- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
- കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്
- വഖഫ് വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
- വി. കാർലോ അക്യൂട്ടിസിൻ്റെ പേരിൽ ഓഫീസ് തുറന്നു
- തലയോടുകൾ ചിരിക്കുമ്പോൾ
Author: admin
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി. ഒരു എക്സ് പോസ്റ്റിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. “കൂട്ടക്കുരുതു നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. വ്യാഴാഴ്ച തുർക്കിയിൽ പുടിനായി ഞാൻ കാത്തിരിക്കും. വ്യക്തിപരമായി.”- എന്നായിരുന്നു സെലെൻസ്‌കിയുടെ പോസ്റ്റ്.എക്‌സിലെ തന്റെ പോസ്റ്റിൽ, ചർച്ചകൾക്ക് മുമ്പ് റഷ്യ വെടിനിർത്തലിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സെലെൻസ്‌കി പറഞ്ഞിട്ടുണ്ട്. തുർക്കിയിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ നടത്താമെന്ന് പുടിൻ അറിയിച്ചിരുന്നു. ഇതിന് യുക്രെയ്ൻ എത്രയും വേഗം തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്കി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം മാത്രമേ യുക്രെയ്ൻ റഷ്യയുമായി ചർച്ചകൾക്ക് തയ്യാറാകു എന്നാണ് സെലൻസ്കി മുൻപ് പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി വൈകി നടത്തിയ പ്രസംഗത്തിൽ, 2022ൽ റഷ്യയുടെ യുക്രെയ്‌നിലെ പൂർണ്ണ തോതിലുള്ള അധിനിവേശത്തോടെ ആരംഭിച്ച യുദ്ധത്തെക്കുറിച്ചുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്. നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കൊച്ചി : കൊച്ചി രൂപതയിലെ പുതിയ കെ.സി.വൈ.എം. ഭാരവാഹികൾക്കായി ഏകദിന പരിശീലന പരിപാടി “ഉണർവ്” ഫോർട്ട് കൊച്ചി ബിഷപ്സ് ഹൗസിൽ വച്ച് നടന്നു. ഡെലിഗേറ്റ് ഓഫ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി പുതിയ കെ.സി.വൈ.എം. ഭാരവാഹികളെ അഭിസംബോധന ചെയ്തു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് ആൻ്റൺ OSJ ഭാരവാഹികൾക്ക് നേതൃത്വ പരിശീലന ക്ലാസ് നൽകി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ് ടി. എ. ഡാൽഫിൻ കെസിവൈഎം കൊച്ചി രൂപതയുടെ ചരിത്രത്തെ പറ്റി വിശദമായ ക്ലാസ് എടുത്തു. ഫാ. ആന്റണി തൈവീട്ടിൽ, കെ.സി.വൈ.എം കൊച്ചി പ്രസിഡൻ്റ് ഡാനിയ ആൻ്റണി, ജനറൽ സെക്രട്ടറി ഹെസ്‌ലിൻ ഇമ്മാനുവൽ, ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന, മറ്റ് രൂപതാ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു
വത്തിക്കാന്‍ സിറ്റി: ലോകത്തോടുള്ള ആദ്യ സംഭാഷണത്തിൽ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിലെ ശാശ്വത സമാധാനത്തിനും ഗാസയിലെ വെടിനിർത്തലിനും പാപ്പ ആഹ്വാനം ചെയ്തു. ‘വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ’, അദ്ദേഹം പറഞ്ഞു. 267ാമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി സെന്‍റ് പീറ്ററിലെ സ്‌ക്വയറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പതിനാലാമന്‍ പാപ്പ.
വൈപ്പിൻ : 211ാം ദിമുനമ്പം ഭൂ സമരം 212ാം ദിവസത്തിലേക്ക് ഇന്നലെ സരിത മനോജ്, ആശ സന്തോഷ്, ശ്രീദേവി പ്രദീപ്, ആൻറണി ലൂയിസ്, അച്യുതൻവിലാസൻ എന്നിവർ നിരാഹാരമിരുന്നു .നീതിക്കുവേണ്ടിയുള്ള ഈ നിരാഹാര സമരം 211 ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഇല്ലാതെ മുനമ്പം തീരജനതയെ അവഗണിക്കുന്നതിനെതിരെ ഭൂസംരക്ഷണസമിതി രക്ഷാധികാരി ഫാ . ആൻറണി സേവ്യർ തറയിൽ ശക്തമായ ഭാഷയിൽ സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.നീതിക്കുവേണ്ടിയുള്ള ഈ സമരം അവകാശങ്ങൾ ലഭിക്കുന്നത് വരെ മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു,
കൊച്ചി : KLM ലീഡേഴ്സ് മീറ്റ് എറണാകുളം ആശീർഭവനിൽ നടത്തി .KCBC ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക് സ്വാഗതവും, സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയ താഴത്ത് ആമുഖപ്രഭാഷണവും, KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിലിനെ പൊന്നാട അണിയിച്ച് അനുമോദിക്കുകയുണ്ടായി. KLM അസി. ഡയറക്ടർ ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്ട്,ഷാജു ആൻ്റെണി, ബെറ്റ്സി ബ്ലെയ്സ്, ബിജു പോൾ, പീറ്റർ കുളക്കാട്ട്, ആൻ്റെണി പാലിമറ്റം, സിസ്റ്റർ ലീന എന്നിവർ സംസാരിച്ചു. കത്തോലിക്ക സഭയും തൊഴിലാളി നേതൃത്വവും, നേതൃത്വ പരിശീലനം, KLM ൻ്റെ പ്രസക്തി, തൊഴിലാളി ഫോറങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ജോസഫ് ജൂഡ്, അലക്സ് താളൂപാടത്ത്, ഫാ. ജോർജ്ജ് തോമസ് നിരപ്പ്കാലയിൽ, ബാബു തണ്ണിക്കോട്ട്…
കൊടുങ്ങല്ലൂർ കെ.സി.വൈ.എം. ലാറ്റിൻ സമിതിയുടെ 2025-27 വർഷത്തെ പ്രവർത്തനങ്ങൾ കോട്ടപ്പുറം രൂപത അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും KRLCBC ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ അനുഗ്രഹ പ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷെറിൻ കെ. ആർ. സ്വാഗതം ആശംസിച്ചു. കെസിവൈഎം കോട്ടപ്പുറം സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ. സ്വാഗതം പറഞ്ഞു . കെസിവൈഎം കോട്ടപ്പുറം രൂപതാ ഡയറക്റ്റർ ഫാ. നോയൽ കുരിശിങ്കൽ, കെ.സി.വൈ.എം. കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ജെൻസൺ ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു . സംസ്ഥാന സെക്രട്ടറി അലീന ജോർജ് നന്ദി പറഞ്ഞു .കെ.സി.വൈ.എം. സംസ്ഥാന സമിതിയെ 2023-25 വർഷക്കാലം നയിച്ച ഭാരവാഹികൾക്ക് അനുമോദനം നൽകി.
കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി ശ്രീനഗര്‍: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ജമ്മുവിലും ശ്രീനഗറിലും ഉഗ്ര സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ അതിര്‍ത്തിയില്‍ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സമൂഹമാധ്യമത്തില്‍ കുറിപ്പു പങ്കുവച്ചു. ”വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്ഫോടനങ്ങള്‍ കേട്ടു.” എന്നാണ് ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചത് . ശ്രീനഗറില്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണവും നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിര്‍ത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 3.35നു പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ ഡിജിഎംഒയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് 5 മുതല്‍ ഇരു പക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തുമെന്ന ധാരണയിലെത്തി. ഈ മാസം 12നു 12.00 മണിക്കു ഇരു ഡിജിഎംഒ മാരും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു. വെടിനിർത്തൽ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. അദ്ദേഹം എക്സ് കുറിപ്പിലൂടെയാണ് വെടിനിർത്തൽ നടപ്പിലായതായി വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും വെടിവയ്പ്പും സൈനിക നടപടിയും…
കൊച്ചി : അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചു ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി നഴ്സിംഗ് വിഭാഗവും ഫാമിലി മെഡിസിൻ വിഭാഗവും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ വി.വി പ്രവീൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഫാമിലി മെഡിസിൻ മേധാവി ഡോ. രശ്മി എസ് കൈമൾ, വാർഡ് കൗൺസിലർ മിനി വിവേര, നേഴ്സിംഗ് സൂപ്രണ്ട് സി. ഗോൾഡിൻ പീറ്റർ, നഴ്സിംഗ് ഇൻ ചാർജ്മാരായ റോസി നിമ്മി, ജൂഡി എ. എന്നിവർ സംസാരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.