Author: admin
കൊച്ചി: വ്യാഴാഴ്ച മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമാതാക്കൾ ഒടിടിക്കു നൽകുന്നുവെന്നും 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന സത്യവാംഗ്മൂലം ലംഘിച്ചു എന്നുമാണ് തിയറ്റര്‍ ഉടമകൾ ഉന്നയിക്കുന്ന പ്രധാന പരാതികൾ. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് പറഞ്ഞു.
മാനന്തവാടി: പുല്‍പ്പള്ളിയില്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. വാഹനത്തിന്റെ റൂഫ് തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വാഹനത്തില്‍ റീത്തും വച്ചു. വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേതാണ് ആക്രമിക്കപ്പെട്ട ജീപ്പ്. പോളിനെ ആശുപത്രിയിൽ എത്തിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നത് ഇതേ വനപാലക സംഘമാണ്. മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് നിന്ന് ആംബുലൻസിനെ അനുഗമിച്ച് എത്തിയത് ആയിരുന്നു ഇവർ.പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു.കൊല്ലപ്പെട്ട വനം വാച്ചർ പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ്സ്റ്റാൻഡിനകത്ത് പ്രതിഷേധം തുടരുകയാണ്. നഷ്ടപരിഹാരത്തുക അനുവദിക്കുക, കുട്ടികളുടെ തുടർപഠനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ ഇടപെടൽ വ്യക്തമാക്കിയതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ…
ഹൈദ്രബാദ് : തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം.ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ സംഭാവമുണ്ടാകുന്നത്. ഇരുന്നൂറോളം വരുന്ന ബജ്റംഗ് ദൾ പ്രവർത്തകർ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. കുട്ടികളുൾപ്പെടെ 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയും പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം അടിച്ചു തകർക്കുകയുമായിരുന്നു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവർണജാതിക്കാരും ദളിത് വിഭാഗവും തമ്മിൽ നേരത്തെതന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമി സംഘത്തിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുവെന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും . ഫെബ്രുവരി 25നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല മഹോത്സവം. പതിവ് പോലെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്ന തോറ്റംപാട്ട് ഇത്തവണയുമുണ്ടാകും. ഉത്സവത്തിന്റെ ഓരോ ദിവസത്തിന്റെ ചടങ്ങും അന്നത്തെ തോറ്റംപാട്ടിന്റെ കഥാഭാഗവും തമ്മില്‍ ബന്ധപ്പെട്ടതായിരിക്കും. തോറ്റം പാട്ടിന്റെ അകമ്പടിയോടെ ദേവിയെ കുടിയിരുത്തിയാണ് ഉത്സവവും ആരംഭിക്കുന്നത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ശേഷമാകും ഉത്സവം ആരംഭിക്കുക. തുടര്‍ന്ന് ഉത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അരങ്ങേറും. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് ചലച്ചിത്ര താരം അനുശ്രീയാണ് പ്രധാന വേദിയിലെ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. ഇത്തവണ ആറ്റുകാല്‍ അംബ പുരസ്കാരം സാഹിത്യകാരന് ജോര്‍ജ് ഓണക്കൂറിന് നൽകും. പൊങ്കാല ദിവസം രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുക. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് പൊങ്കാല ദേവിക്ക് നൈവേദ്യമായി നൽകും. പൊങ്കാല ദിവസം രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്തിന് ശേഷം തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതര്പ്പണത്തോട് കൂടിയാകും ഉത്സവം…
കൽപ്പറ്റ : ഒരാഴ്ച പിന്നിട്ടിട്ടും വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനായില്ല. ദൗത്യം ഇന്ന് എട്ടാം ദിനത്തിലാണ്. ആന രാത്രി ഇരുമ്പ് പാലം കോളനിക്ക് സമീപം ജനവാസമേഖലയിലെത്തി. രാത്രിയില്‍ കാട്ടിക്കുളം – തിരുനെല്ലി റോഡ് മുറിച്ച് കടന്നു. ട്രാക്കിങ് ടീം വനത്തിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന്ഹർത്താൽ. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. രണ്ട് പേർ കൊല്ലപ്പെട്ടിട്ടും സർക്കാരും വനം വകുപ്പും അനാസ്ഥ തുടരുന്നുവെന്നാണ് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധം. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധത്തിന് ഇറങ്ങാനാണ് തീരുമാനം. അതെ സമയം ,മന്ത്രിമാരുടെ സംഘം അടുത്തദിവസം തന്നെ വയനാട്…
തിരുവനന്തപുരം : കേരളത്തില്‍ താപനില ക്രമാതീതമായി ഉയർന്നു . നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി വരെയും, കോട്ടയത്ത് 37 ഡിഗ്രിയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിയുമായാണ് താപനില ഉയരുക. സംസ്ഥാനത്ത് ചൂട് കൂടുന്നതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം.അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം. ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കണം.പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒ.ആര്.എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ് മുറികളില്‍…
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം രവിചന്ദ്രൻ അശ്വിൻ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോലിയെ പുറത്താക്കിയാണ് അശ്വിന് നേട്ടം സ്വന്തമാക്കിയത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബിലെത്തുന്ന ഇന്ത്യന്‍ താരമാണ് അശ്വിന്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ബൗളര്‍ കൂടിയാണ് അശ്വിന്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ മറുപടിയാണ് ഇംഗ്ലണ്ട് നൽകിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 445 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 207 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെന്‍ ഡക്കറ്റിന് (118 പന്തില്‍ 133) ജോ റൂട്ടാണ് (13 പന്തില്‍ 9) കൂട്ടുനില്‍ക്കുന്നത്. ഇന്ത്യയ്ക്കായി ആര് അശ്വിന്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. വമ്പന്‍ സ്കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ…
ബംഗളൂരു: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒറ്റ വരി വിധിയാണ് പുറപ്പെടുവിച്ചത്. ‘ഹർജി തള്ളുന്നു, നാളെ രാവിലെ 10.30ന് വിശദമായ വിധിപ്പകർപ്പ് നൽകാം’ എന്നാണ് കോടതി പറഞ്ഞത്. കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്എഫ്ഐഒ അന്വേഷണം.എക്സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്.
|നാളെ വയനാട്ടില്‍ എല്‍ഡിഎഫ് – യു ഡി എഫ് ഹര്‍ത്താല്‍|
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവും ട്രഷററുമായ അജയ്മാക്കൻ.ചെക്കുകള്‍ ബാങ്ക് അനുവദിക്കുന്നില്ലെന്നും അജയ് മാക്കന് പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും അംഗത്വ ക്യാപെയിനിലൂടെയും സമാഹരിച്ച പണമായിരുന്നു അക്കൗണ്ടുകളിലെന്നും അജയ് മാക്കന് വിശദീകരിച്ചു. നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വിവരം. ‘ഞങ്ങള്‍ നല്കുന്ന ചെക്ക് ബാങ്കുകള്‍ മാറാന്‍ കഴിയില്ലെന്ന് ഇന്നലെയാണ് ബാങ്കില്‍ നിന്നും വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും 210 കോടി രൂപ തിരിച്ചുപിടിക്കാന്‍ ആദായനികുതി അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ അത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ്.’ അജയ് മാക്കന് അഭിപ്രായപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.