- ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു
- പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൃക്ഷത്തൈകൾ നടും
- ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ഹരിത കേരളത്തിനായി കൈകോർത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
- സ്നേഹ സ്പർശനമായി നവജീവനം രൂപതാ സംഗമം
- എഐ യുഗപകര്ച്ചയില് കേരളം
- പരിശോധന കേന്ദ്രം ആരംഭിച്ചു
Browsing: Church
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ഡ്യൂട്ടികളിലും വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ മാറ്റം വരുത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ). ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സംഘടന നിവേദനം നൽകി.
വിശുദ്ധവാരത്തോട് അനുബന്ധിച്ചുള്ള തൈലപരികർമ്മ ദിവ്യബലിയും പൗരോഹിത്യവൃതനവീകരണവും പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ 30.03.2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി. പൗരോഹിത്യം ദിവ്യരഹസ്യവും ദിവ്യദാനവും ആണെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു.
ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിനെയും കസ്റ്റോഡിയനെയും തടഞ്ഞു ഇസ്രായേൽ പോലീസ്. ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെയുമാണ് ഇസ്രായേൽ പോലീസ് തടഞ്ഞത്. സംഭവത്തില് ജെറുസലേം ലത്തീൻ പാത്രിയർക്കേറ്റ് കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക്, സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ
പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ 2026-ലെ തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമായ മോണക്കോയുടെ രാജകുമാരന്റെ ക്ഷണം സ്വീകരിച്ച്, കത്തോലിക്കാരാജ്യമായ ഇവിടേക്ക് മാർച്ച് 28 ശനിയാഴ്ചയാണ് പാപ്പാ യാത്ര നടത്തിയത്.
ലത്തീൻ ആരാധന ക്രമം, നോമ്പുകാലം അഞ്ചാം ശനിയാഴ്ചയിലെ സുവിശേഷ ഭാഗമായ, യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം 45 മുതൽ 57 വരെയുള്ള വചനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, മൊണാക്കോയിലെ വിശ്വാസികൾക്ക് ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകിയത്. യേശുവിനെ കൊല്ലുവാൻ വേണ്ടി യഹൂദർ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യം ആമുഖമായി പാപ്പാ സുവിശേഷ വെളിച്ചത്തിൽ ചോദിക്കുന്നുണ്ട്
നാൽപത് രാപ്പകലുകൾ നീണ്ടുനിന്ന വലിയ നോമ്പിന് സമാപനം കുറിച്ച്, പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അനശ്വര സന്ദേശമായി ഈസ്റ്റർ വീണ്ടും കടന്നുവരുന്നു.
“ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല. ഉയിർപ്പിക്കപ്പെട്ടു. ( ലൂക്കാ. 24: 5)
ലോകമെമ്പടുമുള്ള ക്രൈസ്തവർ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് അതിരൂപത ഭദ്രാസന ദേവാലയത്തിൽ ഓശാന ഞായർ ശുശ്രൂഷകൾ ഭക്തിപൂർവ്വം ആചരിച്ചു. സെന്റ് വിൻസെന്റ് ഹോമിൽ നിന്നും ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു.
പെസഹാതിരുനാളിന് ആറു ദിവസംമുമ്പ് യേശു തന്റെ സുഹൃത്തായ ലാസറിന്റെ ഭവനത്തിലെത്തിയതിനെ അനുസ്മരിച്ചു കൊണ്ടാണ് ക്രൈസ്തവർ ലാസർ ശനിയായി ആചരിക്കുന്നത്.
മൊണാക്കോയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ സാധിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ വിശ്വാസവും, റോമൻ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധമാണ്, ഈ നാടിനെ വ്യതിരിക്തമാക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
