Author: admin

ന്യൂഡൽഹി:ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഇന്ത്യയുടെ വീറുറ്റ പോരാളിയായ കുറിയ മനുഷ്യൻ ബൂട്ടഴിക്കുമ്പോള്‍ ആരാധകര്‍ക്ക് പറയാൻ ബാക്കിയുള്ളത് നന്ദി മാത്രം .രണ്ട് പതിറ്റാണ്ടോളം അയാളായിരുന്നു ഇന്ത്യൻ ഫുട്‌ബോളിന്‍റെ എല്ലാമെല്ലാം. 19 വര്‍ഷക്കാലം, സുനില്‍ ഛേത്രിയെന്ന 5 അടി 7 ഇഞ്ച് ഉയരക്കാരൻ ഒറ്റയാള്‍ പട്ടാളമായി മാറിയാണ് ഇന്ത്യൻ ഫുട്‌ബോളിനെ തന്‍റെ തോളേറ്റിയത്. ലോക ഫുട്‌ബോളില്‍ എടുത്ത് പറയാൻ വലിയ കഥകള്‍ ഒന്നുമില്ലെങ്കിലും ഗോള്‍ വേട്ടാക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിയ്‌ക്കും ഒപ്പം നിന്ന് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയത് സുനില്‍ ഛേത്രിയെന്ന ഒരൊറ്റ മനുഷ്യനായിരുന്നു. 2005ല്‍ പാകിസ്ഥാനെതിരെ പന്ത് തട്ടിക്കൊണ്ടാണ് സുനില്‍ ഛേത്രി അന്താരാഷ്‌ട്ര ഫുട്‌ബോളിലേക്ക് തന്‍റെ വരവറിയിക്കുന്നത്. ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണില്‍ ആരാധകര്‍ പോലും കയ്യൊഴിഞ്ഞ ഇന്ത്യൻ ഫുട്‌ബോളിന് വേണ്ടി തോറ്റുകൊടുക്കാൻ മനസില്ലാതെ അയാള്‍ പൊരുതിയതിന്‍റെ ഫലമാണ് തന്‍റെ വിരമിക്കല്‍ മത്സര ദിനത്തില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ എന്നതിൽ തർക്കമില്ല.ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം, കൂടുതല്‍…

Read More

ന്യൂഡൽഹി :കർഷർ നൂറും ഇരുനൂറും രൂപ വാങ്ങിയാണ് സമരം ചെയ്യുന്നത് എന്ന വിദ്വേഷ പരാമർശത്തിനെതിരെ വ്യവസായ സുരക്ഷാ സേന ഉദ്യോഗസ്ഥയുടെ എയർപോർട്ടിൽ വെച്ചുള്ള പ്രതികണം ചർച്ചയാകുന്നു .കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത് വന്നുകഴിഞ്ഞു . സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ പറഞ്ഞു.കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യിലെ വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു. കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. തന്റെ അമ്മയും ആ സമരത്തിൽ പങ്കെടുത്തിരുന്നു…

Read More

തിരുവനന്തപുരം: ആനിമസ്ക്രീന്റെ ധീരമായ പോരാട്ടങ്ങൾ വനിതകൾ എന്നും മാതൃകയാക്കണമെന്ന് തിരുവനന്തപുരം അതിരൂപത വികാരിജനറൽ മോൺ. യൂജിൻ എച്ച്. പെരേര .തിരുവനന്തപുരത്ത് KLCWA സ്ഥാപകദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിലെ അംഗവുമായിരുന്ന ആനിമസ്ക്രീനിന്റെ ജന്മദിനവും, KLCWA-യുടെ സ്ഥാപകദിനവും തിരുവനന്തപുരത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ വനിതാമുന്നേറ്റം സാദ്ധ്യമാക്കാൻ നേതൃത്വപരമായ പങ്കുവഹിക്കുന്ന വനിതാ പ്രസ്ഥാനമാണ്‌ KLCWA. ദിനാചരണവുമായി ബന്ധപ്പെട്ട് രാവിലെ 6 മണിക്ക് വെള്ളയമ്പലം സെന്റ്. തെരേസ ദേവാലയത്തിൽ അനുസ്മരണ ദിവ്യബലി നടന്നു. തുടർന്ന് വഴുതക്കാട് ആനിമസ്ക്രീൻ സ്ക്വയറിൽ KLCWA- ന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.പറഞ്ഞു. തുടർന്ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ കൂടിയ സമ്മേളനം ശ്രീമതി ദിവ്യ എസ്. അയ്യർ IAS ഉദ്ഘാടനം ചെയ്തു. KLCWA സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു .KRLCC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സുജ…

Read More

വല്ലാർപാടം:വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വല്ലാർപാടം ബസിലിക്കയിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ നിർവഹിച്ചു.പതിനായിരം പേർക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാർപാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജോ.ജനറൽ കൺവീനർ അഡ്വ. ഷെറി ജെ തോമസ്, അതിരൂപത ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, പന്തൽ കമ്മറ്റി കൺവീനർ സി.ജെ. പോൾ എന്നിവർ പ്രസംഗിച്ചു. ജൂൺ 30 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് മോൺ ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നത്.വരാപ്പുഴ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളിൽ നിന്നുംകേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ളവിശ്വാസസമൂഹം മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തും.

Read More

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം 2024 സംഘടിപ്പിച്ചു. ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി വെരി.റവ. ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. രാഹുൽ ബി. ആന്റോ ആമുഖ സന്ദേശവും നൽകി .നിഡ്സ് നെയ്യാറ്റിൻകര മേഖല കോ-ഓഡിനേറ്റർ റവ. ഫാ. എ.എസ്. പോൾ, രൂപത നിഡ്സ് സെക്രട്ടറി പ്രതിനിധി ശ്രീ. റോബർട്ട്ദാസ്, മേഖല ആനിമേറ്റർമാരായ ശ്രീമതി ഷൈല മാർക്കോസ്, ശ്രീമതി പ്രകാശി, ശ്രീമതി ലിനു ജോസ് എന്നിവർ സംസാരിച്ചു. മോൺ.ജി.ക്രിസ്തുദാസ് നിഡ്സ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ശ്രീ.ബിജുവിന് ഫലവൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്യുകയും ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഫലവൃക്ഷത്തൈ നടുകയും ചെയ്തു. നിഡ്സ് യൂണിറ്റ് സെക്രട്ടറിമാരുടെയും യൂണിറ്റ് യൂണിറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. എല്ലാ നിഡ്സ് യൂണിറ്റുകളിലും യൂണിറ്റ് പ്രസിഡൻ്റ്മാരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

Read More

ന്യൂഡൽഹി:സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. വി മുരളീധരന് സ്ഥാനങ്ങൾ ഇല്ല. കാലാവധി മറികടന്ന് കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരാനും യോഗത്തിൽ ധാരണയായി. അതേസമയം കേന്ദ്ര മന്ത്രിയാകാൻ ഇല്ലെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

Read More

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉണ്ടാക്കിയ നിരാശയ്ക്കിടയിലും സംസ്ഥാന സർക്കാരിന്‍റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രകാശനം ചെയ്യും. വൈകിട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Read More

ന്യൂഡല്‍ഹി: വ്യാജ ആധാര്‍ കാര്‍ഡുമായി പാര്‍ലമെന്‍റില്‍ കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റിലായി. സിഐഎസ്എഫാണ് ഇവരെ പിടികൂടിയത്.വോട്ടെണ്ണല്‍ ദിവസമാണ് ഇവര്‍ പാര്‍ലമെന്‍റില്‍ കടക്കാന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്‍റെ പരിശോധനയില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ലമെന്‍റിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ മൂന്ന് തൊഴിലാളികളാണ് അറസ്റ്റിലായതെന്നാണ് അറിയുന്നത് . സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

Read More

ന്യൂഡൽഹി ∙ സർക്കാരുണ്ടാക്കാൻ തൽക്കാലം ശ്രമിക്കേണ്ടെന്ന് ഇന്ത്യാസഖ്യം തീരുമാനിച്ചു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ഉചിത സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അതുവരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ബിജെപി ഭരണം വേണ്ടെന്ന ജനങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ ഉചിത സമയത്തു സ്വീകരിക്കുമെന്നു ഖർഗെ വ്യക്തമാക്കി .

Read More

തിരുവനന്തപുരം : ഒന്നിടവിട്ട ശനിയാഴ്ചകള്‍ ഇനി പ്രവൃത്തിദിനം.പുതിയ അക്കാദമിക് കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാനത്തെ 10ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത്. കഴിഞ്ഞ വര്‍ഷത്തില്‍ 204 പ്രവൃത്തി ദിനമായിരുന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് പ്രവൃത്തി ദിനങ്ങള്‍ 220 ആക്കിയിട്ടുള്ളത്. പുതിയ കലണ്ടര്‍ പ്രകാരം ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ വർഷത്തിൽ 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാകും. ഇതില്‍ 16 എണ്ണം തുടര്‍ച്ചയായി ആറു പ്രവൃത്തിദിനം വരുന്ന ആഴ്ചകളിലാണ്. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷത്തില്‍ 220 പ്രവൃത്തിദിനങ്ങളാണ് വേണ്ടത്. പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇളവു നല്‍കാവുന്നതാണ്. കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം വരെ എല്ലാ ക്ലാസുകളിലും 195 പ്രവൃത്തിദിനങ്ങളായിരുന്നു. അതേസമയം പ്രവൃത്തിസമയം കൂടുതലുള്ള ഹയര്‍സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലും പ്രവൃത്തിദിനങ്ങള്‍ 195 ആയി തന്നെ തുടരും. സ്‌കൂള്‍ പ്രവൃത്തിസമയം 220…

Read More