നിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിൽ ഇന്നു വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആറ് സ്വതന്ത്രരടക്കം പത്ത് സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (ഭാരതീയ ജന താ പാർട്ടി), ആര്യാടൻ ഷൗക്കത്ത് (ഇന്ത്യ ൻ നാഷണൽ കോൺഗ്രസ്), എം. സ്വരാജ് (സിപിഎം), അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), പി.വി. അൻവർ (സ്വതന്ത്രൻ), എ ൻ. ജയരാജൻ (സ്വതന്ത്രൻ), പി. രാധാകൃ ഷ്ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ), വിജയൻ (സ്വതന്ത്രൻ), ജി. സതീഷ് കുമാർ (സ്വതന്ത്രൻ), ഹരിനാരായണൻ (സ്വതന്ത്ര ൻ) എന്നിവരാണ് സ്ഥാനാർഥികൾ.
ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്.
തെരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പിന മുൻപേ നടക്കുന്ന സെമിഫൈനൽ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ മുന്നണികൾ കണ്ടത്. 21 നാൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആണ് ഇന്നത്തെ വോട്ടെടുപ്പ്.
ഏഴ് മേഖലകളിലായി 11 പ്രശ്ന ബാധിത ബൂത്തുകളും മണ്ഡലത്തിൽ ഉണ്ട്. പോലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഉണ്ട്.
263 പോളിംഗ് ബൂത്തുകളിലെ മെഷീനുകൾക്ക് പുറമേ 315 റിസർവ്ഡ് ഇ.വി.എമ്മും 341 വി.വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മെഷീനുകൾ കൈപ്പറ്റി ഉദ്യോഗസ്ഥർക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാൻ ഒരുക്കിയിരിക്കുന്നത്.