- ഇടുക്കി ജില്ലയിൽ കൊവിഡ് ജാഗ്രതപ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്
- ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു
- ആനി മസ്ക്രീൻ ജന്മദിനം തിരുവനന്തപുരത്ത് ആഘോഷിച്ചു
- ആലപ്പുഴ രൂപതയിൽ കുടുംബ കൂട്ടായ്മ ദിനവും നേതൃസംഗമവും നടത്തി
- നാളെയ്ക്കായി നമുക്കും കരുതാം
- കൊട്ടാരക്കര സെന്റ് മൈക്കിൾസ് ദേവാലയത്തിൽ അഭിവന്ദ്യ പിതാവിന്റെ കാനോനിക്കൽ സന്ദർശനവും സ്ഥൈര്യലേപന കൂദാശയും
- പ്ലസ് വണ്‍: രണ്ടാം അലോട്ട്മെന്റ് പട്ടിക നാളെ
- ഡെമോക്രാറ്റികുൾക്കുള്ള പിന്തുണ; മസ്കിന് മുന്നറിയിപ്പുമായി ട്രംപ്
Author: admin
ന്യൂഡൽഹി: കൊൽക്കത്ത നഗരഹൃദയത്തിലെ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു. അതേസമയം കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗാളിലെ ആശുപത്രികളിൽ വനിത ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. സർക്കാർ മാധ്യമമായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കുകളില്ല എന്നാണ് വിവരം. റഷ്യയുടെ കിഴക്കൻ പ്രദേശമായ കംചത്കയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 280 മൈൽ അകലെയുമാണിത്.യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട് ഒഴികെ യുള്ള ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ആഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കോട്ടപ്പുറം : കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി(കിഡ്സ്) യും സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനും സംയുക്തമായി 50% വരെ സാമ്പത്തിക സഹായത്തോടെ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം നടത്തി. കോട്ടപ്പുറം കിഡ്സ് ക്യാമ്പസില്‍ വെച്ച് നടത്തിയ യോഗത്തില്‍ വാട്ടര്‍ പ്യൂരിഫയറിന്‍റെ വിതരണോദ്ഘാടനം കോട്ടപ്പുറം രൂപത ചാന്‍സിലര്‍ റവ. ഫാ. ഷാബു കുന്നത്തൂര്‍ നിര്‍വ്വഹിച്ചു. കോട്ടപ്പുറം കിഡ്സ് അസി. ഡയറക്ടര്‍ റവ. ഫാ. ബിയോണ്‍ തോമസ് കോണത്ത് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സി. ഷൈനിമോള്‍ സ്വാഗതവും ശ്രീമതി ഗ്രേയ്സി ജോയി നന്ദിയും പറഞ്ഞു. വനിതകളെസ്വയംപര്യാപ്തതയിലേക്കുംസംരഭവികസനത്തിലേക്കും സുസ്ഥിര വരുമാനമാര്‍ഗ്ഗത്തിലേക്കും നയിക്കുന്നതിന്‍റെ ഭാഗമായ് തയ്യല്‍ മെഷീനുകള്‍, ഇരുചക്ര വഹാനങ്ങള്‍, ലാപ്ടോപുകള്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍, ജൈവവളം തുടങ്ങിയ പദ്ധതികളും 50% സാമ്പത്തീക സഹായത്തോടെ ചെയ്തു വരുന്നതായി കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അറിയിച്ചു .
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻറ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ കർഷക ദിനാമാചരിച്ചു .നെയ്യാറ്റിൻകര എം.എൽ.എ. ശ്രീ. കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു . നിഡ്സ് ഡയറക്ടർ റവ.ഫാ.രാഹുൽ ബി. ആന്റോ , അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ തിരുവനന്തപുരം ചന്ദ്രലേഖ, കമ്മീഷൻ സെക്രട്ടറിമാരായ റവ. ഫാ.ക്ലീറ്റസ്, വെരി റവ. ഫാ.ഡെന്നിസ് മണ്ണൂർ, വത്സല ബാബു, സെക്രട്ടറി പ്രതിനിധി റോബർട്ട് ദാസ്, ആനിമേറ്റർമാരായ ഷീബ, ലിനു ജോസ്, നിഡ്‌സ് ഹൗസിംഗ് കോ- ഓർഡിനേറ്റർ ബിന്ദു എന്നിവർ സംസാരിച്ചു. മികച്ച സമഗ്ര കർഷകൻ ലോറൻസ് മികച്ച ബാലകർഷക ആൽഫ ( സെൻറ് ജോസഫ് യു.പി.എസ്. പൊറ്റയിൽകട ) എന്നിവരെ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. നിഡ്സ് മേഖല കോ ഓഡിനേറ്റർമാരുടെ നേതൃത്വത്തിൽ 11 മേഖലകളിലും കർഷക ദിനാചരണം…
കൊച്ചി : വരാപ്പുഴ അതിരൂപത യുവജനവർഷ ആഘോഷങ്ങളുടെ ഭാഗമായി,യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വച്ച് വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. എറണാകുളം ആശിർഭവനിൽ നടന്ന സമ്മേളനം സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ.സ്റ്റീഫൻ ആലത്തറ ഉദ്ഘാടനം ചെയ്തു.ടി.ജെ വിനോദ് എംഎൽഎ, ഉപഹാരങ്ങൾ സമർപ്പിച്ചു.ഫാ.ജിജു ക്ലീറ്റസ് തീയാടി അധ്യക്ഷനായിരുന്നു. കെസിവൈഎം അതിരൂപത വൈസ് പ്രസിഡൻറ് വിനോജ് വർഗീസ്, സി എൽ സി അതിരൂപത വൈസ് പ്രസിഡൻറ് ഡോണ ഏണസ്റ്റീൻ ഫാ.ആനന്ദ് മണാലിൽ. ഫാ.ഷിനോജ് റാഫേൽ ആറഞ്ചേരി, ഫ്രാൻസിസ് ഷെൻസൻ സിബിൻ യേശുദാസൻ, സോബിൻ എന്നിവർ സംസാരിച്ചു. ഇതിൻറെ ഭാഗമായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ വൈപ്പിൻ ഫെറോന ടീം ഒന്നാം സ്ഥാനവും, ഏഴാം ഫെറോനാ ടീം രണ്ടാം സ്ഥാനവും നാലാം ഫൊറോന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിനും പ്രാപ്തീകരണത്തിനും സമര്‍പ്പിതമായ പ്രസ്ഥാനമാണ് കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്‍എം). ക്രിസ്തുദര്‍ശനങ്ങള്‍ക്കും സഭാ പ്രബോധനങ്ങള്‍ക്കും അനുസൃതമായ കര്‍ത്തവ്യനിര്‍വഹണമാണ് തൊഴിലാളി സംഘാടനത്തിന്റെ ദര്‍ശനം.
കൊച്ചി:അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവും ലക്ഷ്യമാക്കുന്ന കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ (കെഎല്‍എം) സുവര്‍ണ്ണ ജൂബിലി ആഗസ്റ്റ് 18 ഞായറാഴ്ച്ച എറണാകുളത്ത് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ തൊഴിലാളി മഹാസംഗമം നടക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎല്‍എമ്മിലൂടെ ക്ഷേമനിധികളില്‍ ചേര്‍ന്നിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ഫാമിലി കെയര്‍ എന്ന സാമൂഹികസുരക്ഷാ പദ്ധതി നടപ്പിലാക്കും. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ 1974 ലാണ് കേരള ലേബര്‍ മൂവ്മെൻ്റ് രൂപീകരിക്കുന്നത്. കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസംഘടിത തൊഴില്‍ മേഖലയിലെനിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹീക തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തയ്യല്‍തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ വിഭാഗം തൊഴിലാളികള്‍ക്കായി എട്ട് തൊഴിലാളി ഫോറങ്ങള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഫോറങ്ങള്‍ ദേശിയ തലത്തില്‍ ഹിന്ദ് മസ്ദൂര്‍ സംഘുമായി (HMS) അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. നീതിയിലും സമഭാവനയിലും നിലനില്ക്കുന്നതുമായ ഒരു സമൂഹത്തിന്‍റെ…
വട്ടിയൂർക്കാവ്: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നിർവഹിക്കുന്ന ഹോംമിഷൻ വട്ടിയൂർക്കാവ് ഇടവകയിൽ പൂർത്തിയായി. ആഗസ്റ്റ് 10-ാം തിയതി ആരംഭിച്ച ഹോം മിഷൻ മൂന്നാം ഘട്ടം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഉദ്ഘാടനം ചെയ്തു. തിരുസഭയിൽ രണ്ടാം വത്തിക്കാൻ കൗൺസിലോടെ ആരംഭിച്ച നവീകരണ പ്രക്രീയ അതിരൂപതയിൽ ഹോം മിഷനിലൂടെ കുടുംബനവീകരണത്തിൽ എത്തിനില്ക്കുന്നതായി മോൺ. യൂജിൻ എച്ച്. പെരേര അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 15 ന് അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ മൂന്നാംഘട്ടത്തിന് സമാപനമായി. ദിവ്യബലിമധ്യേ ഇടവകയുടെ സമഗ്ര വളർച്ചയ്ക്കും കുടുംബങ്ങളുടെ നവീകരണത്തിനും സഹായകരമാകുന്ന ഹോം മിഷനിലെ കണ്ടെത്തലുകൾ വായിക്കുകയും അത് അതിരൂപതാദ്ധ്യക്ഷന് കൈമാറുകയും ചെയ്തു. കുടുംബകേന്ദ്രീകൃത അജപാലനം നിർവഹിക്കുന്നവർ പരിശുദ്ധ കന്യകാമറിയത്തെ മാതൃകയാക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പരിശുദ്ധ കന്യകമറിയം തന്റെ ജീവിതത്തിൽ ദൈവത്തിനും, ബന്ധുജനങ്ങൾക്കും, തന്റെ ചുറ്റുമുള്ളവർക്കെല്ലാം ഇടം നൽകിയതുപോലെ നാമും നമ്മുടെ ജീവിതത്തിൽ കുടുംബാംഗങ്ങൾക്കും, ബന്ധുക്കൾക്കും,…
തിരുവനന്തപുരം: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഡോക്ടർസിന്റെ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് നാളെ രാവിലെ ആറുമണിക്ക് അവസാനിക്കും. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളെയും അത്യഹിത വിഭാഗങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കി. കെജിഎംസിടിഎ, കെജിഐഎംഓഎ , കെജിഎംഓഎ തുടങ്ങിയ സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. കെഎംപിജിഎയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പിജി ഡോക്ടേഴ്സിന്റെ പണിമുടക്ക് സമരം ഇന്നും തുടരും. വാർഡ് ഡ്യൂട്ടിയും, ഓപ്പിയും ബഹിഷ്ക്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലേ പിജി ഡോക്ടർസിനൊപ്പം ഐഎംഎയുടെ ദേശീയ സംസ്ഥാന നേതാക്കളും ഇന്ന് പ്രതിഷേധിക്കും. കൊൽക്കത്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ ദേശീയതലത്തിൽ ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവിൽ വരണമെന്നുമാണ് സംഘടനയുടെ ആവശ്യം.
Subscribe to Updates
Get the latest creative news from FooBar about art, design and business.