- ഫാ അലക്സ് സെസ്സയ്യ; ഇറ്റലിയിലെ മലയാളി ലത്തീൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്റ്ററും ആനിമേറ്ററും
- 7 വർഷങ്ങൾക്ക് ശേഷം മെല്‍ബണ്‍ നഗരത്തില്‍ തിരുപിറവി രംഗം
- സമർപ്പിതജീവിതം പൂർണ്ണ അർപ്പണ ജീവിതം: ലിയോ പാപ്പാ
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പുതിയ ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു
- തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സ്
- വോട്ടെണ്ണൽ ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ
- കേരള കത്തോലിക്കാ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം
- “സ്വവർഗ വിവാഹം” അനുകൂലിക്കുന്ന വിധിയ്ക്കെതിരെ യൂറോപ്യൻ മെത്രാൻ സമിതി
Author: admin
കണ്ണൂർ: ചെമ്പന്തൊട്ടിയിൽ നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.തൊഴിലാളികളായ ആസാം സ്വദേശികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന്മ ലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലിൽ പരിക്കേറ്റു . എക്കാപറമ്പിൽ കെട്ടിട നിർമാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്.സിറാജുദ്ദീന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബ്ദുൾ റഫീഖിനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊച്ചി :പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം ഒത്തുതീർന്നു .വിവാദങ്ങള്‍ക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതൊരു വര്‍ഗീയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാനേജ്മെന്റ് നിലപാട് അംഗീകരിച്ച് നാളെ കുട്ടി സ്കൂളിലെത്തുമെന്നും പിതാവ് പറഞ്ഞു. ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ രണ്ടുദിവസം സ്കൂള്‍ അടച്ചിട്ടിരുന്നു. ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിയെ വിലക്കിയതായി മാതാപിതാക്കളും എസ് ഡി പി ഐ യും ആരോപിച്ചിരുന്നു . യൂണിഫോമില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സ്കൂള്‍ അധികൃതരും പിടിഎയും വ്യക്തമാക്കിയിരുന്നു.
കെ ആർ എൽ സി സി പ്രസിഡൻ്റ് കോഴിക്കോട് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സി ടി സി സഭാ സുപീരിയർ ജനറൽ മദർ ഷാഹില സിറ്റിസിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു.
2018 ൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സീനിയർ പബ്ലിക് സ്കൂളിൽ സമാനമായ പ്രശ്നം ഉടലെടുത്തപ്പോൾ കോടതി വിധി സ്കൂളിന് അനുകൂലമായി ആയിരുന്നു
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ് . ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്.
യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല.
തിരുവനന്തപുരം: രഞ്ജി ട്രോഫി 2025 പതിപ്പിന് ഇന്ന് തുടക്കം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളി. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ടീമിൽ സൂപ്പർ താരം സഞ്ജു സാംസനുമുണ്ട്. രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്.
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികം ചുമത്തിയ വകയിൽ കോളടിച്ചു ബവ്കോ
കൊച്ചി: കേരളത്തിലെ ഫുട്‍ബോൾ ആരാധകർ കാത്തിരുന്ന മെസിയുൾപ്പെടുന്ന അർജൻറീന ഫുട്ബോൾ ടീമിൻറെ മത്സരത്തിന് സുരക്ഷയൊരുക്കാൻ സിറ്റി പൊലീസ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സുരക്ഷയ്ക്കായുള്ള ആക്ഷൻ പ്ലാൻ തയ്യാറായി വരികയാണന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു . നവംബർ പതിനേഴിന് നടക്കുന്ന അർജൻറീന ഫുട്ബോൾ ടീമിൻറെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്റ്റേഡിയത്തിൽ കമ്മീഷണർ പരിശോധന നടത്തി.ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഒരോ വകുപ്പുകളും ചെയ്യേണ്ട ജോലികൾ ചെയ്‌തു തുടങ്ങിയിട്ടുണ്ട്.ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്പതിനായിരം കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിദഗ്‌ധ സമിതി സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി ഉൾപ്പടെ പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ആളുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനമെടുക്കുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
