- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
- ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിലേക്ക്
Author: admin
ന്യൂഡൽഹി: ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി , കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി , മറ്റ് എംപിമാർ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളവോട്ട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . പാർലമെൻ്റിൽ നിന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തിയെന്നു പറഞ്ഞാണ് പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ട്, ടിഎംസി എംപി സാഗരിക ഘോഷ്, മറ്റ് എംപിമാർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതിപക്ഷത്തിൻ്റെ പോരാട്ടം രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി വ്യക്തമാക്കി.കേന്ദ്രം തങ്ങളെ ഭയപ്പെടുന്നുവെന്നും സർക്കാർ ഭീരുവാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ‘വോട്ട് ചോരി’ ആരോപണത്തിൽ 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും മുൻനിർത്തിയാണു പ്രതിഷേധം.
ബാങ്ക് അക്കൗണ്ട്, ലോക്കർ ഉടമകൾ മരിച്ചാൽ 15 ദി വസത്തിനുള്ളിൽ അവകാശികൾക്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ വസ്തുക്കളും ലഭിക്കുന്നതിന് ഏകീകൃത നടപടിക്രമം ഒരുക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന “കാൻസർ മുക്ത ഗ്രാമം’ പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശാസ്ത്ര ജേണലിൽ ലേഖനം
വോട്ട് ചെയ്യുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടാനായി ‘ വോട്ട് ചോരി ‘ എന്ന വെബ്സൈറ്റ് പരിചയപെടുത്തി രാഹുൽ ഗാന്ധി
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.
മുണ്ടക്കയം : മുണ്ടക്കയം കണ്ണിമലയില്‍ നിയന്ത്രണം വിട്ട ലോറി തലകീഴായി മറിഞ്ഞ് അപകടം.ആളപായമില്ല . മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയിലാണ് വീണ്ടും അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സും മുണ്ടക്കയം എരുമേലി റോഡിലെ കണ്ണിമലയില്‍ വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.
ഷൈൻ നിഗം നായകനായി നവാഗതനായ വീര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹാൽ’ സെപ്റ്റംബർ 12-ന് തിയറ്ററുകളിൽ റിലീസാകും. ചിത്രത്തിൻ്റെ ആകർഷകമായ റിലീസിങ് പോസ്റ്റർ അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഷൈൻ നിഗത്തിൻ്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമായ ‘ഹാൽ’, മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു സമ്പൂർണ എൻ്റർടെയ്നർ ആയിരിക്കും ‘ഹാൽ’ എന്ന് അണിയറപ്രവർത്തകർ പറയുന്നു.ജെവിജെ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയാണ് ‘ഹാലിൻ്റെ’ രചന നിർവഹിച്ചിരിക്കുന്നത്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥയെഴുതുന്ന സിനിമയാണിത്.
ന്യൂഡൽഹി: ഇന്ത്യയിലെ 334 രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ദേശീയ പാർട്ടിയായി നിലനിൽക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്നും പുറത്താക്കിയത് . ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ എന്നിവ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പാർട്ടികള്‍ക്കും അംഗീകാരം നഷ്‌ടപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളനുസരിച്ച് തുടർച്ചയായി ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ രജിസ്റ്റർ ചെയ്‌ത പാർട്ടികളുടെ അംഗീകാരം നഷ്‌ടപ്പെടും. കൂടാതെ, 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29A അനുസരിച്ച് രജിസ്ട്രേഷൻ സമയത്ത് പാർട്ടികളുടെ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും വേണം. 1951 ലെ ആർപി ആക്‌ടിലെ സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നീ വ്യവസ്ഥകളും, 1961 ലെ ആദായനികുതി നിയമം, 1968 ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളെ സംബന്ധിച്ച നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്തരം പാർട്ടികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന്…
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആശങ്കയിലായ അപ്പോളോ 13 പേടകത്തെ പസഫിക് സമുദ്രത്തിൽ സാഹസികമായി ഇറക്കി ലോകത്തെ വിസ്‌മയിപ്പിച്ച ബഹിരാകാശ സഞ്ചാരിയായിരുന്നു ജിം ലോവൽ.
കൊച്ചി : കൊച്ചി നഗരത്തിലെ കനാലുകൾ സിംഗപ്പൂർ മാതൃകയിൽ നവീകരിക്കാനുള്ള ബൃഹത്തായ പദ്ധതി ആസൂത്രണത്തിൽ . നഗരത്തിൻറെ മുഖച്ഛായ മാറ്റാൻ ലഷ്യമിടുന്നതാണ് കനാൽ നവീകരണ പദ്ധതി. ഇൻറർഗ്രേറ്റഡ് അർബൻ റീജനെറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പേരിലാണ് ഈ പദ്ധതി .സംസ്ഥാന സർക്കാരിന്റെ കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്.മലിനമാക്കപ്പെട്ട കനാലുകൾ വൃത്തിയാക്കി, ആഴം കൂട്ടി പുനരുദ്ധരിച്ച് കനാലുകളുടെ തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റർഡാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ മാറ്റുകയാണ് പദ്ധതി.വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുന്ന 3716.10 കോടി രൂപയുടെ പദ്ധതി പൂർത്തിയാകുന്നതോടെ ചില കാനാലുകളിലൂടെയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനും ഉപയോഗപ്പെടും . കനാൽ തീരങ്ങൾ വിനോദ കേന്ദ്രങ്ങളായി മാറ്റുകയും കനാൽ കാഴ്ചകൾക്ക് സൗന്ദര്യം ഒരുക്കുകയും ചെയ്യും . മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകൾക്ക് പരിഹാരം ഉണ്ടാക്കാനും കനാൽ നവീകരണ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
