വത്തിക്കാൻ സിറ്റി : ലെയോ പതിനാലാമൻ പാപ്പ വരുന്ന സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിലേക്ക് അപ്പസ്തോലികയത്ര നടത്തും. ബെനഡിക്ട് പതിനാറാമൻ പപ്പ 2008-ൽ നടത്തിയ അപ്പസ്തോലികയാത്രയ്ക്ക് ശേഷം പതിനെട്ട് വർഷങ്ങൾക്കിപ്പുറമാണ് 25 മുതൽ 28 വരെ തീയതികൾ നീളുന്ന ഈ സന്ദർശനം നടക്കുന്നത്.
ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് ഈ അപ്പസ്തോലികയാത്ര നടത്താൻ പാപ്പ തീരുമാനിച്ചത്. യുനെസ്കോയുടെ ഓഫീസും പാപ്പ സന്ദർശിക്കും.
ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ഏപ്രിൽ 10-ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോൺ വത്തിക്കാനിലെത്തി പാപ്പ യെ കണ്ടിരുന്നു. അതിനും മുൻപ്, 2018-ലും 2021-ലും 2022-ലും ഫ്രഞ്ച് പ്രസിഡന്റ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
Trending
- നിർമ്മിതബുദ്ധി സംബന്ധിച്ച അന്തർ ഡികാസ്റ്ററി കമ്മീഷന് അംഗീകാരം നൽകി ലെയോ പതിനാലാമൻ പാപ്പ.
- പാപ്പ ഫ്രാൻസിലേക്ക് അപ്പസ്തോലികയാത്ര നടത്തും
- വാക്കു പാലിച്ച് യു ഡി എഫ് സർക്കാർ
- നിയമസഹായം നൽകാൻ സേവന കേന്ദ്രം; ഡി ആന്റ് പി ലീഗല്‍ പനാസിയ ഒരുക്കി കത്തോലിക്ക വൈദികൻ.
- അറുപതാമത് ആഗോള സാമൂഹ്യ സമ്പർക്ക മാധ്യമ ദിനാചരണം ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു
- ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവകയിലെ അദ്ധ്യാപകരെ ആദരിച്ചു.
- ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരുടെ സമ്മേളനം (CLAP-26) സമാപിച്ചു
- പുതുതലമുറക്ക് വെളിച്ചം പകരാൻ മുതിർന്നവർക്ക് കടമയുണ്ട്: ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

