- അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
- സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കും
- ക്വാഡ് ഉച്ചകോടി: മോദി അമേരിക്കയിലേക്ക്
- ഇന്ന് ശ്രീ നാരായണ ഗുരുദേവ മഹാസമാധി
- വിടചൊല്ലി നാട്, കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
- അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- തിരച്ചില്‍ പുനരാരംഭിച്ചു; അർജ്ജുന്റെ ബന്ധുക്കൾ ഷിരൂരിൽ
Author: admin
അമ്പതിനായിരം വര്‍ഷത്തിനുശേഷം ഭൂമിക്കരികിലൂടെ കടന്നുപോകുന്ന പച്ച വാല്‍നക്ഷത്രത്തെ ഈ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ കാണാം. ആകാശത്തു മാത്രമല്ല നമ്മുടെ രാജ്യത്തും ചില അപൂര്‍വയിനം നക്ഷത്രങ്ങള്‍ നമ്മള് കണ്ടു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു, ലോകം ഇന്ത്യയെ തിളക്കമുള്ള നക്ഷത്രമായി തിരിച്ചറിഞ്ഞിരിക്കുന്നു. ശരിയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഗുജറാത്ത് കലാപത്തിലെ നക്ഷത്രതിളക്കം ബിബിസി തിരിച്ചറിഞ്ഞു. അദാനിയുടെ കള്ളക്കച്ചവടങ്ങള്‍ അമേരിക്കന്‍ ധനഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും തിരിച്ചറിഞ്ഞു. ഈ രണ്ടു നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ട് ഇന്ത്യക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്. ഗൗതം അദാനിയുടെ സ്വകാര്യ എംബ്രായര്‍ ലേഗസി ജെറ്റിലാണ് 2014 മേയില്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതിന് നരേന്ദ്ര മോദി അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കു പറന്നത്. ഗുജറാത്തില്‍ പന്ത്രണ്ടര വര്‍ഷം മുഖ്യമന്ത്രിയായി മോദി വാഴുന്നതിനു മുന്‍പേ തുടങ്ങിയതാണ് അദാനിയുമായുള്ള അടുപ്പം. നമ്മുടെ രാജ്യത്ത് താമര വിരിയാന്‍ അദാനിയുടെ അധ്വാനം ചില്ലറയൊന്നുമല്ല. അദാനിയുടെ മൊത്തം ആസ്തി അഞ്ചുകൊല്ലം കൊണ്ട് 1,440 ശതമാനം ഉയര്‍ന്ന് 120 ബില്യണ്‍ ഡോളറായി…
പ്രതിപക്ഷം കഴിഞ്ഞ മൂന്നുമാസമായി ഭരണപക്ഷം തകര്‍ത്തു കൊണ്ടിരിക്കുന്ന ഭാരതത്തെ കൂട്ടിച്ചേര്‍ക്കാന്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്നു കൊണ്ടിരിക്കുന്നു. യാത്രയുടെ മാറ്റം വളരെ പ്രകടമാണ്. രാഹുലിന്റെ താടി വളര്‍ന്നു തടി കുറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിട്ടുപോയവരുടെ എണ്ണം പതിനാറു ലക്ഷം കവിഞ്ഞു. ആരും വിട്ടുപോകാന്‍ കൊതിക്കുന്ന തരത്തില്‍ ഇന്ത്യ വളര്‍ന്നതില്‍ നമുക്കു അഭിമാനം കൊള്ളാം. ഇതിന്റെയൊക്കെ കാരണഭൂതന് തകര്‍പ്പന്‍ ഭരണം തുടരാന്‍ വീണ്ടും വരുന്നൂ എന്ന വാര്‍ത്ത ലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നു. എത്രയും വേഗം ഇന്ത്യയുടെ കഥ കഴിയുമെന്ന് അസൂയക്കാര് വെറുതെ പറയുന്നതാ.
Subscribe to Updates
Get the latest creative news from FooBar about art, design and business.