ടെഹ്റാൻ: ടെഹ്റാൻനെതിരെ ഇന്നുണ്ടായ ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയേകി ഇറാൻ . ടെഹ്റാനിലെ ആക്രമണത്തിൽ ഇറാൻ്റെ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈഫയിലടക്കം ഇറാൻ്റെ മിസൈലുകൾ പതിച്ചതിനെത്തുടർന്ന് മിസൈൽ വർഷമാണ് ഇറാൻ നടത്തിയത്.
ഇസ്രായേൽ- ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇറാന്റെ ആക്രമണത്തെത്തുടർന്ന് 17 പേർക്ക് പരുക്കേറ്റു. നിരവധി സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെഹ്റാനിലെ തെരുവുകളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധം നടന്നു . ഇസ്ഫഹാൻ, ഷിറാസ്, മഷാദ്, ഖും ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധമുണ്ടായി. ഇറാഖിലും ഇറാൻ അനുകൂല പ്രകടനം നടന്നു.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയിൽ യൂറോപ്യൻ ഉദ്യോഗസ്ഥരെ കാണുമെന്ന് റിപ്പോർട്ടുണ്ട് . സ്വിറ്റ്സർലൻഡിലെ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗൺസിലിനെ അദ്ദേഹം അഭിസംബോധന ചെയ്തു. യു എസുമായുള്ള നയതന്ത്ര ശ്രമങ്ങളുടെ വഞ്ചനയാണ് ഇസ്രായേൽ ആക്രമണങ്ങൾ – അദ്ദേഹം പറഞ്ഞു.