Author: admin

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധാരണ മനുഷ്യനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നല്‍കി. അതേസമയം, അദ്ദേഹത്തിന്റെ സംഭാവന ബോര്‍ഡ് റൂമിനപ്പുറത്തേക്ക് പോയി. അദ്ദേഹം നിരവധിപ്പേര്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വിനയത്തിനും ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി’, നരേന്ദ്ര മോദി പറഞ്ഞു. അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനന്തമായ ഉൾക്കാഴ്ചയുണ്ടായിരുന്ന വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിസിനസിലും മനുഷ്യ സ്‌നേഹത്തിലും അദ്ദേഹം മുദ്രപതിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്ന് ആനന്ദ് മഹീന്ദ്ര രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ്…

Read More

മുംബൈ : ആഗോളതലത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ടാറ്റ സൺസ് മുൻ ചെയർമാൻ ആയിരുന്നു . ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

Read More

വരാപ്പുഴ : ഗാന്ധിയന്‍ വിചാരധാരയിലൂടെ സാഹിത്യ ലോകത്ത് ചിര പ്രതിഷ്ഠ നേടിയ സാഹിത്യ നിപുണന്‍ ടി. എം. ചുമ്മാറിന്റെ 125-ാം ജന്മദിനം 13ന് വരാപ്പുഴയില്‍ ആഘോഷിക്കും. 1889 ഒക്‌ടോബര്‍ 13ന് വരാപ്പുഴ ചിറയ്ക്കകം തട്ടാരശ്ശേരി കുടുംബത്തിലാണ് ചുമ്മാറിന്റെ ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം നല്ല അദ്ധ്യാപകനായി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലെ കുട്ടികളെ വിദ്യാഭ്യാസകാലത്ത് പഠിപ്പിച്ചിരുന്നു. 1918ല്‍ ആരംഭിച്ച അദ്ധ്യാപക വൃത്തി 1962ല്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍നിന്നും വിരമിക്കുന്നതുവരെ തുടര്‍ന്നു. അദ്ധ്യാപകനും സാഹിത്യനിരൂപകനുമായിരുന്നു. ടി. എം. ചുമ്മാര്‍ സുവര്‍ണ കൈരളി, ചിന്താപദം, വിചാരലീല എന്നീ കൃതികളില്‍ സാഹിത്യത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന ചിന്തകളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തികഞ്ഞ നിസംഗതയോടെ സാഹിത്യ പ്രശ്‌നങ്ങളെ അദ്ദേഹം വിശകലനം ചെയ്തിരുന്നു. 40 വര്‍ഷക്കാലം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വ്വാഹണ സമിതി അംഗമായി പ്രവര്‍ത്തിച്ചു. 1936-ല്‍ പദ്യ സാഹിത്യചരിത്രത്തിന്റെ ആദ്യപതിപ്പും, 1955-ല്‍ ഗദ്യസാഹിത്യ ചരിത്രത്തിന്റെ ആദ്യ പതിപ്പും പ്രസിദ്ധീകരിച്ചു. 1955-ല്‍ അയോദ്ധ്യ സംസ്‌കൃത പരിഷത്തില്‍ നിന്നും…

Read More

റ്റാംപ: മിൽട്ടൻ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുന്നു. ഫ്ലോറിഡയിലെ റ്റാംപയിലും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിലും കനത്ത ആഘാതം ഏൽപ്പിക്കാൻ സാധ്യത. പ്രാദേശിക സമയം ബുധനാഴ്‌ച രാത്രിയോടെ മില്‍ട്ടണ്‍ കര തൊടും. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2005ലെ റീത്ത കൊടുങ്കാറ്റിന് ശേഷം ഏറ്റവും പ്രഹര ശേഷിയുള്ള കൊടുങ്കാറ്റാണെന്നാണ് പ്രവചനം. തീരത്ത് ഹെലന്‍ ചുഴലിക്കാറ്റ് നാശം വിതച്ച് കേവലം രണ്ടാഴ്‌ച മാത്രം പിന്നിടുമ്പോഴാണ് മില്‍ട്ടന്‍ എത്തുന്നത്. ചുഴലിക്കാറ്റ് അതിശക്തമായി വീശുന്നതിന് മുൻപ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതോടെ ഭയചകിതരായ ഫ്ലോറിഡക്കാർ സുരക്ഷിതത്വം തേടി നാട് വിടുകയാണ്.

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ നിന്നും ഒരു ഇന്ത്യന്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ടെറിട്ടോറിയല്‍ ആര്‍മി ജവാനെയാണ് കാണാതായത്. മറ്റൊരു ജവാന്‍ തട്ടിക്കൊണ്ടുപോകലില്‍ നിന്നും രക്ഷപ്പെട്ടു. അനന്തനാഗിലെ കൊക്കര്‍നാഗ് ഏരിയയിലെ ഷാന്‍ഗസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. സിവില്‍ വേഷത്തിലായിരുന്നു സൈനികരെന്നാണ് വിവരം. സൈനികനെ കണ്ടെത്താനായി പ്രദേശത്ത് ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും വ്യാപക തെരച്ചില്‍ നടത്തുകയാണ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 12 വരെയും ,കർണാടക തീരത്ത് ഈ മാസം 11 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണറുടെ നീക്കം. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ,ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കണ്ട് വിശദീകരണം നൽകിയില്ല. ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറിഅടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ലക്ഷ്യമിട്ടാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ഒരുങ്ങുന്നത്.

Read More

തിരുവനന്തപുരം : ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച അതേ കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി ആര്‍ ഏജന്‍സിയെക്കൊണ്ട് ചെയ്യിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയിൽ പറഞ്ഞു . ഹരിയാന , ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന് സഹായമായിക്കോട്ടെ എന്ന് കരുതിയാകും പത്രത്തിന് അഭിമുഖം നല്‍കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളം ക്രിമിനലുകളുടെ പറുദീസയായെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. എഡിജിപി അജിത് കുമാറിനെതിരെ അര ഡസനിലധികം കേസുകളുണ്ട്. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയില്ല.ആര്‍ എസ് എസ് ചുമതലയുള്ള എ ഡി ജി പിയിയെ ബറ്റാലിയന്റെ ചുമതലയിലേക്ക് മാറ്റിയെന്നും വിഡി സതീശന്‍ പരിഹസിച്ചു. പൂരം കലക്കിയവനെ പൂരം കലക്കിയ വിഷയം അന്വേഷിക്കാന്‍ ഏല്‍പ്പിച്ച പ്രഹസനമണ് മുഖ്യമന്ത്രി കാണിച്ചത്. അന്‍വര്‍ പറഞ്ഞത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ്. മഖ്യമന്ത്രി ഒന്നിനും മറുപടി പറഞ്ഞില്ല- വിഡി സതീശന്‍ പറഞ്ഞു

Read More

ഛണ്ഡീഗഡ്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഹരിയാനയിലെ തോൽവി അംഗീകരിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ജയ്റാം രമേശും പവൻ ഖേരയും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. വോട്ടിംഗ് മെഷീന്‍റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയങ്ങളുന്നയിച്ചു. ഹരിയാനയിലെ ശരിയായ ജനവിധിയല്ല ഇതെന്നും നേതാക്കൾ വ്യക്തമാക്കി. എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വലിയ മേൽകൈ ആണ് പ്രവചിച്ചിരുന്നത്.

Read More

കുരീക്കാട് : കുരീക്കാട് സെൻറ് ജൂഡ് ദേവാലയത്തിൽ പുതിയതായി നിർമ്മിച്ച വൈദിക മന്ദിരവും വിശുദ്ധ യൂദാസ് ശ്ലീഹായുടെ ഹാളും നേർച്ച കഞ്ഞി തയ്യാറാക്കുന്നതിനുള്ള പാചകപ്പുരയും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിച്ചു. രജത ജൂബിലി ആഘോഷങ്ങ ഒരുങ്ങുന്ന ദേവാലയത്തിൽ പുതുതായി നിർമ്മിച്ച വിശുദ്ധ യൂദാശ്ലീഹായുടെ ഹോളിൽ പുണ്യവാളൻ്റെ തിരുസ്വരൂപ പ്രതിഷ്ഠയുംപിതാവ് നടത്തി. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫെറോനാ വികാരി ഫാ. ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ, ജുഡീഷ്യൽ വികാരി ഫാ. ലിക്സൺ അസ്വവസ് എന്നിവരോടൊപ്പം അനേകം വൈദികരും സിസ്റ്റേഴ്സും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ലിജോ ഓടത്തക്കൽപരിപാടികൾക്ക് നേതൃത്വം നൽകി. കോൺട്രാക്ടർ സിറിൽ കുറുന്തോടത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

Read More