- ഷിരൂരിൽ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുനുണ്ടെന്ന് പ്രതീക്ഷ
- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
Author: admin
ഗുവാഹത്തി: ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തന്നെ തടയാന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് മൂന്ന് മണിക്ക് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. ഈ തീരുമാനത്തോട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല്‍ ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.
ന്യൂഡൽഹി: അധികാരികളുടെ ചൊല്പടിക്കുനിൽക്കാൻ മാത്രം കഴിയുന്നവരാണ് തങ്ങൾ എന്ന് വെളിപ്പെടുത്തി രാജ്യത്തെ മുൻ നിര കലാകാരന്മാർ . പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വന്‍ താരനിരയും കൂടിയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. സംഗീത – സിനിമാ – കായിക രംഗത്തെ താരങ്ങള്‍ മുതല്‍ സാംസ്കാരിക രംഗത്തെ താരങ്ങള്‍ വരെയുണ്ട്. പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ പ്രമുഖര്‍ എത്തിക്കഴിഞ്ഞു. ക്ഷണിക്കപ്പെട്ട പതിനായിരം പേരെന്നാല്‍ രാജ്യത്തെ മുന്‍നിര സെലബ്രിറ്റികളിൽ തുടങ്ങും. അതില്‍ ബോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളുടെ വലിയ നിരയാണുള്ളത്. പ്രമുഖ കായികതാരങ്ങളാണ് മറ്റൊന്ന്. രാഷ്ട്രീയ നേതാക്കളുടെയും നീണ്ട നിര തന്നെയുണ്ട് അയോധ്യ ക്ഷേത്ര പരിസരത്ത്. അമിതാഭ് ബച്ചന്, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന സിനിമാ താരങ്ങള്‍. ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും ചടങ്ങിനെത്തും. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണിതെന്നായിരുന്നു സംഗീത സംവിധായകന്…
ന്യൂഡല്‍ഹി: മണിപ്പുരില്‍ മേയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തെ തുടര്‍ന്നുള്ള സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും കലാപം ആരംഭിച്ചിട്ട് ഇതുവരെ മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുർ സംസ്ഥാന രൂപീകരണ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു . ഇതിനെതിരേ പ്രതിപക്ഷം ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് ആശംസ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി രംഗത്തെത്തിയത്.ഇന്ത്യയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുള്ള സംസ്ഥാനമാണ് മണിപ്പുരെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. മണിപ്പുരിന്റെ സംസ്കാരവും പാരമ്പര്യവും അഭിമാനകരമാണ്. സംസ്ഥാനത്തിന്റെ വികസന തുടര്‍ച്ചയ്ക്കായി പ്രാര്ഥിക്കുന്നെന്നും മോദി കുറിച്ചു.ഇന്ന് സംസ്ഥാന രൂപീകരണ ദിനം ആചരിക്കുന്ന മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
ബംഗളൂരു: 26 കോടിയുടെ കൊക്കെയ്നുമായി കെനിയൻ യുവതി അറസ്റ്റിൽ. കെംപഗീഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 2.56 കിലോ കൊക്കെയ്നുമായി ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ പോകാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് ഡി.ആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ബാഗേജിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തി.അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ വിശദ അന്വേഷണം നടത്തിവരികയാണ്.
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. തഹസില്‍ദാരായ വി സുധാകരനാണ് പിടിയിലായത്. പാലക്കാട് സ്വദേശി ഐസക്കിൽ നിന്നാണ് ഇയാൾ പണം കൈപ്പറ്റാൻ ശ്രമിച്ചത്. പരാതിക്കാരൻ പണം കൈമാറുന്നതിനിടെ പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തഹസില്‍ദാറെ പിടികൂടുകയായിരുന്നു. കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ ഐസക്കിനെ പല കാരണങ്ങൾ പറഞ്ഞ് തഹസില്‍ദാര്‍ വി സുധാകരന് ഒന്നര വർഷമാണ് വട്ടംകറക്കിയത്. ഇതിനിടെ വില കൂടിയ മദ്യവും പെർഫ്യൂമുകളും കൈക്കൂലിയായി പല തവണ സുധാകരന് കൈപ്പറ്റി. ഒടുവിൽ സർട്ടിഫിക്കറ്റ് ശരിയാക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. അത്രയും വലിയ തുക ഉടൻ നൽകാൻ കഴിയില്ലെന്നറിയിച്ചതോടെ മാളിന് കൈവശാവകാശ രേഖ നൽകുന്നതിന് 50,000 രൂപയുമായി ഓഫീസിലെത്താൻ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടയിൽ വിവരങ്ങളെല്ലാം ഐസക്ക് വിജിലൻസിനെ അറിയിച്ചു. വൈകീട്ട് വിജിലന്‍സ് നല്കിയ പണം കൈമാറുന്നതിനിടെയാണ് തഹസില്‍ദാറെ വിജിലന്‍സ് പിടികൂടിയത്. കസ്റ്റഡിയിലുള്ള സുധാകരനെ കുറിച്ച് നേരത്തെയും സമാന പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർ…
കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയന്
|ഡോ. അംബ്രോസ് മെത്രാഭിഷേകം അവിസ്മരണീയമായി|
കോട്ടപ്പുറം. കോട്ടപ്പുറം രൂപത നിയുക്ത മെത്രാൻ മോൺ. ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ വൈകീട്ട് 3 ന് നടക്കുന മെത്രാഭിഷേകത്തിനായി എത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിങ്ങ് ക്രമീകരണം ഇപ്രകാരമാണ്. വലിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് കോട്ടപ്പുറം ചേരമാൻ ഗ്രൗണ്ടിലാണ്. മൂത്തകുന്നം വഴിയും കൊടുങ്ങല്ലൂർ വഴിയും വരുന്ന വലിയ വാഹനങ്ങളൾ കീഴ് ത്തളിയിലെത്തി തിരിഞ്ഞ് ചേരമാൻ ഗ്രൗണ്ടിലെത്തണം. കൃഷ്ണൻകോട്ട വഴിയും തുരുത്തിപ്പുറം വഴിയും വരുന്ന വലിയ വാഹനങ്ങളും ചേരമാൻ ഗ്രൗണ്ടിൽ എത്തി വിശ്വാസികളെ ഇറക്കി അവിടെത്തന്നെ പാർക്ക് ചേയ്യണം.. ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് കോട്ടപ്പുറം മാർക്കറ്റ് പരിസരത്താണ് മൂത്തകുന്നം വഴിയും കൊടുങ്ങല്ലൂർ വഴിയും വരുന്ന ചെറിയ വാഹനങ്ങൾ കീഴ്ത്തളിയിലെത്തി തിരിഞ്ഞ് കോട്ടപ്പുറം മാർക്കറ്റിൽ പാർക്ക് ചെയ്യണം. കൃഷ്ണൻകോട്ട വഴിയും തുരുത്തിപ്പുറം വഴിയും വരുന്ന ചെറിയ വാഹനങ്ങളും കോട്ടപ്പുറം മാർക്കറ്റിൽ എത്തി പാർക്ക് ചെയ്യണം. മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ അന്ന് അവധിയായതിനാൽ ഇരുചക്ര വാഹനങ്ങൾ മാർക്കറ്റിന്റെ കടകളുടെ മുൻപിലും ആംഫി തിയേറ്റിന്റെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യണം.വൈദികരുടെയും സിസ്റ്റേഴ്സിൻ്റെയും വാഹനങ്ങൾക്ക്…
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്നു കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതികളെല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണു വിധി പറഞ്ഞത്. 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസിനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 12 പേരേയും ആസൂത്രണം ചെയ്ത മൂന്നു പേരേയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചു. വിധി പ്രസ്താവിക്കുന്ന സമയം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു. നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലാം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി…
കൊച്ചി :ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിലെ 54 ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് സർക്കാർ കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. 54 ഡയാലിസിസ് യൂണിറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി ഇതോടെ മാറി.3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ ഒ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 54 ഐ സി യു ഡയാലിസിസ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്.54 ഡയാലിസിസ് മെഷീനുകൾ ഉണ്ട്. രോഗങ്ങൾ ഉണ്ടാക്കി വക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങിൽ മുഖ്യാഥിതി ആയിരുന്ന നടൻ പത്മശ്രീ മമ്മൂട്ടി പറഞ്ഞു. ഹൈബി ഈഡൻ എം പി , മേയർ എം അനിൽകുമാർ , ടി…
Subscribe to Updates
Get the latest creative news from FooBar about art, design and business.