- ‘സ്നേഹത്തണൽ സംഗമം ‘ നടത്തി
- ഹോളി ഫാമിലി യുറേഷ്യന്‍ സ്കൂള്‍വാര്‍ഷികം ആഘോഷിച്ചു
- ഫ്രാൻസിസ്കൻ പുണ്യ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
- രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി
- സഞ്ജു രക്ഷകനായി; തന്റെ നേട്ടത്തിന് ദൈവത്തിന് നന്ദി പറഞ്ഞു താരം
- ഇന്ന്, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150മത് ജന്മവാർഷികം, റോമിൽ സെമിനാർ
- സമാധാനത്തിനു ആഹ്വാനം ചെയ്തു ലെയോ പാപ്പാ
- സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞത്തിന് പുത്തൻ മാതൃകയുമായി കൊച്ചി രൂപത
Author: admin
ന്യൂഡല്‍ഹി:ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഈ മാസം രണ്ടാം വട്ടവും ഇന്ത്യയിലെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്‌ഖ് ഹസീന ഇന്ന് കൂടിക്കാഴ്‌ച നടത്തും. ദീര്‍ഘകാലമായി തുടരുന്ന തീസ്‌ത നദീജല തര്‍ക്കം, ചൈനയുമായുള്ള ബന്ധം, മൊങ്ള തുറമുഖ നടത്തിപ്പ്, പ്രതിരോധ മേഖലയിലെ ഇടപാടുകള്‍ തുടങ്ങിയവ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തേക്കും. രാജ്യത്ത് വീണ്ടും ബിജെപി അധികാരമേറ്റതിന് ശേഷം ആദ്യം ഇന്ത്യയിലെത്തുന്ന വിദേശ ഭരണാധികാരിയാണ് ഹസീന. നരേന്ദ്ര മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിലും ഹസീന പങ്കെടുത്തിരുന്നു. കൂടിക്കാഴ്‌ചയില്‍ തീസ്‌ത നദിയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക. ഇന്ത്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന നദികളിലൊന്നാണ് തീസ്‌ത. സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകിയാണ് തീസ്‌ത ബംഗ്ലാദേശില്‍ പ്രവേശിക്കുന്നത്. ഇരുരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങളുടെ കൃഷിയും ഉപജീവനമാര്‍ഗവും ഈ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ തീസ്‌തയിലെ വെള്ളം പങ്കിടുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി…
കൊച്ചി :സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു . എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ തക്കാളി വില ഇന്നലെ നൂറുകടന്നു. മറ്റു ജില്ലകളിൽ 80ൽ എത്തി . വരും ദിവസങ്ങളിൽ ഇവിടെയും തക്കാളി വില നൂറിലെത്തുമെന്ന് കച്ചവടക്കാർ പറയുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ കടുത്ത വേനലിൽ കൃഷി വ്യാപകമായി കുറഞ്ഞിരുന്നു. ഇത് വിളവിനെയും ബാധിച്ചു. ഇതാണ് വില കൂടാൻ കാരണമായത്.ഒരു മാസത്തിനിടെ ബീൻസ്, പച്ചമുളക്, ഇഞ്ചി, മുരിങ്ങാക്കായ, കാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കെല്ലാം ഇരട്ടിയിലേറെയാണ് വില വർധന. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന ബീൻസിന് 160 രൂപയായി. രണ്ടാഴ്ച മുമ്പ് 110 രൂപയായിരുന്നു. പച്ചമുളകിന് ഇരട്ടിയായി 120ൽ എത്തി. 40 രൂപയുണ്ടായിരുന്ന തക്കാളി 60,70,80 എന്നിങ്ങനെ വർധിച്ച് 100ൽ എത്തി. ഇഞ്ചിക്ക് 180 മുതൽ 240 രൂപ വരെയാണ് ഇന്നലത്തെ വില. 20- 25 രൂപയ്ക്ക് ലഭിച്ചിരുന്ന കാബേജ് 60ൽ എത്തി. സംസ്ഥാനത്തേക്കുള്ള കാബേജ് വരവിലും കുറവുണ്ട്. മാർച്ച്, ഏപ്രിൽ മാസത്തെ വേനലിൽ പലയിടത്തും കൃഷിക്കാവശ്യമായ…
ചെന്നൈ:തമിഴ്‌നാടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 55 ആയി. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. മദ്യം വാങ്ങി കഴിച്ചതിന് പിന്നാലെ വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയായിരുന്നു.
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അനേകം യഹൂദവംശജര്‍ തങ്ങളുടെ പൂര്‍വദേശത്തേക്കു മടങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചു ഇസ്രായേലില്‍ എത്തി കൃഷിയില്‍ ഏര്‍പ്പെട്ടു. അവരുടെ കൃഷിയിടങ്ങളിലെ വേലിയില്‍ തൂക്കിയിട്ടിരുന്ന ടേപ്റെക്കോര്‍ഡുകളില്‍ നിന്നും മലയാളം പാട്ടുകള്‍ ഒഴുകിയെത്തുന്നു.
ഗെല്‍സന്‍കിര്‍ഷന്‍: യൂറോ കപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇറ്റലിയെ തകർത്ത സ്പെയിൻ പ്രീക്വാർട്ടറിൽ. ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് സ്പെയിൻ ഗ്രൂപ്പ് ജേതാക്കളായി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.55-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ കാലഫിയോരിയുടെ സെല്‍ഫ് ഗോളാണ് സ്പെയിനെ തുണച്ചത്. മത്സരത്തിൽ തുടക്കം മുതൽ പ്രതിരോധം തീർത്താണ് ഇറ്റലി സ്പെയിന്റെ ആക്രമണങ്ങളെ ചെറുത്തത്. ഇറ്റാലിയൻ ഗോള്‍കീപ്പര്‍ ഡൊണ്ണരുമയുടെ മികവും കൂടിയായതോടെ സ്പെയിനു വലകുലുക്കാനായില്ല. രണ്ടു കളികളില്‍ നിന്ന് ആറു പോയിന്റോടെയാണ് സ്പെയ്നിന്റെ നോക്കൗട്ട് പ്രവേശനം. നിലവില്‍ മൂന്നു പോയിന്റുമായി രണ്ടാമതുള്ള ഇറ്റലിക്ക് ക്രൊയേഷ്യയുമായുള്ള അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പ്രീക്വാര്‍ട്ടറിലെത്താം.
ന്യൂഡൽഹി : ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം. ജമ്മു കശ്‌മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്‌മീർ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ പത്താമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും.പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യുകയും ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും കോമൺ യോഗ പ്രോട്ടോക്കോൾ സെഷനിൽ പങ്കെടുക്കുകയും ചെയ്യും. ജമ്മു കശ്‌മീർ യുടി ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ആയുഷ് മന്ത്രാലയത്തിന്‍റെ കേന്ദ്ര സഹമന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രി പ്രതാപറാവു ഗണപതിറാവു ജാദവ് എന്നിവരും പ്രധാനമന്ത്രി നയിക്കുന്ന പരിപാടിയിൽ പങ്കെടുക്കും. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള 7,000 ത്തിലധികം പേർ ശ്രീനഗറിലെ ദാൽ തടാകത്തിന്‍റ തീരത്ത് പ്രധാനമന്ത്രിക്കൊപ്പം ഒത്തുകൂടും.വ്യക്തി ക്ഷേമവും സാമൂഹിക ഐക്യവും പരിപോഷിപ്പിക്കുന്നതിൽ യോഗയുടെ നിർണായക പങ്ക് ഊന്നിപ്പറയുന്നതാണ് ഈ വർഷത്തെ തീം. ‘തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ’ എന്നതാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ ഈ വർഷത്തെ പ്രമേയം.
ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി എഎപി പാർട്ടി നേതാക്കളും പാർട്ടി ലീഗൽ സെല്ലും രംഗത്തെത്തി.ഇഡിക്ക് തെളിവില്ലെന്നും കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്നും എഎപിയുടെ അഭിഭാഷക സംഘം. ആരുടെയോ സമ്മർദത്തിന് കീഴിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എഎപി ലീഗൽ സെൽ സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് നസിയാർ ആരോപിച്ചു. ചരിത്രപരമായ വിധി നൽകിയതിന് തങ്ങൾ കോടതിയോട് വളരെ നന്ദിയുള്ളവരാണെന്ന് എഎപിയുടെ ലീഗൽ സംഘത്തിലെ അഭിഭാഷകൻ ഋഷികേശ് കുമാറും പറഞ്ഞു. ബിജെപിയുടെ ഓഫീസിൽ എഴുതപ്പെട്ട വ്യാജ കേസായിരുന്നു ഇതെന്ന് എഎപിയുടെ സ്‌പോക്ക് പേർസൺ പ്രിയങ്ക കക്കർ പ്രതികരിച്ചു. പാർട്ടി മേധാവിക്ക് ജാമ്യം അനുവദിച്ചതിന് പഞ്ചാബ് മന്ത്രിയും എഎപി നേതാവുമായ ഹർപാൽ സിംഗ് ചീമ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിക്ക് റൂസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഭരണഘടന വിജയിച്ചുവെന്നാണ് ആം ആദ്‌മി നേതാവും പഞ്ചാബ് വൈദ്യുതി മന്ത്രിയുമായ ഹർഭജൻ സിംഗ് ഇടിഒ പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ മോചനം ജനാധിപത്യത്തെ…
ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 181 റണ്‍സായിരുന്നു നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ ബാറ്റിങ് 134 ൽ അവസാനിച്ചു.ഇന്ത്യൻ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുമ്രയും അര്‍ഷ്ദീപും 3 വിക്കറ്റും കുല്‍ദീപ് 2 വിക്കറ്റും ജഡേജ, അക്‌സര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി. ബുമ്ര 4 ഓവറില്‍ 7 റണ്‍ മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് എടുത്തത്. 26 റണ്‍സ് എടുത്ത അസ്മതുള്ള അഫ്ഗാന്റെ ടോപ് സ്‌കോറര്‍ ആയി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി വേണ്ടി സൂര്യകുമാര്‍ യാദവ് നേടിയ അര്‍ദ്ധസെഞ്ചുറിയാണ് ആശ്വാസമായത്. 28 പന്തുകള്‍ നേരിട്ട താരം അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 53 റണ്‍സെടുത്തു. താരത്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയും(24 പന്തില്‍ 32) നന്നായി പൊരുതി…
മുതിർന്നവരുടെ വാക്ക് പോലെ ജീവിതത്തിൽ ഗുണകരമായൊരു കായ്ഫലമാണ് നെല്ലിക്ക .നെല്ലിക്ക ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു ജീവിതത്തിന് കാരണമാകും .നെല്ലിക്കയിലെ നാരുകൾ കൂടുതൽ നേരം വിശപ്പില്ലാതിരിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായകമാണ്. അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കരളിലെ വിഷാംശം ഇല്ലാതാക്കാനും അതിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുണങ്ങളും നെല്ലിക്കയിലുണ്ട്.ക്വെർസെറ്റിൻ, ഗാലിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും സന്ധിവാതം പോലെയുള്ള രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നെല്ലിക്കയിലെ കരോട്ടിൻ കാഴ്ച ശക്തി മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാൻ ഇതിനു സാധിക്കും.ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിച്ച് മൊത്തത്തിലുള്ള കണ്ണിൻറെ ആരോഗ്യം വർധിപ്പിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും.
കൊച്ചി : നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടി എടുക്കുന്ന കാലതാമസം അധികൃതരുടെ അനാസ്ഥ മൂലം എന്ന് ആക്ഷൻ കൗൺസിൽ .ഇന്നലെ പറവൂർ പിഡബ്ല്യുഡി പാലം വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ആക്ഷൻ കൗൺസിൽ ഉപരോധിച്ചു. നാളിതുവരെയുള്ള പാലം പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള രേഖകൾ കാണുകയും പാലം പൊളിക്കാൻ പഞ്ചായത്തിൻ്റെയും,KSEB വിഭാഗത്തിൽ നിന്നും, ജല അതോറിറ്റി ഭാഗത്തുനിന്നും കടുത്ത അനാസ്ഥ ഉണ്ടായതായി തെളിഞ്ഞു. വേണ്ട തുടർനടിപടികൾ എടുക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. തുടർന്ന് നെടുങ്ങാട് പഴയ പള്ളി പാലത്തിൽ എത്തിച്ചേർന്ന് നിൽപ്പ് സമരം സെൻ്റ് ജോർജ് പള്ളി വികാരിയും ആക്ഷൻ കൗൺസിൽ ചെയർമാനുമായ ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ ഡെൻസൺ ജോർജ് ,മങ്കുഴി സെബാസ്റ്റ്യൻ ,ചുള്ളിക്കൽ ജോസഫ് ,ബേബിച്ചൻ തണ്ണ്ടാശ്ശേരി, ആൻറി വടശ്ശേരി ,ജസ്റ്റിൻ വടശ്ശേരി, പുളിക്കൽ ജോഷി, കളത്തിപ്പറമ്പിൽ റോയി എന്നിവർ സംസാരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
