- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
ന്യൂഡൽഹി: ഒളിംപിക് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയെ ഇന്ത്യൻ സൈന്യം ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ചേർന്നാണ് ബഹുമതി കൈമാറിയത് . കായികമേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നീരജിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്.സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് നീരജ് ചോപ്രയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. 2016 ഓഗസ്റ്റ് 26ന് നായിബ് സുബേദാർ റാങ്കിലാണ് നീരജ് സൈന്യത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി ചേർന്നത്. 2024 ൽ സുബേദാർ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഖേൽ രത്ന, പദ്മശ്രീ പുരസ്‌കാരങ്ങൾ നൽകി നീരജ് ചോപ്രയെ രാജ്യം ആദരിച്ചിരുന്നു. 2020ലെ ടോക്യോ ഒളിംപിക്സിൽ സ്വർണം നേടിയതിന് പിന്നാലെ 2022 ജനുവരിയിൽ രജ്പുത്താന റൈഫിൾസ്, നീരജിന് പരംവിശിഷ്ട സേവ മെഡലും സമ്മാനിച്ചിരുന്നു. 2018 ൽ അർജുന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ പ്രതിഭാസം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചുകഴിഞ്ഞു .തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരുംമണിക്കൂറുകളിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങൾക്കു സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
തിരുവനന്തപുരം: ഇന്നലെ ഒരുവിഭാഗം ആശാ വർക്കർമാർമാരുടെ ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ ആശാ വർക്കർമാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരത്തിലാണ് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യം അറിയിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ അറിയിച്ചു. ക്ലിഫ്ഹൗസിലേക്കുള്ള മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. അതിനിടെ വനിതാ നേതാക്കൾക്ക് നേരെ പൊലീസ് ലാത്തി വീശിയതായും പരാതിയുണ്ട് . സമരത്തിന്റെ ഭാഗമായി എത്തിച്ച മൈക്ക് സെറ്റ് ഉൾപ്പെടെ നീക്കം ചെയ്തതും പ്രതിഷേധത്തിന് കാരണമായി .
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയിൽ. ഇന്നലെ രാത്രി 10 മണിക്കാണ് ഇയാളെ പെരുന്നയിലെ വീട്ടിൽ വച്ച് കസ്റ്റഡിയിൽ എടുത്തത്. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസിൽ പ്രതിയാണ് ഇയാൾ. എസ്‌ഐടി കസ്റ്റഡിയിൽ എടുത്ത ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. .നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇയാളാണ്. 2019 മുതൽ 2024 വരെയുള്ള കാലയളവിലെ ശബരിമല സ്വർണക്കൊള്ള സംബന്ധിച്ചുള്ള ഗൂഢാലോചന നടത്തിയതിലെ പ്രധാനിയാണ് മുരാരി ബാബു. ഇയാളാണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്ന രേഖയുണ്ടാക്കിയത് . ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച കേസിലെ സാക്ഷികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും. സന്നിധാനത്ത് നിന്നും സ്വർണപ്പാളി കൊണ്ടുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കലാണ് നിലവിൽ തുടരുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം .
രാഷ്ട്രപതി ഭവന്റെ പേജുകളില്‍ നിന്നാണ് ചിത്രം പിന്‍വലിച്ചത്. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ട ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് ചിത്രം പിന്‍വലിച്ചത്
മെക്സിക്കോയിലും ഇതേ വർഷം പതിനായിരക്കണക്കിന് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ കലാപരിപാടികൾ നടത്തിയിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതീക്ഷകൾ അസ്തമിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളായി തുടരുന്ന ആശാ വര്‍ക്കര്‍മാർ ഇന്ന് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനെ പോലീസ് നേരിട്ടു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള ആശവര്‍ക്കര്‍മാരാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചത്.ബാരിക്കേഡ് മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ച്ത് . സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് നീക്കി . നിരവധി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശമാര്‍ക്ക് പിന്തുണയുമായി എത്തിയ സി പി ജോണ്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്കു 12ന് ശേഷമാണ് ആശാ പ്രവര്‍ത്തകരുടെ മാര്‍ച്ച് ക്ലിഫ് ഹൗസിനു സമീപത്തേക്ക് എത്തിയത്.
കൊച്ചി: ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി രൂപ വെട്ടിച്ച പ്രതിയെ പോലീസ് കുടുക്കി . കേസിലെ മുഖ്യസൂത്രധാരൻ ഷിറാജുൽ ഇസ്ലാമിനെയാണ് ക്രൈംബ്രാഞ്ച് അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ പാൻ കാർഡുകൾ തയ്യാറാക്കി നടത്തിയ തട്ടിപ്പിന് പിന്നിൽ വൻസംഘമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 2023ൽ കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് പ്രതി പിടിയിലായത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത് . അന്വേഷണത്തിൽ അസം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് കണ്ടെത്തുകയായിരുന്നു.പോലീസ് അസമിൽ തങ്ങി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.അസമിൽ ആഡംബര വീടും കോഴിഫാമും ഉൾപ്പെടെ അത്യാഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത് . മികച്ച സിബിൽ സ്‌കോറുള്ള ആളുകളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തട്ടിയെടുത്തായിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്കിന്റെ തന്നെ ആപ്പ് വഴി ലോണുകൾ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോൺ കിട്ടണമെങ്കിൽ വിഡിയോ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. വിഡിയോ കൈവൈസി പൂർത്തിയാക്കാൻ പാൻകാർഡിലെ അതേവ്യക്തി തന്നെ വിഡിയോ കെവൈസിയിൽ…
സഭാശുശ്രൂഷകരുടെ ലൈംഗികപീഢനത്തിനിരകളായവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംഘടനയായ എൻറിംഗ് ക്ലെർജി അബ്യൂസ്-ഇസിഎ ഗ്ലോബലിൻറെ (ECA Global – Ending Clergy Abuse) ഭരണസമിതിയംഗങ്ങളും പീഢനത്തിനിരകളായവരും അടങ്ങുന്ന ഒരു സംഘത്തെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
