എറണാകുളം: മലയാളി മെമ്മോറിയല്‍ കാലഘട്ടം മുതല്‍ തന്നെ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ അധികാരത്തിലും സമ്പത്തിലും അര്‍ഹിക്കുന്നതിലും വലിയ പങ്കും പ്രാതിധ്യവും നേടിയെടുത്ത മുന്നാക്ക സമുദായങ്ങളാണ് സമുദായ സംവരണത്തെയും ജനസംഖ്യാനുപാതിക പ്രാതിനിത്യത്തെയും ഇപ്പോള്‍ തള്ളിപ്പറയുന്നതെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി അഭിപ്രായപ്പെട്ടു. നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന കേരളത്തില്‍ സമുദായിക സംവരണം അട്ടിമറിക്കാന്‍ അവര്‍ നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ്. അധികാര നിര്‍വഹണപ്രക്രിയയില്‍ പ്രത്യേകിച്ച് രാഷ്ട്രീയ അധികാരത്തില്‍ പങ്കുചേരാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഒരേപോലെ അവകാശം ഉണ്ടെന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത.
ഇന്ത്യയുടെ ദീര്‍ഘദൃഷ്ടികളായ ഭരണഘടനാ ശില്പികളും നേതാക്കളും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിനാണ് സാമുദായിക സംവരണം എന്ന ആശയം നടപ്പിലാക്കിയത്. തുറന്ന മത്സരത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത വിഭാഗങ്ങള്‍ക്കും സമൂഹത്തില്‍ പൊതുജീവിതത്തില്‍ പോരാടാന്‍ കഴിയാത്തവര്‍ക്കും പ്രത്യേകമായ സംവരണം ഏര്‍പ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിന്റെ പുരോഗനപരമായ നടപടികള്‍ ആയിട്ടാണ് കരുതപ്പെട്ടിരുന്നത്. മഹാനായ ഡോ. ബി.ആര് അംബേദ്കര്‍ ഈ നടപടിയെ ‘ചരിത്രപരമായ നഷ്ടപരിഹാരം’ എന്നാണ് ഭരണഘടന അസംബ്ലിയിലെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.
സാമൂഹ്യപരവും ചരിത്രപരവും ആയ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശക്തികരണത്തിനായി സ്ഥാപിക്കപ്പെട്ടതാണ് ഇന്ത്യയിലെ സാമുദായിക സംവരണം. ജനാധികാരത്തിന്റെ നിര്‍വഹണത്തിലും പ്രയോഗവല്‍ക്കരണത്തിലും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്വം ഉറപ്പാക്കുകയായിരുന്നു സംവരണത്തിന്റെ ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ സംവരണം എന്നത് രാജ്യത്തിന്റെ അധികാര നിര്‍വഹണത്തില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിത്യം ഉറപ്പാക്കാനുള്ള ഭരണഘടനാ സംവിധാനമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ഏതു ജാതിയിലോ മതത്തിലോ പെട്ടവരായാലും അവര്‍ക്കായി ക്ഷേമപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത്, സംവരണമല്ല.
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥന്മാരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി കണ്‍വീനര്‍ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും ആവശ്യപ്പെട്ടു.
Trending
- അഡ്വ.അരുൺ അലക്സ് കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ
- സഭയിലെ വിശുദ്ധരായ രണ്ട് അന്തോണീസുമാര്
- ‘ഇക്കോളജിക്കൽ കൺവേർഷൻ 2030’;പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്
- ആരാധകനിൽ നിന്ന് വെഞ്ചിരിച്ച ജപമാല സ്വീകരിച്ച് അർജന്റീനൻ നായകൻ
- ക്രൈസ്തവ മിഷനറിമാർ വിദ്യാഭ്യാസരംഗത്ത് ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള അനീതിയാണ്
- പെരിയാറിൽ തുഴ കൊണ്ട് ചരിത്രമെഴുതി പിഴലക്കാരുടെ ഔസോച്ചേട്ടൻ
- കെആർഎൽസിസി ജനറൽ അസംബ്ലി രണ്ടാം ദിനം
- സഹനത്തിൻ്റെ പടനായിക,അവിസ്മരണീയ അവതരണം
