- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
Author: admin
ആരോരുമറിയാതെ കടലോരത്ത് പൂഴിമണ്ണിലെ കളിക്കാരായി ഒതുങ്ങിപ്പോകുമായിരുന്ന അനേകം യുവാക്കളെ തീരദേശത്തിന്റെ കരുത്തും പൊരുതാനുള്ള ദൃഢനിശ്ചയവുമുള്ള, രാജ്യത്തിന് അഭിമാനിക്കാവുന്ന താരങ്ങളാക്കി മാറ്റിയ അദ്വിതീയനായ പ്രഫഷണല്‍ ഫുട്ബോള്‍ പരിശീലകനാണ് ക്ലെയോഫാസ് അലക്സ്. തിരുവനന്തപുരത്തെ തീരദേശഗ്രാമമായ പൊഴിയൂരിന് ഇന്ത്യന്‍ ഫുട്ബാള്‍ ഭൂപടത്തില്‍ ‘സന്തോഷ് ട്രോഫി’ ഗ്രാമമെന്ന കീര്‍ത്തി നേടിയെടുക്കാനും ഫുട്ബോള്‍
ന്യൂ ഡല്‍ഹി : ശാസ്ത്രി നഗര്‍ മേഖലയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് നാല് പേര് മരിച്ചു .. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തീപടര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഒന്‍പത് പേരെ അഗ്നി രക്ഷാസേന പുറത്തെത്തിച്ചിരുന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്ന് പുലര്‍ച്ചെ 5.22ഓടെയാണ് ശാസ്ത്രി നഗര്‍ സ്ട്രീറ്റ് നമ്പര്‍ 13ലെ നാലുനില കെട്ടിടത്തിന് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനകത്ത് ഒന്‍പത് പേര് കുടുങ്ങി കിടന്നിരുന്നു. ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പെണ്‍കുട്ടികളും ദമ്പതികളും മരിച്ചതായാണ് റിപ്പോര്‍ട്ട്.
ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം . 27 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് . ഒരു വ്യാപാരസ്ഥാപനത്തിലുണ്ടായ വാതക ചോർച്ചയാണ് സ്ഫോടനകാരണമേന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെ 7:54ന് സാൻഹെ നഗരത്തിലെ യാൻജിയാവോ ടൗൺഷിപ്പിലെ ഒരു കടയിലായിരുന്നു സ്ഫോടനം.പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് മാസങ്ങളായി തങ്ങള്‍ക്ക് ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. ദേശീയ ഹെല്‍ത്ത് മിഷന് ജീവനക്കാരും ഡോക്ടറുമാരുമാണ് സംസ്ഥാന വ്യാപകമായി വിവിധ ആശുപത്രികളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞു ആശുപത്രികളില്‍ പ്രതിഷേധ യോഗം ചേര്‍ന്നാണ് ഇവര്‍ പ്രതിഷേധിച്ചത്.കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതിക തുക നല്‍കിയാണ് എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം ലഭിക്കാത്തത് എന്നാണ് ജീവനക്കാരുടെ പരാതി. കേന്ദ്രം വേതനം നല്കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം കൃത്യമായി നല്‍കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
