- പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- മൂന്നാം നൊമ്പരം’ ഈ മാസം 26 നു തീയെറ്ററുകളിൽ
- ഛത്തീസ്ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം
- ലണ്ടൻ നഗരം സംഘർഷഭരിതം; തീവ്രവലതുപക്ഷത്തെ പിന്തുണച്ച് മസ്ക്ക്
- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
- സ്വാന്തന ജൂബിലി ആചരണം സെപ്റ്റംബർ 15ന്
- എഴുപതിന്റെ നിറവിൽ പാപ്പാ
- ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : ജെയ്സ്മിന്‍ ലംബോറിയക്ക് സ്വര്‍ണം, നുപുറിന് വെള്ളി
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് . ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട് . ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമായേക്കും . സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ മഴ കനക്കും.
ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ തീപിടിച്ചു . തീപിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. 35 കാരനായ യാഷ് യാദവും രണ്ട് കുട്ടികളുമാണ് മരിച്ചത്. തീപിടിത്തം ഉണ്ടായതോടെ ഒമ്പതാം നിലയുടെ മുകളിൽ നിന്നും താഴേക്ക് യാദവും കുടുംബവും രക്ഷപ്പെടാനായി ചാടുകയായിരുന്നു. യാദവിന്റെ ഭാര്യയും ഇളയ കുട്ടിയും മാത്രമാണ് രക്ഷപ്പെട്ടത്.ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.എട്ട് ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത് . കെട്ടിടത്തിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ ആറു ടൂറിസ്റ്റുകൾ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 28 ഇന്ത്യന്‍ ടൂറിസ്റ്റുകളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു ഇവർ . ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം . സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി . അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. .
കൊച്ചി : ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട വാൻ ഹായ് 503 ചരക്ക് കപ്പലിലെ തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഗ്നിബാധയുണ്ടായി ഇരുപത്തി നാല് മണിക്കൂർ പിന്നിടുമ്പോഴും കപ്പലിൽ നിന്നും വലിയ തോതിൽ തീ കത്തുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള പറഞ്ഞു. അതേസമയം വ്യോമ നിരീക്ഷണത്തിനായി പുറപ്പെട്ട ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൻ്റെ ഡോണിയർ വിമാനം സംഭവസ്ഥലത്ത് നീരിക്ഷണം തുടരുകയാണ്. കാണാതായ കപ്പൽ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോസ്‌റ്റ് ഗാർഡ് കപ്പൽ സമർത്ത് ഇന്ന് രാവിലെ വിദഗ്‌ദരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് . സാച്ചേത്, സമുദ്ര പ്രഹരി എന്നീ കോസ്റ്റ് ഗാർഡ് കപ്പലുകളുടെ അഗ്നിശമന സേന രാത്രി മുഴുവൻ സംഭവസ്ഥലത്ത് തുടർന്നു.അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും രക്ഷപ്പെട്ട 18 പേരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിച്ചു. ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടായ കപ്പലിൽ നിന്നും നിരവധി കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. അതീവ ഗുരുതരമായ രാസവസ്‌തുക്കളുള്ള 157 കണ്ടെയ്‌നറുകൾ കപ്പലിൽ ഉള്ളതാണ് വലിയ…
വലിയതുറയുടെ കടപ്പുറത്ത് പന്ത് തട്ടി വളർന്ന പാട്രിക് പെരേര എഴുപതുകളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കളിക്കാരനായിട്ടാണ് ആദ്യമായി കളം നിറയുന്നത്
വൈപ്പിൻ: പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ ഇടവക KLCA യുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഓളിപറമ്പിൽ ചന്ദനത്തൈ വിശ്വാസ പരിശീലന വിഭാഗം H M പീറ്റർ മഞ്ഞളിലിന് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് അതിരൂപത ബി.സി.സി കോഡിനേറ്ററും,ഡിസ്ട്രിക്റ്റ് ആന്റി ഡ്രഗ്സ് മൂവ്മെന്റ് സെക്രട്ടറിയുമായ ജോബി തോമസ് സർ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളെകുറിച്ചും, നിലവിലെ ജോലി സാധ്യതകളെകുറിച്ചും സെമിനാർ നയിച്ചു. ഇടവക ദൈവാലയത്തിലെയും, സബ്സ്റ്റേഷൻ ക്രിസ്തുരാജ ദൈവാലയത്തിലേയും ഉൾപ്പെടെ 150ൽ അധികം കുട്ടികളും, മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു. ഇടവകയിൽ നിന്ന് തന്നെ ഉന്നത വിദ്യാഭ്യാസ വിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങൾ ഈ വർഷം ഇടവകയിൽ SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ മദർ ആൻസിയ CSST , കേന്ദ്ര സമിതി ലീഡർ നെൽസൺ കൈമലത്ത്, KLCA പ്രസിഡന്റ് സാബു…
അപകടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിടണം. കേരളത്തിൻറെ അതിർത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് തന്നെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകണം.
പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും.
തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും തമ്മിലായിരുന്നു കയ്യാങ്കളി.
കോഴിക്കോട്: അപകടത്തിൽപ്പെട്ട കപ്പലിൽ നാല് തരത്തിലുള്ള അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺകുമാർ പി വ്യക്തമാക്കി . തീപിടിക്കാൻ സാധ്യതയുള്ള അപകടകരമായ കാർഗോ കപ്പലിൽ ഉണ്ടാവും . സാധാരണ എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകാറുണ്ട് . വിഷയത്തിൽ കോസ്റ്റ്ഗാർജുമായി ചേർന്ന് ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂർ തുറമുഖത്തെയും സജ്ജമാക്കിക്കഴിഞ്ഞു – അദ്ദേഹം വ്യക്തമാക്കി. കൊളമ്പോയിൽ നിന്ന് ബോംബെയ്ക്ക് അടുത്തുള്ള നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നർ കപ്പലാണ് ഇതെന്ന് അരുൺകുമാർ പറഞ്ഞു. 22 ക്രൂ ആണ് ഉണ്ടായിരുന്നത്. ഇന്ത്യക്കാർ ആരും ഇല്ല എന്നാണ് വിവരം. ചൈനീസ്, മ്യൻമർ, ഇന്തോനേഷ്യൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ക്രൂവിൻറെ ഭാഗമായുള്ളവരെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പൽ അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട് . ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മംഗലാപുരത്ത് എത്തിക്കാനാണ് പരിപാടി . സമുദ്രാതിർത്തിയിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്നും കാണാതായ നാലുപേരെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.