- വിശ്വസ്തതയില് വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്ത്താല്
- കാവല്ക്കാരാ, രാത്രി എത്രയായി?’
- 106ാം വയസ്സിലും സാമൂഹ്യമാധ്യമങ്ങളിലൂടെ വചനപ്രഘോഷണം നടത്തുന്ന ഇറ്റാലിയൻ സന്യാസിനി
- തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ
- മുട്ടിക്കൽ ദേവാലയം; ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും
- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
Author: admin
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ കേരളം ബാറ്റിങ്ങിനയച്ചു . തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനു വിട്ട് ആദ്യ ഓവറുകളിൽ തന്നെ പ്രഹരമേൽപ്പിച്ചു . രണ്ട് ഓവറിൽ മുൻനിരയിലെ മൂന്ന് ബാറ്റർമാരെ തകർത്താണ് കേരളം തുടങ്ങിയത്. പൃഥ്വി ഷാ (0), അർഷിൻ കുൽകർണി (0), സിദ്ദേശ്‍ വീർ (0) എന്നിവർ സ്കോർ ബോർഡിൽ ഒരു റൺസ് പോലും നൽകാതെ ഔട്ടായി . രണ്ട് ഓവറിൽ ലഭിച്ച അഞ്ച് റൺസ് കേരള ബൗളർമാരുടെ എക്സ്ട്രാ റൺസിലൂടെയായിരുന്നു. ഓപണിങ് ഓവർ എറിഞ്ഞ നിതീഷ് രണ്ടു വിക്കറ്റും, രണ്ടാം ഓവർ എറിഞ്ഞ ബേസിൽ ഒരു വിക്കറ്റും നേടി. രണ്ട് ഓവറിലെ പ്രഹരത്തിനു പിന്നാലെ, നാലാം ഓവറിൽ ക്യാപ്റ്റൻ അങ്കിത് ഭവ്നെയും (0) പുറത്തായി. ബേസിലിനായിരുന്നു വിക്കറ്റ്. ഋതുരാജ് ഗെയ്ക്‍വാദും, സൗരഭ് നവാൽ എന്നിവരാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനു കീഴിൽ പുതു സീസണിൽ പുതു…
കൊച്ചി: സംസ്ഥാനത്ത സ്വർണവിലയിൽ സർവകാല റെക്കോഡോടെ വർദ്ധന . സംസ്ഥാനത്ത് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്ന വില ബുധനാഴ്ച രാവിലെ 94,520 രൂപയിലെത്തി. ഗ്രാമിന് 11,765ൽ നിന്ന് 11,815 രൂപയായി ഉയർന്നു . ഇന്നലെ സർവകലാ റെക്കോഡിട്ട് തുടങ്ങിയ സ്വർണവില മൂന്ന് തവണയാണ് മാറി മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് പവന് 1200 രൂപ കുറഞ്ഞ് 93,160 രൂപയിലേക്ക് താഴ്ന്നിരുന്നു. വൈകുന്നേരം വീണ്ടും വില ഉയരുന്നതാണ് കണ്ടത്. പവന് 960 രൂപ വർധിച്ച് 94,160 രൂപയിലെത്തി. ബുധനഴ്ച രാവിലെ ഇന്നലെത്തെ റെക്കോഡ് വിലയായ 94,360ഉം മറികടന്ന് 94,520 രൂപയിലെത്തിയിരുന്നു. എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.
മതപരമായ ചിഹ്നം യൂണിഫോമിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട്, സ്കൂളിന്റെ നിയമങ്ങൾ ലംഘിച്ചുകൊണ്ട്, ഒരു കൂട്ടം വർഗീയവാദികളുടെ നേതൃത്വത്തിൽ ഒരുപറ്റം ആളുകൾ സ്കൂൾ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയത് തികച്ചും പ്രതിഷേധാർഹമാണ്.
നിക്കരാഗ്വേയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലാ പുരിസിമ അതിരൂപത മേജർ സെമിനാരിയുടെ ആത്മീയ ഡയറക്ടറും വൈദികനുമായ ഫാ. മാരിയോ ഡി ജെസൂസ് ഗുവേര കാലെറോ (66) അന്തരിച്ചു.
പ്രശസ്തി പത്രവും,10000 രൂപയും, മെമെന്റോയും സുപ്രസിദ്ധ സിനിമ സംവിധായകനും, കഥാകൃത്തുമായ ശ്രീ വിനയൻ ജോസഫ് വൈറ്റിലയുടെ പ്രിയ പത്നി എലിസബത്ത് ജോസഫിന്റെ സാന്നിധ്യത്തിൽ പള്ളി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് സമർപ്പിച്ചു.
തൈക്കൂടം വിശുദ്ധ റാഫേൽ മാലാഖയുടെ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ 180 മത് വാർഷിക ആഘോഷങ്ങൾ സമാപിച്ചു
പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി.
വത്തിക്കാൻ സിറ്റി: രണ്ട് വർഷത്തെ സംഘർഷത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ഗാസയിൽ കുട്ടികൾക്കായി മരുന്നുകൾ എത്തിക്കാൻ പോപ്പ് ലിയോ പേപ്പൽ ചാരിറ്റീസ് ഓഫീസിനോട് നിർദ്ദേശിച്ചു. അതേസമയം, ഉക്രെയ്നിൽ ഭക്ഷ്യസഹായ വിതരണങ്ങൾ തുടരുന്നു. “പോപ്പ് ലിയോയുടെ പ്രഥമശുശ്രൂഷ സേവനം” എന്നറിയപ്പെടുന്ന പേപ്പൽ ചാരിറ്റീസ് ഓഫീസ് വഴി, രണ്ട് വർഷത്തെ സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച കുട്ടികൾക്കായി 5,000 ഡോസ് ആൻറിബയോട്ടിക്കുകളാണ് ഗാസയിലേക്ക് അയച്ചത് . ഗാസ മുനമ്പിലെ ജനങ്ങളിലേക്ക് മാനുഷിക സഹായം എത്തുന്ന വഴികൾ വീണ്ടും തുറന്നതിലൂടെയാണ് ഈ പ്രവർത്തനം സാധ്യമായത്. “ദരിദ്രർക്കായി സമർപ്പിച്ചിരിക്കുന്ന അപ്പസ്തോലിക പ്രബോധനമായ ഡിലെക്സി ടെയുടെ വാക്കുകൾ ഞങ്ങൾ പ്രായോഗികമാക്കുന്നു,” ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി പറഞ്ഞു, “പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്, ആവശ്യമുള്ളവരെ ശ്രദ്ധിക്കുക” അദ്ദേഹം പറഞ്ഞു .
ടെൽ അവിവ്: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിർത്തൽ ലംഘിക്കുമെന്ന് സൈന്യം അറിയിച്ചു.ഗസ്സയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുന്നതിൽ പ്രതികാര നടപടിയാണിത്. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകൾ മാത്രമേ അനുവദിക്കൂ എന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.സഹായം കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജൻസി ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു. 28 മൃതദേഹങ്ങളിൽ നാലെണ്ണമാണ് തിങ്കളാഴ്ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ വഴി ഇസ്രായേൽ ഹമാസിൽ സമ്മർദം ചെലുത്തുകയാണ് .
അസി. എൻജിനീയർ കെ. സുനിൽ കുമാറിന് സസ്പെൻഷൻ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടപടി തുടരുന്നു. രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരെയും നടപടി. കേസിൽ പ്രതിചേർത്ത ദേവസ്വം ബോർഡ് അസി. എൻജിനീയർ കെ. സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിപ്പട്ടികയിലെ വിരമിച്ച ഏഴ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും തിരുവനന്തപുരത്ത് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട് .ദ്വാരപാലക ശിൽപങ്ങളിലേത് സ്വർണം പൊതിഞ്ഞ ചെമ്പ് തകിടുകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെമ്പുതകിടുകൾ എന്ന് മാത്രമെഴുതിയ മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ടയാളാണ് സുനിൽകുമാർ. 2019 സെപ്റ്റംബർ 11ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് ശിൽപങ്ങൾ തിരികെ വാങ്ങുമ്പോൾ തൂക്കം നോക്കാതെ പേരിനുമാത്രം മഹസർ തയാറാക്കിയത് സുനിൽ കുമാറാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. കേസിൽ പ്രതിയായതിന് പിന്നാലെയാണ് സസ്പെൻഷൻ. 2019ലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ഹരിപ്പാട് ദേവസ്വം കമീഷണറുമായ ബി. മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
