- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്‍
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കേ, കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ).
ഒഡീഷയിൽ കന്യാസ്ത്രീമാർക്കും വൈദികർക്കും നേരേ ഉണ്ടായ ആക്രമണത്തിൽ അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്നു സിബിസിഐ അധ്യക്ഷനും തൃശൂർ അതിരുപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകൾ നടത്തിയ നരഹത്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോർട്ട്. ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ACSS) സമീപകാലത്തു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്
മൊസാംബിക്കിൽ ഐ എസ തീവ്രവാദികൾ ആറു ക്രൈസ്തവരുടെ തലയറുത്തു കൊലപ്പെടുത്തി. മൊസാംബിക്കിലെ അന്കുബേ ജില്ലയിൽ നറ്റോക്കുവാ ഗ്രാമത്തിൽ ആണ് ജൂലൈ 22 നു ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
കുൽഗാം : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു .ലാന്‍സ് നായിക് പ്രിതിപാല്‍ സിംഗ്, ശിപായി ഹര്‍മിന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇന്ന് വെടിവയ്പ്പ് തുടർച്ചയായ ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ജമ്മു കശ്മീരിൽ സമീപകാലത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ ഏറ്റുമുട്ടലുകളിൽ ഒന്നാണിത്. നിബിഡ വനമേഖലയിൽ ഭീകരർ തമ്പടിച്ചിരിക്കുകയാണ് .രാത്രിയിലെ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് കൂടി പരിക്കേറ്റതായും പരിക്കേറ്റവരുടെ എണ്ണം 10 ആയി ഉയർന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നൂറുകണക്കിന് സൈനികർ പങ്കെടുക്കുന്നുണ്ട്. ഓപ്പറേഷന് അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
കൊച്ചി: പോണ്ടിച്ചേരിയിൽ വച്ചു നടന്ന ഷിറ്റോ സ്കൂൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് പാരാകരാട്ടെ കത്ത വിഭാഗത്തിൽ ആൻ്റണി റയാൻസിൽവേരി ഒന്നാം സ്ഥാനം നേടി.വരാപ്പുഴ അതിരൂപത വടുതല സെൻറ് ആൻ്റണീസ് ഇടവകാംഗമാണ്ആൻ്റണി റയാൻ.സൗത്ത് ചിറ്റൂർ സെൻ്റ് മേരീസ് യു.പി.എസ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൊച്ചി : കെആർഎൽസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപതതല സെക്രട്ടറിമാരുടെ യോഗം ആഗസ്റ്റ് നാലാം തീയതി ഇടക്കൊച്ചി മേഴ്സിദാരിയൻസ് ആശ്രമത്തിൽ വച്ച് നടത്തി. സിനഡൽ സഭയിൽ ദൈവശാസ്ത്രമായപരമായ സഹകരണം എങ്ങനെ കൂടുതൽ ആഴത്തിലാക്കാം എന്നതായിരുന്നു യോഗത്തിന്റെ അജണ്ട. കെ ആർ എൽ സി ബി സി ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി ഡോ. മാർട്ടിൻ N ആൻ്റണി ഒഡിഎം “ഇന്നത്തെ സഭയുടെ പ്രേഷിതത്വത്തിൽ ദൈവശാസ്ത്രകമ്മീഷൻ്റെ പങ്ക്” എന്ന വിഷയത്തെ അധികരിച്ച് ഒരു പഠനം അവതരിപ്പിക്കുകയും, തുടർന്ന് ആത്മീയ വിവേചന രീതിശാസ്ത്രമനുസരിച്ച് പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ ആരാധനയും ധ്യാനാത്മകമായ വിചിന്തനവും ആശയങ്ങളുടെ പരസ്പര പങ്കുവയ്പ്പും നടത്തി. കൂടാതെ, സെമിനാറുകളും മറ്റ് കാര്യപരിപാടികളും നടത്തേണ്ടതിനെപ്പറ്റി ചർച്ചയും ചെയ്തു. യോഗത്തിൽ അസോസിയേറ്റ് സെക്രട്ടറിമാരായ ഫാദർ റീഗൻ പൊഡുത്താസ് ഒസിഡി സ്വാഗത പ്രസംഗവും സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി സിടിസി നന്ദിയും അർപ്പിച്ചു. തിരുവനന്തപുരം അതിരൂപത, നെയ്യാറ്റിൻകര, ആലപ്പുഴ, പുനലൂർ, കോഴിക്കോട്, കോട്ടപ്പുറം, എന്നീ രൂപതകളിലെ സെക്രട്ടറിമാർ ഈ യോഗത്തിൽ…
കൊച്ചി: സ്വതന്ത്രഭാരതത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്പീക്കർ ആയിരുന്ന എൽ.എം പൈലിയുടെ നാമധേയത്തിൽ ചെയർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് സെൻ്റ് ആൽബർട്ട്സ് കോളേജ് മാനേജർ ഫാ. ആൻ്റണി തോപ്പിലിന് നിവേദനം നൽകി. 1938-ൽ രൂപീകരിക്കപ്പെട്ട കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എൽ.എം പൈലി. ആദ്യമായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തെ ഐക്യകണ്ഠേന സ്പീക്കറായി തിരഞ്ഞെടുക്കയായിരുന്നു. തുടർന്ന് 1948-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ചേരാനല്ലൂരിൽ നിന്നും മത്സരിച്ച് വിജയിക്കുകയും വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1951-ൽ സി കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിതനാവുകയും ചെയ്തു.1946ൽ എറണാകുളത്ത് ആരംഭിച്ച സെന്റ് ആൽബർട്ട്സ് കോളെജിന്റെ പ്രഥമ പ്രിൻസിപ്പലും അദ്ദേഹമായിരുന്നു. എറണാകുളം കേന്ദ്രമാക്കി ഒരു സർവ്വകലാശാല എന്നത് അദ്ദേഹത്തിന്റെ വലിയസ്വപ്നമായിരുന്നു. കൊച്ചി സർവ്വകലാശാലയുടെ സംസ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടവയാണ്. കേരളത്തിനും ഇന്ത്യക്കും പ്രത്യേകിച്ച് കൊച്ചി സർവകലാശാലയ്ക്കും സെൻ്റ് ആൽബർട്ട്സ് കോളജിനും അദ്ദേഹം നൽകിയ സംഭാവന അവിസ്മരണീയമാണ്. സമൂഹത്തിന്…
ജറൂസലെം: ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് . ലോക നേതാക്കൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത് . ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ സൈനികമായി ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്.ഗാസയിൽ ആക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ഉപരോധിക്കപ്പെട്ട എൻക്ലേവിലെ മനുഷ്യരുടെ നാശനഷ്ടങ്ങൾ കൂടുതൽ തീവ്രമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഇത് കൂടുതൽ കൂട്ട കുടിയിറക്കലിന് കാരണമാകും.ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ തീരുമാനത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്കരേഖപ്പെടുത്തി . “ഈ തീരുമാനം അപകടകരമാണ് , ദശലക്ഷക്കണക്കിന് പലസ്തീനികൾക്കും ഗാസയിലെ ഇസ്രായേലി തടവുകാർക്കും ഇതിനകം നേരിടേണ്ടി വന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കും” എന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു,
ബെംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടിക ക്രമക്കേടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമെന്നും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളുരുവിൽ നടന്ന ‘വോട്ട് അധികാർ റാലി’യിൽ ഭരണഘടന ഉയർത്തിയായിരുന്നു രാഹുലിന്റെ വിമർശം. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവർ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി പോൾ ചെയ്തത്. വോട്ടർ പട്ടിക ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിക്കുകയാണ് ചെയ്തത് എന്നും ഒരു വോട്ടർ എങ്ങനെ പല സംസ്ഥാനങ്ങളിൽ വോട്ട് ചെയ്തുവെന്നും രാഹുൽ ആവർത്തിച്ച് ചോദിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു കർണ്ണാടക തെരഞ്ഞെടുപ്പ് കമ്മീഷനിലേയ്ക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഉന്നയിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
