Author: admin

ന്യൂഡല്‍ഹി: സമരം ഫലം കണ്ടു . സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഈ മാസം 20,000 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ പദ്ധതി വിഹിതം നല്‍കുന്നത് ഉള്‍പ്പടെ വലിയ സാമ്പത്തിക ചെലവ് വേണ്ടിവരും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

Read More

കൊച്ചി: പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. 23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വര്‍ധന.ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.

Read More

കൊൽക്കത്ത: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ പാചക വാതക സിലിണ്ടറുകൾക്ക് 2000 രൂപക്ക് മുകളിൽ ആകുമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. വ്യാഴാഴ്ച ജാർഗ്രാം ജില്ലയിലെ പരിപാടിയിലായിരുന്നു മമത ബാനർജിയുടെ പ്രസ്താവന. ബിജെപിയും മോദിയും ചേർന്ന് ജനങ്ങളെ ഗ്യാസ് അടുപ്പ് വിട്ട് പഴയ രീതിയിലെ വിറകടുപ്പിലേക്ക് മാറ്റുമെന്നും മമത പറഞ്ഞു. ഒരുപക്ഷേ അടുത്ത ലോക്സഭാ ഇലക്ഷനിൽ ബിജെപിയാണ് ജയിക്കുന്നതെങ്കിൽ അപ്പോൾ തന്നെ പാചക വാതക സിലിണ്ടറുകളുടെ വില 1500 നിന്ന് 2000 രൂപയിലേയ്ക്ക് കടക്കുമെന്നും മമത പറഞ്ഞു. ഇത് പഴയ രീതിയിൽ പാചകം ചെയ്യുന്ന വിറകടുപ്പുകളിലേക്ക് ജനങ്ങൾ മാറ്റുമെന്നും മമത കൂട്ടിചേർത്തു. ആവാസ് യോജന പദ്ധതി പ്രകാരം ഏപ്രിൽ അവസാനത്തോടെ കേന്ദ്രസർക്കാർ മുഴുവൻ വീടുകളും പണിത് നൽകിയില്ലെങ്കിൽ ബംഗാൾ സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും മമത പറഞ്ഞു. കൂടാതെ ബിജെപി സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കുടിശ്ശിക ഇതുവരെ…

Read More

ഇടുക്കി:വന്യജീവി ആക്രമണ വിഷയത്തിൽ മൂന്നാറില്‍ നിരാഹാര സമരം നടത്തിയിരുന്ന ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. ഇതോടെ നിരാഹാരം അവസാനിച്ചു. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടികൂടി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് നിരാഹാര സമരം നടത്തിയത്. നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. തിങ്കളാഴ്ച്ച രാത്രിയില്‍ കന്നിമല ടോപ്പ് ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു.

Read More

തിരുവനന്തപുരം: ഇനി പരീക്ഷാച്ചച്ചൂടിന്റെ കാലം .സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി പൊതു പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങും ഇന്ന് മുതല്‍ 26 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് പൊതു പരീക്ഷ .4,14,159 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് വണ്ണില്‍ പരീക്ഷ എഴുതുന്നത്. പ്ലസ് ടുവില്‍ 4,41,213 പേരും പരീക്ഷ എഴുതും .2024 ഏപ്രില്‍ 1 മുതല്‍ ആണ് പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിക്കുന്നത്. ഉത്തരക്കടലാസ് അച്ചടിയില്‍ നേരിട്ട പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ് അഡീഷണല്‍ ഷീറ്റ് എന്നിവ പരീക്ഷഭവന്‍ മുഴുവന്‍ സ്‌കൂളുകളിലും വിതരണം ചെയ്‌തു കഴിഞ്ഞു. സെക്കൻഡറി പരീക്ഷകള്‍ക്കായി 2017 പരീക്ഷ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 1994 പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ഗള്‍ഫ് മേഖലയിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ലക്ഷദ്വീപിലും, ആറ് പരീക്ഷാ കേന്ദ്രങ്ങള്‍ മാഹിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്താനായി അമ്പത്തി രണ്ട് സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും, ഇരുപത്തിയഞ്ച് ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ…

Read More

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതുവരെ 43 പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരിക്കേറ്റ 40 പേർ നഗരത്തിലെ പ്രധാന ആശുപത്രികളിൽ ചികിത്സയിലാണെന്നും സെൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.50 ന് ധാക്കയിലെ ബെയ്‌ലി റോഡിലെ ഒരു പ്രശസ്തമായ ബിരിയാണി റെസ്റ്റോറന്‍റിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ മുകളിലത്തെ നിലകളിലേക്ക് പടരുകയുമായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് പറഞ്ഞു. 75 പേരെ അവർ ജീവനോടെ രക്ഷിച്ചതായി അഗ്നിശമനസേനയുടെ പ്രസ്താവനയിൽ പറയുന്നു.

Read More

തിരുവനന്തപുരം: യുഡിഎഫ് സമരാഗ്നിയുടെ സമാപന സമ്മേളനം ആവേശഭരിതമായി. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിൽ നടന്ന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്‌തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് സമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തി.ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളില്‍ നിന്നായി ആയിര കണക്കിന് പ്രവര്‍ത്തകരും ജനങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. പരിപാടി നടക്കുന്ന പുത്തരിക്കണ്ടത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനങ്ങളെത്തി തമ്പടിച്ചിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്ത് നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ വേദിയിലേക്കെത്തിയത്. തുടര്‍ന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാര്‍ച്ചന നടത്തിയാണ് നേതാക്കള്‍ പരിപാടിയ്‌ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് യുഡിഎഫ്‌ നേതാക്കൾക്ക് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ദീപ ദാസ് മുൻഷിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 9ന് കാസര്‍കോട് നിന്നും ആരംഭിച്ച സമരാഗ്നിയാണ് ഇന്ന് തലസ്ഥാനത്ത് സമാപിക്കുന്നത്.

Read More

ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി പ്രേഷിത സമൂഹത്തില്‍ അംഗവും കൊച്ചി തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിസി അധ്യാപിക എന്ന നിലയില്‍ ഔദ്യോഗിക സര്‍വീസില്‍ നിന്നു പടിയിറങ്ങുന്നത്, ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സംവിധാനത്തിനും സങ്കല്പിക്കാന്‍ പോലും കഴിയാത്ത സാമൂഹിക പങ്കാളിത്തത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അസാധാരണ കെട്ടുറപ്പുള്ള ഭവനനിര്‍മിതിയുടെ ഇരുന്നൂറാമത്തെ പതിപ്പിന്റെ ഗൃഹപ്രവേശത്തിന് താക്കോല്‍ കൈമാറിക്കൊണ്ടാണ്.

Read More