തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണത്തെ പിന്തുണച്ച് ഡോക്ടർമാരുടെ സംഘടന. മെഡിക്കൽ കോളജിൽ ഉപകരണ ക്ഷാമം ഉണ്ടെന്നത് സ്ഥിരീകരിക്കുകയാണ് ഡോക്ടർമാരുടെ സംഘടന സ്ഥിരീകരിച്ചു . ഉപകരണങ്ങൾ വാങ്ങുന്നതിലും ഫയലുകൾ നീക്കുന്നതിലും കെടുകാര്യസ്ഥതയുണ്ടെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്നാരാ ബീഗം പ്രതികരിച്ചു.
എന്നാൽ ഈ വിഷയം സർക്കാരിന്റെയോ മന്ത്രിയുടെയോ ജനങ്ങളുടെ ഇടയിലോ ഉയർത്തിക്കൊണ്ടുവരാൻ ആരും ഉണ്ടായില്ല .ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ചർച്ചചെയ്യുന്നില്ല .
‘യൂറോജി വിഭാഗത്തിൽ മാത്രമല്ല, മെഡിക്കൽ കോളജിലെ മറ്റ് ഡിപ്പാർട്ട്മെന്റുകളിലും പ്രതിസന്ധി നേരിടുന്നുണ്ട്.
യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച ഗുരുതര ചികിത്സ പ്രതിസന്ധിയിൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടായാൽ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുമെന്നും’ അവർ പറഞ്ഞു. ‘പല ഡിപ്പാർട്ട്മെന്റുകളിലും പ്രതിസന്ധികൾ നേരിടുന്നതായി യോഗങ്ങളിൽ പറയാറുണ്ട്. ചെറിയ ഉപകരണങ്ങൾ മുതൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വരെ ക്ഷാമം നേരിടുന്നുണ്ട്. ഡോ. ഹാരിസ് പറഞ്ഞതിൽ തെറ്റുകാണുന്നില്ല.റോസ്നാരാ ബീഗം പ്രതികരിച്ചു.
ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കും. സമഗ്ര അന്വേഷണം നടത്തും. വകുപ്പുതല അന്വേഷണം ആദ്യഘട്ടത്തിൽ നടത്തും. ഹാരിസ് ചിറക്കലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.