- ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാർ-പാകിസ്ഥാൻ പ്രധാനമന്ത്രി
- വീണ്ടും കൊവിഡ് തരംഗം ! ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
- വയോധികർക്ക് സ്നേഹത്തണൽ തീർത്ത് ബോൾഗാട്ടി KLCWA
- തിരുവല്ലയില്‍ വീണ്ടും കോളറ മരണം
- വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും
- ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം
- കൗണ്ട് ഓണ്‍ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’
- ലിയോ: ഒന്ന് മുതൽ പതിനാലു വരെ
Author: admin
സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമിക്കുന്ന ചിത്രമാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തു വിട്ടു . ശരണ്‍ വേണുഗോപാൽ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്:…
കൊളംബോ : ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ 21 തമിഴ് മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ അറിയിച്ചു.രാമനാഥപുരത്തിന് സമീപത്ത് നിന്ന് മീന്‍പിടിച്ച മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ സേന നേരത്തെ പിടികൂടിയത് . എട്ട് മീന്‍പിടുത്തക്കാരെയും ഇവരുടെ രണ്ട് യന്ത്രവത്കൃത വള്ളങ്ങളുമാണ് പിടികൂടിയത്. രാമനാഥപുരം സ്വദേശികളായ മങ്ങാട് ഭാത്രപ്പൻ (55), റെഡ്ഡയൂരാണി, കണ്ണൻ (52), ചിന്ന റെഡ്ഡയൂരാണി മുത്തുരാജ് (55), അഗസ്ത്യാർ കുടം കാളി (50), തങ്കച്ചിമാട് യാസിൻ (46), ജീസസ്, ഉച്ചിപ്പുള്ളി രാമകൃഷ്‌ണൻ, വേലു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാങ്കസന്തുറൈ നേവൽ ക്യാമ്പിലേക്ക് കൊണ്ടുപോയിരുന്നു. പാക്ക് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സത്തൊഴിലാളികള്‍ അതിര്‍ത്തി കടന്നെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബര്‍ ഏഴിന് 324 ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് സേന പിടികൂടിയത്. രണ്ട് ബോട്ടുകളും പിടികൂടിയെന്ന് മത്സ്യത്തൊഴിലാളി അസോസിയേഷൻ അറിയിച്ചു.
വാഷിംഗ്ടൺ :അധികാരമേറ്റെടുത്താൽ ഉടൻ തന്നെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കാനും അമേരിക്കക്കാരനാകുക എന്നതിൻ്റെ അർത്ഥം പുനർനിർവചിക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി അധികാരത്തിൽ വന്നയുടൻ ഇത് നടപ്പാക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്‍ബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ ക്രിസ്റ്റന്‍ വെല്‍ക്കറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മതിയായ രേഖകളില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്നവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതോടെ ചെയ്യുന്നത്. കഴിയുമെങ്കിൽ എക്‌സിക്യൂട്ടീവ് നടപടിയിലൂടെ ഇതിന്റെ നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 1868-ൽ അംഗീകരിച്ച അമേരിക്കയുടെ ഭരണഘടനാ ഭേദഗതിയിലാണ് ജന്മാവകാശ പൗരത്വം ഉറപ്പുനൽകുന്നത്. പൗരത്വത്തോടുള്ള രാജ്യത്തിൻ്റെ സമീപനത്തിൻ്റെ അടിസ്ഥാന ശിലയാണ് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി എന്നാണ് കണക്കാക്കുന്നത്. അതേസമയം ജന്മാവകാശമുള്ള പൗരത്വമുള്ള ഒരേയൊരു രാജ്യം യുഎസാണെന്ന് എൻബിസി അഭിമുഖത്തിൽ ട്രംപ് അവകാശപ്പെടുമ്പോഴും , മറ്റ് 30 ലധികം രാജ്യങ്ങൾ ഈ സമീപനം പിന്തുടരുന്നുണ്ട്. ആൻ്റിഗ്വ, ബാർബുഡ, അർജൻ്റീന, ബാർബഡോസ്,…
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം അൻപത്തിഒൻപതാം ദിനത്തിലേക്ക് . അൻപത്തിയെട്ടാം ദിനത്തിലെ സമരം സഹ വികാരി ഫാ: ആന്റണി തോമസ് പോളക്കാട്ട് സിപി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ ആന്റണി, ലിസി ആന്റണി, സജി ജോസി, ജോൺ അറക്കൽ, റീനി പോൾ, ബേബി ജോയ്, മേരി ആന്റണി എന്നിവർ അൻപത്തിയെട്ടാം ദിനത്തിൽ നിരാഹാരമിരുന്നു.
സിംഗപ്പൂര്‍:നിര്‍ണായകമായ 12-ാം റൗണ്ട് മത്സരത്തില്‍ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. ഇതോടെ ഇരുവര്‍ക്കും 6 പോയിന്റു വീതമായി. ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു.22 നീക്കങ്ങള്‍ അവസാനിക്കുമ്പോള്‍ തന്നെ മത്സരത്തില്‍ ഡിങ് ലിറന്‍ വ്യക്തമായ മേല്‍ക്കൈ നേടിയിരുന്നു. 39ാം നീക്കത്തോടെ ഗുകേഷ് മത്സരം അവസാനിപ്പിച്ചു. ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകള്‍ സമനിലയിലാണു കലാശിച്ചത്. ഇന്നലെ 11ാം റൗണ്ട് മത്സരത്തില്‍ വിജയം കണ്ട ഗുകേഷ് ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി മുന്നിലെത്തിയിരുന്നു. 14 പോരാട്ടങ്ങള്‍ അടങ്ങിയ ചാംപ്യന്‍ഷിപ്പില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്പ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14…
ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ. 1999- 2004 കാലഘട്ടത്തിലാണ് കര്‍ണാടക മുഖ്യമന്ത്രിയായിരുന്നത്. മൂന്നു തവണ ലോക്‌സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു
കോഴിക്കോട് : മുനമ്പം കുടിയിറക്ക് പ്രശ്നത്തിൽ സമരം ശക്തമാകവേ മുസ്‌ലിം ലീഗ് രണ്ട് തട്ടിൽ. മുനമ്പത്തെ വിവാദ സ്ഥലം വഖ്ഫ് ഭൂമിയാണോ അല്ലയോ എന്ന കാര്യത്തിലാണ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത. മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും മുനമ്പം വഖ്ഫ് ഭൂമി തന്നെയെന്ന് ഉറപ്പിച്ചു പറയുമ്പോൾ സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഈ കാര്യത്തിൽ വ്യക്തത നൽകാതെ ഒഴിഞ്ഞുമാറുകയാണ്. മുനമ്പം വഖ്ഫ് ഭൂമിയാണോ അല്ലേ എന്ന ചർച്ചയിലേക്ക് പോകേണ്ടതില്ലെന്നാണ് സ്വാദിഖലി തങ്ങൾ ഇന്നലെയും പറഞ്ഞത്മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമായി പറഞ്ഞതോടെയാണ് ലീഗ് പ്രതിസന്ധിയിലായത്. പെരുവള്ളൂരിൽ നടന്ന മുസ്‌ലിം ലീഗ് പൊതു യോഗത്തിൽ കെ എം ഷാജിയാണ് ലീഗിലെ വിവാദത്തിന്റെ കെട്ടഴിച്ചത്. വി ഡി സതീശനെ പരസ്യമായി കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഷാജിയുടെ പ്രസംഗം. സതീശന്റെ അഭിപ്രായം ലീഗിനില്ലെന്നും മുനമ്പം വഖ്ഫ് തന്നെയെന്നും ഈ വഖ്ഫ് ഭൂമി…
തിരുവനന്തപുരം :സ്മാര്‍ട്ട് സിറ്റി പദ്ധതി നിന്നുപോകില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് ഇപ്പോൾ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. കേരളത്തിന്റെ ഭാവി ഐ ടി വികസനത്തിന് ഇടപെടല്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടല്‍ അല്ല ലക്ഷ്യമെന്നും ഇത് കേരളവും യു എ ഇ സര്‍ക്കാറും തമ്മിലുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കലാണ് ലക്ഷ്യം. വിദഗ്ധ സമിതി ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. ടീകോം വാങ്ങിയ ഓഹരി വിലയാണ് മടക്കിനൽകുന്നത്. അത് നഷ്ടപരിഹാരം അല്ല. ആര്‍ക്കും ഭൂമി പതിച്ചുകൊടുക്കില്ല. ഉടമസ്ഥത സര്‍ക്കാറിന് തന്നെ ആകും. 246 ഏക്കര്‍ ഭൂമി ഐ ടി വികസനത്തിന് ഉപയോഗിക്കും. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് കൂടുതല്‍ കമ്പനികള്‍ എത്തും. ടീകോമിനുള്ള 84 ശതമാനം ഓഹരിക്ക് ഉള്ള വിലയാണ് നല്‍കുന്നത്. ആര്‍ബിട്രേഷന് പോകാത്തത് സമയനഷ്ടം ഒഴിവാക്കാനാണ്. ദുബൈ ഹോള്‍ഡിംഗ്‌സ് 201ല്‍ ദുബൈക്ക് പുറത്തുള്ള ഓപറേഷന്‍സ് നിര്‍ത്തുന്നതായി തീരുമാനം കൈക്കൊണ്ടതിന്റെ കൂടി ഫലമായാണ് നിലവില്‍ ഈയൊരു സാഹചര്യം…
എരമല്ലൂർ : കെഎൽസിഎ എരമല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പരമ്പരാഗത ലത്തീൻ ക്രൈസ്തവ വേഷങ്ങളും ആടകളും കലാരൂപങ്ങളും ധരിച്ചവരുടെ സംഗമം പൈതൃകം 2024 സംഘടിപ്പിച്ചു. പരമ്പരാഗത ലത്തീൻ ക്രൈസ്തവ വേഷങ്ങളായ ചട്ടയും മുണ്ടും, മുണ്ടും കവായ, കോട്ടും സ്യൂട്ടും, കൊച്ചു കവാനി, വലിയ കവാനി, മുണ്ടും തോൾനാടൻ എന്നിവയും ആടകളായ മേക്കാമോതിരം, കാശിമാല, ബന്ദിഞ്ഞ, കാൽതട എന്നിവയും പരമ്പരാഗത കലാരൂപങ്ങളായ ചവിട്ടുനാടകം, പരിചമുട്ടുകളി,ബാൻഡ് മേളം, മാർഗംകളി, ദേവാസ്തുവിളി എന്നിവയും ധരിച്ചാണ് സംഗമം നടത്തിയത്. സംഗമത്തിന് മുന്നോടിയായി യൂണിറ്റുകളുടെ നേതൃത്വത്തിൽ വേഷങ്ങളും ആടകളും കലാരൂപങ്ങളും അണിഞ്ഞവരുടെ മത്സര ഘോഷയാത്ര സംഘടിപ്പിച്ചു. എരമല്ലൂർ ഈവ് കൺവെൻഷൻ സെൻ്ററിൽ നിന്ന് സെൻ്റ് ജൂഡ് പള്ളി ഗ്രൗണ്ടിൽ സമാപിച്ചു. ആയിരത്തോളംപേർ ഘോഷയാത്രയിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുസമ്മേളനവും പ്രതിഭകളെ ആദരിക്കലും ജർമ്മനിയിലുള്ള എരമല്ലൂർക്കാരുടെ പ്രവാസി കൂട്ടായ്മയും ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ ഡോ. ഫ്രാൻസിസ് കുരിശിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.…
ചിറ്റൂർ : ചിറ്റൂർ കരയെ മുഴുവനും ആഘോഷത്തിൽ തിമർപ്പിലാക്കി ചിറ്റൂർ കാർണിവൽ നടത്തപ്പെട്ടു. ചിറ്റൂർ പള്ളിയുടെ തലപ്പള്ളിയായ മൂലമ്പള്ളിയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി ആരംഭിച്ച കാർണിവൽ എറണാകുളം എംഎൽഎ ടി. ജെ. വിനോദ് ചിറ്റൂർ ഫെറിയിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ചിറ്റൂർ ഫെറി മുതൽ ചിറ്റൂർ പള്ളി വരെ 500 ൽ അധികം പപ്പാഞ്ഞിമാരും അത്രതന്നെ പരമ്പരാഗത വസ്ത്രധാരികളായ ചട്ടയും മുണ്ട് ധരിച്ചവരും, ജുബ്ബയും മുണ്ട് ധരിച്ചവരും, കവായയും സൂട്ടും കോട്ടും ധരിച്ചവരും അണിനിരന്ന പ്രൗഢഗംഭീരമായ കാർണിവൽ റാലി ഏകദേശം രണ്ടുമണിക്കൂർ നീണ്ടുനിന്നു. പരമ്പരാഗത കലാരൂപങ്ങളായ മാർഗംകളിയും ചവിട്ടു നാടകവും ഈ കാർണിവല്ലിന്റെ അലങ്കാരമായിരുന്നു. ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട എട്ട് ടാബ്ലോകൾ ഇടവകയിലെ 8 ബ്ലോക്കുകൾ അണിയിച്ചൊരുക്കി. പള്ളിയിലെത്തിയതിനു ശേഷം പപ്പാഞ്ഞിമാർ ഒരുമിച്ച് നൃത്തം ചവിട്ടി. തുടർന്ന് ഇടവക ബ്ലോക്ക് തലത്തിലുള്ള കലാപരിപാടികളും നടത്തി. ഇടവക വികാരി ഫാദർ മാർട്ടിൻ അഴീക്കകത്ത്, സഹവികാരി ഫാദർ ഷാമിൽ ജോസഫ്, കൺവീനർമാരായ…
Subscribe to Updates
Get the latest creative news from FooBar about art, design and business.