- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
- കാവല്ക്കാരാ, രാത്രി എത്രയായി?’
- 106ാം വയസ്സിലും സാമൂഹ്യമാധ്യമങ്ങളിലൂടെ വചനപ്രഘോഷണം നടത്തുന്ന ഇറ്റാലിയൻ സന്യാസിനി
- തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ
- മുട്ടിക്കൽ ദേവാലയം; ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും
- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
Author: admin
ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സം ഘം (എസ്ഐടി). രാത്രി പതിനൊന്ന രയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരീക്ഷണം / ബിഎസ് സ്വതന്ത്ര ഇന്ത്യയില്‍ എഴുത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ എഡിറ്ററായിരുന്നു ടി.ജെ.എസ്. ജോര്‍ജ് ചില പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ എഴുതുന്നു, ചരിത്രവും സാഹിത്യവും എഴുതുന്നവരുമുണ്ട്. ടി.ജെ.എസ്. ജോര്‍ജ് സാര്‍ അപൂര്‍വമായ വിഭാഗത്തില്‍ പെട്ടയാളായിരുന്നു – സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, നമ്മള്‍ അവ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ സൂക്ഷ്മമായി വിശകലനം ചെയ്ത മാധ്യമപ്രവര്‍ത്തകന്‍. വാര്‍ത്തകളും ചരിത്രവും സാഹിത്യവുമെല്ലാം അദ്ദേഹത്തിന്റെ തൂലികാഗ്രത്തില്‍ ഭദ്രമായിരുന്നു. 97-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍, ഇന്ത്യയ്ക്ക് നേരിന്റെ ഒരു ചരിത്രകാരനെ മാത്രമല്ല, പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മിക ദിശാസൂചികയേയും നഷ്ടപ്പെട്ടു.1928 മെയ് 7-ന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമത്തില്‍ തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ് ജനിച്ചു. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും ആദരണീയനായ എഡിറ്റര്‍മാരില്‍ ഒരാളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ച ശേഷം ബോംബെയിലെ ദി ഫ്രീ പ്രസ്…
സിനിമ / പ്രൊഫ .ഷാജി ജോസഫ് ജാപ്പനീസ് എഴുത്തുകാരനും സംവിധായകനുമായ ഹിറോക്കാസു കൊറെ-എഡ സംവിധാനം ചെയ്ത ‘Our Little Sister’ പ്രണയത്തിന്റെയും നഷ്ടത്തിന്റെയും ഒരുമയുടെയും സൂക്ഷ്മമായ നൂലുകള്‍ പകര്‍ത്തുന്ന ഒരു സിനിമയാണ്. ജപ്പാനിലെ ‘കാമകുര’ എന്ന തീരദേശ പട്ടണത്തിലാണ് കഥ വികസിക്കുന്നത്. അവിടെ ഇരുപതുകളിലുള്ള മൂന്ന് സഹോദരിമാര്‍ മുത്തശ്ശിയുടെ ഉടമസ്ഥതയിലുള്ള ഒരു മനോഹരമായ വീട്ടില്‍ ഒരുമിച്ച് താമസിക്കുന്നു. മൂവരും വളരെക്കാലമായി മാതാപിതാക്കളില്‍ നിന്ന് അകന്നു കഴിയുകയാണ്. സച്ചി (ഹരുക്ക അയാസെ), യോഷിനോ (മസാമി നാഗസവ), ചിക്ക (കഹോ). അവരുടെ ജീവിതം സൗമ്യമായ താളത്തില്‍ നീങ്ങുന്നു: മൂത്ത സഹോദരി സച്ചി ഒരു നഴ്‌സാണ് യോഷിനോ ആവേശഭരിതനും പ്രണയഭാജനവുമാണ്, ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു; ഇളയവളായ ചിക്ക, സന്തോഷവതിയും വിചിത്ര സ്വഭാവക്കാരിയുമായ ഒരു സ്‌പോര്‍ട്‌സ് സ്റ്റോറില്‍ ജോലി ചെയ്യുന്നു. സഹോദരിമാരുടെ ദൈനംദിന ജീവിതം ശാന്തമാണ്, പക്ഷേ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു മുറിവിന്റെ നിഴലിലാണ് – അവരുടെ മാതാപിതാക്കളുടെ വിവാഹമോചനവും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ പിതാവിന്റെ…
കവർ സ്റ്റോറി /സ്റ്റാലിന്‍ ദേവന്‍, ഫാ. ജോഷി മയ്യാറ്റില്‍ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ശക്തമായ വാക്കുകളുള്ള വിധിയില്‍, സ്വത്ത് ഏകപക്ഷീയമായി വഖഫ് ആയി പ്രഖ്യാപിക്കുന്നതിന് ജുഡീഷ്യല്‍ മുദ്ര നല്‍കുന്നതിനെതിരേ കേരള ഹൈക്കോടതി കനത്ത മുന്നറിയിപ്പ് നല്‍കി. ‘അത്തരമൊരു ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തില്‍ ജുഡീഷ്യല്‍ അംഗീകാരം ചാര്‍ത്തുകയാണെങ്കില്‍, നാളെ താജ്മഹല്‍, ചെങ്കോട്ട, നിയമസഭാ മന്ദിരം അല്ലെങ്കില്‍ ഈ കോടതി മന്ദിരം എന്നിവയുള്‍പ്പെടെ ഏതു കെട്ടിടവും സംവിധാനവും വഖഫ് ബോര്‍ഡ് ഏതു സമയത്തും ഏതെങ്കിലും ക്രമരഹിതമായ രേഖയുടെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തിന്റെ ബ്രഷ് ഉപയോഗിച്ച് വഖഫാക്കി ചിത്രീകരിക്കാന്‍ സാധ്യതയുണ്ട്’, കോടതി പറഞ്ഞു. വഖഫ് ബോര്‍ഡിന് അമിതാധികാരങ്ങള്‍ അംഗീകരിച്ചു നല്കുന്നത്, ഭരണഘടനയുടെ 300 അ, 19, 21 എന്നീ ആര്‍ട്ടിക്കിളുകളെ പ്രതിസന്ധിയിലാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ഇതോടൊപ്പം, വാദത്തിനായി വഖഫ് സംരക്ഷണ വേദിയും വഖഫ് ബോര്‍ഡും കോടതിയില്‍ അടിസ്ഥാനമാക്കിയ രേഖകള്‍ കൂലംകഷമായി പഠിച്ചുകൊണ്ട് മുനമ്പം ഒരു കാരണവശാലും വഖഫ് അല്ല എന്ന് കാര്യകാരണ സഹിതം ഡിവിഷന്‍ ബഞ്ച്…
യൂത്ത് അസംബ്ലി CTC സന്യാസിനി സമൂഹം, സെന്റ് ജോസഫ് പ്രൊവിൻസ്, പ്രൊവിൻഷ്യാൾ സി. പേഴ്സി CTC ഉദ്ഘാടനം ചെയ്തു
സമ്മേളനം വിജയപൂരം രൂപതാദ്ധ്യക്ഷനും ലത്തീൻ സഭയുടെ പ്രവാസികാര്യ കമ്മിഷന്റെ ചെയർമാനുമായ ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു.
ജനഹിതം /ഫാ. ജോഷി മയ്യാറ്റിൽ 52 മുസ്ലീം പെൺകുട്ടികൾ ഉൾപ്പെടെ നാനൂറോളം വിദ്യാർത്ഥികൾ ചട്ടങ്ങളെല്ലാം അനുസരിച്ച് സ്വച്ഛമായി പഠിക്കുന്ന പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് സ്കൂളിൽ കൊണ്ടുവന്ന് സ്വന്തം മകളെ ചേർത്തിട്ട് ജൂൺ മുതൽ ഒക്ടോബർ 6 വരെ സ്കൂളിൻ്റെ യൂണിഫോം പാലിച്ചിട്ട് ആ കുടുംബം ഒക്ടോബർ 7 മുതൽ ആ പാവം കുട്ടിയെ വേഷംകെട്ടിച്ചു! നിശ്ചിത യൂണിഫോമിൽ (പെൺകുട്ടികൾ മുടി രണ്ടായി പിന്നിയിടണം എന്നതുൾപ്പെടെ) ഒരു മാറ്റവും അനുവദിക്കില്ല എന്നു വ്യക്തമാക്കിയ മാനേജുമെൻ്റിനെതിരേ ഭീകര പ്രസ്ഥാനക്കാരുമായി സ്കൂളിൽ ചെന്ന് സംഘർഷമുണ്ടാക്കി!! കുട്ടികളുടെ ഭാവി വച്ച് പന്താടുന്നതിൽ ഈ വർഗീയ വാദികൾക്ക് ഒരു മനക്കടിയും ഇല്ലേ? വിദ്യാലയങ്ങളെ മതഭ്രാന്തിൻ്റെ പരീക്ഷണശാലയാക്കാനുള്ള കുതന്ത്രങ്ങളെ പൊതുസമൂഹം ഒന്നായി നട്ടെല്ലോടെ ചെറുക്കണം. നിലപാടിൽ ഉറച്ചുനിന്ന് മതമൗലികവാദത്തെയും ഭീകരവാദികളുടെയും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരുടെയും ഭീഷണിയെയും വിദ്യാഭ്യാസമന്ത്രിയുടെ വിവരക്കേടിനെയും ചെറുത്ത ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ! മാനവികവും പ്രാർത്ഥനാപൂർവകവുമായ നിങ്ങളുടെ ശുശ്രൂഷകൾക്ക് മനുഷ്യരാശി എന്തുമാത്രം കടപ്പെട്ടിരിക്കുന്നു!! ക്രൈസ്തവ സന്യാസത്തിൻ്റെ അത്യുജ്വലമായ സാമൂഹികധർമം കൂടുതൽ…
പുസ്തകം / ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് താജ്മഹലും ചൈനയിലെ വന്മതിലും പോലുള്ള ലോകാദ്ഭുതങ്ങള്‍ നമുക്കു സുപരിചിതങ്ങളാണ്. പക്ഷേ അവയെക്കാളൊക്കെ ലോകത്തെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു അദ്ഭുതമുണ്ട്. പേപ്പസി എന്ന സ്ഥാപനവും (Institution) അതിന്റെ ചരിത്രവുമാണ് ആ മഹാദ്ഭുതം. സഭയില്‍ ദൈവപരിപാലനയുടെ നടത്തിപ്പുണ്ടെന്ന വിശ്വാസത്തിന് അടിവരയിടുന്നു ഓരോ കോണ്‍ക്ലേവും. ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പസ്തോലികവുമായ സഭാനൗകയുടെ 267-ാമത് അമരക്കാരനെ തിരഞ്ഞെടുത്തുകൊണ്ട് ഇക്കഴിഞ്ഞ (2025) മെയ് എട്ടിനു സിസ്റ്റൈന്‍ ചാപ്പലില്‍ സമാപിച്ച കോണ്‍ക്ലേവ് സംശയ പരിഛേദിയായി പ്രോജ്ജ്വലിപ്പിച്ച സത്യവും മറ്റൊന്നല്ല! ”വത്തിക്കാനിസ്റ്റി”കളുടെ കണക്കുകൂട്ടലുകളും ലോകമാധ്യമങ്ങളുടെ പ്രവചനങ്ങളും ഇവ്വിധം അമ്പേ തെറ്റിച്ച ഒരു കോണ്‍ക്ലേവ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.അതുകൊണ്ടുതന്നെ, ജറമിയ പ്രവാചകനിലൂടെ ഉദ്ഘോഷിക്കപ്പെട്ട (ജറമിയ 3:15) ദൈവവചനത്തെയാണ് ഈ കോണ്‍ക്ലേവ് അനുസ്മരിപ്പിക്കുന്നതെന്ന സത്യം അവിതര്‍ക്കിതവുമത്രേ. ”എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കുതരും. അവര്‍ ജ്ഞാനത്തോടും വിവേകത്തോടുംകൂടി നിങ്ങളെ പാലിക്കും.” അവിച്ഛിന്നവും അവിരാമവുമായ ഒരു ദിവ്യാനുസ്യൂതിയാണു പേപ്പസി. രണ്ടു സഹസ്രാബ്ദത്തിലേറെ പഴക്കം. ലോകചരിത്രത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥിതിയില്ല. ജപ്പാനിലെ ചക്രവര്‍ത്തികുടുംബത്തിനു…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ‘ചില്ലിട്ട വാതിലില്‍ വന്നു നില്‍ക്കാമോമെല്ലെ തുറന്നു തരാമോഏകാന്ത സന്ധ്യകള്‍ ഒന്നിച്ചു പങ്കിടാന്‍മൗനാനുവാദം തരാമോ’ഡോ.കെ.ജെ. യേശുദാസ് ആലപിച്ച ഈ ഗാനം ആര്‍ദ്രഗീതങ്ങള്‍ എന്ന സിനിമേതര ഗാനസമാഹാരത്തിലേതാണ്. കോഴിക്കോട് നടന്ന കേരളഗവണ്‍മെന്റിന്റെ പരിപാടിയില്‍ ഒരു ഗാനമൊരുക്കാനെത്തിയ സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിനോട് അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. ‘ജെറി ഗസ്റ്റ് ഹൗസിലൊന്നും താമസിക്കേണ്ട. എന്റെ വീട്ടില്‍ തങ്ങിയാല്‍ മതി. സമയം കിട്ടുമ്പോള്‍ നമുക്കല്‍പ്പം സംഗീതചര്‍ച്ചയും ആകാമല്ലോ’. സാഹിത്യവും സംഗീതവും ഇഷ്ടപ്പെടുന്ന കളക്ടര്‍ തന്നെ മുന്‍കൈ എടുത്താണ് ജെറി അമല്‍ദേവിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.ഒരു സ്പോര്‍ട്സ് കോംപ്ലെക്സിന്റെ ഉദ്ഘാടനം നടക്കുകയാണ്. 1988-ല്‍ നടന്ന ഈ ചടങ്ങിനു നല്ലൊരു അവതരണഗാനം വേണമെന്ന കളക്ടറുടെ ആഗ്രഹമാണ് ജെറി അമല്‍ദേവിനെ കോഴിക്കോട് എത്തിക്കുന്നത്. പ്രൊഫ. ഒ.എന്‍.വി.കുറുപ്പ് എഴുതിയ ഗാനത്തിന് ജെറി അമല്‍ദേവ് സംഗീതം നല്‍കി വലിയൊരു ഗായകസംഘം ആലപിച്ചു. മലയാളത്തിനു പൂക്കളുടെ നൈര്‍മല്യമുള്ള ഗാനങ്ങള്‍ എഴുതി നല്‍കിയ ഡോ.കെ.ജയകുമാര്‍ ആയിരുന്നു ആ കളക്ടര്‍. അങ്ങനെ ഒഴിവു…
കുടുംബങ്ങളിലും സമൂഹങ്ങളിലും ദീപാവലിയെന്ന പ്രകാശത്തിന്റെ ഉത്സവം സന്തോഷവും ഐക്യവും സമാധാനവും കൊണ്ടുവരട്ടെയെന്ന ആശംസയേകിയും മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
