- ജെൻ സി പ്രക്ഷോഭങ്ങൾക്കിടയിൽ സുശീല കര്‍ക്കിയെ നേതാവായി പ്രക്ഷോഭകാരികൾ നിർദേശിച്ചു.
- കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനത്തിനിരയായ ചൈനീസ് ബിഷപ്പ് കാലം ചെയ്തു
- ട്രംപിന്റെ അനുയായി ചാർളി കെർക്ക് വെടിയേറ്റ് മരിച്ചു.
- വിന്‍സെന്‍ഷ്യന്‍ ദേശീയ സമ്മേളനം എറണാകുളത്ത്
- പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ!
- നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം 260-ലേറെ സഭാശുശ്രൂഷകരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്
- ഗാസയിലും യുക്രൈനിലും സംഘർഷങ്ങൾക്ക് പരിഹാരം സംഭാഷണം; കർദ്ദിനാൾ പിയട്രോ പരോളിൻ
- സ്വർണവില തുടർച്ചയായി കുതിക്കുന്നു
Author: admin
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ബുനിയയിലെ സെന്റ് ജോൺ ക്യാപിസ്ട്രാൻ ദേവാലയത്തില്‍ വിമതസേന നടത്തിയ ആക്രമണത്തില്‍ പരിപാവനമായ തിരുവോസ്തി നശിപ്പിച്ചു
തേവര SH കോളേജ് വാദ്യാർഥി ഗോവിന്ദ് ആണ് മരിച്ചത്
ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരമർപ്പിച്ച് രാജ്യം.ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അർപ്പിച്ചു. ‘കാർഗിൽ വിജയദിനത്തിൽ, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓർമ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’- രാജ്‌നാഥ് സിംഗ് എക്‌സിൽ എഴുതി . മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്’- എന്നാണ് രാഷ്ട്രപതി എക്‌സിൽ കുറിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്. വളപട്ടണം മുതൽ ന്യൂ മാഹി വരെ കണ്ണൂർ ജില്ലയിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 മുതൽ ഞായറാഴ്ച വൈകുന്നേരം 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും,കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ തിങ്കളാഴ്ച വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് . മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം . ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.…
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയത് ഉൾപ്പടെ ജയിലിലെ വീഴ്ചകളുടെ സാഹചര്യത്തിൽ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതലയോഗം ഇന്ന്. യോഗത്തിൽ ജയിൽ മേധാവിയും ഡിഐജിമാരും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥരും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കും. ജയിൽ സുരക്ഷ കർക്കശമാക്കാൻ ആവശ്യമായ നടപടികൾ യോഗത്തിലുണ്ടാകും . കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്നു ചേരും. സംസ്ഥാന പോലീസ് മേധാവി രവഡാ ചന്ദ്രശേഖർ വിളിച്ച യോഗത്തിൽ ജില്ലാ പോലീസ് മേധാവിമാർ, ഡിഐജിമാർ, ഐജിമാർ, എഡിജിപി തുടങ്ങിയവരാണ് പങ്കെടുക്കുന്നത് .
വെള്ളിയാഴ്ച 4,078 ദിവസം പൂർത്തിയാക്കിയ അദ്ദേഹം ഇന്ദിരാഗാന്ധിയെയാണ് മറികടന്നത്
തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും, മക്കൾ നീതി മൈയം പ്രസിഡന്റുമായ കമൽ ഹാസൻ രാജ്യസഭാ എം. പിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിൽ ആയിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തിൻ്റെ ഈ വരവ് മറ്റ് രാഷ്‌ട്രിയ അംഗങ്ങൾ എതിരില്ലാതെ അംഗീകരിച്ചു.
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിഷയത്തിൽ തുടർച്ചയായ നാലാംദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. വോട്ടർ പട്ടികയിൽ നിന്ന് 42 ലക്ഷം പേരുകൾ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഉന്നയിച്ചായിരുന്നു പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം . പ്രശനം രൂക്ഷമാകവേ തിങ്കളാഴ്ച മുതൽ ഓപ്പറേഷൻ സിന്ദൂരിൽ ചർച്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അമിത്ഷാ ഉൾപ്പടെയുള്ള നേതാക്കളെ ചർച്ചക്കായി മുന്നിൽ നിർത്താനും നീക്കമുണ്ട് . സഭക്ക് അകത്തും പുറത്തും ബിഹാർ വോട്ടർ പട്ടിക വിവാദത്തിൽ പ്രതിപക്ഷ നീക്കം ശക്തമാക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂർ ചർച്ചക്കെടുത്ത് ശ്രദ്ധ തിരിക്കാനാണ് സർക്കാർ നീക്കമെന്ന് ആക്ഷേപമുണ്ട് . തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സഭാസ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് സ്പീക്കർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചർച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടിയുണ്ടാകുമെന്ന് സർക്കാർ സൂചന നൽകി.
ന്യൂഡൽഹി: വയോധികരായ മാതാപിതാക്കളെ പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് 60 ദിവസം വരെ അവധിയെടുക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കഴിയുമെന്ന് കേന്ദ്രസഹമന്ത്രി. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം ആണിത് . രാജ്യസഭാ എം.പി സുമിത്ര ബാൽമികിന്റെ ചോദ്യത്തിന് ഉത്തരമായാണ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം സഭയെ അറിയിച്ചത്. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് റൂൾസ് പ്രകാരം മറ്റ് അർഹതയുള്ള അവധികൾക്ക് പുറമെ, കേന്ദ്രസർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി, 20 ദിവസത്തെ കാഷ്വൽ അവധി, രണ്ട് ദിവസത്തെ വാർഷിക അവധി എന്നിവ അനുവദിക്കുന്നുണ്ട്. പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങൾക്ക് അത് ഉപയോഗിക്കാം .
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ രാവിലെയും വൈകീട്ടും 15മിനിറ്റ് വീതം വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ചില പ്രതിഷേധങ്ങളും പരാതികളും ഉയർന്നു.തർക്കം പരിഹരിക്കാൻ മതസംഘടനകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. സമസ്ത അടക്കം സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്ത സാഹചര്യത്തിലായിരുന്നു അത്.യോഗത്തിൽ കേരളത്തിലെ എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷനെ പ്രതിനിധീകരിക്കുന്നവർ പങ്കെടുത്തതായി മന്ത്രി പറഞ്ഞു. സ്കൂൾ സമയം വർധിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അവരോട് വിശദീകരിച്ചു. ഇക്കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായവും കേട്ടു. ഭൂരിപക്ഷവും സർക്കാർ തീരുമാനം അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത് . ഒന്നുമുതൽ നാലുവരെ 198 പ്രവൃത്തിദിനങ്ങളും ക്ലാസ് അഞ്ചുമുതൽ ഏഴുവരെ 200 പ്രവൃത്തി ദിനങ്ങളുണ്ടാകണമെന്നും ക്ലാസ് എട്ടുമുതൽ 10 വരെ 204 പ്രവൃത്തിദിനങ്ങൾ ഉണ്ടായിരിക്കണമെന്നാണ് 2025 മേയ് 31ലെ സർക്കാർ ഉത്തരവിലുള്ളത്. എൽ.പി വിഭാഗം വിദ്യാർഥികൾക്ക് അധിക പ്രവൃത്തിദിനം ഇല്ല. യു.പി വിഭാഗത്തിന് രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിന് ആറ് പ്രവൃത്തിദിനവും ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ കലണ്ടർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.