- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
Author: admin
ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡയിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു .15 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിങ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്. ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൽവന്ത് സിങ്, ഹർബൻസ് ലാൽ, അമർജീത് കൗർ, സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിങ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടു. അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു .
ന്യൂഡൽഹി: മോഡി മീഡിയ ആവുന്നത്ര തമസ്കരിച്ചിട്ടും,വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര എട്ടാം ദിനം ബിഹാറിലെ ഗ്രാമീണ മേഖലകളെ പതിനായിരങ്ങളെ ആകർഷിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത രാഹുൽ ഗാന്ധിയും, സഹയാത്രികൻ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഞായറാഴ്ച യാത്ര എൻഫീൽഡ് ബുള്ളറ്റിലാക്കി . ബിഹാറിലെ പൂർണിയ ജില്ലയിലൂടെയുള്ള യാത്രയിൽ ഇരു നേതാക്കളും ബുള്ളറ്റിലായിരുന്നു നയിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മുന്നേറിയ യാത്രയിൽ രാഹുൽ ഗാന്ധിയും, തേജസ്വി യാദവും ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ചുകൊണ്ട് വോട്ട് കൊള്ളക്കെതിരായ പോരാട്ടം ജനങ്ങൾക്കിടയിലേക്ക് എത്തിച്ചു . കോൺഗ്രസിന്റെയും, ആർ.ജെ.ഡിയുടെയും പതാകകളുമായി പ്രവർത്തകർ കാൽനടയായും, ബൈക്കിലുമായി നേതാക്കളെ അകമ്പടി സേവിച്ചു. റോഡിനിരുവശവും കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര .
കൊച്ചി: ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഫ്രീസ് ചെയ്ത ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) ചെയർമാൻ ഡി.വി. സ്വാമി . അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ മൽസ്യങ്ങളുടെ പ്രധാന വിദേശ വിപണി. ആകെ കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിൻറെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച മറ്റു മത്സ്യങ്ങളാണ്. ഈയിനത്തിൽ 5,212.12 കോടി രൂപയുടെ വരുമാനമുണ്ടായി . മൂന്നാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കണവ 3078.01 കോടി രൂപയുടെ വരുമാനം…
ഒഡീഷ മേഖല വൊക്കേഷൻ പ്രമോട്ടർമാരെയും ഫോർമേറ്റേഴ്സിനെയും ഓഗസ്റ്റ് 23-24 തീയതികളിൽ ജാർസുഗുഡയിലെ ഉത്കൽ ജ്യോതി എസ്‌വിഡി പ്രൊവിൻഷ്യലേറ്റായ ശാന്തി ഭവനിൽ രണ്ട് ദിവസത്തെ സെമിനാറിനും വർക്ക്‌ഷോപ്പിനുമായി വിളിച്ചുകൂട്ടി.
തിരുവനന്തപുരം : ഡിജിറ്റൽ അറസ്റ്റ് വിഷയത്തിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലും വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്. പോലീസ്, കസ്റ്റംസ്, സിബിഐ, ഇഡി എന്ന പേരുകളിൽ വിർച്വൽ അറസ്റ്റ് കേസുകൾ വർധിക്കുന്നതായും ഇതിൽ വീഴരുതെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.ഫേസ്ബുക്ക് പോസ്റ്റ് താഴെ : യു ആർ അണ്ടർ അറസ്റ്റ്പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ ‘ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തി എന്നും അവർ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റിൽ നിങ്ങൾ…
തിരുവനന്തപുരം : ലൈംഗീക പീഡന ആരോപണങ്ങളുടെ സാഹചര്യത്തിൽ , ശക്തമായ സമ്മർദ്ദമുയരവെ രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കെ പി സി സിയും നിലപാട് സ്വീകരിച്ചു. ഇക്കാര്യം കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട് . പാലക്കാട് എം എൽ എയാണ് രാഹുൽ. രാജി വേണ്ടെന്ന് ഉറച്ച നിലപാടിലായിരുന്നു ഷാഫി പറമ്പില്‍. രാജിവേണമെന്ന് കോൺഗ്രസിൽ നിന്നുതന്നെ ശക്തമായ സമ്മര്‍ദം ഉയർന്നു. രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ ഇക്കാര്യം പറഞ്ഞിരുന്നു.എ ഐ സി സി നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ന്യൂ ഡൽഹി : ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സ്പീക്കർ എ എന്‍ ഷംസീര്‍. രാഹുല്‍ മാങ്കൂട്ടത്തിൽ ഉത്തരവാദിത്വം പാലിക്കണം. രാഹുലുമായി ബന്ധപ്പെട്ട പരാതി ഒന്നും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗാസാ പ്രദേശത്തുനിന്നുള്ള ഒരു ചിത്രം
എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച ദേശീയ ബൈബിൾ ദിനമായി ആചരിക്കുവാൻ തീരുമാനം.
ആത്മീയരംഗത്തും, പ്രത്യേകിച്ച് സുവിശേഷവൽക്കരണ ദൗത്യത്തിലും പുതിയ വാതായനങ്ങൾ തുറക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
