യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു. ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും.
കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന് ബലിയായി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു കുരിശു ചുമന്ന് കാല്‍വരി കുന്നിലേക്ക് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. കുരിശിന്റെ വഴിയുടെ അനുസ്മരണമായി വിവിധ പള്ളികളുടെ നേതൃത്വത്തിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും സംഘടിപ്പിച്ചിട്ടുണ്ട്.
Trending
- സഹോദര്യ സ്നേഹത്തിൽനിന്ന് ലോകത്തിൽ പ്രത്യാശ: കർദ്ദിനാൾ പരൊളീൻ
- ഇന്ന് ദുഃഖവെള്ളി; യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികൾ
- വരാപ്പുഴ അതിരൂപതയിൽ പെസഹ തൃദിനങ്ങൾക്ക് തുടക്കം കുറിച്ച്, ബിഷപ്പ് ആന്റണി വലുങ്കൽ
- പെസഹാ ദിനത്തിൽ സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി
- ഭാരത സഭയ്ക്ക് അഭിമാനനിമിഷം: വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ക്രിസ്റ്റീൻ നഥാൻ
- ലൂർദ്ദ് ആശുപത്രിയിൽ സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് ഏപ്രിൽ 10-ന്
- എഫ് സിആർഎ ഭേദഗതികൾക്കെതിരെ കെ.എൽ.സി.എ വരാപ്പുഴ അതിരൂപത
- എഫ്സിആര്‍എ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണം:പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു, കെസിബിസി

