- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
Author: admin
വാഷിങ്ടൺ: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും.ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ചുമത്തിയതാണ് അധികത്തീരുവ. അമേരിക്കൻ സമയമനുസരിച്ച് ബുധനാഴ്ച പുലർച്ചെ 12.01ന് ശേഷം അമേരിക്കയിൽ എത്തുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ ബാധകമാവുക. ഇതിന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഉൽപന്നങ്ങൾക്കും പിഴത്തീരുവ ബാധകമാകില്ല. ഈ ഉൽപന്നങ്ങൾ സെപ്റ്റംബർ 17ന് മുമ്പ് അമേരിക്കയിൽ എത്തുന്നവയായിരിക്കണം. ആഭ്യന്തര സുക്ഷ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്കാണ് പിഴത്തീരുവ കനത്ത തിരിച്ചടിയാവുക . അമേരിക്കയിലേക്കുള്ള ഏഴര ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയിൽ പകുതിയും അധിക തീരുവയുടെ കീഴിൽ വരും. മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് പിഴത്തീരുവ ബാധകമാകില്ല.
കെ.സി.ബി.സി. ലഹരിവിരുദ്ധക്കമ്മീഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടഫാ. തോമസ് ഷൈജു ചിറയിലിനെ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
കൊച്ചി: വൻ കഞ്ചാവ് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. ഇരിഞ്ഞാലക്കുട സ്വദേശി സിബി നാണ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ കസ്റ്റഡിയിലായത് . തായ്ലൻഡിൽ നിന്ന് ക്വാലാലംപുർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഇതിന് നാലുകോടിയോളം വില വരും.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡ് എഫ്സിക്കെതിരെ ലിവർപൂൾ എഫ്സിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന് 3-2 എന്ന അമൂല്യ വിജയം നേടിക്കൊടുത്തു. ലിവർപൂളിന് വേണ്ടി റയാൻ ഗ്രാവൻബെർക്ക്, ഹ്യൂഗോ എക്ടിക്കോ, റിയോ എൻഗുമോഹ എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രൂണോ ഗുയ്മാറെയ്സും വില്ല്യം ഒസൂലയും ആണ് ന്യൂകാസിലിനായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ലിവർപൂളിന് മൂന്ന് പോയിൻറായി. നിലവിൽ പോയിൻറ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ.ന്യൂകാസിൽ 2-0 എന്ന നിലയിൽ നിന്ന് ലിവർപൂളുമായി 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു, എന്നാൽ 16 വയസ്സുകാരനായ റിയോ എൻഗുമോഹ സ്റ്റോപ്പേജ് ടൈമിന്റെ പത്താം മിനിറ്റിൽ വിജയ ഗോൾ നേടി.
വ്യാജമായി കന്നുകാലി കടത്തു ആരോപിച്ചാണ് കത്തോലിക്കാ ഗോത്ര വിഭാഗത്തിലുള്ള രണ്ട് പേരെ മൃഗീയമായി മർദിച്ചത്.
തടവുകാരുടെ മതം അറിഞ്ഞുകഴിഞ്ഞാൽ, ജയിൽ അധികാരികൾ ഹിന്ദു, ക്രിസ്ത്യൻ തടവുകാരോട് മോശമായി പെരുമാറുകയും, അവരെ ജോലികളിൽ നിയോഗിക്കുകയും, മുസ്ലീങ്ങളിൽ നിന്ന് വ്യത്യസ്തമായി ശിക്ഷാ ഇളവ് നൽകുന്നത് വിലക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട് പറയുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല. ഡൽഹി സർവകലാശാലയിലെ വിവരങ്ങൾ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി . ഡൽഹി സർവകലാശാല നൽകിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി . ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേസിൽ വാദം പൂർത്തിയായിരുന്നു. പിന്നീട് വിധി പറയാൻ മാറ്റുകയായിരുന്നു.പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിക്ക് അത് നൽകണമെന്നായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഡൽഹി സർവകലാശാല അപ്പീൽ നൽകിയത്. പിന്നാലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാം പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡൽഹി സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചത്.
ഒഡീഷ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ, സ്വന്തം കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജേന രണ്ട് കത്തോലിക്കാ ഗോത്രക്കാരെ ഗോരക്ഷകർ എന്ന് സംശയിക്കുന്നവർ ക്രൂരമായി മർദിച്ചു. തെലനാദിഹി ഗ്രാമത്തിൽ നിന്നുള്ള ജോഹാൻ സോറൻ (66), സഹോദരൻ ഫിലിപ്പ് സോറൻ (55) എന്നിവരെ മാലിപാദ റോഡിന് സമീപം 15–16 പേരടങ്ങുന്ന ഒരു സംഘമാണ് ആക്രമിച്ചത് . ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ജോഹാന്റെ ഭാര്യയുടെ വൈദ്യചികിത്സ ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹോദരന്മാർ തങ്ങളുടെ കാളകളെയും കന്നുകുട്ടികളെയും കൊഡോമൽ ഗ്രാമത്തിലെ ഒരു കന്നുകാലി വ്യാപാരിക്ക് 40,000 രൂപയ്ക്ക് വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു. ഓഗസ്റ്റ് 19 ന്, വ്യാപാരിയുടെ അടുത്തേക്ക് മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെയാണ് അക്രമം . പിന്റു ലുഹുറയും മോണ്ടു ലുഹുറയും എന്ന രണ്ട് പ്രാദേശിക യുവാക്കൾ അവരെ തെലെനാദിഹി ബരാഗച്ച് സ്ക്വയറിന് സമീപം തടഞ്ഞുനിർത്തി, “നിങ്ങൾ ഈ കാളകളെ എവിടേക്കാണ് കൊണ്ടുപോകുന്നത്, എന്തിനാണ്?” എന്ന് ചോദിച്ചു. മൃഗങ്ങളെ വിറ്റതായി സഹോദരന്മാർ വിശദീകരിച്ചു. തുടർന്ന് യുവാക്കൾ…
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി കുളത്തൂർ യൂണിറ്റിൻ്റെ രണ്ടാം വാർഷികവും സ്വയം സഹായ സംഘ സംഗമവും സംഘടിപ്പിച്ചു. ലഹരിക്കെതിരെ പ്രവർത്തിക്കുക എന്ന സന്ദേശം നൽകി കുളത്തൂർ ബസ്സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച സ്വയംസഹായ സംഘാംഗങ്ങളുടെ റാലി യൂണിറ്റ് പ്രസിഡൻ്റ് ഫാ. അനിൽകുമാർ എസ്.എം. ഉത്ഘാടനം ചെയ്തു. സെൻ്റ് ജോസഫ് ദൈവാലയ പാരീഷ് ഹാളിൽ യൂണിറ്റ് പ്രസിഡൻ്റ് ഫാ. അനിൽകുമാർ എസ്.എം. അധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു. നിഡ്സ് മേഖല കോ- ഓഡിനേറ്റർ ജോയി സി., കുളത്തൂർ ഇടവക സഹവികാരി ഫാ. രജിൻ ഡി. അൽഫോൺസ്, കുളത്തൂർ കൃഷി ഓഫീസർ സുബജിത്, വെൺകുളം വാർഡ് മെമ്പർ അരുൺ, സിസ്റ്റർ ലിലിയാൻ മേരി, മേഖല ആനിമേറ്റർ ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ വി., യൂണിറ്റ് ജോ.സെക്രട്ടറിവിൽസൻ, എക്സിക്യുട്ടീവ് അംഗം ആൽബിൻരാജ് എന്നിവർ സംസാരിച്ചു. ഗ്രാമോത്സവത്തിൽ പങ്കെടുത്ത സ്വയം സഹായ സംഘങ്ങൾക്ക് ക്യാഷ് അവാർഡ്, യൂണിറ്റിൻ്റെ…
തിരുവനന്തപുരം: ഓണത്തിന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ച് സർക്കാർ .ഇത്തവണ 4500 രൂപയാണ് ബോണസായി ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകും . ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഇക്കാര്യങ്ങൾ അറിയിച്ചത് . സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വർധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജൻറ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വർദ്ധിപ്പിച്ചിട്ടുണ്ട് . 13 ലക്ഷത്തിലേറെ ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
