- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
Author: admin
മെത്രാന്റെ വ്യക്തിഗത ചിഹ്നവും രൂപതയുടെ ചിഹ്നവും സംയോജിപ്പിച്ചാണ് സ്ഥാനിക ചിഹ്നം രൂപകല്പന ചെയ്യുന്നത്. ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിന്റെ സ്ഥാനികചിഹ്നത്തില്‍, ഷീല്‍ഡിന്റെ ഇടത്തുഭാഗം കൊച്ചി രൂപതയെ പ്രതിനിധാനം ചെയ്യുമ്പോള്‍, വലത്തുഭാഗം അദ്ദേഹത്തിന്റെ വ്യക്തിനിഷ്ഠമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഷീല്‍ഡിന്റെ മുകളില്‍ കാണുന്ന പച്ച നിറമുള്ള പൊന്തിഫിക്കല്‍ തൊപ്പിയും (ഗലേറോ) ഇരുവശങ്ങളിലും മൂന്നു വരികളിലായി കാണുന്ന ആറ് പച്ച തൊങ്ങലുകളും ദൈവപരിപാലനയാലുള്ള ജീവല്‍സമൃദ്ധിയെ സൂചിപ്പിക്കുന്നു. കൂനന്‍കുരിശ് ഒരു കാലത്ത് കേരളത്തിലുണ്ടായ പാഷണ്ഡതകള്‍ക്കും ശീശ്മകള്‍ക്കും എതിരേ നിലപാടെടുത്ത്, പത്രോസിന്റെ സിംഹാസനത്തോട് (ഇമവേലറൃമ ജലൃേശ) വിശ്വസ്തത പുലര്‍ത്തിയ കൊച്ചിയിലെ ദൈവജനത്തിന്റെ മഹാസാക്ഷ്യമായി മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ ഈ പുണ്യ അടയാളം തലയുയര്‍ത്തി നിലകൊള്ളുന്നു. വിശുദ്ധ കുരിശില്‍ ചാര്‍ത്തുന്ന ചുറ്റുവിളക്കും പൂമാലയും ഇവിടെ കാണാം. പൂമാല ക്രിസ്തുവിനോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുമ്പോള്‍ ലോകത്തിന്റെ പ്രകാശമാണ് ക്രിസ്തു എന്നു സൂചിപ്പിക്കുന്നതാണ് ചുറ്റുവിളക്ക്. വിശുദ്ധ യാക്കോബിന്റെ ചിപ്പിതോട് (കക്ക) നമ്മുടെ പൈതൃകത്തിന്റെ ഭാഗമായുള്ള സുവിശേഷ പ്രവര്‍ത്തനങ്ങളെയും ഭക്തിയെയും ഈ ചിഹ്നം വരച്ചുകാട്ടുന്നു. വിശുദ്ധ യാക്കോബ്…
ലേഖനം / ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട് കാത്തോലിക്ക് എന്‍സൈക്ലോപീഡിയ കൊച്ചി രൂപതയെ വിശേഷിപ്പിക്കുന്നത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ ‘ഈറ്റില്ലം’ എന്നാണ്. 1557 -ല്‍ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ബഹുമാനപ്പെട്ട ആന്റണി കാട്ടിപറമ്പിലച്ചനെ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്ലാതെ കാണുക അപൂര്‍വ്വമാണ്. ആ പുഞ്ചിരിക്കൊപ്പം അച്ചന്‍ രണ്ടുമൂന്നു വാക്കുകളില്‍ നടത്തുന്ന സുഖാന്വേഷണം ഏത് പ്രശ്‌നമുള്ളവര്‍ക്കും സമാശ്വാസം പകരുന്നത്, അദ്ദേഹം വികാരിയായിരുന്ന കുമ്പളം സെന്റ് ജോസഫ് ഇടവകാഗങ്ങള്‍ക്കും അദ്ദേഹം മേലുത്തരവാദിത്വം വഹിക്കുന്ന ഫോര്‍ട്ട് കൊച്ചി മെത്രാസന മന്ദിരത്തിലെ അരമന കോടതിയില്‍ എത്തുന്നവര്‍ക്കും ഒരു സ്ഥിരാനുഭവമാണ്. ഫോര്‍ട്ട് കൊച്ചി മൗണ്ട് കാര്‍മല്‍ പെറ്റി സെമിനാരിയില്‍ 1986-ല്‍ തുടങ്ങിയ ഒന്നിച്ചുള്ള ഒരു സ്‌നേഹ യാത്രയാണ് എനിക്ക് നിയുക്ത മെത്രാനുമായി ഉള്ളത്.സൗഹാര്‍ദ്ദത്തെ ആത്മീയത നിറയുന്ന സാഹോദര്യ -സ്‌നേഹമായി വളര്‍ത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. വിനയവും പക്വതയും ലാളിത്യവും നിറഞ്ഞ ഈ വൈദികനെ കൊച്ചി രൂപതാ ഭരണമേല്‍പ്പിക്കുന്ന ലെയോ പതിനാലാമന്‍ പാപ്പാ ഒരു യഥാര്‍ത്ഥ ഇടയനെ…
അഭിമുഖം/നിയുക്ത മെത്രാന്‍ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍/ ജെക്കോബി ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ച, 2025 ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുമണിക്ക് ഫോര്‍ട്ട്കൊച്ചി സാന്താ ക്രൂസ് സ്‌ക്വയറില്‍ (പരേഡ് ഗ്രൗണ്ട്) കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ 36-ാമത്തെ മെത്രാനായി മോണ്‍സിഞ്ഞോര്‍ ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു. ഉദ്ഭവം മുതല്‍ ചരിത്രപരമായി കൊച്ചിയുടെ മാതൃരൂപതയായ ഗോവയുടെ മെത്രാപ്പോലീത്തായും ഈസ്റ്റ് ഇന്‍ഡീസ് സ്ഥാനിക പാത്രിയര്‍ക്കീസും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്റെയും പ്രസിഡന്റുമായ കര്‍ദിനാള്‍ ഫിലിപ് നേരി അന്തോണിയോ സെബസ്ത്യാവോ ദൊ റൊസാരിയോ ഫെറാവോ മുഖ്യകാര്‍മികനും, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കൊച്ചി ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ സഹകാര്‍മികരുമായിരിക്കും. ഡിസംബര്‍ എട്ടിന്, അമലോദ്ഭവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍, രാവിലെ 10.30ന് ഫോര്‍ട്ട്കൊച്ചി സാന്താ ക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ബിഷപ് ആന്റണി കാട്ടിപ്പറമ്പില്‍ ഔദ്യോഗികമായി രൂപതയുടെ ഭരണം ഏറ്റെടുക്കും. കൊച്ചി രൂപതയിലെ വിവിധ ഇടവകസമൂഹങ്ങളിലെന്നപോലെ…
ലേഖനം / മേരി ജെന്‍സി പ്രാര്‍ഥനാഭരിതമായ അങ്കണത്തില്‍ വളര്‍ന്ന ഒരു കുഞ്ഞുചെടി കുടുംബത്തിന്റെ തണലിലും മഴയിലും നനഞ്ഞ് വളര്‍ന്ന് ദൈവകൃപയില്‍ മനോഹരവും ശക്തവുമായ ഒരു വൃക്ഷമായി മാറിയിരിക്കുന്നു. ഉന്നതിയുടെ പീഠങ്ങളേറുമ്പോഴും ഡോ. ആന്റണി കാട്ടിപ്പറമ്പിലിന്റെ ഹൃദയം ഇപ്പോഴും കുടുംബനന്മയില്‍ അഭിരമിക്കുന്നു. മാതാപിതാക്കളില്‍ നിന്ന്, സഹോദരീസഹോദരന്മാരില്‍ നിന്ന്, കുഞ്ഞുങ്ങളില്‍ നിന്ന് നന്മ സ്വീകരിക്കാനും പല ഇരട്ടിയായി തിരികെ നല്‍കാനും അദ്ദേഹത്തിന് കഴിയുന്നു. മുതിര്‍ന്നവരുടെ സ്നേഹവാത്സല്യമൂറുന്ന കണ്ണുകളിലും, ഇളയവരുടെ നിര്‍ദോഷ ചിന്തകളിലും, ഹൃദയചുമരുകളില്‍ പതിഞ്ഞ വിശ്വാസഗീതങ്ങളുടെ താളത്തിലും എവിടെയും നമുക്ക് കാണാനാകുന്നത് ദൈവാഭിഷിക്തമായ ബന്ധത്തിന്റെ പ്രതിബിംബമാണ്. മനസിന്റെ ഗഹനങ്ങളില്‍ കനിവിന്റെ നിറകുടം, ജീവന്‍ മുഴുവന്‍ പ്രാര്‍ഥനയായി മാറ്റുന്ന എളിമ- അതാണ് നിയുക്തഇടയന്റെ ശോഭയും ശക്തിയും. കുടുംബത്തിന്റെ സ്നേഹനാളങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പടര്‍ന്നിരിക്കുന്നു; ഒരു വിശുദ്ധ പുഷ്പം പോലെ, ദൈവത്തിന്റെ വിരലടയാളമുള്ളൊരു നിഷ്‌കളങ്ക സൗരഭ്യം അവിടെ പ്രസരിക്കുന്നു. ആന്റപ്പാങ്കിള്‍ (നിയുക്ത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍) കുഞ്ഞായിരിക്കുമ്പോള്‍ എന്നെ കുളിപ്പിക്കുകയും ഉടുപ്പിടീക്കുകയും ചെയ്തിട്ടുണ്ട്. സെമിനാരിയില്‍…
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ നാമഥേയത്തിലുള്ള പുതിയ ദേവാലയത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച കർദിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്യും. പുതിയ ദേവാലയം നിർമിച്ചതിൻ്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് അന്നേ ദിനം തുടക്കമാകും. 25 വർഷങ്ങൾക്ക് മുമ്പ് പുതിയ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരിശേഷിപ്പ് സ്ഥാപിച്ചതും കർദിനാൾ ഫിലിപ്പ് നേരിയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജൂബിലി വർഷത്തോട് അനുബന്ധിച്ച് ജനുവരി മാസംഅനാഥർ, ഏകസ്ഥർ ,വിധവകൾ എന്നിവർക്ക് വേണ്ടിയും ഫെബ്രുവരി-മാർച്ച്വയോജനങ്ങൾക്കു വേണ്ടിയും ഏപ്രിൽ -മെയ് മാസം കുട്ടികൾക്കുവേണ്ടിയും ജൂൺ മാസം സ്ത്രികൾക്കുവേണ്ടിയും ജൂലൈ – ആഗസ്റ്റ് മാസം യുവജനങ്ങൾക്കു വേണ്ടിയും സെപ്റ്റംബർ – ഒക്ടോബർ മാസംദമ്പതികൾക്കു വേണ്ടിയും വിവിധ പരിപാടികൾ നടത്തപ്പെടും. കൂടാതെ കലാകായിക മത്സരങ്ങളും കലാ കായിക സാമൂഹിക രാഷ്ട്രീയ മേഖലയിൽ ഉള്ളവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുമെന്ന കാര്യം ഇടവക വികാരി ഫാ. പോൾസൺ സിമേന്തി അറിയിച്ചു.ഇടവക വികാരിയായിരുന്ന മോൺ. ജോസ്ഥ് പടിയാരംപറമ്പിൽ…
കൊച്ചി :വരാപ്പുഴ അതിരൂപതയിലെ പോണേൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി. ഡിസംബർ 3 മുതൽ 7 വരെ നടക്കുന്ന തിരുന്നാളിൽ കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ എന്നിവർ മുഖ്യ കാർമ്മികരാകും
ലെയോ പാപ്പയുടെ ഡിസംബർ മാസത്തെ പ്രാർത്ഥനാനിയോഗം; യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി പാപ്പാ.
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. ഇന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. നിലവിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം ന്യൂനമർദവും രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സമ്പാളൂർ: കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിൽ ഇന്നലെ വൈകിട്ട് 5 മണിക്ക്, ഊട്ടുതിരുനാൾ പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കു ശേഷം, സമ്പാളൂർ ഇടവക വികാരി, ഡോ. ജോൺസൻ പങ്കേത്ത് തിരുനാളിന് കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിയിൽ ഡോ. ഡൊമിനിക് പിൻഹീറോ ( വികാരി, സെൻ്റ് മൈക്കിൾ കത്ത്രീഡൽ കോട്ടപ്പുറം) മുഖ്യകാർമ്മികത്വം വഹിച്ചു. വചന പ്രഘോഷണം നടത്തിയത് ഫാ. ജൈജു ഇലഞ്ഞിക്കൽ (വികാരി, ഹോളി ഫാമിലി ചർച്ച്, ചാലക്കുടി) ആണ്. സമ്പാളൂർ സഹവികാരി റവ. ഫാ. ആൽഫിൻ ജൂഡ്സൻ സഹകാർമ്മികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ചരിത്രസമ്പന്നമായ ഈ സമ്പാളൂർ ദൈവാലയത്തിൻ്റെ , തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്, മള്ളമായ്പറമ്പിൽ മേരി ലിസ്ന സിമേതി, ചെട്ടിവളപ്പിൽ ഷാനിയ ഡിസിൽവ, കരിശ്ശേരി ജിബിൻ റോച്ച, ബെന്നി വട്ടോലി, ചെട്ടിവളപ്പിൽ ജോയ് ഡിസിൽവ, ചെട്ടിവളപ്പിൽ എഡ്വിൻ ജോയ് ഡിസിൽവ, പുതിയപറമ്പിൽ ഫെബിൻ പിഗരെസ്, മാവേലി പറമ്പിൽ എബിൻ റിബല്ലോ, കരിശ്ശേരി ജെൻസൻ റോച്ച, ചെട്ടിവളപ്പിൽ ഗ്ലൈസ…
മുനമ്പം: 2022 ജനുവരി 13 മുതൽ മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങൾ പൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഈ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി 2024 ഒക്ടോബർ 13 മുതൽ വേളാങ്കണ്ണി മാതാവിന്റെ പള്ളി അങ്കണത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു.കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഒക്ടോബർ 26-ന് പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജ് ഓഫീസർമാർ വീണ്ടും കരമടക്കാൻ അനുമതി നൽകി. അന്നേദിവസം തന്നെ ധാരാളം മുനമ്പം തീരകുടുംബങ്ങൾ വില്ലേജ് ഓഫീസിൽ എത്തി കരം അടച്ചു. നിരാഹാര സമരത്തിന്റെ 414-ാം ദിവസമായ 2025 നവംബർ 30-ന് ഞായറാഴ്ച ബഹു. റവന്യൂ മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ തുടങ്ങിയവർ സമരപന്തലിലെത്തി നാരങ്ങാവെള്ളം നൽകി സമരം അവസാനിപ്പിച്ചു. “പോക്കുവരവ് നടത്തുന്നതിന് ഇനി നിയമപരമായ തടസ്സമില്ല” എന്ന് റവന്യൂ മന്ത്രി അവിടെവച്ച് പ്രഖ്യാപിച്ചു.കോടതി കേസുകൾ വർഷങ്ങളോളം നീളുമെന്നതിനാൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
