- ഈസ്റ്റർ ദിനത്തിലെ പരീക്ഷകൾക്കെതിരെ കെ.എൽ.സി.എ
- കുരിശിന്റെ് വഴിയുമായി പൊൻവിള മതബോധനം
- യൗസേപ്പിതാവിന്റെതു എന്ന് വിശ്വസിക്കുന്ന മേലങ്കിയും അരപ്പട്ടയും അടങ്ങുന്ന തിരുശേഷിപ്പുകൾ റോമിലെ ബസിലിക്കയിൽ
- ക്രൈസ്തവർക്ക് നോമ്പുകാല അരൂപി നിറച്ചു, ഗോവയിൽ ഭക്തിഗാനമേള
- ത്വാഗ-സഹനസ്മരണകൾ ഉണർത്തി വടക്കാംകുന്ന് കുരിശുമല പ്രയാണം
- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
Author: admin
സാഹോദര്യവും സമാധാനവും ഉറപ്പുവരുത്തുന്നതും പരസ്പര ഐക്യത്തോടെ നേടാൻ കഴിയുന്നതുമായ ശോഭനമായ ഭാവിക്കായി ആഹ്വാനം ചെയ്‌ത് ഇന്ത്യൻ ക്രൈസ്തവർ. ഇത്തരമൊരു വികസനം സാധ്യമാകുന്നതിന്റെ കൂടി ഭാഗമായി, രാജ്യത്തെ വിവിധ സമൂഹങ്ങളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന “മാഗ്ന കാർട്ട” പുറത്തിറക്കേണ്ട ആവശ്യമുണ്ടെന്ന് “അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ” (All India Catholic Union) എന്ന സംഘടനയുടെ വക്താവ് ജോൺ ദയാൽ ഒസ്സെർവത്തോരെ റൊമാനൊ-യ്ക്കനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
നാല് മേജർ ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ബാക്കി പ്രവർത്തനങ്ങൾ ജനുവരി പതിനാറാം തീയതി അവസാനിച്ചുവെന്നു പരിശുദ്ധ സിംഹാസനം അറിയിച്ചു. ജനുവരി പതിനാലിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, നാല് ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾക്ക് പിന്നിലെ ഭിത്തി കെട്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രെസ് ഓഫീസ് പങ്കുവച്ചു.
വത്തിക്കാൻ: സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീന്റെ മുഖ്യ കാർമ്മികത്വത്തിൽ ജനുവരി 16 വെള്ളിയാഴ്ച നടന്ന ആഘോഷകരമായ വിശുദ്ധ ബലിമധ്യേ, കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (Our Lady of Arabia) ദേവാലയം മൈനർ ബസലികയായി ഉയർത്തപ്പെട്ടു. മരുഭൂമിയിലെ മണലിന് മുകളിൽ ഉയർത്തപ്പെട്ട അറ്റ് ദേവാലയം, പരിശുദ്ധ അമ്മയും ഇതേ മരുഭൂമിയിൽ അഭയം തേടിയിരുന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് കർദ്ദിനാൾ പരൊളീൻ വിശുദ്ധ ബലിമധ്യേ നടത്തിയ പ്രസംഗത്തിൽ പ്രസ്താവിച്ചു.
വത്തിക്കാൻ : ക്രാൻസ്-മൊന്താന അഗ്നിബാധയിൽ ഇരകളായവരുടെ പ്രിയപ്പെട്ടവർക്ക് സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചും, അവർക്ക് ആശ്വാസം പകർന്നും ലിയോ പതിനാലാമൻ പാപ്പാ. അപകടത്തിൽ ഇരകളായവരുടെ ബന്ധുമിത്രാദികളായ വിവിധയിടങ്ങളിൽനിന്നുള്ള ആളുകൾക്ക് ജനുവരി 15 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ഇത്രയധികം വലിയ ഒരു ദുരന്തത്തിൽ ഉത്തരമേകുന്നതും ആശ്വസിപ്പിക്കുന്നതും എളുപ്പമല്ലെന്നും, ക്രിസ്തുവിന്റെ മരണ.ഉത്ഥാനങ്ങളുമായി ബന്ധപ്പെട്ട ക്രൈസ്തവമായ വിശ്വാസത്തിനും പ്രത്യാശയ്ക്കുമേ അവ നമുക്ക് നൽകാനാകൂ എന്നും പ്രസ്താവിച്ചു.”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു (മത്തായി 27, 46) എന്ന ദൈവപുത്രന്റെ നിലവിളിക്കുള്ള പിതാവിന്റെ ഉത്തരം ലഭിക്കുന്നത് മൂന്ന് ദിനങ്ങളുടെ നിശ്ശബ്ദതയ്ക്കപ്പുറമുള്ള മഹത്വപൂർണ്ണമായ പുനരുത്ഥാനത്തിലായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പെസഹായുടെ നിത്യമായ ആനന്ദത്തിലും പ്രകാശത്തിലുമാണ് യേശു ജീവിക്കുന്നതെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ, ക്രിസ്തുവിന്റെ ഉയിർപ്പ് നൽകുന്ന പ്രത്യാശയാണ് തനിക്ക് കൈമാറാനുള്ളതെന്ന് പ്രസ്താവിച്ച പാപ്പാ, സഭ ഈ മഹത്വപൂർണ്ണമായ ഉയിർപ്പിന്റെ സാക്ഷിയാണെന്നും, ഈ സംഭവമാണ് പ്രഘോഷിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. ഈ ലോക ജീവിതത്തിനുവേണ്ടി മാത്രമല്ല…
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, പൂർണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും” പ്രഖ്യാപിച്ചു. ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിച്ചതിന് തലേന്ന്, ജനുവരി പത്താം തീയതിയാണ് പെനിറ്റെൻഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്.
കെ.ആർ.എൽ.സി.ബി.സി. യൂത്ത് കമ്മീഷൻ, CCBI Communio യുടെ സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിലെയും യുവജനനേതാക്കൾക്ക് വേണ്ടിയുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ഒരു ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം നടത്തുകയാണ്.
പക്ഷം/ഫാ. സേവ്യര്‍ കുടിയാംശേരി ആമുഖംനാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപറ്റന്‍ രാജു ഒരു ബാഗ് നിറയ ആയുധങ്ങളുമായി എത്തുന്നു. മലപ്പുറം കത്തി തുടങ്ങി വിവിധ ആയുധങ്ങളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന് ശത്രുവിനോട് പറയുകയാണ്. പേടിച്ച ചെറുപ്പക്കാര്‍ ഓടി രക്ഷപ്പെടുന്നു. ആയുധാരി സ്വയം വീണ് മരിക്കുന്നു. ഈ സംഭവം നമ്മുടെ കാലഘട്ടത്തോട് എന്തൊക്കെയോ പ്രവചിക്കുന്നില്ലേ. ഉപസംഹാരംതീവ്രത സ്വഭാവത്തില്‍ തന്നെ തെറ്റല്ല. മനുഷ്യനെ ഇല്ലാതാക്കുന്ന തീവ്രതയാണ് തെറ്റ്; മനുഷ്യനെ രക്ഷിക്കുന്ന തീവ്രതയാണ് ആവശ്യം. ഇന്നത്തെ കാലഘട്ടത്തിന് വേണ്ടത് നിഷേധാത്മക മൗലികവാദങ്ങളെ നേരിടുന്ന ഭാവാത്മക മൗലികവാദമാണ്. അതാണ് നമ്മുടെ വിളക്കുമരം. പരിഹാര വഴികള്‍: ഒരു വിളക്കുമരംപരിഹാരം ലളിതമല്ല. പക്ഷേ അസാധ്യവുമല്ല.1 വിമര്‍ശനാത്മക വിദ്യാഭ്യാസം -ചരിത്രവും മതവും ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുക2 മതത്തെ മനുഷ്യവല്‍ക്കരിക്കുക -ദൈവത്തെക്കാള്‍ മനുഷ്യനെ മുന്‍നിര്‍ത്തുക3 മാധ്യമ ഉത്തരവാദിത്വം -നിയാപരവും നൈതികവുമായ നിയന്ത്രണം രാഷ്ട്രീയ സുതാര്യത -മതം – രാഷ്ട്രീയം വേര്‍തിരിക്കുക സജീവ പൗരത്വം -മൗനം ഉപേക്ഷിച്ച് ചിന്തിക്കുന്ന ശബ്ദമാകുക
പാട്ട്/ജെയിംസ് അഗസ്റ്റിന്‍ വരാപ്പുഴ അതിരൂപതയുടെ ശതോത്തര രജത ജൂബിലിയുടെ സമാപനം നടക്കുകയാണ്. വരാപ്പുഴ അതിരൂപതയുടെ ചരിത്രം അമ്മമരം എന്ന ഒരു സൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ അവതരിപ്പിക്കുകയാണ് ഫാ. കാപ്പിസ്റ്റാന്‍ ലോപ്പസും സംഘവും. വരാപ്പുഴ അതിരൂപത ഇന്ത്യാ മഹാരാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് കൊച്ചി കപ്പൽ ശാലയ്ക്ക് വേണ്ടിയുള്ള കളമൊരുക്കല്‍.മുന്നൂറോളം വീടുകളും പള്ളിയും സിമിത്തേരിയും വിട്ടൊഴിഞ്ഞു അംബികപുരത്തേക്കുള്ള വരവ്. ആ സ്വയംസന്നദ്ധ കുടിയിറങ്ങലിന്റെ ചരിത്രം ഫാ. കാപ്പിസ്റ്റാന്‍ അവതരിപ്പിച്ചത് സിമിത്തേരി മാറ്റത്തിനായി വിസമ്മതിച്ച ഒരു കുടുംബത്തിന്റെ ചിത്രീകരണത്തിലൂടെയാണ്. അമ്മമരത്തിന്റെ കഥകള്‍ എഴുതിയത് അഭിലാഷ് ഫ്രേസര്‍, ആന്റണി കീരമ്പിള്ളി, ഡയസ് ജയിംസ്, ഫാ.കാപ്പിസ്റ്റാന്‍ ലോപ്പസ് എന്നിവര്‍ ചേര്‍ന്നായിരുന്നു. കൊച്ചി കപ്പല്‍ശാലയുടെ ചരിത്രത്തെക്കുറിച്ചു എഴുതിയത് ഡയസ് ജയിംസ് ആയിരുന്നു.ചെറുപ്രായത്തില്‍ മരിച്ച കുഞ്ഞിന്റെ ദേഹം സിമിത്തേരിയില്‍ നിന്നും എടുത്തു പുതിയ പള്ളിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെടാന്‍ വികാരിയും സംഘവും വീട്ടിലെത്തുന്നു. കുഞ്ഞിന്റെ മൃതശരീരം പുറത്തെടുക്കാന്‍ വിസമ്മതിക്കുന്ന വീട്ടുകാരുടെ വികാരസാന്ദ്രമായ രംഗം. മരണമടഞ്ഞ കുഞ്ഞിന്റെ പിതാവിന്റെ എതിര്‍പ്പിന്റെ…
എഡിറ്റോറിയൽ/ ജെക്കോബി ഭരണനേട്ടങ്ങളുടെ അതിശയകരമായ ചമല്‍ക്കാര പ്രചാരണത്തിലും വ്യക്തിപൂജയുടെ ആഖ്യാനനിര്‍മിതിയിലും ബ്രാന്‍ഡിങ്ങിലും മോദിയുടെ ഗേബല്‍സിയന്‍ പ്രൊപ്പഗാന്ത മെഷിനറിയുടെ ‘നവകേരള’ പതിപ്പു പോലുള്ള പിണറായി വിജയന്റെ പ്രചാരണതന്ത്രങ്ങള്‍ കോടിക്കണക്കിനു രൂപയുടെ ഹോര്‍ഡിങ്ങുകളും എല്‍ഇഡി ഡിജിറ്റല്‍ ഡിസ്പ്ലേ സ്‌ക്രീനുകളും കെഎസ്ആര്‍ടിസി ബസുകളിലെയും ട്രെയിനുകളിലെയും ചലിക്കുന്ന പരസ്യങ്ങളും നവമാധ്യമങ്ങളിലെ ഗൂഗിള്‍ ആഡ്സ് സാധ്യതകളും താണ്ടി സംസ്ഥാനത്തെ ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ‘ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ തലംവരെ എത്തിനില്‍ക്കുമ്പോഴും, അതിദാരിദ്ര്യമുക്തിയിലെന്നപോലെ സര്‍ക്കാര്‍ പ്രഖ്യാപനവും ജീവിതയാഥാര്‍ഥ്യവും തമ്മിലുള്ള വൈരുധ്യം കേരളത്തിലെ ജനങ്ങളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ സമൂഹങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാന്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 284 ശുപാര്‍ശകളുടെയും 45 ഉപശുപാര്‍ശകളുടെയും കാര്യത്തില്‍ 220 എണ്ണം 17 സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ണമായി നടപ്പാക്കിക്കഴിഞ്ഞുവെന്നും ഏഴു ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കായി പാകപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും ബന്ധപ്പെട്ടവരുടെ സമ്മേളനം ഫെബ്രുവരി ആറിന്…
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് വായ്ക്കുള്ളിൽ തിരുകി വിദേശകറന്‍സികളും സ്വര്‍ണവും കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റിലായി . ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പൊലീസിന് കൈമാറി. ജോലി കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ വീർത്തിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
