കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ നാമഥേയത്തിലുള്ള പുതിയ ദേവാലയത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച കർദിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്യും. പുതിയ ദേവാലയം നിർമിച്ചതിൻ്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് അന്നേ ദിനം തുടക്കമാകും.
25 വർഷങ്ങൾക്ക് മുമ്പ് പുതിയ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരിശേഷിപ്പ് സ്ഥാപിച്ചതും കർദിനാൾ ഫിലിപ്പ് നേരിയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജൂബിലി വർഷത്തോട് അനുബന്ധിച്ച് ജനുവരി മാസം
അനാഥർ, ഏകസ്ഥർ ,വിധവകൾ എന്നിവർക്ക് വേണ്ടിയും ഫെബ്രുവരി-മാർച്ച്
വയോജനങ്ങൾക്കു വേണ്ടിയും ഏപ്രിൽ -മെയ് മാസം കുട്ടികൾക്കുവേണ്ടിയും ജൂൺ മാസം സ്ത്രികൾക്കുവേണ്ടിയും ജൂലൈ – ആഗസ്റ്റ് മാസം യുവജനങ്ങൾക്കു വേണ്ടിയും സെപ്റ്റംബർ – ഒക്ടോബർ മാസം
ദമ്പതികൾക്കു വേണ്ടിയും വിവിധ പരിപാടികൾ നടത്തപ്പെടും.
കൂടാതെ കലാകായിക മത്സരങ്ങളും കലാ കായിക സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഉള്ളവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുമെന്ന കാര്യം ഇടവക വികാരി ഫാ. പോൾസൺ സിമേന്തി അറിയിച്ചു.
ഇടവക വികാരിയായിരുന്ന മോൺ. ജോസ്ഥ് പടിയാരംപറമ്പിൽ അച്ചൻ്റെ പ്രയത്ന ഫലമായാണ് കലൂരിന് ഒരു പുതിയ ദേവാലയം 2001 നവംബർ മാസം 24-ാം തീയതി പണികഴിപ്പിച്ചത്.
അന്നത്തെ വരാപ്പുഴ അതിരൂപത അധ്യക്ഷനായിരുന്ന ഡോ.ഡാനിയേൽ അച്ചാരു പറമ്പിൽ പിതാവാണ് ദേവാലയത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം നടത്തിയത്.2004-ൽ അഗസ്റ്റീനിയൻ സഭ ജനറൽ ആയിരുന്ന ലെയോ പാപ്പ ഈ റ ദേവാലയം സന്ദർശിക്കുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തിട്ടുണ്ട്

