- പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
- മൂന്നാം നൊമ്പരം’ ഈ മാസം 26 നു തീയെറ്ററുകളിൽ
- ഛത്തീസ്ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം
- ലണ്ടൻ നഗരം സംഘർഷഭരിതം; തീവ്രവലതുപക്ഷത്തെ പിന്തുണച്ച് മസ്ക്ക്
- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
- സ്വാന്തന ജൂബിലി ആചരണം സെപ്റ്റംബർ 15ന്
- എഴുപതിന്റെ നിറവിൽ പാപ്പാ
- ലോക ബോക്സിങ് ചാംപ്യന്ഷിപ്പ് : ജെയ്സ്മിന് ലംബോറിയക്ക് സ്വര്ണം, നുപുറിന് വെള്ളി
Author: admin
വൊക്കേഷണൽ ഹയർസെക്കണ്ടറി 16, 17 തിയതികളിൽതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലാണ് പ്രവേശനം. ആദ്യ രണ്ട് അലോട്മെൻ്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിനൽകിയിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. ഇത്തവണ സ്ഥിരംപ്രവേശനം നിർബന്ധമായിരിക്കും . താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരേണ്ടതാണ് . ജൂൺ 18നാണ് പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നത് . രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ 93,594 സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്.
അഹമ്മദാബാദ് : വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ പരിസരത്ത് നിന്ന് ഇതുവരെ 21 മൃതദേഹങ്ങൾ കണ്ടെടുത്തു . അന്വേഷണ പുരോഗതി വിലയിരുത്താൻ കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ദില്ലിയിൽ യോഗം ചേർന്നു. വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചു.വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ നൽകി.ഫലം ലഭിക്കാൻ 48 മുതൽ 72 മണിക്കൂർ വരെ സമയമെടുക്കുമെന്നതിനാൽ മൃതദേഹങ്ങൾ കൈമാറുന്നത് വൈകും. നേരിട്ട് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി .ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മരിച്ച ഒമ്പത് പേർ എംബിബിഎസ് വിദ്യാർത്ഥികളാണ്. ചികിത്സയിലുളള 36 പേരിൽ 16പേരും വിദ്യാർത്ഥികളാണ്. മരിച്ചവരും പരിക്കേറ്റവരുമായ മെഡിക്കൽ വിദ്യാർത്ഥികളുടെ ബന്ധുക്കൾക്കും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുജറാത്ത് സംസ്ഥാന ഘടകം കത്തയച്ചിട്ടുണ്ട് . അതിനിടെ സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം…
തിരുവനന്തപുരം: സംസ്ഥാനത്തു ഞായറാഴ്ച രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത് . ജാഗ്രത ആവശ്യമുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ ഇന്ന് രാത്രി 08.30 വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), കണ്ണൂർ & കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ),കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ, ഞായറാഴ്ച രാവിലെ 08.30 മുതൽ രാത്രി 08.30 വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിൽ…
സംരക്ഷണ ഭിത്തി നിർമിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വലിയ അനാസ്ഥ ആണ് കാണിക്കുന്നത്, പരിഹാരം എത്രയും വേഗം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധവുമായി റോഡിലേക്കിറങ്ങി.
ദിസ്പൂർ: അസമിലെ ധുബ്രിയിൽ വർഗീയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉത്തരവിട്ടു . ബക്രീദ് ആഘോഷത്തിന് ശേഷം ജൂൺ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പിന്നാലെ സാമുദായിക നേതാക്കൾ യോഗം ചേർന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നതാണ് . അടുത്ത ദിവസം അതേസ്ഥലത്ത് വീണ്ടും പശുവിന്റെ തല കണ്ടെത്തിയതോടെയാണ് സംഘർഷം രൂക്ഷമായതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കല്ലേറ് ഉൾപ്പെടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വെടിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുളള എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി. സംഘർഷബാധിത മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാനുളള ശ്രമത്തിന്റെ ഭാഗമായി വർഗീയ കലാപം ഇളക്കിവിടാൻ സംഘടിത നീക്കം നടക്കുന്നുണ്ട്. നബിൻ ബംഗ്ല എന്ന ഗ്രൂപ്പിന്റെ പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിഘടനവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാൻ പോരാടണമെന്നാണ്…
കാർലോ അക്യൂറ്റിസ് തന്റെ വിശുദ്ധ കുര്ബാനയോടുള്ള ഭക്തിയിലൂടെ, ഡിജിറ്റൽ മാധ്യമങ്ങൾ വിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിച്ചു. പിയർ ജോർജിയോ ഫ്രാസറ്റി ആധുനീക ലോകത്തിൽ വിശുദ്ധ ജീവിതത്തിന്റെ മാതൃക ഉപവി പ്രവർത്തനങ്ങളിലൂടെയും, സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ക്രിസ്തു സാക്ഷി ആയി മാറി
യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി . ഇറാന് നേരെ ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിലടക്കം സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. യുഎസ്സുമായുള്ള ആണവ ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി. ഇസ്രായേൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് .ഞായറാഴ്ചയാണ് ഒമാനിൽ ആറാംഘട്ട ചർച്ചനടക്കേണ്ടിയിരുന്നത് . വെള്ളിയാഴ്ച രാവിലെ ടെഹ്‌റാന്റെ വടക്കുകിഴക്കായി ഇസ്രായേൽ ആണ് ആദ്യം ആക്രമണം നടത്തിയത്. മേഖലയിൽ ഒരു ‘വലിയ സംഘർഷം’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടു പിന്നാലെയാണ് ഈ ആക്രമണം. ഇറാനെതിരെ ഇസ്രയേൽ നടത്തിയത് മുൻകരുതൽ ആക്രമണമാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറയുന്നത് . ആക്രമണത്തിൽ ഇറാൻ സൈനിക ജനറൽ അടക്കമുള്ള ഉന്നതരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ മരിച്ചിരുന്നു . തിരിച്ചടിയായി ഇസ്രയേലിന്റെ വിവിധ ഇടങ്ങളിൽ ഇറാൻ…
കൊച്ചി :ചെല്ലാനം പഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പിമ്പ് പ്രദേശങ്ങളിൽ ജിയോ ബാഗ് നിരത്തി താത്കാലിക സംരക്ഷണമൊരുക്കാൻ തീരുമാനം. ഇതിനായി കേരള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഒരു കോടി 25 ലക്ഷം രൂപ അനുവദിചു. കടൽ കയറ്റം ശക്തമായ . കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള 7 സ്ഥലങ്ങളിൽ മണൽ നിറച്ച ജിയോ ബാഗുകൾ സ്ഥാപിച്ച് താത്കാലിക സുരക്ഷ ഒരുക്കും. നാളത്തന്നെ പണികൾ ആരംഭിക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകി. രൂക്ഷമായി കടൽകയറുന്ന 4 സ്ഥലങ്ങളിൽ ജൂൺ 17 ന് മുൻപ് പണികൾ ആരംഭിക്കും. ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള കടൽ തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടി.എ. ഡാൽഫിനും കൂട്ടരും നൽകിയിട്ടുള്ള പൊതു താത്പര്യ ഹർജ്ജിയിൽ ഹൈകോടതി നിലപാട് കർശ്ശനമാക്കുകയും ജൂൺ 17 ന് മുമ്പായി തീരസംരക്ഷണത്തിനായി കൈക്കൊളളാനുദ്ദേശിക്കുന്ന നടപടികളും സമയക്രമവും കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണിത്. എന്നാൽ താത്കാലിക സുരക്ഷയല്ല ശാശ്വതമായ സുരക്ഷയാണ് വേണ്ടതെന്നും കണ്ണമാലി പുത്തൻ…
ചെറുവണ്ണൂർ: ചെറുവണ്ണൂർ തിരു ഹൃദയ ഇടവകയുടെ നേതൃത്വത്തിൽ, അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥന ശുശ്രൂഷ നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, സഹവികാരി ഫാദർ ജെർലിൻ ജോർജ്, വെനറിനി പ്രൊവിൻഷ്യൽ മദർ സിസി, മഞ്ജു ഫാൻസിസ് അലോഷ്യസ് തെക്കൻ, ജീസ് ആൽബർട്ട്, അലക്സാണ്ടർ, ട്രീസ ആൽബർട്ട് എന്നിവർ നേതൃത്വം നൽകി.
കൊച്ചി : മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമപരമായ അധികാരമില്ലന്ന കേന്ദ്ര സർക്കാർ വാദമാണ് കോടതി തള്ളിയത് . ഭരണഘടനയുടെ 73ആം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി കേന്ദ്ര നിലപാട് തിരുത്തണമെന്ന് കോടതി . വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന ദുരന്തനിവാരണ അതോറി റ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി . കേന്ദ്ര സർക്കാരിന്റെ നിലപാടെന്തെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു . വായ്പ എഴുതിത്തള്ളാൻ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ ആവർത്തിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം പറഞ്ഞു. തുടർന്നാണ് കോടതി കടുത്ത വിമർശനത്തിലേക്ക് കടന്നത്. കേന്ദ്ര സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി.നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ട്. വിമർശനത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. വായ്പ എഴുതിത്തള്ളാന്‍ അധികാരമില്ലെന്ന് പറയുന്നില്ലെന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.