- പാലക്കാട് പൊതുശ്മശാനത്തിൽ ‘ജാതി മതിൽ’ പണിയാൻശ്രമം
- ദേശീയപാത തകർച്ച; കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടി
- ഫോർട്ടുകൊച്ചിയിലെ ഇമ്മാനുവൽ കോട്ട സംരക്ഷിക്കണം-കെഎൽസിഎച്ച്എ
- കനത്ത മഴയ്ക്ക് സാധ്യത; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനം തടഞ്ഞു
- സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം
- ഇന്ദിരാഗാന്ധിക്ക് അധിക്ഷേപിച്ച ആര്‍എസ്എസ് പ്രവര്ത്തകന് റിമാന്‍ഡില്‍
- ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ്
- സംസ്ഥാനത്ത് മഴ കനക്കും: ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Author: admin
കാട്ടാക്കട: കൊച്ചു ത്രേസ്യയുടെ വിശ്വാസ സാക്ഷ്യം കാരുണ്യത്തിൻ്റെയും അനുസരണയുടെയുമായിരുന്നെന്നും കത്തോലിക്കാസഭയിൽ പിതാവും മാതാവുമുൾപ്പെടെയുള്ള കൊച്ചു ത്രേസ്യയുടെ കുടുംബം വിശുദ്ധരായതിൻ്റെ പിന്നിൽ കുടുബത്തിൻ്റെ വിശ്വാസ പൈതൃകവും ഉണ്ടെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദൈവാലയത്തിൽ ശതാബ്‌ദി തിരുനാളിന്റെ ഭാഗമായി ലിറ്റിൽവെ സംഘടിപ്പിച്ച അസോസിയേഷൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇടവക വികാരി ഫാ. ജോയി മത്യാസ് അധ്യക്ഷത വഹിച്ചു. മദർ മേരി പനക്കൽ, സിസ്റ്റർ മരിയ, സിസ്റ്റർ ഡയാന, ഇടവക കമ്മറ്റി അംഗങ്ങളായ ഡൊമനിക് സേവ്യർ, സത്യനേശൻ, പ്രകാശി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ലിറ്റിൽവെ സംഗമ റാലിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. റാലിയിൽ കൊച്ചു ത്രേസ്യ വേഷധാരികളും പങ്കെടുത്തു.
റഷ്യയിലെ കിനാബ്രാവോ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സംഗീതത്തിനുളള പുരസ്‌കാരമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. ബെസ്‌റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം. അവാര്‍ഡ് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റു വാങ്ങി. ഈ മേളയില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ്. ഈ വര്‍ഷം മത്സരവിഭാഗത്തില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമയും ഇതാണ്. മത്സരേതര വിഭാഗത്തില്‍ പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’, എസ് എസ് രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്ര മേള നടന്നത്. ഇറ്റാലിയന്‍ നിരൂപകനും ചലച്ചിത്ര ചരിത്രക്കാരനും നിര്‍മാതാവുമായ മാര്‍കോ മുള്ളറാണ് ജൂറി അധ്യക്ഷന്‍. വിശാല്‍ ഭരദ്വാജ് ആണ് ഇന്ത്യയില്‍ നിന്നുള്ള ജൂറി അംഗം. സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം പ്രതികരിച്ചു. പ്രദര്‍ശനത്തിന് ശേഷം ഒരുപാട് പേര്‍ വന്ന് പ്രതികരണം അറിയിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.…
ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇതിൽ പ്രോട്ടീൻ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിന് അനേകം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് വളരെയധികം സഹായിക്കും. ഇത് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് കൂടുൽ നല്ലത്. മുളപ്പിച്ച പയറിൽ ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ അസിഡിറ്റി തടയാനും മലബന്ധം അകറ്റാനും ഇത് നല്ലതാണ്. ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇത് രക്തത്തിലെ ഇരുമ്പ്, കോപ്പർ എന്നിവയുടെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഗുണം ചെയ്യുന്നു. ഇതിൽ കുറഞ്ഞ കാലറിയും കൂടുതൽ പോഷകങ്ങളുമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന നല്ലൊരു…
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ (സെപ്‌തംബര്‍ 06) ആണ് അപകടമുണ്ടായത്. വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പറഞ്ഞു. ചൈനക്കാരെ ലക്ഷ്യമിട്ടുളള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മധ്യേഷ്യയെ ചൈനീസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികൾ പാകിസ്ഥാനിലുണ്ട്. സ്ഫോടനത്തിന്‍റെ സ്വഭാവവും അതിന് പിന്നിലെ കാരണവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഓയിൽ ടാങ്കർ ആയിരിക്കാം പൊട്ടിത്തെറിച്ചതെന്ന് എന്ന സംശയം ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഈസ്റ്റ് അസ്‌ഫർ മഹേസർ മുന്നോട്ടുവച്ചു.
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റുന്നതില്‍ നിര്‍ണായകമായത് സിപിഐയുടെ കത്തെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ സിപിഐ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തു നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും അജിത് കുമാറിനെ നീക്കിയെങ്കിലും, അദ്ദേഹം വഹിച്ച ബറ്റാലിയന്‍ ചുമതല തുടരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെ നിയമിച്ചതായും മുഖ്യമന്ത്രി ഉ്ത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന് സിപിഐ സര്‍ക്കാരിനെ നിലപാട് അറിയിച്ചിരുന്നു. അജിത് കുമാറിനെ മാറ്റിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് ബിനോയ് വിശ്വം ഇന്നലെ പ്രതികരിച്ചിരുന്നു.
യെമൻ: യെമനിലെ പതിനഞ്ച് ഇടങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഹൂതി മിലിഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായത്. ഹൂതി സൈനിക പോസ്റ്റുകളിലും വിമാനത്തവളത്തിലും സ്‌ഫോടനങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാന നഗരമായ സന, ധമർ, അൽ ബൈദാ പ്രവിശ്യകളിലും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആയുധ സംവിധാനങ്ങളും താവളങ്ങളും മറ്റ് ഉപകരണങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് അറിയിച്ചു.
കൊൽക്കൊത്ത :പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് യുവ ഡോക്ടര്‍മാരുടെ സംഘടന. മരണം വരെയുള്ള നിരാഹാര സമരം തുടരുന്നു. സര്‍ക്കാരിന് നല്‍കിയ 24 മണിക്കൂര്‍ ഇന്ന് അവസാനിക്കും. നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മമത സര്‍ക്കാര്‍ പരാജയമെന്ന ആക്ഷേപം കനക്കുകയാണ്. ആറ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം.
പനജി: ഗോവയിലെ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം.ഗോവയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം. അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചു. കഴിഞ്ഞദിവസം പൊതുപരിപാടിയിൽ പ്രസംഗിക്കവേ അദ്ദേഹം സെ. ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൽ ഡിഎൻഎ പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന ഗോവയിലെ ക്രിസ്തീയ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗോവയിൽ പ്രതിഷേധം നടക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 299 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുഭാഷ് വെലിങ്കർ ഒളിവിൽ പോവുകയായിരുന്നു. ശനിയാഴ്ച മഡ്ഗാവിൽ വൻ പ്രതിഷേധ റാലിയും പൊലീസ് സ്റ്റേഷൻ മാർച്ചും നടന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച സംസ്ഥാനത്തെ 12 പൊലീസ് സ്റ്റേഷനുകളും ഉപരോധിച്ചു. ചില കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടിവന്നു. ചിലർക്ക് പരിക്കേറ്റു. പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ…
തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാൻറെ സംസ്കാരം നടന്നു . പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചു .പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ 12.30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കും. തുടർന്ന് 2 മണിയോടെ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്കാരം നടക്കുക. ഇന്നലെ ഉച്ചയ്ക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്. 1968 ഫെബ്രുവരി ഏഴിനാണ് തോമസ് ചെറിയാൻ സഞ്ചരിച്ചിരുന്ന സൈനിക വിമാനം അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു.
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നത്. 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന സൂചന നല്‍കിയത്. യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി…
Subscribe to Updates
Get the latest creative news from FooBar about art, design and business.