വത്തിക്കാൻ സിറ്റി : പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി സ്പെയിനിലെ മെത്രാൻസമിതി അംഗങ്ങളുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു. അദ്ധ്യാത്മിക മേഖലയിലെ പരസ്പരമുള്ള ആശയകൈമാറ്റത്തിനുള്ള പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. ഭിന്ന സംസ്കാരങ്ങളും ഭാഷകളും നിലനിൽക്കുന്നതും നാനാത്വം ജീവിക്കുന്നതുമായ ഒരു സമൂഹമെന്ന നിലയിൽ പരസ്പരസംവാദങ്ങളുടെയും പരസ്പരമുള്ള മനസ്സിലാക്കലിന്റെയും പ്രാധാന്യത്തിലേക്കും പരിശുദ്ധ പിതാവ് വിരൽ ചൂണ്ടി. ഒരു ഭാഗത്ത് അനാവശ്യമായ ഭാരമാകുന്നവ ഒഴിവാക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുമ്പോൾ, മറുഭാഗത്ത്, സഭയുടെ വിശ്വാസപൈതൃകമുൾപ്പെടെയുള്ളവ, സംവാദത്തിനും കണ്ടുമുട്ടലുകൾക്കും വേണ്ട ഉപകരണങ്ങളായി മാറേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മെത്രാന്മാർക്ക് ഐക്യം വളർത്താനുള്ള ചുമതലയുണ്ട്. ക്രിസ്തുവുമായും, പത്രോസിന്റെ പിൻഗാമിയുമായും, ആഗോളസഭയുമായും, വൈദികരും രൂപതാസമൂഹവുമായും, സമർപ്പിതരുമായും, വ്യത്യസ്ത സഭാസംഘടനകളുമായുമുൾപ്പെടെ ഐക്യം വളർത്താനുള്ള ചുമതലയാണതെന്ന് പാപ്പ പറഞ്ഞു.
Trending
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
- ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് ‘ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി
