- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
- വിവാ ഇല് പാപ്പാ….ലിയോ പതിനാലാമന്‍ പുതിയ പാപ്പയായി ചുമതലയേറ്റു
- സമുദായശക്തി തെളിയിച്ച് കെഎൽസിഎ ജില്ലാ കൺവെൻഷൻ
- വലിയ കുടുംബങ്ങളുടെ സംഗമം നടത്തി
- സഭയുടെ കരുതലിന്റെ മുഖമായി സ്നേഹാർദ്രം ഭിന്നശേഷി സംഗമം
- ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ പാപ്പ
- സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്
- ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു
Author: admin
കൊച്ചി: മുനമ്പം തീരപ്രദേശത്തെ 610 കുടുംബങ്ങളുടെ ജീവിതം അനിശ്ചിതാവസ്ഥയിലാക്കിയ വഖഫ് ബോർഡിൻ്റെ നടപടികൾക്കെതിരെ നടത്തുന്ന സമരപരമ്പരകൾക്ക് പിന്തുണയറിയിച്ചുകൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ഐക്യദാർണ്ഡ്യ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം മരിയസദൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽആമുഖപ്രഭാഷണം നടത്തി.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ വിഷയാവതരണം നടത്തി.മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം സെക്രട്ടറി സിബി ജോയ് യോഗത്തിൽ അവതരിപ്പിച്ചു. അതിരൂപത വൈസ് പ്രസിഡൻ്റുമാരായ റോയ് ഡി കുഞ്ഞ സ്വാഗതവും മേരി ജോർജ് നന്ദിയും പറഞ്ഞു. നവംബർ 22 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ആയില്ലെങ്കിൽ അന്നേ ദിനം തന്നെ വൈകുന്നേരം എറണാകുളം നഗരത്തിൽപ്രതിഷേധ റാലി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡൻ്റുമാരായബാബു ആൻ്റണി, എം.എൻ ജോസഫ്, സെക്രട്ടറിമാരായ ബേസിൽ…
മുനമ്പം കടപ്പുറം നിവാസികളുടെ അധിവാസ ഭൂമിയുടെമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ ഉടലെടുത്ത ജീവിതപ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി മുനമ്പത്ത് തീരദേശ ജനത നടത്തിവരുന്ന ഉപവാസ സമരം ഒരു മാസം പിന്നിടുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനും മുനമ്പം ഭൂസംരക്ഷണ സമിതിക്കും ജനങ്ങള്‍ക്കും നല്‍കുന്ന ഉറപ്പ് തെല്ല് വൈകിയെത്തുന്ന സമാശ്വാസമാണ്, ഏറെ പ്രതീക്ഷയുണര്‍ത്തുന്നതുമാണത്.
ഡോ. ഗാസ്പര്‍ സന്യാസി
2021 ഒക്ബോറില്‍ ആരംഭിച്ച സിനഡാത്മക സഭയ്ക്കായുള്ള സിനഡല്‍ പ്രക്രിയ 2024 ഒക്ടോബര്‍ രണ്ടു മുതല്‍ 27 വരെ വത്തിക്കാനില്‍ സമ്മേളിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തോടെ സമാപിച്ചിരിക്കയാണ്.
അധികാരത്തോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി അവനെ ഏതറ്റം വരെയും കൊണ്ടുപോകും എന്നുള്ളതിന്റെ ദൃഷ്ടാന്തം പുരാതന കാലം മുതല്‍ക്കേ നമുക്ക് കാണാനാകും. വര്‍ത്തമാനകാലത്തിലും ഇതേ രീതിയിലുള്ള അനവധി മനുഷ്യര്‍ നമുക്ക് മുന്നിലുണ്ട്. 1972ല്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ അഗ്വിറെ, ദി റാത്ത് ഓഫ് ദി ഗോഡ്” ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.
പള്ളിമണികളുടെ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത് ഒരു ആല്‍ബമിറങ്ങിയിട്ടുണ്ട്. ക്രിസ്മസ് കാലമാകുമ്പോള്‍ പള്ളിമണികളില്‍ നിന്നും ലോകപ്രശസ്തമായ ക്രിസ്മസ് പാട്ടുകളുടെ ഈണം അലയടിക്കും.
കത്തീഡ്രലുകളിലെ ഈ മണിനാദം നേരില്‍ കേള്‍ക്കുവാനായി സഞ്ചാരികള്‍ വരുന്നതും പതിവാണ്. ഇങ്ങനെ പള്ളിമണികള്‍ മുഴക്കിയ ക്രിസ്മസ് ഈണങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ആല്‍ബമാണ് ‘ദി ബെല്‍സ് ഓഫ് ക്രിസ്മസ്’.
ശബരിമല:ഈ വർഷത്തെ മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ദീപം തെളിക്കും. അതിനുശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും. നാളെ ഭക്തര്‍ക്ക് ദര്‍ശനവും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകള്‍ ഉണ്ടാകില്ല . പുതിയ മേല്‍ശാന്തിമാരായ എസ് അരുണ്‍ കുമാര്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം)എന്നിവരുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേല്‍ചേരി തോട്ടത്തില്‍മഠം നാരായണീയത്തില്‍ എസ് അരുണ്‍കുമാര്‍ നമ്പൂതിരി, കോഴിക്കോട്…
സെഞ്ചൂറിയന്‍: ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം. അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ കളിയില്‍ 11 റണ്ണിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ സൂര്യകുമാര്‍ യാദവും സംഘവും 2-1ന് മുന്നിലെത്തി. അവസാന കളി നാളെയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റൺസ് നേടി . തിലക് 56 പന്തില്‍ 107 റണ്ണുമായി പുറത്താകാതെനിന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഏഴിന് 208ല്‍ അവസാനിച്ചു. 17 പന്തില്‍ 54 റണ്ണെടുത്ത മാര്‍ക്കോ ജാന്‍സെനാണ് അവസാന ഘട്ടത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. ഇരുപതാം ഓവറില്‍ ജാന്‍സണെ മടക്കി അര്‍ഷ്ദീപ് സിങ് ജയമൊരുക്കി. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു.തിലക് വര്‍മയും അഭിഷേക് ശര്‍മയും കത്തിക്കയറി. വണ്‍ഡൗണായി ഇറങ്ങിയ തിലക് വര്‍മ ടി20യിലെ ആദ്യ സെഞ്ച്വറി നേടി.
വാഷിംഗ്ടണ്‍ : നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസില്‍ സ്വീകരിച്ച് ജോ ബൈഡന്‍. അടുത്ത വര്‍ഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാവുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. 2020ലെ അധികാര കൈമാറ്റത്തില്‍ ബൈഡന് വൈറ്റ് ഹൗസില്‍ സ്വീകരണമൊരുക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. വിശ്വസ്തരെ ഒപ്പം നിര്‍ത്തിയാണ് ഡൊണാള്‍ഡ് ട്രംപ് കാബിനറ്റ് പ്രഖ്യാപിച്ചത് . മാര്‍ക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഫ്‌ലോറിഡയില്‍ നിന്നുള്ള യു എസ് സെനറ്ററാണ് റൂബിയോ. ഈ പദവിയില്‍ എത്തുന്ന ആദ്യ ലറ്റിനോ വംശജന്‍ കൂടിയാണ് മാര്‍ക്കോ റൂബിയോ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് കൂറുമാറിയ തുള്‍സി ഗാബാര്‍ഡാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുന്‍ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാര്‍ഡ്.അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക് എത്തുന്നത് മാറ്റ് ഗേറ്റ്‌സാണ് .
Subscribe to Updates
Get the latest creative news from FooBar about art, design and business.