Author: admin

ഇടുക്കി:വന്യജീവി ആക്രമണ വിഷയത്തിൽ മൂന്നാറില്‍ നിരാഹാര സമരം നടത്തിയിരുന്ന ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. ഇതോടെ നിരാഹാരം അവസാനിച്ചു. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടികൂടി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് നിരാഹാര സമരം നടത്തിയത്. നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. തിങ്കളാഴ്ച്ച രാത്രിയില്‍ കന്നിമല ടോപ്പ് ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു.

Read More

തിരുവനന്തപുരം: ഇനി പരീക്ഷാച്ചച്ചൂടിന്റെ കാലം .സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി പൊതു പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങും ഇന്ന് മുതല്‍ 26 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് പൊതു പരീക്ഷ .4,14,159 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് വണ്ണില്‍ പരീക്ഷ എഴുതുന്നത്. പ്ലസ് ടുവില്‍ 4,41,213 പേരും പരീക്ഷ എഴുതും .2024 ഏപ്രില്‍ 1 മുതല്‍ ആണ് പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിക്കുന്നത്. ഉത്തരക്കടലാസ് അച്ചടിയില്‍ നേരിട്ട പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ് അഡീഷണല്‍ ഷീറ്റ് എന്നിവ പരീക്ഷഭവന്‍ മുഴുവന്‍ സ്‌കൂളുകളിലും വിതരണം ചെയ്‌തു കഴിഞ്ഞു. സെക്കൻഡറി പരീക്ഷകള്‍ക്കായി 2017 പരീക്ഷ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 1994 പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ഗള്‍ഫ് മേഖലയിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ലക്ഷദ്വീപിലും, ആറ് പരീക്ഷാ കേന്ദ്രങ്ങള്‍ മാഹിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്താനായി അമ്പത്തി രണ്ട് സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും, ഇരുപത്തിയഞ്ച് ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ…

Read More

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതുവരെ 43 പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരിക്കേറ്റ 40 പേർ നഗരത്തിലെ പ്രധാന ആശുപത്രികളിൽ ചികിത്സയിലാണെന്നും സെൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.50 ന് ധാക്കയിലെ ബെയ്‌ലി റോഡിലെ ഒരു പ്രശസ്തമായ ബിരിയാണി റെസ്റ്റോറന്‍റിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ മുകളിലത്തെ നിലകളിലേക്ക് പടരുകയുമായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് പറഞ്ഞു. 75 പേരെ അവർ ജീവനോടെ രക്ഷിച്ചതായി അഗ്നിശമനസേനയുടെ പ്രസ്താവനയിൽ പറയുന്നു.

Read More

തിരുവനന്തപുരം: യുഡിഎഫ് സമരാഗ്നിയുടെ സമാപന സമ്മേളനം ആവേശഭരിതമായി. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി നഗറിൽ നടന്ന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്‌തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് സമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തി.ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളില്‍ നിന്നായി ആയിര കണക്കിന് പ്രവര്‍ത്തകരും ജനങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. പരിപാടി നടക്കുന്ന പുത്തരിക്കണ്ടത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനങ്ങളെത്തി തമ്പടിച്ചിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്ത് നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ വേദിയിലേക്കെത്തിയത്. തുടര്‍ന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാര്‍ച്ചന നടത്തിയാണ് നേതാക്കള്‍ പരിപാടിയ്‌ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് യുഡിഎഫ്‌ നേതാക്കൾക്ക് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ദീപ ദാസ് മുൻഷിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 9ന് കാസര്‍കോട് നിന്നും ആരംഭിച്ച സമരാഗ്നിയാണ് ഇന്ന് തലസ്ഥാനത്ത് സമാപിക്കുന്നത്.

Read More

ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി പ്രേഷിത സമൂഹത്തില്‍ അംഗവും കൊച്ചി തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിസി അധ്യാപിക എന്ന നിലയില്‍ ഔദ്യോഗിക സര്‍വീസില്‍ നിന്നു പടിയിറങ്ങുന്നത്, ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സംവിധാനത്തിനും സങ്കല്പിക്കാന്‍ പോലും കഴിയാത്ത സാമൂഹിക പങ്കാളിത്തത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അസാധാരണ കെട്ടുറപ്പുള്ള ഭവനനിര്‍മിതിയുടെ ഇരുന്നൂറാമത്തെ പതിപ്പിന്റെ ഗൃഹപ്രവേശത്തിന് താക്കോല്‍ കൈമാറിക്കൊണ്ടാണ്.

Read More

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി. ലീഗ് മുന്‍ എംഎല്‍എയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും, റിസര്‍വ് ബാങ്ക് നിലപാടും തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവച്ചത്. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ വാദം. എന്നാൽ ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു. സഹകരണ നിയമത്തിലെ ഭേദഗതികള്‍ കോടതി അംഗീകരിച്ചു.

Read More

ഷിംല: പാര്‍­ട്ടി­യു­ടെ വി­പ്പ് ലം­ഘി­ച്ചു, ബജ­റ്റ് സ­മ്മേ­ള­ന­ത്തില്‍­നി­ന്ന് മാ­റി­നി­ന്നു എ­ന്നീ കാ­ര­ണ­ങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടി ഹി­മാ­ചല്‍ പ്ര­ദേ­ശില്‍ രാ­ജ്യസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ബി­ജെ­പി­ക്ക് വോ­ട്ട് ചെ­യ്ത കോണ്‍­ഗ്ര­സ് എം­എല്‍­എ­മാര്‍­ക്കെ­തി­രേ ന­ട­പടി. ആ­റ് കോണ്‍­ഗ്ര­സ് വിമത എം­എല്‍­എ­മാ­രെയാണ് സ്­പീ­ക്കര്‍ അ­യോ­ഗ്യ­രാ­ക്കിയത് . കൂ­റു­മാ­റ്റ നി­രോ­ധ­ന നി­യ­മ­പ്ര­കാ­ര­മാ­ണ് ന­ട­പടി. കോണ്‍­ഗ്ര­സ് എം­എല്‍­എമാർക്ക് പുറമേ മൂ­ന്ന് സ്വ­ത­ന്ത്രരും ബി­ജെ­പി­യെ പി­ന്തുണ­ച്ച­തോ­ടെ 34-34 എ­ന്ന­താ­യി­രു­ന്നു രാ­ജ്യസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ലെ വോ­ട്ടു­നി­ല. ന­റു­ക്കെ­ടു­പ്പി­ലൂ­ടെ ബി­ജെ­പി ജ­യി­ക്കു­കയും ചെ­യ്തിരുന്നു. രാ­ജ്യസ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ലെ അ­ട്ടി­മ­റി­യു­ടെ തു­ടര്‍­ച്ച­യാ­യി അ­വി­ശ്വാ­സ­പ്രമേയ നോ­ട്ടീ­സു­മാ­യി എത്തി­യ പ്ര­തി­പ­ക്ഷ നേ­താ­വ് ജ­യറാം ഠാ­ക്കൂര്‍ അ­ട­ക്ക­മു­ള്ള ബി­ജെ­പി എം­എല്‍­എ­മാ­രെ ബു­ധ­നാഴ്­ച സ്­പീ­ക്കര്‍ സ­സ്‌­പെന്‍­ഡ് ചെ­യ്­തി­രു­ന്നു. സ­ഭ­യില്‍ ബ­ഹ­ള­മു­ണ്ടാ­ക്കി­യെ­ന്ന പേ­രി­ലാ­യി­രു­ന്നു സ­സ്‌­പെന്‍ഷന്‍.ആകെ 25 എംഎല്‍എമാരാണ് ഹിമാചലില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെൻഡ് ചെയ്തതോടെ ബിജെപിയുടെ അംഗസംഖ്യ 10 ആയി. ഇതോടെയാണ് നിയമസഭയില്‍ ബജറ്റ് പാസാക്കാനായത്.

Read More