- ആന്തരീകത ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല ; ലിയോ പാപ്പാ
- ഗാസ പിടിച്ചെടുക്കാൻ കടുത്ത ആക്രമണവുമായി ഇസ്രായേൽ
- കർണാടകയിൽ വൻ ബാങ്ക് കൊള്ള
- മഠത്തിൽ തിരിച്ചെത്താൻ, 3 കന്യാസ്ത്രീകൾ കെയർ ഹോമിൽ നിന്ന് ഒളിച്ചോടി
- അപോളോ ടയേഴ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർ
- ICPA വാര്‍ഷിക ജനറല്‍ അസംബ്ലിയും ദേശീയ കണ്‍വന്‍ഷനും പൂനയിൽ
- കലയുടെ മാമാങ്കമൊരുക്കി കെ.സി.വൈ.എം കോട്ടപ്പുറം രൂപത – ഉത്സവ് 2K25
- തെക്കൻ കുരിശുമലയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാൾ ആചരിച്ചു.
Author: admin
കോട്ടയം: ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരള കോൺഗ്രസ്സിൽ ആശയക്കുഴപ്പം . തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കും എന്നാണ് വിവരം . കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട് . എന്നാല്‍, വഖഫ് ബില്ലിനെ പിന്തുണയ്ച്ച് കൊണ്ട് കെ സി ബി സി രംഗത്തെത്തിയ സാഹചര്യത്തിലാണ് കേരളം കോൺഗ്രസ്സ് വെട്ടിലായത് .വഖഫ് (ഭേദഗതി) ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തില്‍ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിന്റെ ഭാഗമായ പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നുണ്ട് . മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുക, അല്ലെങ്കില്‍ സഭയുടെ നിലപാടിന് ഒപ്പം നിൽക്കുക എന്നീ രണ്ടുവഴികളെ…
ന്യൂഡൽഹി :അടുത്ത ജൂൺമാസം വരെ രാജ്യത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ മുതൽ മധ്യ-കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടും. മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും, കർണാടക, തമിഴ്‌നാട് എന്നിവയുടെ വടക്കൻ ഭാഗങ്ങൾ എന്നിവയിലുമാണ് സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളത്. വരും ദിവസങ്ങളിൽ കേരളത്തിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി.കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. ശക്തമായ വേനൽമഴയിൽ കേരളത്തിലും കർണാടകത്തിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊച്ചി :വരാപ്പുഴ അതിരൂപത സി.എൽ.സി യുടെ നേതൃത്വത്തില്‍ സംസ്ഥാന സി.എല്‍.സിയുടെ 463 -മത് ലോക സി.എല്‍.സി ദിനാഘോഷം വടുതല ഡോണ്‍ ബോസ്കോ യൂത്ത് സെന്ററിൽ വച്ച് നടത്തി. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാല്ലുങ്കൽ പതാക ഉയര്‍ത്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖ പ്രസംഗം നടത്തി. വരാപ്പുഴ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ജോബി ആലപ്പാട്ട് സന്ദേശം നല്‍കി. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി, സംസ്ഥാന സി.എല്‍.സി സെക്രട്ടറി ഷോബി കെ. പോൾ, സംസ്ഥാന സി.എൽ.സി പ്രസിഡന്റ് സാജു തോമസ്, ഡോണ്‍ ബോസ്കോ റെക്റ്റർ ഫാ.ഷിബു ഡേവീസ്, ദേശീയ നിർവാഹകസമിതിയംഗങ്ങളായ ബിജിൽ സി. ജോസഫ്, ഷീല ജോയ്, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ പി. ടൈറ്റസ്, സംസ്ഥാന സി.എല്‍.സി ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
കോഴിക്കോട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കോഴിക്കോട് രൂപതയുടെ ആഭിമുഖ്യത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി വേനൽ പറവകൾ എന്ന സമ്മർ പഠന ക്യാമ്പ് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ .ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നവജ്യോതിസ് റിന്യൂവൽ സെൻററിൽനടക്കുന്ന ക്യാമ്പിൽ , സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് ജീവിതത്തിന് ആവശ്യമായ നല്ല മൂല്യങ്ങൾ നിറഞ്ഞ മാതൃകകൾ കണ്ടെത്തണമെന്നും ആത്മവിശ്വാസത്തോടെ ആത്മസംതൃപ്തിയോടെപറക്കാൻ കഴിവുള്ളവർ ആകണമെന്നും അദ്ദേഹം പറഞ്ഞു. കരോൾ മീഡിയ ഡയറക്ടർ അലക്സ് താളുപ്പാടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രൂപത ചാൻസലർ ഫാദർ സജീവ് വർഗീസ് , കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.ബി. അജയകുമാർ, കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് അരങ്ങത്ത് എന്നിവർ മുഖ്യ അതിഥികളായി.ലഹരി വിരുദ്ധ സന്ദേശവുമായി ക്യാമ്പിൽ നിർമ്മിക്കുന്ന ലഘു നാടകം സരോവരം പാർക്കിൽ വിദ്യാർത്ഥികൾ അവതരിപ്പിക്കും . ജോസ് പള്ളത്ത് ഇൻറർനാഷണൽ ലൈഫ് കോച്ച്…
കൊടുങ്ങല്ലൂർ: സഭയുടെ ജൂബിലിയോട് അനുബന്ധിച്ച് കുടുംബ നവീകരണം ലക്ഷ്യം വച്ചുകൊണ്ട് കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ ഹോം മിഷന് വേണ്ടിയുള്ള സിസ്റ്റേഴ്സിന്റെ ട്രെയിനിങ് പ്രോഗ്രാം കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിൽ കോട്ടപ്പുറം രൂപതയിലെ ഇടവകകളിൽ ഹോം മിഷൻ നടത്തുന്നതിനുള്ള സിസ്റ്റേഴ്സിന്റെ രണ്ടു ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമാണ് വികാസിൽ വച്ച് നടക്കുന്നത്. തിരുവനന്തപുരം മരിയൻ എൻജിനീയറിങ് കോളേജിന്റെ മാനേജറും കെ. ആർ. എൽ. സി. സി. ഫാമിലി കമ്മീഷൻ സെക്രട്ടറിയുമായ റവ. ഡോ. ഏ. ആർ. ജോൺ ആശംസകൾ നേർന്നു. കോട്ടപ്പുറം രൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി സ്വാഗതവും റിപ്പാരട്രിക്സ് സിസ്റ്റേഴ്സ് ഓഫ് സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷനിലെ സി. മേരി ട്രീസ നന്ദിയും അർപ്പിച്ചു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ രണ്ടു ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിന്റെ സമാപന സന്ദേശം നൽകി.…
കൊച്ചി: വഖഫ് നിയമ ഭേദഗതി പാർലമെൻറിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമ ല്ലാത്തതും അന്യായമായതുമായ വകുപ്പുകൾ ഭേദഗതികൾ ചെയ്യുന്നതിന് അനുകൂലമായി കേരളത്തിലെ ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന് KCBC യുടെ ആഹ്വാനത്തെ വരാപ്പുഴ അതിരൂപത സമിതി പിന്തുണക്കുന്നു . മുനമ്പത്തെ 610 കുടുംബങ്ങൾ തീറു വാങ്ങി നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുവാൻ ആവശ്യമായ വകഫ് നിയമ ഭേദഗതിയിൽ ഉള്ള പരാമർശങ്ങൾക്ക് കേരളത്തിലെ പാർലമെൻറ് അംഗങ്ങൾ മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അതിനായി രാഷ്ട്രീയ നേതൃത്വത്തോടും മുന്നണിയോടും ചർച്ചചെയ്ത് അനുകൂലമായ നടപടികൾ സ്വീകരിക്കണം.ഇതുവഴി മുനമ്പത്തെ ജനങ്ങളോട് നീതിപുലർത്താനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നതെ ന്നും കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻറ് സി ജെ പോളും ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു. ഖജാൻജി എൻ ജെ പൗലോസ്,വൈസ് പ്രസിഡണ്ട് മാരായ റോയ് ഡിക്കുഞ്ഞ, ബാബു ആൻറണി, എം എൻ ജോസഫ്, മേരി ജോർജ്,സെക്രട്ടറിമാരായ സിബി ജോയ്, വിൻസ് പെരിഞ്ചേരി, ബേസിൽ…
കൊച്ചി : ഭാരതത്തിന്റെ മഹാമിഷണറി എന്ന് പേരുകേട്ട അഭിവന്ദ്യ ബർണ്ണർദിൻ ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ സ്മരണ പുതുക്കുന്നതിന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്സ് കൗൺസിലിന്റെ കീഴിൽ വരുന്ന ഹെറിറ്റേജ് കമ്മീഷൻ സംഘടിപ്പിച്ച ബച്ചിനെല്ലി ക്വിസ്സ് 2024 സമ്മാനദാനത്തോടെ പൂർണ്ണമായി . കമ്മീഷന്റെ നേതൃത്വത്തിൽ കേരളസംസ്ഥാനത്തെ 12 ലത്തീൻ രൂപതകളിലെ 1200 -ൽപരം മത്സരാർത്ഥികൾ പങ്കെടുത്ത ബച്ചിനെല്ലി ക്വിസ്സ് 2024 – ന്റെ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണം ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല നിർവഹിച്ചു.2024 സെപ്റ്റംബർ 05 – നു ബച്ചിനെല്ലി പിതാവിന്റെ ചരമദിനത്തിൽ നടന്ന ആദ്യറൗണ്ടിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ 1200 – ൽ പരം പേർ പങ്കാളികളായി. നിശ്ചിത സമയത്തിനുള്ളിൽ സബ്‌മിറ്റ് ചെയ്‌ത 425 പേർക്കുള്ള സർട്ടിഫിക്കറ്റ്, ബച്ചിനെല്ലി പിതാവിന്റെ ജന്മദിനമായ മാർച്ച് 15 മുതൽ വിതരണം ചെയ്തു.ബച്ചിനെല്ലി പിതാവുൾപ്പെടെ 28 മിഷണറിമാർ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ്സ്…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. പവന് വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 67,400 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8425 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇക്കഴിഞ്ഞ 29ന് കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റെക്കോർഡാണ് ഇവിടെ തിരുത്തിയെഴുതിയിരിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മേഘയുടെ സഹപ്രവര്‍ത്തകനും എടപ്പാള്‍ സ്വദേശിയുമായ സുകാന്ത് ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ നമസ്‌ക്കാരത്തിനെത്തിയത്. സംസ്ഥാനത്ത് തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും ഇന്നലെ മാസപ്പിറവി കണ്ടു. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവര്‍ ഇന്നലെ അറിയിച്ചിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. ഒമാനില്‍ തിങ്കളാഴ്ചയാണ് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗള്‍ഫിലെങ്ങും നടന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.