കൽപ്പറ്റ: വയനാട് മേപ്പാടി പുത്തുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട ജെസ്സിയുടെ ഭവനം സഭാ അധികൃതർ സന്ദർശിച്ചു. വലിയൊരു പ്രതിസന്ധിയിലൂടെയും സങ്കടത്തിലൂടെയും കടന്നുപോകുന്ന കുടുംബത്തെ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കലിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് സഭാ നേതൃത്വം സന്ദർശിച്ചത്.അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ, അതിരൂപത ചാൻസലർ ഫാ. ടോണി ഗ്രേഷ്യസ്, മൂപ്പനാട് സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. സണ്ണി പടിഞ്ഞാറേടത്ത്, വൈത്തിരി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോൺസൺ കൊച്ചുപറമ്പിൽ എന്നിവരടങ്ങിയ സംഘമാണ് ജെസ്സിയുടെ ഭവനത്തിലെത്തിയത്. അവർ കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വാസം പകരുകയും അതിരൂപതയുടെ ആഴമായ അനുശോചനം അറിയിക്കുകയും ചെയ്തു.ഇന്ന് രാവിലെ 6.30ഓടെയായിരുന്നു നാടിനെ നടുക്കികൊണ്ട് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മേപ്പാടി മൂപ്പനാട് സെന്റ് ജോസഫ്സ് ഇടവകാംഗമായ ജെസ്സി (46), ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടയിലാണ് പുത്തുമലയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ജെസ്സി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ഭർത്താവ് ഷാജിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് പെൺമക്കളടങ്ങുന്ന ഈ കുടുംബം ഇപ്പോൾ വലിയൊരു മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാണ്.തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് തങ്ങൾക്ക് ശാശ്വതമായ സംരക്ഷണം നൽകണമെന്നും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലാണ്.
Trending
- ആഗസ്റ്റ് 15 മുതൽ പൊലീസിന്റെ മുഖം മാറും: രമേശ് ചെന്നിത്തല
- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം

