- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
- വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്
- ലത്തീൻ സമുദായ സമ്പർക്ക പരിപാടി
Author: admin
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിനു കേന്ദ്ര അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സർക്കാർ കൊണ്ടുവന്ന സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
കൊച്ചി: ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ ഭർത്താവ് മരിച്ചാലും കുട്ടികളുമൊത്ത് താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് പരിഗണിക്കാതെതന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ട് – കോടതി പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽനിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തിൽ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്‌നേഹലത വ്യക്തമാക്കി. സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും കോടതി പറഞ്ഞു. ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 2009ൽ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഭർതൃവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാൽ യുവതിയ്ക്ക് വീട്ടിലെ സ്വത്ത് ഭാഗംവയ്പിൽ മറ്റൊരു വീട് കിട്ടിയെന്നും അതിനാൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ അവകാശമില്ലെന്നും കാട്ടി ബന്ധുക്കൾ…
വെള്ളയമ്പലം : സ്വർഗ്ഗത്തെ ലക്ഷ്യം വച്ച് ജീവിക്കുവാനും, യാത്ര ചെയ്യുവാനും പരിശീലിപ്പിക്കുന്ന സ്ഥലമാണ് വിശ്വാസ പരിശീലനം ഡോ.ക്രിസ്തുദാസ്. തിരുവനന്തപുരം അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ 2024-25 ലെ വാർഷികവും 2025-26 ലെ അതിരൂപതാതലത്തിൽ പ്രവേശനോത്സവവും വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിയുന്നു അദ്ദേഹം. യേശു വിണ്ണിൽ നിന്നും മണ്ണിലേക്ക് വന്നിട്ട് തിരികെ വിണ്ണിലേക്ക് പോയത് പോലെ നമ്മളെല്ലാവരും ദൈവരാജ്യത്തിലേക്ക് തിരിച്ചു പ്രതീക്ഷിക്കേണ്ടവരാണെന്നുള്ള ബോധ്യമാണ് യേശു നമുക്ക് നൽകിയത്.പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ ഫെറോന സെക്രട്ടറിമാർക്കും തിരി കത്തിച്ച് നൽകിക്കൊണ്ടായിരുന്നു പ്രവേശനോത്സവം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്. 2023 – 25 കാലയളവിൽ സേവനം ചെയ്ത ഫെറോന സെക്രട്ടറിമാരെ ആദരിക്കുകയും ചെയ്തു. അജപാലന ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. ഷാജു വില്യം അധ്യക്ഷ പ്രസംഗം നടത്തി. ബ്രിട്ടോ ജോൺ, മിസ്സ് നീന സ്റ്റെല്ല നോയൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സംസ്ഥാന തലത്തിലും, അതിരൂപതാ തലത്തിലും ലോഗോസ് ക്വിസ്, ലാ സ്തോറിയ ക്വിസ്,…
ആലപ്പുഴ/കോട്ടയം: രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അടക്കമാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
കൊച്ചി : കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ തോപ്പുംപടി ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ്, തോപ്പുംപടി ഹാർബർ ബസ് സ്റ്റാന്റ്, തോപ്പുംപടി കണ്ണാമലി ബസ് സ്റ്റാന്റ്, ഇടക്കൊച്ചി ബസ് സ്റ്റാൻ്റ്, പ്യാരി ജംഗ്ഷൻ ഇരുവശം എന്നിവിടങ്ങളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊച്ചി എം.എൽ.എ. കെ. ജെ മാക്സിക്ക് നിവേദനം സമർപ്പിച്ചു. ഈ പ്രദേശങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ കനത്ത വെയിലിലും മഴയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം മുൻനിർത്തി കൊണ്ടാണ് കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്. തോപ്പുംപടിയുടെ വികസനം ദ്രുതഗതിയിൽ മുന്നോട്ട് നീങ്ങുമ്പോൾ പ്രധാന ഇടങ്ങളിൽ ബസ് ഷെൽട്ടർ ഇല്ലാത്ത സാഹചര്യവും ഉണ്ടായിരുന്ന ട്രാൻസ്പോർട്ട് ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയ നടപടിയും ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചേർത്തല, ചെല്ലാനം പ്രദേശങ്ങളിലേക്ക് ട്രാൻസ്പോർട്ട് സൗകര്യം ഉപയോഗിക്കുന്നവരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനുള്ള പരിഹാരം കാണുവാൻ വേണ്ട ഇടപെടലുകൾ തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കെ. ജെ…
പാഷൻ ഓഫ് ദി ക്രൈസ്റ്റിൽ ക്രിസ്തുവായി അഭിനയിച്ച ജിം കവീസൽ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിലും ക്രിസ്തുവായി അഭിനയിക്കുക.
ക്രിക്കറ്റ് ലോകത്ത് ഞെട്ടൽ; ഹെൻട്രിച് ക്ലാസ്സനും ഗ്ലെൻ മാക്‌സ്‌വെല്ലും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
തൃശൂർ: ഇന്ത്യയിലെ ഏറ്റവും മികവാർന്ന ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും, എല്ലാ കെട്ടിടങ്ങളും പൊതു വിടങ്ങളും കലാലയങ്ങളും തീയറ്ററുകളും ഭിന്നശേഷിക്കാർക്കുകൂടി പ്രാപ്യമാകണമെന്നുംസാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കുടുംബശ്രീ ജില്ലാ മിഷൻ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ബഡ്‌സ് സ്‌കൂൾ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്സ് സ്കൂളുകളിലെ പ്രത്യേകമായ പരിശീലന രീതിയിലൂടെ അവരെ സമൂഹത്തിൽ പ്രയാസങ്ങളില്ലാതെ ഇടപെടാൻ കഴിവുള്ളവരായി മാറ്റാൻ നമുക്ക് സാധിക്കുന്നുണ്ട്. സ്നേഹവും വാത്സല്യവും നിറഞ്ഞ വളരെ പോസിറ്റീവായ ഒരു അന്തരീക്ഷമാണ് ബഡ്‌സ് സ്കൂളുകൾ ഒരുക്കേണ്ടത്. അതിന് സർക്കാരും സമൂഹവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എല്ലാം ബഡ്സ് സ്കൂളുകൾക്കൊപ്പമുണ്ട് എന്നും മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഒന്നാമത് പരിഗണന കൊടുക്കേണ്ടവരാണ് ഭിന്നശേഷി മക്കൾ. പ്രതിബന്ധങ്ങൾ ഒന്നുമില്ലാതെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കർമ്മ മേഖലകളിലും പ്രവർത്തിക്കാൻ നമ്മുടെ ഭിന്നശേഷി മക്കൾക്കും അവസരം ഉണ്ടാകണം. അതിന് നമ്മുടെ മനോഭാവത്തിലും മാറ്റം…
ന്യൂഡൽഹി :കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം പുറത്തുവന്നു. അടുത്ത അഞ്ച് ദിവസം ഓറഞ്ച്, റെഡ് അലർട്ടുകൾക്ക് കാരണമാകുന്ന തീവ്രമഴയോ അതിതീവ്ര മഴയോ ഉണ്ടാകില്ല. അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഇതിനാൽ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ബുധനാഴ്ചയും മഞ്ഞ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവർഷക്കെടുതിയിലും വ്യാപക നാശം. കാലവർഷക്കെടുതിയിൽ ഇതുവരെ 34 പേർ മരിച്ചതായി റിപ്പോർട്ട്. അസമിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് സംസ്ഥാനത്ത് ഇതുവരെ കാലവർഷക്കെടുതിയിൽ മരിച്ചത്. സിക്കിമിലെ സൈനിക കാമ്പിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു; ആറ് പേരെ കാണാതായി കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിലെ ഛാത്തനിൽ സൈനിക കാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ആറ് പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു. മണിപ്പൂരിലും വെള്ളപ്പൊക്കം അതേസമയം, കഴിഞ്ഞ അഞ്ച് ദിവസമായി മണിപ്പൂരിൽ പെയ്ത കനത്ത മഴയിൽ ഇംഫാൽ താഴ്‌വരയിലുടനീളം വ്യാപകമായ വെള്ളപ്പൊക്കം. 3,802 പേർക്ക് പരിക്കേൽക്കുകയും 64 വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ. പ്രതികൂല കാലാവസ്ഥയിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.