- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
കോഴിക്കോട്: ബേപ്പൂരിനടുത്ത് തീപിടിത്തത്തിൽപ്പെട്ട വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിൽനിന്ന് ചോർന്ന ഇന്ധന എണ്ണ ശനിയാഴ്ചയോടെ ചാവക്കാടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) മുന്നറിയിപ്പ് നൽകി. ജൂൺ 15 ഓടെ എറണാകുളം തീരത്തേക്കും ഈ ഇന്ധനയെണ്ണ എത്താൻ സാധ്യതയുണ്ടെന്നും വ്യക്തമായി. കേരള തീരം പാരിസ്ഥിതിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന ഭീഷണമായ സാഹചര്യമാണ് ഉരുത്തിരിയുന്നത് . ബുധനാഴ്ച (ജൂൺ 11) മുതൽ 100 ടൺ ഇന്ധന എണ്ണ ചോർച്ചയെ മാനദണ്ഢമാക്കി , ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള INCOIS ന്റെ നൂതന പ്രവചന സാധ്യതകൾ ഉപയോഗിച്ചാണ് ഈ നിഗമനം .ജൂൺ 9 ന് കോഴിക്കോട് തീരത്ത് നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത് . അപകടം സംഭവിച്ച് മൂന്നാം ദിവസമാണ് (ജൂൺ 11) ഈ മുന്നറിയിപ്പ് വന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക്…
കപ്പലപകടം; പരിശോധനയ്ക്കായി ശേഖരിച്ച കടൽ മത്സ്യ സാംപിളുകൾ ഭക്ഷ്യയോഗ്യമാണെന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് . വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പും അറിയിച്ചു . കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം . ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട് . ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശേഷിക്കുന്ന 10 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുമുണ്ട്.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 290 പേര്‍ മരിച്ചതായി അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു . പന്ത്രണ്ട് ജീവനക്കാര്‍ അടക്കം 241 പേര്‍ അപകടത്തില്‍ അതിദാരുണമായി മരിച്ചു . വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേർ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് അപകടത്തിൽ മരിച്ചത്. ഒരാള്‍ മാത്രം അഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു . ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള 12 വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട് . എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടസ്ഥലത്തും പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. സംഭവ സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. പിന്നീടായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട് . ബന്ധപ്പെട്ട ഉദ്യോഗസ്ഥർ…
ദ റിച്വല്‍’ ഇന്ത്യന്‍ തീയേറ്ററുകളിലും
മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട കപ്പലിൽ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു.
2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.
കൊച്ചി: എംഎസ്‌സി എല്‍സ3 ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ മറ്റൊരു കപ്പല്‍ വിഴിഞ്ഞം തീരം വിടരുതെന്ന് ഹൈക്കോടതി . എംഎസ് സി മാന്‍സ എഫ് കപ്പല്‍ വിഴിഞ്ഞം വിടുന്നതിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിലക്കുള്ളത് . വിഴിഞ്ഞം തുറമുഖം അധികൃതര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കപ്പല്‍ മുങ്ങി ചരക്ക് നാശമുണ്ടായ സാഹചര്യത്തില്‍ അഞ്ചര കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എംഎസ്‌സി കപ്പല്‍ കമ്പനി കെട്ടിവെയ്ക്കമെന്നും കോടതി ഉത്തരവായി . ചരക്കുടമകള്‍ നല്‍കിയ അഞ്ച് ഹര്‍ജികളിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നേരത്തേ കൊച്ചി, കോഴിക്കോട് പുറംകടലില്‍ ഉണ്ടായ കപ്പല്‍ ദുരന്തങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു . അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അത് ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം ഹൈക്കോടതി നിര്‍ദേശിച്ചു ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി…
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിഅപകടത്തിൽ മരിച്ചു അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 242 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം . ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന വിമാനം സെക്കൻഡുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. 270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുണ്ട്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു . വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു .ഇവരിൽ ആരെയും രക്ഷപ്പെടുത്താനായില്ല.വിമാനാപകടം ഉണ്ടായ സ്ഥലത്തേക്ക് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഉടൻ എത്തിച്ചേരും . പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാനമന്ത്രിയുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി.
പുരാണം / ജെയിംസ് അഗസ്റ്റിൻ ‘സ്തുതിഗീതം’ എല്ലാം തികഞ്ഞൊരു ഭക്തിഗാനസമാഹാരമായിരുന്നു. രചനയിലും സംഗീതത്തിലും ഓര്‍ക്കസ്ട്രേഷനിലും ആലാപനത്തിലും ഒരേ മികവില്‍ ഒന്‍പതു ഗാനങ്ങളുമായി പ്രകാശിതമായൊരു കസ്സെറ്റ്. ഫാ. ജോസഫ് മനക്കില്‍, ഫാ. മൈക്കിള്‍ പനക്കല്‍, ഫാ.മൈക്കിള്‍ പനച്ചിക്കല്‍, റവ.ഡോ.ചെറിയാന്‍ കുനിയന്തോടത്ത്, ഫാ.തദേവൂസ് അരവിന്ദത്ത് എന്നീ പ്രഗത്ഭരുടെ വരികള്‍. ഇന്ത്യയിലെ പ്രതിഭാസമ്പന്നനായ വയലിനിസ്റ്റ് റെക്സ് ഐസക്സിന്റെ സംഗീതം. തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്രയുടെ ആലാപനം. ഇത്രയും പ്രതിഭകളുടെ കൂടിച്ചേരല്‍ മനോഹരമായൊരു ഭക്തിഗാനസമാഹാരത്തിന്റെ പൂര്‍ണതയ്ക്കു നിദാനമായി. ബൈബിള്‍ കലോത്സവങ്ങള്‍ക്കു ലളിതഗാനമത്സരങ്ങളില്‍ ആലപിക്കാനായി ബൈബിള്‍ അധിഷ്ഠിതമായ പാട്ടുകള്‍ അന്വേഷിച്ചിരുന്നവര്‍ക്കു 1990 കളില്‍ സ്തുതിഗീതത്തിലെ ഒരു ഗാനം പ്രിയതരമായിരുന്നു. ‘ഒരു കുഞ്ഞിനെ മടിയിലിരുത്തികരുണാമയനീശോനാഥന്‍അരുള്‍ചെയ്തീ തിരുവചനങ്ങള്‍അമൃതത്തിന്‍ തുള്ളികള്‍ പോലെ’എന്നു തുടങ്ങുന്ന ഗാനം എഴുതിയത് അന്ന് സി.എ.സി.യുടെ ഡയറക്ടര്‍ ആയിരുന്ന ഫാ. മൈക്കിള്‍ പനക്കലായിരുന്നു.ഫാ. മൈക്കിള്‍ പനച്ചിക്കല്‍ മാതാവിനെക്കുറിച്ചു എഴുതിയ അതിമനോഹരമായൊരു ഗാനം ഇതില്‍ നമുക്കു കേള്‍ക്കാം. മംഗളവാര്‍ത്തയുടെ വിസ്മയം ലളിതമായി അവതരിപ്പിച്ച ഗാനമാണിത്. ‘അടിയാട്ടിയായൊരു പെണ്‍കുട്ടികര്‍ത്താവിന്‍ ഗേഹത്തില്‍ വ്രതമിരുന്നുഅവളുടെ ഹൃദയം ഹെര്‍മോന്‍മലയിലെമഞ്ഞിന്റെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
