- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
- വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്
Author: admin
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്രമഴ കണക്കിലെടുത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.കേരള തീരത്ത് നാളെ രാവിലെ 5.30 വരെ 3.0 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
നിലമ്പൂർ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖാപിച്ചിരുന്നു .ഇരുവരും മണ്ഡലത്തിൽ പ്രബലരാണ് .പതിറ്റാണ്ടുകളോളം സ്ഥലം എം എൽ എ ആയിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനാണ് ഷൗക്കത്ത് .സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മികച്ച പ്രഭാഷകനുമാണ് സ്വരാജ് . 2016 ൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ എം സ്വരാജ് 2021 ല്‍ കെ ബാബുവിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സ്വരാജിൻ്റെ വരവോടെ നിലമ്പൂരില്‍ രാഷ്ട്രീയ മത്സരത്തിൻ്റെ സാധ്യത വര്‍ധിച്ചു. നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19-ന് ആണ്. ജൂൺ 23-ന് തന്നെ ഫലമറിയാം.
കൊച്ചി:ഒഡീഷയിലെ സമ്പൽപൂർ ജില്ലയിൽ ഉൾപ്പെട്ട കുച്ചിൻഡയിൽ പ്രവർത്തിക്കുന്ന കർമ്മലീത്ത മഞ്ഞുമ്മൽ പ്രൊവിൻസിലെ മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻ വീട്ടിലിനേയും, ഫാ.സിൽവിൻ കളത്തിലിനേയും അതിക്രൂരമായി ആക്രമിച്ച നരാധമന്മാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും നിയമ നടപടിക്ക് വിധേയമാക്കി ശിക്ഷിക്കാനുള്ള നടപടികൾ ഒഡീഷ സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത കെ എൽ സി എ ആവശ്യപ്പെട്ടു. സാമ്പൽപൂരിലെ ചാർവാട്ടി ഗോത്രവർഗ്ഗ ഗ്രാമത്തിലെ ആശ്രമത്തിൽ പുലർച്ചെ അതിക്രമിച്ചു കയറിയാണ് അക്രമികൾ അകാരണമായി വൈദികരെ നിഷ്ഠൂരമായി മർദ്ദിച്ചത്.ഛത്തീസ്ഗഡിലെ ഇന്ത്യൻ മിഷനറി മൂവ്മെൻറ് പാസ്റ്റർ മലയാളി ജോസ് തോമസും സമീപകാലത്തായി ആക്രമണത്തിനിരയായിരുന്നു. മതേതര ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷണറിമാർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾക്ക് നരേന്ദ്രമോദി ഗവൺമെൻറ് തയ്യാറാകണമെന്നും അതുവഴി രാജ്യത്തിൻറെ മതേതര സങ്കല്പങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അതിരൂപത പ്രസിഡൻറ് സി.ജെ പോളും,ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു. ട്രഷറർ എൻ.ജെ. പൗലോസ്,വൈസ് പ്രസിഡന്റുമാരായ റോയ് ഡി…
കോട്ടപ്പുറം: മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻനായർ ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുനമ്പം തീരപ്രദേശത്തെ താമസക്കാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം സമരപ്പന്തലിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് മുനമ്പം സമരപന്തലിൽ നടക്കുന്ന സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി .ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്,വരാപ്പുഴ അതിരൂപത പ്രതിനിധി ഫാ. ഡെന്നി പെരിങ്ങാട്ട്, കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ.ഷെറി ജെ. തോമസ് , കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരിയും ഭൂസംരക്ഷണസമിതിയുടെ വക്താവുമായ ഫാ. ആന്റണി സേവ്യർ…
ഷാജി ജോര്‍ജ് തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സില്‍ എം എം ലോറന്‍സ് മരണത്തിന് വഴങ്ങുമ്പോള്‍ കേരളത്തിന് നഷ്ടമായത് ഒരു ചരിത്രപുരുഷനെയാണ്.ലോറന്‍സ് ചേട്ടന്‍,സഖാവ് ലോറന്‍സ് എന്നിങ്ങനെ സാധാരണ ജനങ്ങള്‍ വിശേഷിപ്പിച്ച അവരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച ചരിത്ര പുരുഷന്‍. ഡയറിക്കുറിപ്പുകള്‍ ഇല്ലാത്തതുകൊണ്ട് കൃത്യമായി എന്റെ ആത്മകഥ രേഖപ്പെടുത്താന്‍ സാധിക്കില്ല എന്ന് പ്രിയപ്പെട്ടവരോട് പലവട്ടം പറഞ്ഞിട്ടും അവരുടെയൊക്കെ നിര്‍ബന്ധം കൊണ്ട് പൂര്‍ത്തീകരിച്ച ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ എന്ന പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാണ്.എന്‍. എസ് മാധവനാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ തീനാമ്പുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ 1929-ല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ക്രിസ്തീയ കുടുംബ ത്തിലാണ് ലോറന്‍സിന്റെ ജനനം. വിശാലഹൃദയനായ പിതാവും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഉത്പതിഷ്ണുവും ആയിരുന്ന മൂത്ത സഹോദരന്‍ എബ്രഹാം മാടമാക്കലും ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ ചിന്ത പുരോഗമനവാദത്തിന്റെ പാതയിലേക്ക് തിരിച്ചുവിട്ടു. അന്നത്തെ കൊച്ചിയുടെ രാഷ്ട്രീയാന്തരീക്ഷം ഏറെ താമസിക്കാതെ ലോറന്‍സിനെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കുകയുണ്ടായി. അദ്ദേഹം 17-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാന്‍ഡിഡേറ്റ് അംഗമായി. കൗമാരത്തിലെ രാഷ്ട്രീ യാഭിനിവേശം അദ്ദേഹത്തിന്റെ പഠനത്തെ ബാധിച്ചു; പത്താം…
ഫാ. അലക്സാണ്ടര്‍ പള്ളിപ്പറമ്പില്‍ ഒഎസ്എ പാപ്പാ തിരഞ്ഞെടുപ്പ് സാകൂതം വീക്ഷിച്ചിരുന്ന എല്ലാവരേയും പോലെ അഗസ്തീനിയന്‍ സഭാസമൂഹത്തിലെ അംഗമായ ഫാ. അലക്സാണ്ടര്‍ പള്ളിപ്പറമ്പില്‍ ഒഎസ്എയെയും അദ്ഭുതപ്പെടുത്തിയ ഒരു കാര്യം, തങ്ങളുടെ മുന്‍ സഭാ തലവനെ (2001- 2013) ദൈവം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഉയര്‍ത്തിയതാണ്. കാരണം, പാപ്പാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിക്കുള്ളില്‍ നിന്ന് വെളുത്ത പുകപടലമുയര്‍ന്നപ്പോള്‍ ആര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാഞ്ഞ ഒരു കര്‍ദിനാള്‍ സന്ന്യാസിയാണ് പത്രോസിന്റെ സിംഹാസനത്തിലേക്ക് ആഗതനായത്. എന്നാല്‍ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് എന്ന ലെയോ പതിനാലാമന്‍ (ആഗോള അഗസ്റ്റീനിയന്‍ ക്രമത്തിന്റെ തലവനും തന്റെ മുന്‍ പ്രിയോര്‍ ജനറലും) പുതിയ പാപ്പായി തിരഞ്ഞെടുക്കപ്പടണമേ എന്ന ആഗ്രഹം അദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന ഫാ. പള്ളിപ്പറമ്പിലിനുണ്ടായിരുന്നു; ഉള്ളിന്റെ ഉള്ളിലെ ഒരു ആഗ്രഹം. അതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ അദ്ഭുതം. ഇക്കാര്യം തന്റെ സഭയിലെ ഒരു സഹോദരനോട് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ വഴികള്‍ എത്രയോ വ്യത്യസ്തവും മധുരതരവുമെന്നു…
പ്രഫ. ഷാജി ജോസഫ് ഇല്‍ഗര്‍ നജാഫ് സംവിധാനം ചെയ്ത ‘പോംഗ്രനേറ്റ്ഓര്‍ച്ചാര്‍ഡ്’ (മാതളനാരങ്ങാ തോട്ടം) കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള പിരിമുറുക്കം എന്നിവ സൂക്ഷ്മമായി അന്വേഷിക്കുന്ന ഒരു ഹൃദയസ്പര്‍ശിയായ അസര്‍ബൈജാനി സിനിമയാണ്. പ്രശസ്ത എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ ‘ദി ചെറിഓര്‍ച്ചാര്‍ഡ്’ എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട നജാഫ്, ഗ്രാമീണ അസര്‍ബൈജാനിലെ ജീവിതത്തിലേക്ക് പറിച്ചുനട്ട, മാതളനാരക തോട്ടത്തിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന സിനിമയുടെ ഭൂരിഭാഗവും കുടുംബവീടിനുള്ളിലും തോട്ടത്തിലും തന്നെയാണ് വികസിക്കുന്നത്. ആധുനികതയുടെ ആക്രമണത്തിനിടയിലും, കടന്നുപോയ ഒരു കാലഘട്ടത്തിന്റെ ചിത്രീകരണമെന്ന നിലയില്‍, ഇത് പലപ്പോഴുംശാന്തവും നിശബ്ദവുമാണ്, അതേസമയം ഉപരിതലത്തിനടിയില്‍ വികാരങ്ങളുടെ ഒരു ചുഴലിക്കാറ്റ് ഉണ്ട്.സിനിമയിലുടനീളം ചെറിയ വ്യത്യാസങ്ങളോടെ ആവര്‍ത്തിക്കുന്ന ഒരു ഷോട്ടോടെയാണ് ചിത്രം ആരംഭിക്കുന്നത്: തുറന്നിട്ട ജനാലയിലൂടെ കാണുന്ന ഒരു മാതളനാരകം. ക്യാമറ പതുക്കെ ഒരു ഡോക്ടറുടെ മുറിയിലേക്ക് നീങ്ങുന്നു, അവിടെ ഒരു കൊച്ചുകുട്ടിയായ ജലാലിന്റെ നേത്ര പരിശോധന നടക്കുന്നു. മാതള പഴത്തിന്റെ ചുവപ്പ് നിറം കാണിക്കുമ്പോള്‍, അത്കറുപ്പാണെന്നാണ് അവന്‍ മറുപടി…
ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി ഒ. ഡി എം ഇനി വരുന്ന കാലഘട്ടങ്ങളില്‍ മതിലുകളെ പാലങ്ങളാക്കി മാറ്റിയാല്‍ മാത്രമേ ലത്തീന്‍ സമുദായത്തിന് അതിജീവിക്കാന്‍ സാധിക്കു. കാരണം ആ പാലങ്ങളിലൂടെ മാത്രമേ പുതിയ ദൈവവിളികള്‍ അകത്തേക്ക് പ്രവേശിക്കു. ഇന്നലെ നടത്തിയ പ്രതിബദ്ധതകള്‍ക്കായിട്ടല്ല നമ്മള്‍ സ്വയം സജ്ജമാകേണ്ടത്, നാളത്തെ സ്വപ്നങ്ങള്‍ക്കായി ഇന്നുള്ളവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ്. ഭൂതകാലമല്ല, ഭാവിയാണ് നമ്മെ യഥാര്‍ത്ഥത്തില്‍ മോചിപ്പിക്കാന്‍ കഴിവുള്ള വാഗ്ദാനങ്ങളുടെ ഇടം. വഖഫും മുനമ്പവും ഒരു രാഷ്ട്രീയ വിഷയമായി ആളിക്കത്തിയപ്പോള്‍ മലയാളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മുന്‍നിരയിലേക്ക് സമുദായം എന്ന പദം വീണ്ടും തിരിച്ചുവരുകയുണ്ടായി. ഒരു ജനതയുടെ ആകുലതകളിലേക്ക് ആവാഹിക്കപ്പെട്ട ഒരു പദമാണിപ്പോള്‍ അത്. സമുദായം എന്ന പദത്തില്‍ ഊഷ്മളവും ശക്തവുമായ ബന്ധം എന്ന സങ്കല്പനമാണ് അടങ്ങിയിരിക്കുന്നത്. പക്ഷേ സമൂഹം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ആ ശക്തിയും ഊഷ്മളതയും നമ്മള്‍ തിരിച്ചറിയുന്നില്ല. മാറ്റം എല്ലായിടത്തും സംഭവിക്കുന്നുണ്ട്. അത് ഏറ്റവും പ്രകടമാകുന്നത് കത്തോലിക്കാ സഭയിലാണ്. സഭയില്‍ മാറ്റം എന്നും സ്വാഗതാര്‍ഹമാണ്.…
ജെയിംസ് അഗസ്റ്റിന്‍ രാജാക്കന്മാരുടെ രാജാവേ..നിന്റെ രാജ്യം വരേണമെ..നേതാക്കന്മാരുടെ നേതാവേനിന്റെ നന്മ നിറയണമെ..കാലിത്തൊഴുത്തിലും കാനായിലുംകടലലയിലും കാല്‍വരിയിലുംകാലം കാതോര്‍ത്തിരിക്കും അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍കാലൊച്ച കേട്ടു ഞങ്ങള്‍തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍തോണി തുഴഞ്ഞു തളരുമ്പോള്‍മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേവാതില്‍ മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേ ഗാനമേളകളില്‍ ഏറ്റവുമധികം ആലപിച്ചിട്ടുള്ള ക്രിസ്ത്യന്‍ ഭക്തിഗാനം ഏതായിരിക്കും എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ. ‘രാജാക്കന്മാരുടെ രാജാവേ’ എന്നു തുടങ്ങുന്ന ഗാനമാണത്. തിരുനാളുകളില്‍ ബാന്‍ഡ് മേളക്കാരും ഏറ്റവും കൂടുതല്‍ തവണ വായിച്ചിട്ടുള്ള പാട്ടുകളില്‍ ഒന്നാണിത്.കരിങ്കുന്നം ചന്ദ്രന്‍ എഴുതി കോട്ടയം ജോയ് സംഗീതം നല്‍കിയ ഗാനത്തിനു ശബ്ദം പകര്‍ന്നത് ഡോ. കെ. ജെ. യേശുദാസാണ്. കോട്ടയം ജില്ലയിലെ മറ്റത്തിപ്പാറ കരിങ്കുന്നം സ്വദേശിയാണ് കരിങ്കുന്നം ചന്ദ്രൻ എന്നപേരിൽ അറിയപ്പെടുന്ന ചന്ദ്രൻ നായർ. കരിങ്കുന്നം St അഗസ്റ്റിൻ ഹൈസ്കൂളിലെമലയാളം അധ്യാപകനായിരുന്നു അദ്ദേഹം. കവി,നാടകകൃത്ത്,ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കഥാപ്രസംഗ രചയിതാവ്, അഭിനേതാവ്, രാഷ്ട്രീയ പ്രാസംഗികൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിറഞ്ഞു നിന്നിരുന്നയാളാണ് ചന്ദ്രൻ നായർ. ‘രാജാക്കന്മാരുടെ രാജാവേ’ എന്ന പേരില്‍ പുറത്തിറങ്ങിയ…
ജെക്കോബി പതിവു തെറ്റിച്ച് ഒരാഴ്ച മുന്‍പേ വന്നെത്തിയ കാലവര്‍ഷത്തോടൊപ്പം അതിതീവ്രമഴയും കടലേറ്റവും കേരളതീരത്തെ ദുരിതപ്പെയ്ത്തിന് ആക്കം കൂട്ടുന്നതിനിടെയാണ് കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ കണ്ടെയ്നര്‍ ചരക്കുകപ്പല്‍ മുങ്ങി തീരക്കടലിനും തീരത്തിനും തീരദേശവാസികള്‍ക്കും കൂടുതല്‍ ആപല്‍ക്കരമായ ദുരന്താഘാത ഭീഷണി ഉയര്‍ന്നത്. മൂന്നാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് തുറമുഖത്തു നിന്ന് വല്ലാര്‍പാടം, തൂത്തുക്കുടി, ന്യൂ മാംഗളൂര്‍ തുറമുഖങ്ങളിലേക്ക് ഫീഡര്‍ സര്‍വീസിന് നിയുക്തമായ, ഇരുപത്തെട്ടു വര്‍ഷം പഴക്കമുള്ള, 184 മീറ്റര്‍ നീളമുള്ള, ലൈബീരിയ രജിസ്ട്രേഷനുള്ള എംഎസ് സി എല്‍സ 3 എന്ന കണ്ടെയ്നര്‍ കപ്പല്‍, ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരിഞ്ഞു മുങ്ങിയത്.കപ്പലിലെ മെയിന്‍ ഡെക്കിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളില്‍ 253 എണ്ണം കടലില്‍ വീണിട്ടുണ്ടെന്നാണ് നിഗമനം. ഒഴിഞ്ഞ കണ്ടെയ്നറുകള്‍ 73 എണ്ണം ഉണ്ടായിരുന്നുവത്രെ. ‘അതീവ അപകടകരമായ’ (ഹസാഡസ്) ചരക്കു കയറ്റിയ 13 കണ്ടെയ്നറുകളും കാര്‍ഗോ ഹോള്‍ഡില്‍ 20 ടണ്‍ വീതം കാല്‍സ്യം കാര്‍ബൈഡ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.