- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
Browsing: international
കുടിയിറക്ക ഭീഷണി നേരിട്ട പാക്ക് ക്രൈസ്തവര്‍ക്ക് താത്ക്കാലിക ആശ്വാസമായി കോടതി വിധി. നഗര വികസനമെന്ന പേരില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ സിഡിഎ നടത്തിയ ശ്രമം നിര്‍ത്തിവെയ്ക്കാനുള്ള കീഴ് കോടതി ഉത്തരവ് ഇസ്ലാമാബാദിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ശരിവെച്ചു. ഈ വിധി ക്രൈസ്തവര്‍ക്ക് തത്കാലികമായെങ്കിലും പ്രതീക്ഷ നൽകുന്നു.
തനിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്ന് അൾജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്. താൻ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.
യുദ്ധകാലത്ത്, ഉക്രൈനിലേക്കുള്ള തന്റെ നാലാമത്തെ സന്ദർശനത്തെക്കുറിച്ച്, നിഷ്പാദുക കർമ്മലീത്ത സഭയുടെ സുപ്പീരിയർ ജനറൽ, ഫാ, മിഗെൽ മാർക്കെസ് കാലെ, വിവരിച്ചു. സഹനത്തിന്റെ മൂർദ്ധന്യതയിലും, ജനത കാത്തുസൂക്ഷിക്കുന്ന, വിശ്വാസമാണ്, കൂട്ടായ്‍മയിൽ അവരെ ഒന്നിച്ചു നിർത്തുന്നതെന്നും, അത് ഏവർക്കും ഒരു മാതൃകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഭാരത ലത്തീൻ കത്തോലിക്ക സഭയുടെ(സിസിബിഐ ) അധ്യക്ഷനായ കർദിനാൾ ഫിലിപ്പ് നേരി ഫെറവോയെ ലോക കത്തോലിക്കാ സഭയുടെ ആഗോള ആശയ വിനിമയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ ഫോർ കമ്മ്യൂണിക്കേഷന്റെ അംഗമായി പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
നൈജീരിയ: ഓശാന ഞായര്‍ ദിവസം നൈജീരിയയിലെ ജോസില്‍ കുറഞ്ഞത് 30 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ട…
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ ഇറാനുമായി വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ സമ്മതിച്ചാല്‍ രണ്ടാഴ്ചത്തേക്ക് ഇറാനുമേലുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇത് ഇരുവിഭാഗവും പാലിക്കേണ്ട വെടിനിര്‍ത്തലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യേശുക്രിസ്തുവിനെ കുരിശിൽ തറച്ചതിനുശേഷം സംസ്‌കരിക്കാൻ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയിൽ, നിരവധി നൂറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം ദേശങ്ങളിൽ നിന്നുള്ള അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തി. ഔദ്യോഗിക വത്തിക്കാൻ ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്തതുപോലെ, ഇപ്പോൾ പ്രീപ്രിന്റായി ലഭ്യമായ സമീപകാല പഠനം, പാദുവ സർവകലാശാലയിലെ ഡോ. ഗിയാനി ബാർക്കാസിയ ഉൾപ്പെടെ നിരവധി ജനിതകശാസ്ത്രജ്ഞർ നടത്തിയതാണ്.
ഈസ്റ്റര്‍ ദിനത്തിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തെ അരിക്കോയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു
ജറുസലേമിലെ സഭയും ഇസ്രായേൽ അധികാരികളുമായി നടന്ന ചർച്ചയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് താത്കാലിക സമ്മതം നൽകാൻ ഇസ്രായേൽ തീരുമാനിച്ചു. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ദ നാടിന്റെ കസ്റ്റോഡിയനും തിങ്കളാഴ്ച ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തിരുകല്ലറ ദേവാലയത്തിൽ വിശുദ്ധ വാരത്തിന്റെയും ഈസ്റ്റർ ആഘോഷങ്ങളുടെയും ക്രമീകരണങ്ങൾ സംബന്ധിച്ച് ഇസ്രായേൽ അധികാരികളുമായി ഒരു കരാറിലെത്തിയതായി പ്രഖ്യാപിച്ചു.
യുദ്ധ ഭീതിയിലും വിശുദ്ധനാട്ടിൽ പ്രതീക്ഷയുടെ ഒരു അപ്രതീക്ഷിത സൂചനയായി, ഗാസ സിറ്റിയിലെ ഹോളി ഫാമിലി ഇടവകയിലെ ക്രിസ്ത്യാനികൾക്ക് മാർച്ച് 29 ന് കുരുത്തോല ആശീർവാദത്തോടെയും, ഘോഷയാത്രയോടെയും ഓശാന ഞായർ ശുശ്രൂഷകൾ നടത്താൻ സാധിച്ചു. കനത്ത മഴയും സമീപത്തായി നടന്നുകൊണ്ടിരുന്ന വെടിവെപ്പും വകവയ്ക്കാതെ, അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
