ഇറാൻ യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന വൈകുന്നേരത്തെ പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പാപ്പ ആഹ്വാനം ചെയ്തത്. വാഷിംഗ്ടണും ടെഹ്റാനും നേരിട്ടുള്ള വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ച അതേ ദിവസം തന്നെയാണ് പാപ്പ സമാധാനത്തിനായി ശബ്ദമുയർത്തിയത്. പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു. മാർപ്പാപ്പയുടെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Trending
- വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ഇനി എ.ഐ. ദൃശ്യഭാഷയിൽ; ‘കോൺഫിഡോ’ ജൂലൈ 18 മുതൽ
- പാഴ്സിപാർലോ ഇടവകയിൽ അതിശക്തമായ പ്രളയം; ജീവൻ പണയം വെച്ചും പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അരുളിക്കയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഫാ. കൃപ
- കെ.സി.വൈ.എം സംസ്ഥാന സമിതി തൊഴിൽമേള സംഘടിപ്പിക്കുന്നു
- മലബാറിന്റെ തിരുമുറ്റത്ത്, വിസ്മരിക്കപ്പെടാത്ത ആത്മീയ നിധി
- വല്ലാർപാടം പുനരധിവാസം: 18 വർഷമായിട്ടും 185 കുടുംബങ്ങൾ വീടില്ലാതെ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി വരാപ്പുഴ ആർച്ച് ബിഷപ്
- കത്തോലിക്കാ ശ്രവ്യമാധ്യമ രംഗത്ത് പുതിയ അധ്യായം; ‘ഫിയോ’ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു
- മധ്യപൂർവേഷ്യയിലെയും യുക്രൈനിലെയും യുദ്ധഭീഷണിയിൽ ആശങ്ക; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ
- ആൽബർട്സ് കോളേജ് അധ്യാപകന് പേറ്റന്റ് അംഗീകാരം

