്ഠ നേടിയത്. ‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളംഅന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളംനമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍വെള്ളം 1965 ജൂണ്‍ നാലിനാണ് നമ്മുടെ സിനിമാശാലകളില്‍ അല്ലിയാമ്പല്‍ വിരിഞ്ഞത്. ഇന്നും മലയാളികളുടെ പ്രണയഗീതികളില്‍ പച്ചപ്പ് നിറച്ചു വിരിഞ്ഞു നില്‍ക്കുകയാണ് ‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളം’ എന്ന ഗാനം. മലയാള സിനിമയില്‍ ഇന്നേവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതും ജനപ്രീതിയുള്ളതുമായ പത്തു ഗാനങ്ങള്‍ ആകാശവാണി തെരഞ്ഞെടുത്തപ്പോള്‍ ആദ്യസ്ഥാനങ്ങളില്‍ എത്തിയ ഒരു ഗാനം ഇതായിരുന്നു. പി.എന്‍ മേനോന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമയായിരുന്നു ‘റോസി’. സ്റ്റുഡിയോകളില്‍ നിന്നും പുറത്തേക്കു സിനിമാ ചിത്രീകരണം മാറുന്ന കാലം. പൂര്‍ണമായി ഔട്ഡോര്‍ ഷൂട്ടിങ് നടന്ന സിനിമ എന്ന ചരിത്രം ‘റോസി’ക്കു സ്വന്തം. എ.കെ.മണിയുടെ കഥയും പി.ജെ.ആന്റണിയുടെ തിരക്കഥയും. പി.ജെ.ആന്റണിയും കവിയൂര്‍ പൊന്നമ്മയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.പി.ഭാസ്‌കരന്‍ എഴുതിയ ഗാനങ്ങള്‍ക്കു സംഗീതം നല്‍കാന്‍…

Read More

ഫാ.സേവ്യര്‍ കുടിയാംശ്ശേരി കാലവര്‍ഷം നേരത്തെ എത്തിയതും കടല്‍ ക്ഷോഭവും കാറ്റും കോളുമൊക്കെ ഉണ്ടായതും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വല്ലാതെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അതിന്റെ കൂടെയാണ് രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കയറ്റിയ കപ്പല്‍ കേരളതീരത്തിനോടടുത്ത് മുങ്ങിയത്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊടുംപട്ടിണിയിലായിരിക്കുകയാണ്. കേരള തീരത്തുണ്ടായ കപ്പലപകടം കടലില്‍ വന്‍ ദുരന്തമാണുണ്ടാക്കിയിരിക്കുന്നത്. അതു കുറേക്കാലം നീണ്ടു നില്‍ക്കുന്ന പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. അനാഥമായ ഒരു സംഭവമല്ല. തീരപ്രദേശത്തിനും പ്രത്യേകമായും കേരളസംസ്ഥാനത്തിനൊട്ടാകെയും പ്രതിസന്ധിയുളവാക്കുന്നതാണ്. ഒന്നാമതായി കപ്പല്‍ കമ്പനി ഉത്തരവാദിത്വം ഏറ്റെടുക്കണം. സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി പോലാവരുത്. വിഴിഞ്ഞം തുറമുഖത്തിന് ഒരു ഉത്തരവാദിത്വവുമില്ലേ. ഹരിത ട്രിബ്യൂണലും ഇതില്‍ ഇടപെേടണ്ടതല്ലേ. ദേശീയ, അന്തര്‍ദ്ദേശിയ സമൂഹങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്.വേണ്ടിവന്നാല്‍ അന്താരാഷ്ട്ര കോടതികളേയും സമീപിക്കണം. അത്ര ഗൗരവമുള്ള ഒരു കാര്യമാണിത്. ഇതിനോടുള്ള പ്രതികരണമായി സംസ്ഥാന സര്‍ക്കാര്‍ നാലു ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപയും 6 കിലോ അരിയും നല്‍കാന്‍ തീരുമാനിച്ചു. ഇത് ഒരു ദിവസത്തേക്കുള്ള സഹായം മാത്രമാണ്. ഇപ്പോള്‍ത്തന്നെ എല്ലാവരും…

Read More

ജെക്കോബി മുനമ്പത്തെ ഭൂമി കേരള വഖഫ് ബോര്‍ഡിന്റെ ആസ്തിപ്പട്ടിക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് ഇടവരുത്തിയ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ഉത്തരവുകള്‍ പുനഃപരിശോധിക്കുകയും, മുനമ്പത്തേത് വഖഫ് ഭൂമിയാണോ അതോ ക്രയവിക്രയ അവകാശത്തോടെ ഫാറൂഖ് കോളജിന് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണോ എന്ന അടിസ്ഥാന പ്രശ്നത്തില്‍ അന്തിമ തീര്‍പ്പുകല്പിക്കേണ്ട കോഴിക്കോട്ടെ വഖഫ് ട്രൈബ്യൂണലില്‍ നിര്‍ണായകമായ നിലപാട് സ്വീകരിക്കുകയും, ഹൈക്കോടതിയില്‍ ഇതിന് ആവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്ത് മുനമ്പത്തെ പാവപ്പെട്ട ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം. മുനമ്പം കടപ്പുറത്തെ തങ്ങളുടെ ഭൂസ്വത്തുക്കളുടെ മേലുള്ള റവന്യൂ അവകാശങ്ങള്‍ ‘നിഷേധിക്കപ്പെട്ടവരെ’ സംസ്ഥാന സര്‍ക്കാരിന് നിലവിലുള്ള നിയമപ്രകാരം സംരക്ഷിക്കാനാകുമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിശ്വസനീയമായ വിവരം. മുനമ്പം നിവാസികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ച് തങ്ങള്‍ക്ക് അനുകൂലമായി എത്രയും വേഗം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ എട്ടുമാസമായി കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തില്‍…

Read More