- മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണി
- ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി
- ബ്രസീലിൽ തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ
- ഡോ: ബെനറ്റ് സൈലം സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗം
- ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയ ശ്രേഷ്ടൻ, ജേക്കബ് തൂങ്കുഴി പിതാവ്
- തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
- ‘വെന്‍ ഐ സൊ യു’
- ആന്തരീകത ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല ; ലിയോ പാപ്പാ
Author: admin
ഫ്രാന്‍സിസ് പാപ്പായ്ക്ക് ന്യൂമോണിയ;സങ്കീര്‍ണാവസ്ഥയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യം ബിജോ സിൽവേരി വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ (ബൈലാറ്ററല്‍ ന്യൂമോണിയ) ബാധിച്ചതായി വത്തിക്കാന്‍ വാര്‍ത്താകാര്യാലയം സ്ഥിരീകരിച്ചു. ‘ലബോറട്ടറി ടെസ്റ്റുകളും നെഞ്ചിന്റെ സിടി സ്‌കാനും ക്ലിനിക്കല്‍ അവസ്ഥയും സങ്കീര്‍ണമായ ചിത്രമാണ് കാണിക്കുന്നത്’ എന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറിന് മാധ്യമങ്ങള്‍ക്കു വത്തിക്കാന്‍ പ്രസ് ഓഫിസില്‍ നിന്നു നല്‍കിയ അറിയിപ്പില്‍ പറയുന്നു. ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഫെബ്രുവരി 14ന് വെള്ളിയാഴ്ച റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പോളിമൈക്രോബിയല്‍ അണുരോഗബാധയാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ലബോറട്ടറി ടെസ്റ്റുകളും നെഞ്ചിന്റെ സിടി സ്‌കാനും ക്ലിനിക്കല്‍ അവസ്ഥയും സങ്കീര്‍ണമായ ചിത്രമാണ് കാണിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ് ഓഫിസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു ശ്വാസകോശത്തിലെ ശ്വാനാളികളില്‍ നീര്‍ക്കെട്ടും വീക്കവും ഉണ്ടായി ശ്വാസംമുട്ടലിനും കലശലായ ചുമയ്ക്കും മറ്റും ഇടയാക്കുന്ന ബ്രോങ്കിയെക്റ്റാസിസും അസ്ത് മാറ്റിക് ബ്രോങ്കൈറ്റിസും സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോര്‍ട്ടികോസ്റ്റിറോയ്ഡ്, ആന്റിബയോട്ടിക് ചികിത്സാവിധികള്‍ ആരംഭിച്ചിരുന്നു. കൂടുതല്‍ സങ്കീര്‍ണമായ തെറാപ്യൂട്ടിക് ചികിത്സാവിധികള്‍…
ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം എന്‍ സി ഇ ആര്‍ ടിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംഘപരിവാര്‍ അനുകൂല സംഘടനയായ അമിത് ഷാ യൂത്ത് ബ്രിഗേഡിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ബി ജെ പി നീക്കമാണ് നടപടിക്ക് പിന്നിലെന്ന വിമര്‍ശനം ഇതോടെ ശക്തമായി. ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂര്‍ കേന്ദ്രീകരിച്ചുള്ള അമിത് ഷാ യൂത്ത് ബ്രിഗേഡ് എന്ന സംഘപരിവാര്‍ സംഘടനയാണ് പാഠപുസ്തകങ്ങളില്‍ ഷായുടെ ജീവിതം പഠിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. സംഘടനയുടെ അധ്യക്ഷന്‍ എസ് കെ ശുക്ല ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം എന്‍ സി ഇ ആര്‍ ടിയുടെ പരിഗണനക്ക് കേന്ദ്രത്തിന് വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അമിത് ഷാ രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഗവേഷണത്തിന് ഗുണകരമാകുമെന്നുമാണ് സംഘടനയുടെ പൊള്ളവാദം. ആവശ്യം…
എരഞ്ഞിപ്പാലം: സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫെബ്രുവരി 18 നു വൈകിട്ട് നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്ത് വിശിഷ്ട സേവനം നൽകിയ പ്രൊഫസർ വർഗീസ് മാത്യു സാറിനും,ശ്രീമതി അൽഫോൻസ മാത്യുവിനും കോഴിക്കോട് രൂപത അധ്യക്ഷൻ Dr. വർഗീസ് ചക്കാലക്കൽ സവേരിയൻ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ കോളജിന്റെ വാർഷിക ആഘോഷ പരിപാടികൾ നടന്നു. ഈ ആഘോഷ പരിപാടികൾക്ക് അധ്യക്ഷനായത് പ്രിയ വർഗീസ് ചക്കാലക്കൽ പിതാവ് ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ സി. ജെ ജോർജ് സാർ റിപ്പോർട്ട് അവതരിപ്പിക്കുകയും, കോളേജ് മാനേജർ ഫാദർ പോൾ എ ജെ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്തു. Rev. സിസ്റ്റർ ജസീന എ സി, സെന്റ് സേവിയേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗവേർണിംഗ് ബോഡി മെമ്പർ Rev . ഫാദർ ജെറോം ചിങ്ങന്തറ, Rev. ഫാദർ ആൽഫ്രഡ് വി സി, വൈസ് പ്രിൻസിപ്പൽ Rev. ഫാ. ക്ലാർക്സൺ, Rev. ഫാ.സാൻജോസ്,സെയ്ന്റ് വിന്റസെന്റ്…
കൊച്ചി: ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്യാൻ ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ പല ശുപാർശകളും നടപ്പിലാക്കി എന്ന നിലപാട് കൂടുതൽ വ്യക്തത വരുത്തി ഏതൊക്കെ ശുപാർശകളാണ് നടപ്പിലാക്കിയത് എന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കെ എൽ സി എ . ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും വകുപ്പുകൾ പല ശുപാർശകളും നടപ്പിലാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിലെ തടസ്സങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ നടപ്പിലാക്കാവുന്ന പല ശുപാർശകളും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായിക്രൈസ്തവ സംഘടനാ നേതൃത്വങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണം. വിവിധ വകുപ്പുകളോട് മറുപടി പറയാൻ നിർദ്ദേശിച്ച് നൽകിയ 284 ശുപാർശകളിൽ ഇതുവരെ വിവിധ വകുപ്പുകൾ നടപ്പാക്കിയ ശുപാർശകൾ എന്തൊക്കെയാണെന്നും ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങൾ രേഖയായി…
കൊച്ചി:ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പുകൾക്ക് നടപ്പാക്കാൻ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും നടപടിക്രമങ്ങളിലെ പുരോഗതികളെന്തെന്നും വ്യക്തമാക്കാതെ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗം സംബന്ധിച്ച പ്രസ്താവന മുഖവിലയ്‌ക്കെടുക്കാനാവില്ല. മാത്രവുമല്ല, കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ക്രൈസ്തവ സഭകളുടെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെയും പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണമെന്ന ആവശ്യവും പരിഗണിക്കാൻ ഇനിയും തയ്യാറാകാത്തത് ദുരൂഹമാണ്. അതിനാൽത്തന്നെ ഈ വിഷയത്തിൽ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ക്രൈസ്തവ സമൂഹത്തിന് ബോധ്യമാകണമെങ്കിൽ സർക്കാർ ഇക്കാര്യങ്ങളിൽ സുതാര്യത പുലർത്തുകയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും…
കൊച്ചി: പ്രമുഖ വ്യവസായിയും കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായിരുന്ന കെഎൽസിഎ മുൻ മാനേജിംഗ് കൗൺസിൽ അംഗംഇ എസ് ജോസ് അനുസ്മരണ സമ്മേളനംവരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.ടി.ജെ വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്,മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കിൻഫ്ര ചെയർമാൻ സാബു ജോർജ്, ഇ എസ് ജോസിന്റെ മകൾ മൃദുല അനൂപ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡന്റ് റോയ് ഡി ക്കുഞ്ഞ, സെക്രട്ടറി സിബി ജോയ് എന്നിവർ പ്രസംഗിച്ചു. അതിരൂപത വൈസ് പ്രസിഡൻ്റുമാരായബാബു ആൻ്റണി,മേരി ജോർജ്, സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്,വിൻസ് പെരിഞ്ചേരി,സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ജസ്റ്റിൻ കരിപ്പാട്ട്,സംസ്ഥാന വനിത ഫോറം കൺവീനർ…
ആലപ്പുഴ : KUFOS സെനറ്റ് മെമ്പറായി ആലപ്പുഴ രൂപതാംഗം പി.ജെ.ഇമ്മാനുവൽ തിരഞ്ഞെടുക്കപ്പെട്ടു.ആലപ്പുഴ രൂപത, ഓമനപ്പുഴ സെൻ്റ് സേവ്യേഴ്സ് ഇടവകാംഗമായ ഇമ്മാനുവൽ തീരപഠനമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. പദവിയും അംഗീകാരവും തേടിപ്പോകാതെ അകന്നു നിൽക്കുന്ന ഇദ്ദേഹത്തിൻ്റെ സെനറ്റിലെ സാന്നിധ്യം, മാറുന്ന സാഹചര്യത്തിൽ കമ്പോളവൽക്കരണത്താൽ നഷ്ടമായേക്കാവുന്ന തീരദേശത്തിൻ്റെ പരിസ്ഥിതിയും പ്രകൃതിയും സമ്പത്തും സംരക്ഷിക്കുന്നതിനുതകുന്ന പഠനവും ഗവേഷണവും നടത്തുന്നതിന് യൂണിവേഴ്സിറ്റിക്ക് ദിശാബോധം നൽകും.
കൊടുങ്ങല്ലൂര്‍: കേരള ലത്തീന്‍ സഭാ മെത്രാന്‍മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) മീഡിയ കമ്മീഷന്‍ ചെയര്‍മാനും സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്‌കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി. കെആര്‍എല്‍സിബിസിയുടെ യോഗത്തിലായിരുന്നു തീരുമാനം. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ 2017 മുതല്‍ വഹിച്ചുവന്ന ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയും മീഡിയാ കമ്മീഷന്‍ അംഗങ്ങളാണ്. കെആര്‍എല്‍സിബിസി ചെയര്‍മാന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കെആര്‍എല്‍സിബിസി യോഗത്തില്‍ അധ്യക്ഷനായിരുന്നു. 12 രൂപതകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാരും, ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറയും സന്നിഹിതരായിരുന്നു. കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ മെത്രാനാണ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. 2023 നവംബര്‍ 30നായിരുന്നു നിയമനം. 2024…
തിരുവനന്തപുരം: കോൺഗ്രസിൽ വിവാദമുയർത്തിയ തന്റെ ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു. ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടു വരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയ്യാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്പ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്’ എന്ന അന്താരാഷ്ട്ര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ പറയുന്നത് പ്രകാരമാണ് ലേഖനം എഴുതിയത്. സ്റ്റാര്‍ട്ടപ്പ് വിഷയത്തെക്കുറിച്ചാണ് ലേഖനത്തില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇനിഷ്യേറ്റീവ് എടുത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപിച്ചത്. 2014 ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍…
ചെന്നൈ : തമിഴ്‌നാടിനെ ആവശ്യമില്ലാതെ വിമര്‍ശിച്ചാല്‍ അത് തീക്കളിയാകുമെന്ന് തമിഴ് സിനിമാതാരവും ടി വി കെ പ്രസിഡന്റുമായ വിജയ്. പ്രതികാരബുദ്ധിയില്‍ ഫണ്ട് തരാത്തത് ഫാസിസമെന്നും വിജയ് പറഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ സഹായം ചോദിക്കുമ്പോള്‍ ഹിന്ദി പഠിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറയുന്നു എന്ന് ഉദയനിധി സ്റ്റാലിനും പറഞ്ഞു. കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് വിജയ് വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ ഭാഷ നയത്തിനെ എതിര്‍ക്കുന്നതും പ്രതികാരബുദ്ധിയില്‍ ഫണ്ട് തരാത്തതും ഫാസിസമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ് മാസിക വികടന്റെ വെബ്‌സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വികടന് പിന്തുണ പ്രഖ്യാപിക്കുന്നതായും വിജയ് പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.