Author: admin
|അക്രമം ,ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട്|
കൊല്ലം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കമെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സിപിഐഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതുകൊണ്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദവിരുന്നാണ്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും എന്‍ കെ പ്രേമചന്ദ്രന് വിശദീകരിച്ചു. കഴിഞ്ഞ ദിവസം എന്‍ കെ പ്രേമചന്ദ്രന് അടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും. ആര്‍എസ്പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എം പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ സിപിഐഎം പ്രതികരിച്ചിട്ടില്ല. കൊല്ലത്തെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു. സൗഹൃദ വിരുന്നില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാല്‍ വിയോജിക്കും. അല്ലാതെ സൗഹൃദ…
ഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകസംഘടനകളുടെ നീക്കത്തിൽ കേന്ദ്രസർക്കാരിന് മുട്ടുവിറക്കുന്നു .കർഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി .ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ നടക്കുന്ന കർഷക പ്രതിഷേധങ്ങൾ സർക്കാരിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ അനുനയ നീക്കം.നാളെ ചണ്ഡിഗഢില്‍ കേന്ദ്ര മന്ത്രിമാർ കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും. ചർച്ച പരാജയപ്പെട്ടാൽ പ്രതിഷേധം നേരിടാന്‍ ഡല്‍ഹി അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് സംയുക്ത കിസാന്‍ മോര്‍ച്ച നോൺ പൊളിറ്റിക്കൽ വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുള്ളത് .കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കര്‍ഷക സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തും. നാളെ വൈകിട്ട് 5 മണിക്ക് ചണ്ഡിഗഢിലാണ് ചർച്ച. വിളകൾക്ക് താങ്ങുവില ഉറപ്പാക്കൽ, വിള ഇൻഷുറൻസ് പദ്ധതി, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കൽ എന്നിവയാണ് കർഷക സംഘടനകളുടെ ആവശ്യങ്ങള്‍. ചർച്ചകളിൽ സമവായം ഉണ്ടാക്കുക…
കൊച്ചി: വീണ വിജയന്റെ എക്സാലോജിക്ക് കമ്പനിക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കെഎസ്ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്സാലോജികിനും സമാനമായ രീതിയില്‍ എസ്എഫ്ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്. മണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും അനധികൃതമായി പണം വാങ്ങി എന്ന കേസിലെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ എസ്എഫ്ഐഒയുടെ തുടര്‍നീക്കങ്ങള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലൂടെ എക്സാലോജിക് കമ്പനി ആവശ്യപ്പെടുന്നത്.
ഇസ്ലാമാബാദ്: പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത. ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിഖ് ഇ ഇന്‍സാഫിനാണ് കഴിഞ്ഞത്. അവര്‍ 99 സീറ്റുകള്‍ നേടി മുന്നില്‍ വന്നപ്പോള്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന് മുസ്ളീം ലീഗിന് നേടാനായത് 71 സീറ്റുകളാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപിയ്ക്ക് 53 സീറ്റുകളുമാണ് കിട്ടിയത്. ബേനസീര്‍ ഭീട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ-സര്‍ദാരി നയിക്കുന്ന പിപിപി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചന ഷെരീഫ് നല്‍കുന്നുണ്ട്. അതിനിടയില്‍ നവാസ് ഷെരീഫും അസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ച നടത്തി. തന്റെ പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമില്ലെന്ന്് വ്യക്തമാക്കിയ നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളെ കൂട്ടുകക്ഷി ഭരണം നടത്താന്‍ ക്ഷണിക്കുകയും ചെയ്തു. ഇനി പിടിഐ-പിപിപി സഖ്യമാണോ? പിഎംഎല്‍എന്‍-പിപിപി സഖ്യമാണോ പാകിസ്ഥാന് ഭരിക്കുക എന്നതാണ് ഉറ്റുനോക്കുന്നത്.
കാസർഗോഡ് :കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര ഇന്ന് കണ്ണൂരിൽ പ്രവേശിക്കും. വൈകിട്ട് മട്ടന്നൂരിൽ 3 30ന് ആരംഭിക്കുന്ന ജാഥയിൽ മട്ടന്നൂർ,ഇരിക്കൂർ,കൂത്തുപറമ്പ്,പേരാവൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.5.30 ന് കണ്ണൂർ ടൗണിൽ നടക്കുന്ന ജാഥയിൽ തളിപ്പറമ്പ്,കണ്ണൂർ, അഴീക്കോട്, പയ്യന്നൂർ,കല്ല്യാശ്ശേരി,ധർമ്മടം,തലശ്ശേരി മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് അണിനിരക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ വൈകുന്നേരം കാസറഗോഡ് വച്ചാണ് .ഉദ്ഘാടനം ചെയ്തത്.പത്തുവർഷത്തെ സ്വന്തം ഭരണകാലത്തെ ധവളപത്രമിറക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമില്ല, പക്ഷേ 10 വർഷം മുമ്പ് അവസാനിച്ച കോൺഗ്രസ് ഭരണകാലത്തെ ധവളപത്രം ഇറക്കാനാണ് ബിജെപിക്ക് താൽപ്പര്യം. കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നതായി കെ.സി.വേണുഗോപാൽ പറഞ്ഞു. ഇന്ത്യാ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതേണ്ട ഭരണനേട്ടങ്ങളാണ് കോൺഗ്രസ് ഭരണകാലത്തുണ്ടായത്. ലോകത്തെ…
വയനാട് : വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച മറ്റൊരു കാട്ടാന കൂടി എത്തി. ജനവാസ മേഖലയില്‍ ഇറങ്ങിയ ആന ഒരാളെ കൊലപ്പെടുത്തി. കാട്ടാനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇയാളെ വീടിന്റെ മതില് തകര്‍ത്ത് അകത്തു കയറിയാണ് ആന ആക്രമിച്ചത്. കൊയിലേരി താന്നിക്കല്‍ മേഖലയില്‍ ഇന്ന് രാവിലെ ആറ് മണിയോടെ ക്ഷീര കര്‍ഷകരാണ് കാട്ടാനയെ കണ്ടത്. ആന എത്തിയത് കൂടൽ കടവ് വനമേഖലയിൽ നിന്നാണ്. കർണാടക പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വനത്തിൽ വിട്ടയച്ച കാട്ടാനയെയാണ് താന്നിക്കൽ മേഖലയിൽ കണ്ടെത്തിയത്. ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് മാനന്തവാടി ടൗണിനെ ഒരു പകൽ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പരാജയപ്പെട്ടിരുന്നു. കർണാടകയ്ക്ക് കൈമാറിയശേഷം ഈ ആന ചരിഞ്ഞിരുന്നു. ലോറിയിൽ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞത്. പോസ്റ്റമാര്‍ട്ടത്തില്‍ തണ്ണീര്‍ ക്കൊമ്പന് ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട്.
ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം:ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ചെന്നൈ: ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി. വിദ്വേഷ പരാമര്‍ശ കേസിലെ ഉത്തരവിലാണ് അണ്ണാമലൈക്കെതിരെ കോടതി വിമർശമുയർത്തിയത്. സമൂഹത്തെ വിഭജിക്കാനും, വര്‍ഗീയ ചിന്ത ഉണര്‍ത്താനുമാണ് അണ്ണാമലൈ ശ്രമിച്ചതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ പറഞ്ഞു. വിദ്വേശ പരാമര്‍ശമുള്ള ആറ് മിനിട്ട് വീഡിയോ മാത്രമാണ് ബി.ജെ.പി ട്വിറ്ററില്‍ പങ്കുവെച്ചത്. 45 മിനിട്ടുള്ള അഭിമുഖത്തിലെ മറ്റ് ഭാഗങ്ങള്‍ ഒഴിവാക്കിയതിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ‘ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് അഭിമുഖം പുറത്ത് വന്നത്. ക്രിസ്ത്യാനികള്‍ ഹിന്ദു സംസ്കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണത്തിന് ശ്രമിച്ചു.സമൂഹത്തെ വിഭജിക്കാനും വര്‍ഗീയചിന്ത ഉണര്‍ത്താനുമാണ് ശ്രമിച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ബിജെപി നേതാവിന് നിയമം അറിയാവുന്നതാണ്. വിദ്വേഷപരാമര്‍ശം കാരണം ഉടന്‍ സംഘര്‍ഷം ഉണ്ടായോ എന്നല്ല നോക്കേണ്ടത്. ലക്ഷ്യം വെച്ചയാളുകളുടെ ചിന്താഗതിയിലെ മാറ്റവും കണക്കിലെടുക്കണം. ഇത് പിന്നീട് അക്രമത്തിലേക്കും വംശഹത്യയിലേക്കും വരെ നയിച്ചേക്കാം. പരാമര്‍ശങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന നിലയില്‍ ട്വിറ്ററില്‍ നിലനിര്‍ത്തി,’ കോടതി പറഞ്ഞു. മാത്രമല്ല…
തൃശ്ശൂര്‍: കൊടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വേളാങ്കണ്ണ- ചങ്ങനാശ്ശേരി കെ.എസ്.ആര്.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെന്റ് ജെയിംസ്, അപ്പോളോ എന്നീ ആശുപത്രികളില്‍ എത്തിച്ചു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. 8 പേര് കൊടകര ശാന്തി ആശുപത്രിയിലും ചികിത്സയിലുണ്ട്. ദേശീയപാതയില്‍ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുന്നതിനിടയിലാണ് അപകടം. ബസിന്റെ മുന്‍ഭാഗം ആദ്യം ഒരു ലോറിയില്‍ തട്ടി. പിന്നില്‍ മറ്റൊരു ലോറി വന്ന് ഇടിച്ചുമാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍വശവും, പിന്‍വശവും തകര്‍ന്ന നിലയിലാണ്.
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെപിസിസി നടത്തുന്ന ജനകീയ പ്രക്ഷോഭ ജാഥ സമരാഗ്നിക്ക് ഇന്ന് തുടക്കം. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സംസ്ഥാനതല ജാഥ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 14 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് ജനകീയ പ്രക്ഷോഭ യാത്ര നയിക്കും. വിദ്യാനഗറിലെ നഗരസഭാ സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനം. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും മറ്റ് ദേശീയ സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമാകും. കേന്ദ്ര വിരുദ്ധ സമരം നടത്താൻ പിണറായി സർക്കാരിന് യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പെൻഷനും ഉച്ചക്കഞ്ഞിയും നൽകാതെ ജനത്തെ ചവിട്ടിമെതിച്ചാണ് എൽഡിഎഫ് സർക്കാരിന്റെ യാത്ര. സമരാഗ്നി യാത്രയിലൂടെ കൂടുതൽ പേർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.