- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ആശിർവാദ് നിർമ്മിക്കുന്ന 37-മത് ചിത്രമാണിത് .ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘തുടക്കം’ എന്നാണ് പേര്. പ്രണവ് മോഹൻലാലും, പിന്നീട് കല്യാണി പ്രിയദർശനും സിനിമയിൽ അരങ്ങേറിയതുമുതൽ വിസ്മയയും അഭിനയരംഗത്തേക്ക് എത്തുമോ എന്ന ചോദ്യം സജീവമായിരുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്നെയാണ് തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അവതരിപ്പിച്ചത്. “പ്രിയപ്പെട്ട മായക്കുട്ടി, ചലച്ചിത്ര മേഖലയിലേക്കുള്ള നിൻ്റെ തുടക്കം ഈയൊരു തുടക്കത്തിലൂടെ ആകട്ടെ” എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാൽ എന്ന മഹാനടൻ്റെ മകളായി ജനിച്ചെങ്കിലും, കേവലം ആ പേരിൽ മാത്രം ഒതു ങ്ങാതെ തൻ്റേതായ കഴിവുകളിലൂടെയും അഭിരുചികളിലൂടെയും ഒരു വ്യക്തിത്വം രൂപപ്പെടുത്താൻ വിസ്മയ ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിസ്മയ, പിന്നീട് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടി. ഒരു മികച്ച എഴുത്തുകാരിയും ചിത്രകാരിയും കൂടിയാണ്.2021-ൽ ‘ഗ്രെയിൻസ് ഓഫ്…
തിരുവന്തപുരം :കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാലാണ് ഈ പ്രതിഭാസം. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ബുധനാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു . ജൂലൈ 03 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
ശിവകാശി :ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള തമിഴ്നാട്ടിലെ വിരുധുനഗർ ജില്ലയിലെ ശിവകാശിയിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായത്. ശിവകാശിക്കടുത്തുള്ള ചിന്ന കാമൻപട്ടിയിലെ പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്. സഫോടനത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തുകയും തീയണക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനം നടന്ന ചിന്ന കാമൻപട്ടിയിൽ നിരവധി പടക്ക നിർമാണ ശാലകളാണുള്ളത്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം : ഓണത്തിന് കേരളത്തിന് പ്രത്യേക അരിവിഹിതം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ . വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ് ഒന്നിന് അഞ്ച് കിലോ അരി അധികം വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നിർത്തലാക്കിയ ഗോതമ്പ് വിതരണം പുനസ്ഥാപിക്കാനാവില്ലെന്നും കേന്ദ്രം പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കോട്ടപ്പുറം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ. സി.എ) സംസ്ഥാന ജനറൽ സെക്രട്ടറിയായും രൂപത ജനറൽ സെക്രട്ടറിയായും ദീർഘകാലം സേവനം ചെയ്തുകൊണ്ട് പ്രസ്ഥാനത്തെയും സമുദായത്തെയും പുരോഗതിയിലേക്ക് നയിച്ച O T. ഫ്രാൻസിസ്സിന്റെ പതിനെട്ടാം ചരമവാർഷിക അനുസമരണം കോട്ടപ്പുറം വികാസിൽ വച്ച് സംഘടിപ്പിച്ചു. K C F മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഡി. ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൽ.സി.എ രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു .ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ,ടോമി തൗണ്ടശ്ശേരി,ജോസഫ് കോട്ടപറമ്പിൽ ജോൺസൺ വാളൂർ, ജെയിംസ് കോട്ടുവള്ളി, കൊച്ചുത്രേസ്യ, സേവ്യർ പുതുശേരി, ഷീന ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു
ആലപ്പുഴ രൂപത KLCWAയും ഡോൺബോസ്കോ മംഗലവും സംയുക്തമായി നടത്തുന്ന വനിതകൾക്കായുള്ള സംരംഭകത്വവും തൊഴിൽ പരിശീലനവും കഞ്ഞിപ്പാടം വ്യാകുലമാതാ ഇടവകയിൽ ആരംഭിച്ചു.
തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതിക്ക് പരിഹാരമായി. യൂറോളജി ശസ്ത്രക്രിയക്കുള്ള ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഉപകരണങ്ങൾ എത്തിയതോടെ ശസ്ത്രക്രിയ മാറ്റിവെച്ചവരുടെ ചികിത്സ പുനരാരംഭിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു.ഡോ. ഹാരിസ് ചിറക്കലിൻറെ തുറന്നുപറച്ചിലിൽ പ്രതിരോധത്തിലായതോടെ സർക്കാർ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി പഠനം തുടങ്ങി. ഡോ. ഹാരിസ് ചിറക്കലിൻറെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്. ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽകോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം, മെഡിക്കൽകോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ധ സമിതിയാണ് തിങ്കളാഴ്ച തിരുവനന്തപുരം…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന വി.എസിന്റെ രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഡയാലിസിസ് തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലല്ല . നേരത്തെ, വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
പള്ളിപ്പുറം: കഴിഞ്ഞ 50 വർഷമായി പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക സിമിത്തേരി യിൽ മരിച്ചവരെ അടക്കം ചെയ്യുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്ന ബേബി പുഷ്കിൻ 5 നാൾദുബായിയിൽമോംസ് @ വേവ് എന്ന സംഘടനയുടെ നേതൃത്വത്തിൽ അമ്മയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത്. വീടും പള്ളിയും സിമിത്തേരിയും വിട്ടുമാറാത്ത് ബേബി വലിയ സന്തോഷത്തോടെയാണ് യാത്രക്കൊരുങ്ങിയത് – യാത്ര ചിലവും താമസവും എല്ലാം മോംസ്@ വേവ് എന്ന സംഘടനയും ദുബായിലെ സംഘടനകളുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത് .പള്ളിപ്പുറം അയക്കോട്ട റെസിഡൻസ് അസോസിയേഷനാണ് ഈ യാത്രയ്ക്ക് വേദിയൊരുക്കിയത് – പ്രസിഡൻ്റ് സേവിതാണിപ്പിള്ളി, ജന.സെക്രട്ടറി അലക്സ് താളുപ്പാടത്ത് വൈസ് പ്രസിഡൻ്റ് പ്രഷീല ബാബു , കമ്മറ്റിയംഗം ഹാപ്സൺ ജോസഫ്, ജെയ്സൺ മാനുവൽ എന്നിവർ തെടുമ്പാശ്ശേരിഎയർപ്പോർട്ടിൽ ഊഷമളമായ യാത്രയയപ്പ് നൽകി. ഇവരോടെപ്പം സിനിമ,ചവിട്ടു നാടക നടി മോളി കണ്ണമാലിയടക്കം വ്യത്യസ്ഥ മേഖലയിൽ ശ്രദ്ധിക്കപ്പെട്ട 7 പേർ കൂടിയുണ്ട് അബുദാബി ഷാർജ തുടങ്ങി സ്ഥലങ്ങൾ സന്ദർശിക്കുകയും 28 ന്…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്), കേരള സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് വിവിധ സംരംഭകത്വം മേഖലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഒരു ഏകദിന പ്രോഗ്രാം കിഡ്സ് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിച്ചു. ഈ പരിപാടി ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍. റോക്കി റോബിന് കളത്തില്‍ നിര്‍വ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ അഴീക്കോട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് അസി.ഡയറക്ടര്‍ ഡോ. ശിവപ്രസാദ് പി.എസ്. എറണാകുളം ഡിസ്റ്റിക്റ്റ് മിഷന് കോ-ഓഡിനേറ്റര്‍ ജിബിത സുമേഷ്, കിഡ്സ് അസി. ഡയറക്ടര്‍. ഫാ. ബിയോണ് തോമസ് കോണത്ത്, ഫാ എബ്നേസര്‍ ആന്റണി എന്നിവര്‍ സംസാരിച്ചു. നമ്മുടെ തീരദേശ മേഖലയില്ട്രോളിംഗ് നിരോധനം നടപ്പിലാക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ജോലിയില്ലാത്ത അവസ്ഥകള്‍ നേരിടുന്നു. എറണാകുളം – തൃശ്ശൂര്‍ ജില്ലകളിലെ മത്സ്യബന്ധമേഖലയിലെ സ്ത്രികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മേഖലയില്‍ സംരംഭകം തുടങ്ങുന്നതിനുള്ള പരിശീലനവും, ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്സിഡി ലോണുകളെകുറിച്ചുള്ള അവബോധവുമാണ് അതിലൂടെ കിഡ്സ് ലക്ഷ്യമിടുന്നത്. എറണാകുളം തൃശ്ശൂര്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
