Author: admin

ന്യൂ യോർക്ക്: വി. ചാവറ പിതാവിൻ്റെ കുടുംബ ദർശനങ്ങൾ ഉൾക്കൊണ്ട് 1996 ൽ കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ സ്ഥാപിതമായ സിഎംഐ വൈദീകരുടെ നേതൃത്വത്തിലുള്ള ചാവറ മാട്രിമണി മുപ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ 30 -) മത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ വൂഡ്ബ്രിഡ്ജ് സിറ്റിയിലെ ടോമാർ കെട്ടിട സമുച്ചയത്തിൽ ജൂലൈ 12 ന് ഉത്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ ബ്രാഞ്ചിൻ്റെ ഉത്ഘാടന കർമ്മവും ,ചാവറ കൾച്ചറൽ സെൻ്റർ കൊച്ചിയുടെ മുൻ ഡയറക്ടറും ഇപ്പൊൾ അമേരിക്കയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ചർചിൻ്റെ അസിസ്റ്റൻ്റ് വികാരിയുമായ ഫാ.ബേബി ഷെപ്പേർഡ് ആശിർവാദ കർമ്മവും നിർവഹിച്ചു. ചടങ്ങിൽ ന്യൂ ജേഴ്സി സെൻ്റ്.ജോസഫ് പള്ളി വികാരി ഫാ.പോളി തെക്കൻ, ഫാ.ആകാശ് പോൾ, ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക പ്രസിഡൻറ് സജിമോൻ ആൻ്റണി, അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ…

Read More

കൊച്ചി : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപികയിൽ മുഖപ്രസംഗം. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു . ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് അവരാണ് . മറ്റ് സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. അതേസമയം കേരളത്തിൽ കൂടെ കൂട്ടാൻ പദ്ധയിയിടുന്നുവെന്നും ദീപിക വ്യക്തമാക്കുന്നു .വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. കത്തോലിക്ക വൈദികർക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവർക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകൾ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് തങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു- എഡിറ്റോറിയൽ തുടരുന്നു ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ…

Read More

 വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി യാനിക് സിന്നർ. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോർട്ടിനെ ആവേശത്തിൽ ആറാടിച്ച ഉജ്ജ്വല വിജയം. ആദ്യ സെറ്റ് പിന്നിലായെങ്കിലും ഫിനീക്‌സ് പക്ഷിയെ പോലെ താരം ഉയരുകയായിരുന്നു. സ്കോർ 4-6, 6-4, 6-4 6-4. 148 വർഷത്തെ ടൂർണമെന്‍റ് ചരിത്രത്തിൽ വിംബിൾഡൺ നേടുന്ന ആദ്യ ഇറ്റാലിയൻ താരമായി സിന്നര്‍ മാറി.  ഗ്രാൻസ്‍ലാം ഫൈനലിലെ അൽകാരസിന്‍റെ ആദ്യ തോൽവിയാണിത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ചര മണിക്കൂർ നീണ്ട ക്ലാസിക് പ്രകടനത്തില്‍ അൽകരാസ് സിന്നറെ വീഴ്‌ത്തിയിരുന്നു. പിന്നാലെ 35 ദിവസങ്ങൾക്ക് ശേഷം, നടന്ന വിംബിൾഡൺ പോരിൽ സിന്നർ തന്‍റെ മധുര പ്രതികാരം തീർത്തു വിംബിൾഡൺ കിരീടങ്ങളില്‍ ഹാട്രിക് നേടാനുള്ള അൽകരാസിന്‍റെ സ്വപ്‌നമാണ് സിന്നർ തകർത്തത്.

Read More

പി.എസ്.ജി മുട്ടുകുത്തി; ക്ലബ്‌ ലോകകപ്പിൽ ചെൽസിക്ക്‌ കിരീടം യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പിഎസ്‌ജിയെ മുട്ടുകുത്തിച്ചാണ് ചെൽസിയുടെ കിരീട നേട്ടം . ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസി കരുത്തരായ പിഎസ്ജിയെ തകർത്തത്.ആറ് വൻകരകളിലെ കരുത്തരായ 32 ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ പോരാട്ടത്തിന് ആവേശോജ്വല അന്ത്യം. യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ പകിട്ടിലെത്തിയ ഫ്രഞ്ച് ക്ലബായ പിഎസ്ജിയെ വിറപ്പിച്ച് ഇരട്ട ഗോളും അസിസ്റ്റുമായി തിളങ്ങിയ കോൾ പാൽമറാണ് ചെൽസിയുട ഹീറോ. ജോവാ പെഡ്രോയാണ് ടീമിനായി ഗോളടിച്ച മറ്റൊരു താരം. ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻറെ ആദ്യ പകുതിയിൽ പിഎസ്‌ജിയെ ഞെട്ടിച്ച പ്രകടനമായിരുന്നു ചെൽസിയുടേത്.രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. തിരിച്ചടിക്കാനുള്ള പിഎസ്ജിയുടെ തീവ്രശ്രമങ്ങളെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് പ്രതിരോധിച്ചു. തകർപ്പൻ സേവുകളുമായി അവരുടെ ഗോൾ കീപ്പർ റോബർട്ട് സാഞ്ചസും മിന്നിയതോടെ കന്നി കിരീടവുമായി പാരിസിലേക്ക് മടങ്ങനുറച്ച പിഎസ്‌ജിക്ക് കണ്ണീരായി. മറുവശത്ത് ഗോൾകീപ്പർ…

Read More

ജലന്ധർ രൂപത ബിഷപ്പായി ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധർ ട്രിനിറ്റി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന മെ ത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ജലന്ധർ രൂപത മുൻഅപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററായിരുന്ന ബിഷപ്പ് ഡോ. ആഗ്‌നലോ റുഫിനോ ഗ്രേഷ്യസ്, ഉജൈൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായിരുന്നു.

Read More

ബിഹാറിൽ തിരഞ്ഞെടുപ്പടുത്തിരിക്കെ ക്രമസമാധാന തകർച്ചയിൽ ബിഹാർ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 4 പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Read More

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം . ഇതിനെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു . കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്കാരം എന്തായാലും കേരളത്തിനില്ലെന്നു മന്ത്രി വ്യക്തമാക്കി . ഇത് ഇന്ത്യൻ സംസ്കാരത്തിനും യോജിച്ച ഒന്നല്ല എന്നുതന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഗവർണറുടെ വാക്കുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ആർഎസ്എസിൻറെ അജണ്ടയാണ്.ആർ എസ് എസ് നിയന്ത്രണത്തിലുള്ള ചുരുക്കം ചില സ്‌കൂളുകളിലാണ് ഈ ആചാരം നടത്തിയത് . കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെക്കൊണ്ടും അധ്യാപകൻറെയോ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കിയിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണ് – ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം . ഇതിനെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു . കുട്ടികളെക്കൊണ്ട്…

Read More

ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളൽ കണ്ടെത്തി. റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. അപകടം ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്തി . ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ സന്ദർശിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം .

Read More

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് പോലീസ് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നിരോധനം . ഇത് കാണിച്ച് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ല.കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കാലിക്കറ്റ് സർവകലാശാലയിലെ ഏതെങ്കിലും കെട്ടിടത്തിലോ അഡ്മിനിട്രേഷൻ ഓഫീസ്, പരീക്ഷാ ഭവൻ തുടങ്ങിയ കെട്ടിടങ്ങളുടെ 200 മീറ്റർ ചുറ്റളളവളിൽ യാതൊരു തരത്തിലും പ്രകടനങ്ങളും ധർണകളും നടത്താൻ പാടില്ല എന്ന് കത്തിൽ പറയുന്നു.

Read More

സര്‍ക്കാരിനെതിരേ പ്രത്യക്ഷസമരപരിപാടികള്‍ കൊച്ചി: ആസന്നമായ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതര തീരദേശ സമൂഹങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടന്ന കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി തീരുമാനിച്ചു.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കെആര്‍എല്‍സിസി. കെഎല്‍സിഎ, സിഎസ്എസ്,കെസിവൈഎം ലാറ്റിന്‍, കെഎല്‍സിഡബ്ല്യുഎ,ഡിസിഎംസ്, തുടങ്ങിയ അല്മായ സംഘടനകള്‍ കെആര്‍എല്‍സിസിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം ജനറല്‍ അസംബ്ലിയില്‍ പ്രാതിനിധ്യമുണ്ട്. കെആര്‍എല്‍സിസിയുടെ രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്താണ് തിരഞ്ഞെടുപ്പുകളിലെ നിലപാടുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ആവര്‍ത്തിച്ചുന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയിലും നിഷേധാത്മക സമീപനവുമാണ് പുതിയ കൂട്ടുകെട്ടുകള്‍ തേടാന്‍ സമുദായത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.സമദൂര സിദ്ധാന്തമായിരുന്നു കെആര്‍എല്‍സിസി എല്ലാ മുന്നണികളോടും ഇതുവരെ സ്വീകരിച്ചിരുന്നത്. തീരദേശത്തെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കു നേരെ പ്രമുഖമുന്നണികള്‍ സ്വീകരിക്കുന്ന നിലപാടില്‍ കെആര്‍എല്‍സിസി അസംതൃപ്തരാണ്. മുനമ്പത്തെ ഭൂമി പ്രശ്‌നമോ, വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട…

Read More