Author: admin

പ്രൊഫ. ഷാജി ജോസഫ് സൂക്ഷ്മമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ നൈതിക പ്രശ്നങ്ങൾ അന്വേഷിക്കുന്ന ഇറാനിയൻ സിനിമയുടെ ഏറ്റവും പുതിയ രൂപമാണ് Endless Borders. ജന്മനാടായ ടെഹ്റാനിൽ നിന്നകലെ ഒരു വിദൂര ഗ്രാമത്തിലേക്ക് രണ്ട് വർഷത്തെ ആഭ്യന്തര പ്രവാസത്തിന് ശിക്ഷിക്കപ്പെട്ട അഹമ്മദ് (പൂരി റാഹിമി സാം) അധ്യാപകനാണ്.ഇറാനിലെ ഒരു ചെറുപട്ടണത്തിനും അഫ്ഗാനിസ്ഥാൻ്റെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിനും ഇടയിലാണ് ഈ സിനിമയുടെ പരിസരം. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ചെറിയ ഗ്രാമജീവിതത്തിലേക്കാണ് അഹമ്മദ് എത്തിപ്പെടുന്നത്. അയാൾ ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കുന്നു. പാകിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബലൂചിസ്ഥാൻ പ്രദേശത്തിൻ്റെ വംശീയ സാംസ്കാരിക പശ്ചാത്തലത്തിൽ അഹ്മദിന്റെ കണ്ണുകളിലൂയാണ് സിനിമ സഞ്ചരിക്കുന്നത്. തർക്കങ്ങളും അധികാരക്കൈമാറ്റങ്ങളും പ്രതിസന്ധിയിലാക്കുന്ന നിസ്വരായ മനുഷ്യരുടെ ജീവിത കഥ. അജ്ഞതയ്ക്കും മുൻവിധികൾക്കുമെതിരെ യുദ്ധം ചെയ്യാൻ വിദ്യാഭ്യാസത്തെ ഒരു മാർഗ്ഗമായി ഉപയോഗിക്കുന്ന അഹമ്മദും പങ്കാളിയായ നിലൂഫറും (മിനോ ഷരീഫി) ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചു എന്ന കുറ്റത്തിന് ടെഹ്റാനിലെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ബലൂച് വംശജരായ ഗ്രാമവാസികൾക്കിടയിലേക്ക് അഫ്ഗാനിസ്ഥാനിൽനിന്നുമുള്ള…

Read More

ജയിംസ് അഗസ്റ്റിൻ Amazing grace! how sweet the sound,That saved a wretch; like me!I once was lost, but now am found,Was blind, but now I see ലോകത്തിൽ ഏറ്റവുമധികം റെക്കോർഡ് ചെയ്യപ്പെട്ട ഭക്തിഗാനമാണ് Amazing grace! how sweet the sound എന്ന് തുടങ്ങുന്ന ഗീതം . ലോകപ്രശസ്തരായ എല്ലാ ഗായകരും സംഗീതസംഘങ്ങളും ഈ ഗീതം പാടിയിട്ടുണ്ട് . എൽവിസ് പ്രെസ്‌ലി , കെന്നി റോജർസ് , ഡയാന റോസ് , സെലിൻ ഡിയോൺ , അലൻ ജാക്സൺ , ജിം റീവ്സ് , ക്രിസ് ടോംലിൻ , അരിത്ത ഫ്രാങ്ക്‌ളിൻ , ജോണി കാഷ് , വിറ്റ്നി ഹൂസ്റ്റൺ , ജൂഡി കോളിൻസ് , മഹേലിയ ജാക്സൻ തുടങ്ങിയ ഗായകരെല്ലാം ഈ ഗീതം പാടിയിട്ടുണ്ട്. പ്രശസ്തരായ സംഗീതോപകരണ വിദഗ്‌ധരെല്ലാം ഈ ഗാനത്തിന്റെ വിഖ്യാതമായ ഈണം തങ്ങളുടെ ഉപകരണത്തിലൂടെ ലോകത്തെ കേൾപ്പിച്ചിട്ടുണ്ട്.…

Read More

ഷാജി ജോര്‍ജ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം, അതായത് 1975 ജൂണ്‍ 25ന്, ദേശീയ പതാകയുമായി ഒറ്റയ്‌ക്കൊരു മനുഷ്യന്‍ നടത്തിയ പ്രതിഷേധജാഥയുടെ ചരിത്രം എറണാകുളം ബോട്ടുജെട്ടിക്കുണ്ട്. ശാന്തപ്രകൃതനും എന്നാല്‍, ആദര്‍ശത്താല്‍ ആത്മബലം സ്വീകരിച്ചവനുമായ അലക്‌സാണ്ടര്‍ പറമ്പിത്തറയാണ് ആ നേതാവ്. ഒരുകാലത്ത് ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നെങ്കിലും ഇന്ദിരാഗാന്ധിയെയും കെ. കരുണാകരനെയും അടിയന്തരാവസ്ഥക്കാലത്ത് എതിര്‍ക്കാന്‍ ആദര്‍ശധീരതയുള്ള അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഉറച്ച നിലപാട് എടുത്തതിന്റെ പരിണതഫലമായി പലവട്ടം വിജയിച്ച മണ്ഡലത്തില്‍ തോല്‍വി സ്വീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ ആദര്‍ശമുഖം മ്ലാനമായില്ല. മാതൃകാധ്യാപകന്‍, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സംഘാടകന്‍, നിയമസഭാ സാമാജികന്‍, സ്പീക്കര്‍, നിലപാടുകള്‍ ഉള്ള രാഷ്ട്രീയ നേതാവ്, ഹൃദയത്തില്‍ ദൃഢതയുള്ള വിശ്വാസി തുടങ്ങിയ വിശേഷണങ്ങള്‍ ഒരു തലമുറ അലക്‌സാണ്ടര്‍ പറമ്പിത്തറമാഷില്‍ ഹൃദയാഭിവാദ്യമായി നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ലിഖിതമായ ജീവചരിത്രം ഇതുവരെ ഉണ്ടായില്ല. പറമ്പിത്തറമാഷിന്റെ 125-ാം ജന്മവര്‍ഷികത്തില്‍ അഡ്വ. എ.കെ. ശശീന്ദ്രന്‍ ജീവചരിത്രരചനയിലൂടെ ആ കുറവ് ലഘൂകരിക്കുന്നു. പ്രണത ബുക്‌സാണ് ‘അലക്‌സാണ്ടര്‍ പറമ്പിത്തറ: ആദര്‍ശം തന്നെ ജീവിതം’ എന്ന…

Read More

ചണ്ഡീഗഡ്: ഹരിയാനയിൽ നര്‍നോളില്‍ സ്‌കൂള്‍ബസ് അപകടത്തിൽ ആറു വിദ്യാർത്ഥികൾ മരിച്ചു . 15 കുട്ടികള്‍ക്ക് പരിക്കേറ്റു. വാഹനത്തിൽ നാല്‍പ്പതോളം കുട്ടികൾ ഉണ്ടായിരുന്നു . സ്‌കൂള്‍ബസ് അമിത വേഗതയില്‍ ആയിരുന്നെന്നും മറ്റൊരു വാഹനത്തെ മറികടന്നപ്പോഴായിരുന്നു അപകടം ഉണ്ടായതെന്നുമാണ് വിവരം. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കനിനയിലെ ഉന്‍ഹാനി ഗ്രാമത്തിന് സമീപം ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബസിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്നും ആരോപണമുണ്ട്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് 2018ല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതായി ബസിന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

Read More

കൊച്ചി :റമദാനിലെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രപ്പിറവി ദർശിച്ചാൽ പെരുന്നാൾ ആഘോഷിക്കുക എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം അനുസരിച്ച് ചന്ദ്രപ്പിറവി കണ്ടാൽ ആണ് ഖാസിമാർ പെരുന്നാൾ തീരുമാനിക്കുക. ഇതനുസരിച്ച് ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ചന്ദ്രന്‍ ഉദിച്ചെന്ന് അറിഞ്ഞാല്‍ മാത്രം പെരുന്നാൾ തീരുമാനിക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ക്ക് പുതിയ മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ. വിശ്വാസ യോഗ്യനായ ഒരാൾ ആകാശത്ത് മാസപ്പിറവി കണ്ടതായി അറിയിച്ചാൽ വ്രതാനുഷ്‌ഠാനം തീരുമാനിക്കും. എന്നാൽ വിശ്വാസയോഗ്യരായ രണ്ട് സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക. ഇന്ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് ഖാസിമാര്‍ കാത്തുനില്‍ക്കും. ഇന്ന് സൂര്യന്‍ അസ്‌തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം 6.38 നാണ് സൂര്യാസ്‌തമയം. 7.19 നാണ് ചന്ദ്രന്‍ അസ്‌തമിക്കുന്നത്. സൂര്യാസ്‌തമയത്തിന് ശേഷം 41 മിനിട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകുമെന്നതിനാൽ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ…

Read More

ന്യൂഡൽഹി: മദ്യനയ അഴിമതി ആരോപണക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് സ്വർണകാന്ത ശർമയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയുക. ഇഡി അറസ്റ്റിനെതിരെ കേജരിവാൾ നൽകിയ ഹർജിയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതി മുറിയിൽ ഉണ്ടായത്. റിമാൻഡ് റിപ്പോർട്ടിൽ പോലും തനിക്കെതിരെ തെളിവുകൾ അന്വേഷിച്ച് കണ്ടെത്തേണ്ടത് ഉണ്ടെന്നായിരുന്നു ഇഡി ചൂണ്ടിക്കാട്ടിയതെന്ന് കേജരിവാൾ കോടതിയിൽ പറഞ്ഞു. എന്നാൽ മദ്യനയ രൂപീകരണത്തിൽ മുഖ്യസൂത്രധാരൻ അരവിന്ദ് കേജരിവാൾ എന്നാണ് ഇഡിയുടെ വാദം. സമൻസുകളെ അവഗണിച്ചതും അന്വേഷണത്തോട് സഹകരിക്കാത്തതും ഇഡി കേജരിവാളിനെതിരെ കോടതിയിൽ പ്രതിരോധം തീർത്തു. ഇരുവാദങ്ങളും പരിശോധിച്ചു കൊണ്ടായിരിക്കും ജസ്റ്റീസ് സ്വർണ്ണകാന്ത ശർമ വിധി പറയുക.

Read More

തൃശൂര്‍: ദി കേരള സ്‌റ്റോറി സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. അത് മുസ്ലീങ്ങള്‍, ക്രിസ്ത്യനികള്‍ എന്നതല്ല. എല്ലാ ന്യൂനപക്ഷങ്ങളെയുമാണ്. ദി കേരള സ്‌റ്റോറി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ചനുണ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ നിന്ന് ആര്‍.എസ്.എസ് പറയുന്നതല്ല. ആ ആശയം ആര്‍.എസ്.എസ് കടംകൊണ്ടതാണ്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നടപ്പാക്കിയതാണ്. ജൂതനും ബോള്‍ഷേവിക്കുകളുമാണ് ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റ്‌ലര്‍ പറഞ്ഞുവച്ചിരുന്നത്. അവിടെ ന്യൂനപക്ഷം ജൂതരാണെങ്കില്‍ ഇവിടെ മുസ്ലീമുകളും ക്രിസ്ത്യാനികളുമാണ്. ബോള്‍ഷേവിക്കുകള്‍ ഇവിടെ കമ്മ്യുണിസ്റ്റുകളാണ്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പേരെടുത്ത് പറയുമ്പോഴും എല്ലാ ന്യൂനപക്ഷങ്ങളും അവരുടെ ലക്ഷ്യമാണ്. മണിപ്പൂരിലേത് വംശഹത്യയുടെ വക്കില്‍ വരെ എത്തിയിരുന്നു. പലയിടങ്ങളിലും സഹായം തേടി സംഘപരിവാര്‍ പലരേയും സമീപിച്ചിരുന്നു. ചിലര്‍ക്കൊക്കെ ചാഞ്ചാട്ടവും വന്നിരുന്നു. എന്നാല്‍ മണിപ്പൂരിലെ സംഘര്‍ഷം കൊണ്ട് അവര്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സ്‌റ്റോറി കേരളത്തില്‍ നടന്ന കഥയാണെന്നാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരമൊരു…

Read More

മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു. 130 പേരുമായി ബോട്ട് നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ബോട്ടിലെ ജനത്തിരക്കും യാത്രക്കാരെ വഹിക്കാൻ അനുയോജ്യമല്ലാത്തതിനാലും അത് മുങ്ങാൻ ഇടയാക്കിയെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. 91 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു രക്ഷാപ്രവർത്തകർ അഞ്ച് പേരെ കണ്ടെത്തി. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുകയായിരുന്നു, എന്നാൽ കടൽസാഹചര്യങ്ങൾ പ്രവർത്തനം ദുഷ്കരമാക്കുന്നുവെന്നും നെറ്റോ പറഞ്ഞു.

Read More

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. ഇതിൽ 1,05,356 പരാതികളില്‍ നടപടി എടുത്തതായും 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. സി വിജില്‍ മുഖേന അനുമതിയില്ലാതെ പതിച്ച പോസ്‌റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്‌റ്ററുകള്‍, വസ്‌തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.

Read More

കൊച്ചി : ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച എല്ലാജില്ലയിലും നേരിയ മഴയുണ്ടായേക്കും.

Read More