Author: admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി ട്രോളിംഗ് നിരോധനം നിലവില്‍വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂണ്‍ 14ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഈ സമയങ്ങൾ വറുതിയുടെ കാലമാകും. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആകെ 28 ദിവസമാണ് സഭ സമ്മേളനം ചേരുന്നത് . ഇന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ഇതിനിടയിൽ ലോക കേരള സഭ നടക്കുന്ന ജൂൺ 13,14,15 തീയതികളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ ഇന്ന് അവതരിപ്പിക്കും. ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൻറെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം ഇന്ന് സഭയിലേക്കെത്തുന്നത്. എന്നാൽ ആദ്യ ദിനം തന്നെ സഭയിൽ അടിയന്തരപ്രമേയ നോട്ടീസ്…

Read More

ന്യൂഡൽഹി : കേരളത്തിന്‌ അധിക പരിഗണന നൽകണമെന്ന് ആവശ്യപ്പെടില്ലെന്നു സുരേഷ് ഗോപി. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി. താൻ കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് നിൽക്കുന്നത്. തനിക്ക് എന്താണ് വേണ്ടതെന്നു എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി. ഇങ്ങനെ ഒരു അവസരരമാണല്ലോ ലഭിച്ചത് എന്ന ചോദ്യത്തിന് വല്ലാത്ത അവസരമെന്നും മറുപടി. സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നത ഇല്ലാതെ പോകുമോ എന്ന ചോദ്യത്തിന് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതിയെന്ന് മറുപടി. ഇങ്ങോട്ട് അത് മുടക്കാൻ വരാതെ ഇരുന്നാൽ മതിയെന്നും സുരേഷ് ഗോപിയുടെ പ്രതികരണം. ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചുവെങ്കിലും ലഭിച്ച സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രത്കരണങ്ങൾ .കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തിയ സുരേഷ് ഗോപിയുടെ മന്ത്രിപദം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. നരേന്ദ്രമോദി തന്നെ നേരിട്ടെത്തി പ്രചാരണത്തിന് ചുക്കാൻ പിടിച്ചാണ് സുരേഷ് ഗോപി കേരളത്തെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിസഭയിൽ അംഗമാവുന്നത്.

Read More

ന്യൂഡൽഹി : മൂന്നാംവട്ടം അധികാരത്തിലേറി നരേന്ദ്ര മോദി. 72 അംഗ മന്ത്രിസഭയിൽ 61 മന്ത്രിസ്ഥാനങ്ങൾ ബിജെപി എടുത്തപ്പോൾ സഖ്യകക്ഷികൾക്ക് ലഭിച്ചത് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ. ജെഡിയു, ടിഡിപി പാർട്ടികൾക്കും ലഭിച്ചത് ഓരോ ക്യാബിനറ്റ് പദവികൾ . സുരേഷ് ഗോപിക്ക് നൽകിയത് സഹമന്ത്രി സ്ഥാനം മാത്രം.കേരളത്തിൽ നിന്നും ജോർജ്ജ് കുര്യനും സഹമന്ത്രി ആയി . അർഹതപ്പെട്ട പദവികൾ ലഭിക്കാത്തത്തിൽ സഖ്യകക്ഷികൾക്ക് അതൃപ്തിയുണ്ട് . ക്യാബിനറ്റ് പദവി ലഭിക്കാഞ്ഞതോടെ മന്ത്രിസഭായുടെ ഭാഗമാകാതെ അജിത് പവാർ പക്ഷം മാറി നിൽക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് . ക്ഷണിക്കപ്പെട്ട 8000ത്തോളം അതിഥികൾക്ക് മുന്നിൽ ആയിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. മോദിക്കൊപ്പം 71 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. 30ക്യാബീനറ്റ് മന്ത്രിമാർ. സ്വാതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ 5, 36സഹമന്ത്രിമാർ എന്നിങ്ങനെയാണ് കണക്ക്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്നാദ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമൻ തന്നെയാണ് ഇത്തവണയും ക്യാബിനറ്റിൽ വനിതാ മുഖം.

Read More

ന്യൂഡൽഹി :കോൺഗ്രസ് പ്രവർത്തക സമിതി ഇന്നു യോഗം ചേരും.എല്ലാ കോൺഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാർലമെന്‍ററി പാർട്ടി യോഗവും ഇന്നുചേരും. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് രാവിലെ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം, ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം, എക്സിറ്റ് പോൾ ഓഹരി കുംഭകോണം അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്യും. യോഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യമുയരാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടിയുണ്ടായിട്ടില്ല. രാഹുൽ പദവി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പകരം കെ.സി. വേണുഗോപാൽ, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി തുടങ്ങിയവർക്കാകും മുൻഗണന.

Read More

കൊച്ചി:അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനുമോൾ ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. എസി മുറി കത്തിനശികാൻ കാരണം ഷോട്ട്സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ സാധ്യതയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുവെന്നും അധികൃതർ അറിയിച്ചു. അങ്കമാലി നഗരത്തിൽ ജാതിക്ക വ്യാപാരിയായിരുന്നു ബിനീഷ്. രാവിലെ ബിനീഷിന്‍റെ അമ്മയിലൂടെയാണ് വിവരം പുറത്തറിയുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

Read More

ഹൈദരാബാദ് :റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാമോജി റാവു എന്നറിയപ്പെടുന്ന ചെറുകുരി രാമോജി റാവു നിർമാതാവും, പത്രപ്രവർത്തകനും, മാധ്യമ സംരംഭകനും കൂടിയാണ്. 2016 ൽ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു. ഈനാട് പത്രം, ഇടിവി നെ്‌വര്‍ക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നീ സംരംഭങ്ങളുടെയും തലവനാണ്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80 ഓളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

Read More

കൊച്ചി : സിനിമാനടി നിമിഷ സജയനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ. നിമിഷയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ അശ്ലീല കമെന്റുകൾ പോസ്റ്റ് ചെയ്തും, നടിയുടെ ചിത്രത്തോടൊപ്പം അസഭ്യവർഷം ചെയ്തു ചിത്രങ്ങൾ പങ്കുവച്ചുമാണ് ബിജെപി പ്രവർത്തകരടക്കമുള്ളവർ നടിയെ അധിക്ഷേപിക്കുന്നത്. 4 വർഷങ്ങൾക്ക് മുൻപ് ഒരു വേദിയിൽ നടി തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞു എന്ന പേരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ഇപ്പോൾ നടിയെ അധിക്ഷേപിക്കുന്നത്.‘തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുവോ..? കൊടുക്കൂല’ എന്നാണ് നിമിഷ സജയന്റെ പ്രസ്താവന. ഈ പ്രസ്താവനയിലുള്ള അമർഷമാണ് സംഘപരിവാറിനെ സൈബർ ആക്രമണങ്ങളിലേക്ക് നയിച്ചത്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു.

Read More

ന്യൂഡൽഹി:ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഇന്ത്യയുടെ വീറുറ്റ പോരാളിയായ കുറിയ മനുഷ്യൻ ബൂട്ടഴിക്കുമ്പോള്‍ ആരാധകര്‍ക്ക് പറയാൻ ബാക്കിയുള്ളത് നന്ദി മാത്രം .രണ്ട് പതിറ്റാണ്ടോളം അയാളായിരുന്നു ഇന്ത്യൻ ഫുട്‌ബോളിന്‍റെ എല്ലാമെല്ലാം. 19 വര്‍ഷക്കാലം, സുനില്‍ ഛേത്രിയെന്ന 5 അടി 7 ഇഞ്ച് ഉയരക്കാരൻ ഒറ്റയാള്‍ പട്ടാളമായി മാറിയാണ് ഇന്ത്യൻ ഫുട്‌ബോളിനെ തന്‍റെ തോളേറ്റിയത്. ലോക ഫുട്‌ബോളില്‍ എടുത്ത് പറയാൻ വലിയ കഥകള്‍ ഒന്നുമില്ലെങ്കിലും ഗോള്‍ വേട്ടാക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിയ്‌ക്കും ഒപ്പം നിന്ന് ഇന്ത്യയുടെ യശസ് ഉയര്‍ത്തിയത് സുനില്‍ ഛേത്രിയെന്ന ഒരൊറ്റ മനുഷ്യനായിരുന്നു. 2005ല്‍ പാകിസ്ഥാനെതിരെ പന്ത് തട്ടിക്കൊണ്ടാണ് സുനില്‍ ഛേത്രി അന്താരാഷ്‌ട്ര ഫുട്‌ബോളിലേക്ക് തന്‍റെ വരവറിയിക്കുന്നത്. ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണില്‍ ആരാധകര്‍ പോലും കയ്യൊഴിഞ്ഞ ഇന്ത്യൻ ഫുട്‌ബോളിന് വേണ്ടി തോറ്റുകൊടുക്കാൻ മനസില്ലാതെ അയാള്‍ പൊരുതിയതിന്‍റെ ഫലമാണ് തന്‍റെ വിരമിക്കല്‍ മത്സര ദിനത്തില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ എന്നതിൽ തർക്കമില്ല.ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം, കൂടുതല്‍…

Read More

ന്യൂഡൽഹി :കർഷർ നൂറും ഇരുനൂറും രൂപ വാങ്ങിയാണ് സമരം ചെയ്യുന്നത് എന്ന വിദ്വേഷ പരാമർശത്തിനെതിരെ വ്യവസായ സുരക്ഷാ സേന ഉദ്യോഗസ്ഥയുടെ എയർപോർട്ടിൽ വെച്ചുള്ള പ്രതികണം ചർച്ചയാകുന്നു .കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത് വന്നുകഴിഞ്ഞു . സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ പറഞ്ഞു.കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യിലെ വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു. കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. തന്റെ അമ്മയും ആ സമരത്തിൽ പങ്കെടുത്തിരുന്നു…

Read More