Author: admin

ന്യൂയോര്‍ക്ക്: ലോകത്തിലെ അതിസാധാരണക്കാരിൽ 4550 ലക്ഷം മനുഷ്യർ ജീവിക്കുന്നത് യുദ്ധമുഖങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി സൂചികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നൂറ് വികസ്വര രാജ്യങ്ങള്‍ അതി തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട് . ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര സൂചികകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. . യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് ഇനീഷ്യേറ്റീവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വർഷത്തെ റിപ്പോർട്ട് 112 രാജ്യങ്ങളിലായുള്ള 603 കോടി ജനങ്ങളുടെയും ബഹുമുഖ ദാരിദ്ര്യത്തെക്കുറിച്ചുള്ള യഥാർത്ഥ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുന്നുണ്ട് . റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടും 101 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 40 ശതമാനം പേരും യുദ്ധവും മറ്റ് അനിശ്ചിതത്വങ്ങളും നിറഞ്ഞ രാജ്യങ്ങളിലാണ് താമസിക്കുന്നത്.വിവരങ്ങളുടെ അഭാവം മൂലം, പത്ത് വർഷ കാലയളവിലെ (2012-2023) ആഗോള എംപിഐയാണ് കണക്കാക്കിയിരിക്കുന്നത്. സംഘർഷ ബാധിത രാജ്യങ്ങളിലെ ഡാറ്റ ശേഖരിക്കുന്നതിലെ വെല്ലുവിളികൾ ഈ രാജ്യങ്ങളിലെ ബഹുമുഖ ദാരിദ്ര്യത്തിന്‍റെ…

Read More

ഗുവാഹത്തി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച ചർച്ചയ്ക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് സംഘർഷം. ഇംഫാൽ വെസ്‌റ്റ് ജില്ലയിലെ കൂട്രുകിലാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കുക്കി ഗോത്രക്കാർക്കാണ് കൂട്രുകിൽ ആധിപത്യമുള്ളത് .സംഘർഷത്തിന് പിന്നാലെ സൈന്യം തിരികെ വെടിയുതിർക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് മണിപ്പൂർ പൊലീസ് പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ല. സംഘർഷത്തിന് പിന്നിൽ കുക്കി തീവ്രവാദികളുടെ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്‌ചയാണ് കേന്ദ്രം മണിപ്പൂരിലെ കുക്കി, മെയ്‌തെയ്‌, നാഗ വിഭാഗങ്ങൾ തമ്മിലുള്ള ചർച്ച ഡൽഹിയിൽ സംഘടിപ്പിച്ചത്. ആദ്യ ചർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അതിനിടെ, കഴിഞ്ഞ മാസം കുട്രൂക്ക് ഗ്രാമത്തിലുണ്ടായ ഡ്രോൺ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിനെ തുടർന്ന് ഇതുവരെ 220-ലധികം ആളുകൾ കൊല്ലപ്പെടുകയും 65,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്‌തു കഴിഞ്ഞു .

Read More

മദ്രസ വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കും 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുന്ന ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും’ എന്ന 11 അധ്യായങ്ങളുള്ള പഠനറിപ്പോര്‍ട്ട് സഹിതമാണ് കാനൂന്‍ഗോ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിട്ടുള്ളത്.

Read More

2009 ലാണ് കേരള സര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയാണ് മുസിരിസിലേത്. എറണാകുളം ജില്ലയിലെ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയില്‍ വരുന്ന പ്രധാന ഇടങ്ങള്‍.

Read More

മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിൽ എത്താനുള്ള കഠിനമായ യാത്രയെ ഈ സിനിമ ഉയർത്തിപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭയും മറ്റു മനുഷ്യാവകാശ സംഘടനകളും നിരന്തരം ഉന്നയിക്കുന്ന വിഷയമായ, കുടിയേറ്റക്കാർ നേരിടുന്ന ദുരന്തങ്ങൾ ഈ ചിത്രത്തിൽ ആഴത്തിൽ സ്പഷ്ടമാണ്. കൂടാതെ, മനുഷ്യക്കടത്തുകാരുടെ ക്രൂരതയും അവരെ തുടരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും വളരെ ഹൃദയഭേദകമായി അവതരിപ്പിക്കുന്നു. യൂറോപ്പിലേക്കുള്ള യാത്ര സ്വപ്നങ്ങൾ മാത്രമല്ല, പലപ്പോഴും ദുരന്തങ്ങളിലേക്കുള്ള പാതയാണെന്നും സാർവദേശീയ തലത്തിൽ ഉണർത്തൽ നൽകുന്നു.

Read More

ഭൂമിയിലെ ഗ്രന്ഥാലയങ്ങളില്‍ ഇത്രയേറെ ഗാന്ധി പുസ്തകങ്ങള്‍ ഞെരുങ്ങിയിരിക്കുമ്പോള്‍ വീണ്ടുമൊന്ന് എന്തിന് എന്നാരും ചോദിച്ചുപോകും. ഇത്തരമൊരു പുസ്തകം അക്കൂട്ടത്തിലുണ്ടാവാനിടയില്ല. സംശയമുള്ളവര്‍ക്കു പുസ്തകം വായിക്കുമ്പോള്‍ ബോധ്യം വരും.

Read More

ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത ക്രിസ്ത്യാനി കേരളത്തിലുണ്ടാകില്ല. ഏറ്റവുമധികം ആലപിക്കപ്പെട്ട പരിശുദ്ധാത്മഗീതമാണിത്. ദിവ്യബലിയിലും പ്രാര്‍ഥനാസംഗമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രാരംഭഗാനമായി ഇന്നും നാം ആലപിക്കുന്ന ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് 1972-ലാണ്.

Read More

പട്‌ന: ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളില്‍ വ്യാജ മദ്യം കഴിച്ച് ആറു പേര്‍ മരിക്കുകയും 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സിവാന്‍ ജില്ലയില്‍ നാലും സരണ്‍ ജില്ലയില്‍ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാഘര്‍, ഔരിയ പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബുധനാഴ്ച രാവിലെ 7.30 ഓടെ വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് വ്യാജമദ്യ ദുരന്തമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. മറ്റുള്ളവരെ ചികിത്സയ്ക്കായി അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016 ഏപ്രിലില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരുന്നു.…

Read More

കൊച്ചി: പ്രതിഷേധങ്ങൾക്കിടെ ദീര്‍ഘകാലത്തേക്ക് ആലുവ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസ് (മഹാനാമി ഹോട്ടല്‍) സംസ്ഥാന സര്‍ക്കാര്‍ തിരികെ പിടിച്ചു. റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മഹാനാമി ഹോട്ടലിന്റെ പാട്ടക്കരാര്‍ റദ്ദ് ചെയ്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. 2003ലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍നിന്ന് ആലുവ റെസ്റ്റ് ഹൗസ് 30 വര്‍ഷത്തേക്ക് മൂവാറ്റുപുഴ മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് ഏറ്റെടുക്കുന്നത്. റെസ്റ്റ് ഹൗസിനോടു ചേര്‍ന്നുള്ള അധിക ഭൂമി 2005ല്‍ കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നല്‍കിയത്. കരാര്‍പ്രകാരം നല്‍കേണ്ട പണയത്തുക ആദ്യകാലത്ത് കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ല്‍ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Read More