- യോസയുടെ മണ്ണില്‍ച്ചവിട്ടിനിന്ന് ലിയോ പാപ്പാ പറയുന്നു
- കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ
- കശ്മീരില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചു
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
- പെരുനാൾ പ്രദിഷണത്തിൽ അർജുനൻ മാസ്റ്ററിനെന്തു കാര്യം ?
- അഭിഭാഷകക്ക് മര്‍ദനമേറ്റ സംഭവം: റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്
- വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി
- സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര് ഗവായ് ചുമതലയേറ്റു
Author: admin
മുനമ്പം: റവന്യൂ അവകാശങ്ങൾ പുന സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരം എഴുപതാം ദിനത്തിലേക്ക് കടന്നു. അറുപത്തി എട്ടാം ദിനത്തിൽ നിരാഹാരസമരം ഫാ. ആന്റണി സേവ്യർ തറയിൽ സിപി ഉത്ഘാടനം ചെയ്തു. വർഗീസ് അംബ്രോസ്, ജോസഫ് കുര്യാപിള്ളി, കുഞ്ഞുമോൻ ആന്റണി, സുമി ജോഷി, മേരി ആന്റണി, ഗ്രേസി ജോയ്, രമണി വാസു, ശോഭ ഷാജി, രതി അംബു ജാക്ഷൻ, ഓമന രവി എന്നിവർ അറുപത്തി എട്ടാം ദിനത്തിൽ നിരാഹാരമിരുന്നു. സമരത്തിന്റെ വീര്യം അണഞ്ഞുപോകാതെ ധീരതയോടെ മുന്നേറണമെന്ന് കേരള പീപ്പിൾസ് മൂവ്മെന്റ് ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ ആഹ്വാനം ചെയ്തു. ഡോ. സിസ്റ്റർ തെരേസ ആലഞ്ചേരി, മുൻ എം എൽ എ ഡോമനിക് പ്രസന്റേഷൻ, കേരള പീപ്പിൾസ് സംഘടന അംഗങ്ങൾ തുടങ്ങിയവരും ഐക്യ ധാർഢ്യവുമായി എത്തിച്ചേർന്നു. സെന്റ് തോമസ് വൈസ് പ്രൊവിൻഷ്യൽ ഫാ തോമസ് ആനമറ്റത്തിൽ സിപി നാരങ്ങനീര് നൽകി അറുപത്തി എട്ടാം ദിന നിരാഹര സമരം അവസാനിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് രൂപതയിൽ പ്രത്യാശ ഭവൻ എന്ന പേരിൽ പുതിയ പാലിയേറ്റീവ് കെയർ സെൻറർ ഉദ്ഘാടനം ചെയ്തു. മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പാലിയേറ്റീവ് കെയർ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷ പ്രസംഗം നടത്തി. തീവ്ര രോഗാ അവസ്ഥ യിൽ കഴിയുന്നവർക്ക് ആശ്രയ മാകുന്നപ്രത്യാശ ഭവനത്തിൻ്റെ തുടർച്ചയായി കാൻസർ ഇൻസ്റിറ്റ്യൂട്ട് ഓൾഡ് ഏജ് ഹോം എന്നിവയും ആരംഭിക്കുന്നതാണ് എന്ന് ബിഷപ്പ് അറിയിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥയിൽ മരുന്നിനെ മാത്രം ആശ്രയിക്കുന്ന സമൂഹത്തിൽ സ്നേഹ സ്പർശം ആയി പാലിയറ്റീവ് കെയർ മാറുമ്പോൾ ഹോം ഓഫ് ഹോപ് അതിലും ഉന്നതമായ പ്രവർത്തനം ആയി മാറും എന്ന് മേയർ ആശംസിച്ചു. അനുഗ്രഹപ്രഭാഷണം നടത്തിയ താമരശ്ശേരി രൂപത ബിഷപ്പ് ഡോ. മാർ റെമിജിയോസ് പ്രത്യാശ ഭവന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. നിർമ്മല ഹോസ്പിറ്റൽ…
കൊച്ചി : KLCA കൊച്ചി രൂപത 2025 ഫെബ്രുവരി 9-ന് തോപ്പുംപടി, കാത്തലിക് സെൻററിൽ വെച്ച് നടത്തുന്ന, തിരുവനന്തപുരം സാഹിതി തീയറ്റേഴ്സിന്റെ ഈ വർഷത്തെ മികച്ച നാടകത്തിനുള്ള ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ , “മുച്ചീട്ട് കളിക്കാരന്റെ മകൾ” എന്ന സാമൂഹ്യ നാടകത്തിൻറെ ആദ്യ സംഭാവന കൂപ്പൺ കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ എഴുപുന്ന അമലോൽഭവ മാതാ ഇടവകാംഗവും, KLCA മെമ്പറുമായ ജൂലി തോമസ് കൊല്ലാം തറയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപത വികാർ ജനറൽ റവ. ഫാ.ഷൈജു പരിയാത്തിശേരി, രൂപത ചാൻസലർ ഡോ. ജോണി പുതുക്കാട്, കെഎൽസിഎ ജോയിൻ ഡയറക്ടർ മാക്സൺ കുറ്റിക്കാട്, കെഎൽസിയെ രൂപതാ പ്രസിഡൻറ് പൈലി ആലുങ്കൽ, TA ഡാൽഫിൻ, ജോബ് പുളിക്കൽ, ഷാജു ആനന്ദശ്ശേരി ഹെൻസൻ പോത്തം പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
ന്യൂഡൽഹി: രാജ്യത്തെ പലസ്ഥലങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തർക്കങ്ങൾ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ‘രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണം.’- മോഹൻ ഭാഗവത് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുക്കുന്ന പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവത് നിലപാട് വ്യക്തമാക്കിയത്. ‘രാമക്ഷേത്രം ഒരു വിശ്വാസത്തിന്‍റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു…
തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു. 1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. ക്രിസ്‌മസ് ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക. സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും, ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ് വിൽപ്പന നടത്തുക. ക്രിസ്മസ് – പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി സാധനങ്ങളുടെയും…
തിരുവനന്തപുരം: പരീക്ഷയ്‌ക്കുമുമ്പ്, പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. അധ്യാപകർക്കോ വിദ്യാഭ്യാസ വകുപ്പിലെ മറ്റു ജീവനക്കാർക്കോ പങ്കുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം ആരോപണ വിധേയരായ എംഎസ് സൊലുഷ്യൻസ് ഉടമയിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും. കോഴിക്കോട് ഡിഡിഇ താമരശ്ശേരി ഡിഇഒ, കൊടുവള്ളി എഇഒ എന്നിവരിൽ നിന്നാണ് വിവരങ്ങൾ എടുത്തത്. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് അടക്കം ചോദ്യങ്ങൾ പ്രവചിച്ച മുഴുവൻ യൂട്യൂബ ചാനലുകൾക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഡിഇ മനോജ് കുമാർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. എംഎസ്…
തിരുവനന്തപുരം: ക്രിസ്മസ് അവധി അടുത്തിരിക്കെ കേരളത്തോട് റെയില്‍വേയുടെ ക്രൂരത. കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സര്‍വീസ് 26, 28 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള സര്‍വീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച് റെയില്‍വേ അറിയിപ്പ് പുറത്തിറക്കി. മംഗളൂരുവില്‍ നിന്ന് വൈകിട്ട് 7.30 ന് പുറപ്പെടുന്ന 06041 നമ്പര്‍ ട്രെയിനാണ് 26, 28 തീയതികളില്‍ റദ്ദാക്കിയത്. കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് 6.40 ന് പുറപ്പെടുന്ന 06042 നമ്പര്‍ ട്രെയിന്‍ 27, 29 തീയതികളിലും റദ്ദാക്കി. കേരളത്തിനുള്ളിൽ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമായ സര്‍വീസായിരുന്നു ഇത്.
ഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് കവാടങ്ങളില്‍ ധര്‍ണകള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടേതാണ് നിര്‍ദേശം. കേന്ദ്രമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കാളിയുമുണ്ടായിരുന്നു. പ്രവേശന കവാടമായ മകര കവാടത്തിലുണ്ടായ ഉന്തിലും തള്ളിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും മൂന്ന് ബിജെപി എംപിമാര്‍ക്കും പരിക്കേറ്റിരുന്നു. ഭരണപക്ഷമാണ് മകരകവാടത്തില്‍ പ്രതിഷേധം തുടങ്ങിയത്. അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഒന്നിച്ച പ്രതിപക്ഷം ആഭ്യന്ത്രമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. അംബേദ്കര്‍ പ്രതിമയില്‍ നിന്ന് പ്രകടനമായി പ്രതിപക്ഷം മകരകവാടത്തിലെത്തുമ്പോള്‍ വഴിയടച്ച് ഭരണപക്ഷസമരം തുടരുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അകത്തേയ്ക്ക് പോകാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. ഇരുകൂട്ടരും നിലത്തിരുന്ന് മുദ്രാവാക്യം വിളിച്ചു.
കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദികരുടെയും മതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ക്രിസ്തുമസ് സംഗമം നടത്തി. മാതാപിതാക്കളുടെ ത്യാഗവും പ്രാർത്ഥനയുമാണ് വൈദീക ജീവിതത്തിലേക്കുള്ള പ്രചോദനമെന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു. ആത്മീയ ചൈതന്യമുള്ള ഭവനങ്ങളാണ് വൈദീക സന്യസ്ത ദൈവവിളികളുടെ വിളനിലമെന്നും ബിഷപ്പ് പറഞ്ഞു . കോട്ടപ്പുറം രൂപത ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, സിഡിപിഐ പ്രസിഡൻ്റ് ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ എബ്നേസർ കാട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിക്ക് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. എറണാകുളം ആശീർഭവൻ ഡയറക്ടർ റവ. ഡോ. വിൻസൻ്റ് വാരിയത്ത് വചനപ്രഘോഷണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറിയായും കെആർഎൽസിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായി നിയമിതനായ കോട്ടപ്പുറം രൂപതാംഗം ഡോ ജിജു ജോർജ് അറക്കത്തറയെ ആദരിച്ചു.രൂപതയിലെ എല്ലാ വൈദീകരും കുടുംബാംഗങ്ങളും പങ്കെടുത്തു. കലാപരിപാടികളും നടന്നു.
വാസ്‌കോ ഡ ഗാമയ്ക്കു വേണ്ടി ഒരു റേക്വിയം പാടാന്‍, അദ്ദേഹത്തിന്റെ അഞ്ഞൂറാം ചരമവാര്‍ഷികത്തില്‍, ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ നഗരകേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയില്‍ അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ആരുമെത്തുന്നില്ലെങ്കില്‍ അത് നമ്മുടെ സംഘാത സ്മൃതിഭംഗത്തിന്റെ പ്രത്യക്ഷ ലക്ഷണമായല്ല, ചരിത്രനിഷേധവും സാംസ്‌കാരിക തമസ്‌കരണവും പ്രത്യയശാസ്ത്ര കാപട്യവും രാഷ്ട്രീയ ഭീരുത്വവുമായി വേണം അപഗ്രഥിക്കാന്‍.
Subscribe to Updates
Get the latest creative news from FooBar about art, design and business.