- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
Author: admin
ന്യൂഡൽഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി പകരം കൊണ്ടുവന്ന വിബി-ജി റാം ജി ബില്ലിനെതിരെ പാർലമെന്റിൽ പ്രതിഷേധം.നടപടിക്രമങ്ങൾക്കിടെ പാർലമെന്റിൽ ഉണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി . സഞ്ജയ് ജയ്സ്വാൾ എംപിയാണ് പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ നോട്ടീസ് നൽകിയത്. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെയുള്ള അംഗങ്ങൾക്ക് എതിരെയാണ് നോട്ടീസ്. എസ്. മുരസൊളി, കെ. ഗോപിനാഥ്, ശശികാന്ത് സെന്തിൽ, എസ്. വെങ്കിടേശൻ, ജോതിമണി തുടങ്ങിയവരെ കുറിച്ചും നോട്ടീസിൽ പരാമർശമുണ്ട്.സഭയെ അവഹേളിക്കുന്ന വിധത്തിൽ പ്രവർത്തിച്ച അംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭരണ പക്ഷ എംപി സ്പീക്കറോട് അഭ്യർത്ഥിച്ചു.
തൃശൂർ: വെെകാരിക കുറിപ്പുമായി ആക്രമണത്തിന് വിധേയയായ നടിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് . തനിക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ പരാതിപ്പെട്ട്, നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയതാണ് താന്‍ ചെയ്ത തെറ്റെന്ന് അതിജീവിത കുറിപ്പിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയെടുത്ത വിഡിയോ കണ്ടു. അതില്‍ താന്‍ ആണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നുവെന്നും നടി പറയുന്നു.ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അതിജീവിത പറയുന്നു. അതിനിടെ ,പണമിറക്കിയിട്ടും പിആര്‍ വര്‍ക്ക് നടത്തിയിട്ടും ദിലീപ് സിനിമകളെ രക്ഷിപ്പെടുത്താനായില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.’ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു’മുഖ്യമന്ത്രി പറഞ്ഞു .ഐഎഫ്എഫ്‌കെ സമാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് 13 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചെങ്കിലും ആറെണ്ണത്തിനുള്ള പ്രദര്‍ശനാനുമതി നിഷേധിച്ചു. ഭിന്നസ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഇത് കണക്കാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അങ്ങേയറ്റം അപഹാസ്യമായ തീരുമാനമായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേത്. ഉദാഹരണത്തിന് ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചു. കാരണം ബീഫ് എന്നാല്‍ അവര്‍ക്ക് ഒരു അര്‍ത്ഥമേയുള്ളു. എന്നാല്‍ ബീഫ് എന്ന ഭക്ഷണ പദാര്‍ത്ഥവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്‌ഹോപുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ഇതില്‍ ബീഫെന്നാല്‍ പോരാട്ടം കലഹം എന്നൊക്കെയാണ് അര്‍ത്ഥം-മുഖ്യമന്ത്രി പരിഹസിച്ചു .
നെയ്യാറ്റിന്‍കര : ഡോ.വിന്‍സെന്‍റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയെ സ്നേഹത്തോടും വാത്സല്ല്യത്തോടും നയിച്ച പിതാവെന്ന് കെസിബിസി പ്രസിഡന്‍റ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. 29 കൊല്ലം അജപാലന ദൗത്യം നിര്‍വ്വഹിച്ച പിതാവ് ഇടയ ദൗത്യം നിര്‍വ്വഹിക്കുന്നവര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് വിന്‍സെന്‍റ് സാമുവലിന്‍റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇശ്ചാശക്തിയോടെ നെയ്യാറ്റിന്‍കര രൂപതയെ നയിച്ച ഇടയ ശ്രേഷ്ടനാണ് ഡോ.വിന്‍സെന്‍റ് സാമുവലെന്ന് മുഖ്യ സന്ദേശം നല്‍കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോ, എംഎല്‍എമാരായ കെ ആല്‍സലന്‍, ജി സ്റ്റീഫന്‍, എം വിന്‍സെന്‍റ് , മുന്‍ ഹൈക്കേടതി ജഡ്ജി ജസ്റ്റിസ് സുനില്‍ തോമസ്, മിനി ആന്‍റണി ഐഎഎസ്, മോണ്‍. ക്രിസ്തുദാസ് തോംസണ്‍, സിസ്റ്റര്‍ ബിനു പെരെര, പി ആര്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി ബിഷപ്പ് വിന്‍സെന്‍റ് സാമുവലിന്‍റെ ജീവിതം പശ്ചാത്തലമാക്കി നെയ്യാറ്റിന്‍കര രൂപത മീഡിയ…
കൊച്ചി: മനുഷ്യ ചരിത്രത്തിലേക്ക് ഏറ്റവും എളിമയുള്ള രീതിയിൽ സ്വർഗ്ഗ സ്നേഹം കടന്നുവന്നതിന്റെ ഉജ്ജ്വലമായ ആഘോഷമാണ് ക്രിസ്തുമസെന്ന്വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.വരാപ്പുഴ അതി മെത്രാസന മന്ദിരത്തിൽ നടന്ന മാധ്യമപ്രവർത്തകരുടെ സംഗമത്തിൽ ക്രിസ്തുമസ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്‌ലഹേമിലെ ഒരു രാത്രിയുടെ നിശബ്ദതയിൽ സ്വർഗ്ഗം ഭൂമിയെ സ്നേഹത്തോടെ സ്പർശിച്ചു. അതുവഴി നിത്യത കാലത്തിലേക്ക് പ്രവേശിച്ചു.രക്ഷയെ കുറിച്ച് തലമുറകളായി മനുഷ്യർക്ക് നൽകിയ ദൈവത്തിൻ്റെ വാഗ്ദാനം തുണികളാൽ പൊതിഞ്ഞ ഒരു നവജാത ശിശുവിന്റെ രൂപത്തിൽ ലോകത്ത് ജന്മമെടുത്തു. ഈ ദിവ്യ സംഭവം ഈ ലോകത്തിൻ്റെ മുന്നിൽ ഏറ്റവും നിസ്സാരമായ രീതിയിലാണ് ദൈവം വെളിപ്പെടുത്തിയത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള പാവങ്ങളായ ആട്ടിടയന്മാർക്ക് മുൻപിൽ ലോകം കാത്തിരുന്ന ഏറ്റവും വലിയ മഹാ രഹസ്യം അവതരിപ്പിക്കപ്പെട്ടു.അതിൻ്റെ ആത്മീയ സന്തോഷത്തിൽ ആകാശത്ത് മാലാഖമാർ അത്യുന്നത ഗീതികൾ പാടി.പരിശുദ്ധ സ്നേഹവും എളിമ നിറഞ്ഞ പ്രവർത്തനങ്ങളുമാണ് ഓരോ മനുഷ്യജീവിതത്തെയും മനോഹരമാക്കുന്നത് എന്ന വലിയ സന്ദേശം ആണ് ക്രിസ്തുമസ് നമുക്ക് നൽകുക. നമ്മുടെ ഓരോരുത്തരുടെയും…
ക്രിസ്തുമസ് ആഘോഷവേളയിൽ ആർഎസ്‌എസുമായി ബന്ധപ്പെട്ട ഒരു ഗാനം ഉൾപ്പെടുത്തണമെന്ന ആവശ്യം ജീവനക്കാരിൽ എതിർപ്പിനും പരിപാടി പിൻവലിക്കലിനും കാരണമായതിനെത്തുടർന്ന് കേരളത്തിലെ തപാൽ ജീവനക്കാർക്കായി നടത്താനിരുന്ന ഔദ്യോഗിക ക്രിസ്മസ് പരിപാടി ഈ വർഷം റദ്ദാക്കി.
വത്തിക്കാൻ: ഇന്ത്യക്കാരനായ പുരോഹിതനും സെന്റ് ജോസഫ് കോൺഗ്രിഗേഷൻ ഓഫ് ദി മെഡിക്കൽ സിസ്റ്റേഴ്‌സ് എന്ന സഭയുടെ സ്ഥാപകനുമായ ദൈവദാസൻ ജോസഫ് പഞ്ഞിക്കാരന്റെ വീരോചിതമായ ഗുണങ്ങളെ വത്തിക്കാൻ അംഗീകരിച്ചു. ഇത് അദ്ദേഹത്തിന്റെ വിശുദ്ധ പദവിക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് .ഡിസംബർ 18-ന് വിശുദ്ധരുടെ നാമകരണ സമിതിയുടെ ഉത്തരവുകളുടെ പ്രഖ്യാപനത്തിലൂടെയാണ് ഈ തീരുമാനം അറിയിച്ചത് . ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയുടെ അനുമതിയെത്തുടർന്നാണിത്. 1888 സെപ്റ്റംബർ 10 ന് കേരളത്തിലെ ചേർത്തല പട്ടണത്തിനടുത്തുള്ള ഉഴുവയിൽ ജനിച്ച മിസ്റ്റർ ജോസഫ് സി. പഞ്ഞിക്കാരൻ, തന്റെ പൗരോഹിത്യ ജീവിതം അജപാലന സേവനത്തിനും ആരോഗ്യ ശുശ്രൂഷയ്ക്കും വേണ്ടി സമർപ്പിച്ചു, പ്രത്യേകിച്ച് ദരിദ്രർക്കും രോഗികൾക്കും വേണ്ടിയുള്ള വൈദ്യ പരിചരണത്തിനായി പ്രതിജ്ഞാബദ്ധമായ ഒരു സഭ സ്ഥാപിച്ചു. 1949 നവംബർ 4 ന് ഇന്ത്യയിലെ കോതമംഗലത്ത് അദ്ദേഹം അന്തരിച്ചു.
കേരളത്തോട് പ്രതികാരം കൊച്ചി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍നിന്നു 5,900 കോടി രൂപകൂടി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു . ബുധനാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് സര്‍ക്കാരിനു കിട്ടിയത് . കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മന്ത്രി ബാലഗോപാൽ പറഞ്ഞു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കിഫ്ബി, പെന്ഷന് കമ്പനി എന്നിവയുടെ പേരില്‍ നേരത്തേതന്നെ വായ്പാപരിധിയില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയിരുന്നു. ഈ സാമ്പത്തികവര്‍ഷം മാത്രം വായ്പായിനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കിഫ്ബി ഫണ്ട് 12 കോടി വെട്ടിക്കുറച്ചു. ഈ വര്‍ഷം ഗ്യാരന്റി റിഡക്ഷന്‍ ഫണ്ടിന്റെ പേരില്‍ 3300 കോടി രൂപയും വെട്ടിക്കുറച്ചു.
പാലക്കാട്: യാതൊരു രേഖകളില്ലാതെ എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേശ് ശിവരാം സേലങ്കി (23) എന്നിവർ വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലായത്. വാഹനപരിശോധനയിലാണ് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 8.696 കിലോ സ്വർണവുമായി പ്രതികൾ പിടിയിലായത്. കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലായിരുന്നു ഇരുവരും. തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോകുകയായിരുന്നു സ്വർണമെന്നാണ് ഇവർ മൊഴി നൽകിയിയത്. മേൽനടപടികൾക്കായി വാളയാർ എൻഫോഴ്സ്മെൻറ് സ്ക്വാഡ് സ്റ്റേറ്റ് ജിഎസ്ടി വകുപ്പിനു കൈമാറി.
ഏറ്റവും പുതിയ വെടിനിർത്തൽ കരാർ ലംഘനം ബെയ്റൂട്ട്: ലെബനന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം. നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. തെക്ക് അൽ-ജബൂർ, അൽ-ഖത്രാനി, അൽ-റയ്ഹാൻ എന്നിവിടങ്ങളിലെയും ബെക്ക താഴ്‌വരയിലെ ബുഡേ, ഹെർമെൽ എന്നിവിടങ്ങളിലെയും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമിച്ചു.ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. 2024 അവസാനത്തോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഒടുവിലത്തേതാണ് ദെയ്ർ സിറിയാൻ പട്ടണത്തിനടുത്തുള്ള വാദി അൽ-ഖുസൈറിലും ആക്രമണം നടന്നത്.വെടിനിർത്തൽ നിരീക്ഷിക്കുന്ന അവലോകനസമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. വെടിനിർത്തലിൽ മധ്യസ്ഥരായ ഫ്രാൻസ്, സൗദി, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ലബനൻ സേനാ മേധാവിയുമായി പാരിസിൽ ചർച്ച നടത്തി. ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാനുള്ള നടപടികളുടെ അന്തിമ രൂപരേഖ തയാറാക്കാനായിരുന്നു ചർച്ച.
Subscribe to Updates
Get the latest creative news from FooBar about art, design and business.
