- ‘സ്നേഹത്തണൽ സംഗമം ‘ നടത്തി
- ഹോളി ഫാമിലി യുറേഷ്യന്‍ സ്കൂള്‍വാര്‍ഷികം ആഘോഷിച്ചു
- ഫ്രാൻസിസ്കൻ പുണ്യ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
- രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി
- സഞ്ജു രക്ഷകനായി; തന്റെ നേട്ടത്തിന് ദൈവത്തിന് നന്ദി പറഞ്ഞു താരം
- ഇന്ന്, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150മത് ജന്മവാർഷികം, റോമിൽ സെമിനാർ
- സമാധാനത്തിനു ആഹ്വാനം ചെയ്തു ലെയോ പാപ്പാ
- സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞത്തിന് പുത്തൻ മാതൃകയുമായി കൊച്ചി രൂപത
Author: admin
തെഹ്‌റാന്‍: ഇറാനിലുണ്ടായ ഭൂചലനാദത്തിൽ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 120ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാനിലെ ഖുറാസാന്‍ റദ്‌വി പ്രവിശ്യയിലെ കഷ്മര്‍ കൗണ്ടിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടേതാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഷ്മര്‍ ഗവര്‍ണര്‍ ഹുജ്ജതുല്ല ശരീഅത്ത്മദാരി അറിയിച്ചു. മറ്റുള്ളവരെ പ്രാഥമികചികിത്സക്ക് ശേഷം വിട്ടയച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് നാലുപേര്‍ മരണപ്പെട്ടത്. പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളന്റിയര്‍മാര്‍ രക്ഷിച്ചതായി ഖുറാസാന്‍ റദ്‌വി റെഡ് ക്രസന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ അലി മോനിരി പറഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് സംസ്ഥാനത്ത് രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നാളെ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ചയും അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി…
ന്യൂഡൽഹി :എൻഡിഎ സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. മോദി ക്യാമ്പുകളിൽ അതൃപ്തി രൂപപ്പെട്ട് കഴിഞ്ഞുവെന്നും , വൈകാതെ സർക്കാർ താഴെ വീഴുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യു.കെയിലെ ഹിന്ദുസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മൂന്നാം മോദി സർക്കാരിനെ കുറിച്ചുള്ള തെളിവുകൾ തനിക്ക് ലഭിച്ചെന്ന് രാഹുൽ വ്യക്തമാക്കിയത്.‘നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ രാഹുല്‍ ടെക്‌റ്റോണിക് എന്ന് വിശേഷിപ്പിക്കുന്നു. വലിയ മാറ്റമാണ് രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശാലമായ ഒരിടം ഇപ്പോള്‍ തുറന്നിട്ടുണ്ട്’, രാഹുല്‍ വ്യക്തമാക്കി .ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മോദിയുടെ ക്യാമ്പുകളില്‍ അതൃപ്തി വര്‍ധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സ്രോതസുകള്‍ ഞങ്ങൾക്കുണ്ട്’, രാഹുൽ പറഞ്ഞു .
യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ചെക് ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചത് പോർച്ചുഗൽ ആയിരുന്നെങ്കിലും പിടിച്ചു കെട്ടിയും ആദ്യം ഗോൾ നേടിയും തങ്ങൾ നിസ്സാരക്കാരല്ല എന്ന് തന്നെ ചെക്ക് റിപ്പബ്ലിക് തെളിയിച്ചു. ചെക്കിന്റെ ലൂക്കാസ് ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ മത്സരം കടുത്തതോടെ അബദ്ധത്തിൽ സംഭവിച്ച ചെക്കിന്റെ സെല്ഫ് ഗോൾ പോർച്ചുഗലിന് സമലനിലയും ആത്മവിശ്വാസവും നൽകി.ശക്തമായി ഇരു ടീമുകളും ഗോൾ നേടാനും പ്രതിരോധിക്കാനും ശ്രമിച്ചതോടെ യൂറോ കപ്പിലെ മികച്ച മത്സരമായി പോർച്ചുഗലും ചെക് റിപ്പബ്ലിക്കും തമ്മിലുള്ള മത്സരം മാറി. പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്‌കോ ഇഞ്ചുറി ടൈമിൽ തനിക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചുകൊണ്ട് ചെക് റിപ്പബ്ലിക്കിന്റെ വല ഒന്നുകൂടി ആഞ്ഞു കുലുക്കി. ഇതോടെ ആദ്യ മത്സരം ജയിച്ച് അഭിമാനത്തോടെ സീസൺ ആരംഭിക്കാൻ റൊണാൾഡോയ്ക്കും സംഘത്തിനുമായി .
നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ബാർലി.ബാർലിയിൽ വിറ്റാമിനുകൾ, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും അനവധിയാണ്. ദഹനത്തിനും വിശപ്പടക്കാനും ഇത് ഗുണം ചെയ്യും. മൂത്രാശയ അണുബാധയെ ചെറുക്കാൻ ബാർലി വെള്ളം കുടിക്കാം. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ദഹനത്തിനും വിശപ്പടക്കാനും മലബന്ധം തടയാനും ബാർലി വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ബാർലി ചേർത്ത് വെള്ളം തിളപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു ചേർത്തു കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം സഹായിക്കും. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. എന്നാൽ ബാർലി വെള്ളം പതിവായി കുടിക്കുന്നത് ദഹനവ്യവസ്ഥയെ മോശമാക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
തിരുവനന്തപുരം: പട്ടിക വര്‍ഗക്കാര്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലത്തെ ഇനി കോളനിയെന്ന് വിളിക്കേണ്ട. പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ പകരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകള്‍ ഇടാമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ക്ക് കാരണമാവുന്നതിനാല്‍, വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കണം. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ആ പേരുകള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുന്‍പായാണ് കെ രാധാകൃഷ്ണന്‍…
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കും എതിരില്ലാതെ ജയം. എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐയിലെ പി.പി സുനീര്‍, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫില്‍ നിന്ന് മുസ്‌ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നത്. മറ്റാരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെ തന്നെ വിജയിക്കുകയായിരുന്നു.
വൈപ്പിൻ:KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേത്യത്വത്തിൽ 2500 ഗ്രോ ബാഗുകളുടെയും പച്ചക്കറി തൈ കളുടെയും വിതരണോത്‌ഘാടനം ബഹു: എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എൽസി ജോർജ് നിർവഹിച്ചു. Organic Vegitable എല്ലാ ഭവനങ്ങളിലും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള Mother’s Garden എന്ന ഒച്ചന്തുരുത്ത് KLCA യുടെ Dream Project ആണ് ഇന്നിവിടെ പ്രാവർത്തികമായത്. KLCA യൂണിറ്റ് ഡയറക്ടർ ബഹു: ഡെന്നി പാലക്കപ്പറമ്പിൽ അച്ചന്റെ ഉപദേശവും KLCA പ്രവർത്തകരുടെ അർപ്പണമനോഭാവവുമാണ് ഇന്നീ പദ്ധതി സാക്ഷാൽക്കരിച്ചതിന്റെ പിന്നിള്ളത്. ഇതോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ലൈജു കളരിക്കൽ അധ്യക്ഷത വഹിച്ചു. ഡെന്നിയച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.KLCA വൈപ്പിൻ മേഘല സെക്രട്ടറി ആന്റണി ബാബു അട്ടിപ്പേറ്റി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സൈമൺ അട്ടിപ്പേറ്റി, യൂണിറ്റ് വൈസ് പ്രസിഡണ്ട് ഡെൽസി ആന്റണി, PRO . ആന്റണി സജി,സ്മിത അനിൽ കളരിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ആന്റണി സാബു വാര്യത്ത് സ്വാഗതവും പരിസ്ഥിതി കൺവീനർ ശ്രീ…
വൈപ്പിൻ :നായരമ്പലം നെടുങ്ങാട് സെന്റ് അഗസ്റ്റിൻ ദേവാലയത്തിനും മുൻപിലുള്ള പഴയ പാലം അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് ആവശ്യം . ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഭീമ ഹർജിയിലെ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേർന്ന യോഗം വാടേൽ സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡെ ന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ലിബിൻ ജോസ് കൂളിയത്ത് അലോഷ്യസ് പി. ആർ ബ്രദർ ജിതിൻ ആന്റണി വടശ്ശേരി,ജസ്റ്റിൻ വടശ്ശേരി സംബന്ധിച്ചു.
കൊച്ചി :ഗാർഹിക തൊഴിലാളികൾക്ക് സാമുഹ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഏർപ്പെടുത്തണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ളകേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ സി ബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ.പ്രസാദ് കണ്ടത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള ഡൊമസ്റ്റിക് വർക്കേഴ് സ്ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് അദ്ധ്യക്ഷയായിരുന്നു. , കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കെ എൽ എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.ആന്റണി സിജൻ, ജോസ് മാത്യു ഊക്കൻ ,ബിജു പുത്തൻപുരക്കൽ,ശോഭ ആന്റണി, മിനി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ഗാർഹിക തൊഴിലാളികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന വിധം നടത്തുന്ന നിയമ നിർമ്മാണ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
