യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു. ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും.
കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന് ബലിയായി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു കുരിശു ചുമന്ന് കാല്‍വരി കുന്നിലേക്ക് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. കുരിശിന്റെ വഴിയുടെ അനുസ്മരണമായി വിവിധ പള്ളികളുടെ നേതൃത്വത്തിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും സംഘടിപ്പിച്ചിട്ടുണ്ട്.
Trending
- പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണം: കെ.എൽ.സി.എ.കൊച്ചി രൂപത
- ‘സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ’ ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു
- ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് തുടക്കം; വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു
- വരാപ്പുഴ അതിരൂപതയിൽ ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- ഫിഫ ലോകകപ്പ് 2026ആവേശം കൊടിയിറങ്ങി; വിവാദങ്ങളും വിസ്മയങ്ങളും നിറഞ്ഞ കാല്‍പന്താട്ടം
- ആനി മസ്ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണം: കെഎൽസിഎ
- തൂഫാൻ മാരത്തോൺ സംഘടിപ്പിച്ചു
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികാചരണം ; ഫ്രാൻസിസ്കൻ ആത്മീയസദസ് ഇന്ന്

