- കപ്പലിൽ നാല് തരത്തിലുള്ള അപകടകരമായ ചരക്കുകൾ
- ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം: രണ്ടുദിവസത്തിനകം നടപടിയെന്ന് സുരേഷ് ഗോപി
- പ്ലസ് വൺ:രണ്ടാം അലോട്ട്മെന്റ് വന്നു, നാളെ രാവിലെ മുതൽ പ്രവേശനം
- ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്ക് 46 ലക്ഷം രൂപയുടെ ലോണ്‍ വിതരണം ചെയ്ത് കിഡ്സ്
- ലഹരിക്കെതിരെ യുവശക്തി – പെനാൽറ്റി ഷൂട്ടൗട്ട്
- വീണ്ടും ചരക്ക് കപ്പലപകടം: 18 പേരെ രക്ഷപ്പെടുത്തി
- കണ്ണൂർ അഴീക്കൽ തീരത്ത് കപ്പലിൽ പൊട്ടിത്തെറി
- ഇന്ന് മുതല്‍ ട്രോളിങ് നിരോധനം
Author: admin
വൈപ്പിൻ: ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൽ.സി.എ പെരുമ്പിള്ളി യൂണിറ്റ് സംഘടിപ്പിച്ച സെമിനാർ വികാരി ഫാദർ ജോസഫ് തട്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് പോൾ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതാ കെ.എൽ.സി.എ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ വിഷയാവതരണം നടത്തി.അതിരൂപതാ വൈസ് പ്രസിഡൻ്റ് റോയ് ഡിക്കുഞ്ഞ ക്ലാസ് നയിച്ചു. അതിരൂപത സെക്രട്ടറി സിബി ജോയ്, മേഖലാ പ്രസിഡൻ്റ് ബെന്നറ്റ് സേവ്യർ, .കെ സിവൈഎം പ്രസിഡൻ്റ് അഗസ്റ്റിൻ അനൽ, കെ.എൽ സി എ യൂണിറ്റ് സെക്രട്ടറി മാത്യു എക്സൽ, കെ.എൽ സിഎ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ജോസി എം.ജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ ജോസി ചുള്ളിക്കൽ ,BCC കേന്ദ്രസമിതി പ്രസിഡൻ്റ് കിഷാന്ത്, പൗലോസ്, ജെയിൻ ബാബു, സമ്മേൾ, റെനീഷ് എന്നിവർ നേതൃത്വം നല്കി.
കൊച്ചി : മുവാറ്റുപുഴ നിർമ്മല കോളെജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന ആവശ്യം നിയമപരമായി നിലനില്ക്കാത്തതും അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്ന് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസി അഭിപ്രായപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങൾ ദുർബലമാക്കുന്നതിനുള്ള ചിലരുടെ നീക്കം അധാർമ്മികവും ദുരൂഹവുമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 30(1) ഭാഷാപരവും മതപരവുമായ ന്യൂനപക്ഷങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള മൗലികാവകാശം നൽകുന്നു. ഈ അവകാശത്തിന്മേൽ കടന്നു കയറുന്നതിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണം. കേരളത്തിൽ വെള്ളിയാഴ്ചകളിൽ പ്രാർത്ഥനകൾക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുള്ളതാണ്.പ്രത്യേക പ്രാർത്ഥനാ മുറി എന്ന ആവശ്യം ഉന്നയിച്ച് കോളെജ് പ്രിൻസിപ്പലിനെ തടഞ്ഞ നടപടി അപലനീയമാണ്. വിദ്യാഭ്യാസ മേഖലയിലെ സമാധാനാന്തരീക്ഷം ദുർബലപ്പെടുത്തുന്ന നിക്കങ്ങളിൽ നിന്നും വിദ്യാർത്ഥി സംഘടനകൾ പിന്മാറണം. ഉത്തരവാദിത്തമുള്ള മുതിർന്ന നേതാക്കൾ പ്രശ്നത്തിൽ ഇടപെടുകയും സംഘർഷത്തിനു ശ്രമിക്കുന്ന വിദ്യാർത്ഥികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. തോമസ്…
വൈപ്പിൻ: പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ KLCA യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് കൺവെൻഷനും, സെമിനാറും സംഘടിപ്പിച്ചു. സെമിനാർ ഇടവക വികാരി റവ.ഫാ. സെബാസ്റ്റ്യൻ ഓളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.KLCA യൂണിറ്റ് പ്രസിഡൻ്റ് സാബു കെ വില്യം അധ്യക്ഷത വഹിച്ചു.വരാപ്പുഴ അതിരൂപത സെക്രട്ടറി സിബി ജോയ് സെമിനാറിന് നേതൃത്വം നൽകി.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡൻറ് റോയ് ഡി ക്കുഞ്ഞ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഇടവകയിലെ പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. കെഎൽസിഎ യൂണിറ്റ് സെക്രട്ടറി ഷൈഗൻ പയപ്പിള്ളി സ്വാഗതവും, ട്രഷറർ ജോസഫ് അറക്കൽ ക്യതജ്ഞതയും രേഖപ്പെടുത്തി.കെഎൽസിഎ ഭാരവാഹികളായ ടൈറ്റസ് പറപ്പിള്ളി, ഷീല സെബാസ്റ്റ്യൻ ചക്യാമുറി, ജേക്കബ് മാളിയംവീട്ടിൽ, സുനിത ബോസ്ക്കോ പള്ളിപാടത്ത് എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരു : ഷിരൂരിലെ റോഡ് ഉടൻ തുറക്കില്ലെന്ന് പൊലീസ്. മേഖലയിൽ തുടരുന്ന മഴയിൽ കുന്നിൻ മുകളിൽ നിന്ന് ഇപ്പോഴും വെള്ളം കുത്തിയൊലിച്ചെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. മേഖലയിൽ മണ്ണിടിയുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് നടപടി. അതേസമയം തൃശൂരിൽ നിന്നെത്തിച്ച ഡ്രഡ്‌ജർ ഗംഗാവലി പുഴയിൽ ഉപയോഗിക്കുന്നതിന് വെല്ലുവിളികളുണ്ടെന്നും സൂചന. പുഴയിലെ അടിയൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഡ്രഡ്‌ജർ ഉപയോഗിക്കിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഒഴുക്ക് നാല് നോട്‌സ് കടന്നാൽ ഡ്രഡ്‌ജർ ഉപയോഗം അസാധ്യമെന്നാണ് ലഭിക്കുന്ന വിവരം.
ഹൈദരാബാദ് : തെലുഗു ചിത്രവുമായി യുവതാരം ദുൽഖർ സൽമാൻ വീണ്ടുമെത്തുന്നു. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം ദുൽഖർ എത്തുന്ന അടുത്ത തെലുഗു ചിത്രമാണ് ‘ആകാശം ലോ ഒക താര’. ഏറ്റവും പുതിയ ദുൽഖർ ചിത്രം ഒരുക്കുന്നത് സംവിധായകൻ പവൻ സാദിനേനിയാണ്. ദുൽഖർ സൽമാന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 1986 ൽ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിലെ സൂപ്പർസ്റ്റാർ കൃഷ്‌ണയെ അവതരിപ്പിക്കുന്ന ആകാശം ലോ ഒക താര എന്ന ഗാനത്തിൽ നിന്നാണ് ചിത്രത്തിന്‍റെ പേര് കടമെടുത്തത്.
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം. നാല് പേര്‍ക്ക് പരിക്ക്. മാര്‍ക്കറ്റിലെ ഫാസ്‌റ്റ് റെസ്‌റ്റോറന്‍റിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴ് അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ‘പുലർച്ചെ 3:20നാണ് തീപിടിത്തത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് സ്‌റ്റേഷൻ ട്രെയിനിങ് ഓഫിസർ മനോജ് മെഹ്‌ലാവത്ത് പറഞ്ഞു. 7 അഗ്നിശമന വാഹനങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശരീരത്തിലെ വെള്ളത്തിന്‍റെ അളവ്. ശാരീരിക പ്രക്രിയകള്‍ സുഗമമാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.കടുത്ത വേനല്‍ അതല്ലെങ്കില്‍ രോഗങ്ങള്‍, പ്രത്യേകിച്ചും വയറിളക്കം പോലുള്ള അസുഖങ്ങള്‍ ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്‌ടപ്പെടാനിടയാക്കും . ഇത്തരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് കാരണം നിരവധി പേര്‍ മരിക്കുന്ന സാഹചര്യങ്ങളും ഉണ്ട് . നിര്‍ജലീകരണം കാരണം മരിക്കുന്നവരില്‍ കുട്ടികളാണ് കൂടുതല്‍.ലോകത്ത് 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണകാരണം പരിശോധിച്ചാല്‍ അതില്‍ പകുതിയിലധികവും വയറിളക്കം സംബന്ധിച്ചുള്ള രോഗം ബാധിച്ചുള്ളവയായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒആര്‍എസ് ലായനി നല്‍കിയാല്‍ ആ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാകും. ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ കുറവ് നികത്തുകയാണ് ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെയുണ്ടാകുന്നത്. വയറിക്കം ഭേദമാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ ചികിത്സ രീതിയാണിത്. കുട്ടികളില്‍ വയറിളക്കവും ഛർദ്ദിയും ഉണ്ടാകുമ്പോൾ ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒആര്‍എസ് കലക്കി നല്‍കിയാല്‍ അത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെ കുടലില്‍ സോഡിയത്തിനൊപ്പം ഗ്ലൂക്കോസും വെള്ളവും…
കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത് . മത്സ്യബന്ധന മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതി കണ്ടെത്തിയത് . കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പാണ് സമിതിയുടെ ചെയര്‍മാന്‍. പെരിയാറില്‍ മത്സ്യക്കുരുതി ഉണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും കാരണക്കാരായവര്‍ക്കെതിരായ നടപടിയും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും ഒന്നുമായിട്ടില്ല. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വിലയിരുത്തല്‍ ശാസ്ത്രീയമല്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമിതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
പെരിന്തൽമണ്ണ : ജെബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പുറത്തു കൊണ്ടുവന്നു പ്രവർത്തികമാക്കണം എന്നാവശ്യപ്പെട്ടു പെരിന്തൽമണ്ണ ലൂർഡ് മാതാ ദേവാലയത്തിൽ കെ ൽ സി എ കൺവെൻഷൻ നടത്തി. രൂപത ട്രഷറർ ഫ്ലോറ മെൻഡോൻസാ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കറുകപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ബിനു എഡ്വേഡ് ഉൽഘടനം ചെയ്തു. കെ ൽ സി എ സംസ്ഥാന മാനേജിങ് കൌൺസിൽ അംഗം ശ്രീ. പ്രകാശ് പീറ്റർ സെമിനാരിന് നേതൃത്വം നൽകി ആശംസകൾ നേർന്നു മേഖല പ്രസിഡന്റ് സെബാസ്റ്റ്യൻ മാസ്റ്റർ, രൂപത വൈസ് പ്രസിഡന്റ് സണ്ണി എ ജെ, പാരിഷ് സെക്രട്ടറി വിൻസെന്റ് കൊയ്പറമ്പിൽ, സുപ്പീരിയർ സിസ്റ്റേഴ്സ് sr മോളി,sr ജോളി, അസിസ്റ്റന്റ് വികാർ ഡിലൂ റഫൽ എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി ലില്ലി ജോർജ് സ്വാഗതം പറഞ്ഞു. ജോസ് എ ടി യൂണിറ്റ് ട്രഷർ നന്ദിയും പറഞ്ഞു .
Subscribe to Updates
Get the latest creative news from FooBar about art, design and business.